സിനിമാക്കാരുടെ നൈറ്റ് പാർട്ടