Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കരിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ ഇനി എവിടെ കരിവാരിതേക്കാനാണ്? ലൈഫ് മിഷനിലെ അടക്കം ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ മാധ്യമങ്ങളെ പഴിചാരുകയാണ് മുഖ്യമന്ത്രി; സ്വപ്ന സുരേഷുമായി ഇപി ജയരാജന്റെ മകന് എന്താണ് ബന്ധമെന്നും വ്യക്തമാക്കണം; യുഎഇ കോൺസുലേറ്റിലേക്കുള്ള ഈന്തപ്പഴത്തിന്റെ മറവിൽ നടന്നത് സ്വർണക്കള്ളക്കടത്ത്; വി.മുരളീധരന്റെ പ്രസ്താവന അന്വേഷണം അട്ടിമറിക്കാനെന്നും രമേശ് ചെന്നിത്തല

കരിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ ഇനി എവിടെ കരിവാരിതേക്കാനാണ്? ലൈഫ് മിഷനിലെ അടക്കം ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ മാധ്യമങ്ങളെ പഴിചാരുകയാണ് മുഖ്യമന്ത്രി; സ്വപ്ന സുരേഷുമായി ഇപി ജയരാജന്റെ മകന് എന്താണ് ബന്ധമെന്നും വ്യക്തമാക്കണം; യുഎഇ കോൺസുലേറ്റിലേക്കുള്ള ഈന്തപ്പഴത്തിന്റെ മറവിൽ നടന്നത് സ്വർണക്കള്ളക്കടത്ത്; വി.മുരളീധരന്റെ പ്രസ്താവന അന്വേഷണം അട്ടിമറിക്കാനെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ കടുത്ത ദുരൂഹതയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാരിനെ കരിവാരിതേക്കാൻ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കരിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സർക്കാരിനെ ഇനി എവിടെ കരിവാരിതേക്കാനാണ്. ലൈഫിന് വേണ്ടി നൂറു കോടിയുടെപദ്ധതി നടപ്പിലാക്കാൻ സ്വപ്നയെ ആരാണ് ചുമതലപ്പെടുത്തിയത്. ഈ പദ്ധതിയിൽ പതിനഞ്ച് ശതമാനം കമ്മീഷൻ നൽകാൻ ആരാണ് തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

ലൈഫ് പദ്ധതി നടപ്പാക്കാൻ യൂണിടെക് പോലുള്ള കമ്പനിയെ ആരാണ് തിരുമാനിച്ചത്. ഇതിന്റെ വിശദ വിവരങ്ങൾ ആവശ്യപ്പെട്ട് ഞാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും ഇതുവരെ മറുപടി തന്നിട്ടില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകൾ ഒരോന്നായി പുറത്ത് വരുമ്പോൾ അതിനൊന്നും വ്യക്തമായ മറുപടി പറയാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. എന്നിട്ട് മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

പതിനേഴായിരം കിലോ ഈന്തപ്പഴം നയതന്ത്രമാർഗത്തിലൂടെ കൊണ്ടുവന്നു എന്ന വാർത്തയാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ഈന്തപ്പഴമാണോ അതിന്റെ മറവിൽ മറ്റെന്തെങ്കിലുമാണോ വന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. യു എ ഇ കോൺസുലേറ്റിന് ഈന്തപ്പഴത്തിന്റെ കച്ചവടം ഉണ്ടാകാൻ സാധ്യതയില്ലെന്നിരിക്കെ ഈന്തപ്പഴത്തിന്റെ മറവിൽ വലിയ തോതിലുള്ള സ്വർണ്ണക്കള്ളക്കടത്ത് തന്നെയാണ് നടന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പതിനേഴായിരം കിലോ ഈന്തപ്പഴത്തിന്റെ മറവിൽ കേരളത്തിൽ സ്വർണ്ണക്കടത്ത് നിർബാധം നടന്നുവെന്ന് വ്യക്തമായിരിക്കുകയാണ്. തിരുവനന്തപുരത്ത് യു എ ഇ എംബസിയില്ല കോൺസുലേറ്റ് മാത്രമാണുള്ളത്. അപ്പോൾ ഇതൊക്കെ പരിശോധിക്കേണ്ടയാൾ സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോൾ ഓഫീസറാണ്. പ്രോട്ടോക്കോൾ ഓഫീസർ ഇത് പരിശോധിച്ച് അനുമതി കൊടുത്തോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

പതിനേഴായിരം കിലോ ഇന്തപ്പഴം ഇറക്കുമതി ചെയ്തുവെന്ന് രേഖയിലുണ്ട്, അപ്പോൾ അതിന്റെ മറവിൽ സ്വർണ്ണക്കടത്ത് നടത്തിയിരിക്കുന്നു എന്ന് വ്യക്തമാവുകയാണ്. ഇതെല്ലാം അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നവെന്നാണ് ഇപ്പോൾ സി പി എം പറയുന്നത്. മുഖ്യമന്ത്രി കത്തയച്ചാണ് എൻ ഐ എയും, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റും അടക്കമുള്ള കേന്ദ്ര ഏജൻസികളെ വിളിച്ച് കൊണ്ടുവന്നത്. ആ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ കോടിയേരി ബാലകൃഷ്ണന്റെ മകനെ ചോദ്യം ചെയ്തപ്പോൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാഷ്ട്രീയം കളിക്കുവെന്നാണ് പറയുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് നേരെ നീങ്ങുമ്പോഴും,മന്ത്രിപുത്രനിലേക്ക് അന്വേഷണം നീളുമ്പോഴും ഇ ഡി രാഷ്ട്രീയം കളിക്കുന്നുവെന്നാണ് പറയുന്നത്.

ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം നല്ല നിലയിലാണ് നടക്കുന്നതെന്നാണ് ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അന്വേഷണം മുന്നോട്ട് പോകുമ്പോൾ ചിലരുടെയൊക്കെ നെഞ്ചിടിപ്പ് വർധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോൾ കോടിയേരി ബാലകൃഷ്ണന്റെ നെഞ്ചിടിപ്പാണ് വർധിക്കുന്നത്. ഇ പി ജയരാജന്റെയും കെ ടി ജലീലിന്റെയും നെഞ്ചിടിപ്പാണ് വർധിക്കുന്നത്. അല്ലാതെ യു ഡി എഫിലെ ആരുടെയുമല്ല. മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ക്വാറന്റൈനിൽ കഴിയുമ്പോൾ അത് ലംഘിച്ച് ലോക്കർ പരിശോധിക്കാൻ പോയതെന്തിനാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സ്വപ്ന സുരേഷുമായി ഇ പി ജയരാജന്റെ മകന് എന്താണ് ബന്ധമെന്നും വ്യക്തമാക്കണം.

ഇതൊക്കെ പുറത്ത് വരുമ്പോൾ മുഖ്യമന്ത്രി അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ല. ആദ്യം കൂടെ നിൽക്കുന്നവരെ മര്യാദക്ക് നിർത്തണം. അഴിമതി നടത്തുന്നരെ കൂടെ നിർത്തിയിട്ട് അഴിമതി പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങൾക്ക് നേരെ ആക്രോശിച്ചിട്ട് കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വി.മുരളീധരന്റെ പ്രസ്താവന ആരെ രക്ഷിക്കാനെന്ന് വ്യക്തമാക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നയതന്ത്ര ബാഗ് വഴി സ്വർണംകടത്തിയിട്ടില്ലെന്ന കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവന ആരെ രക്ഷിക്കാനുള്ളതാണെന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം നടക്കുവെന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ. കേന്ദ്ര ധനകാര്യ സഹമന്ത്രി പറയുന്നത് നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണക്കടത്ത് നടന്നുവെന്നാണ്. രണ്ടു കേന്ദ്ര മന്ത്രിമാരും രണ്ടുവിധത്തിൽ സംസാരിക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP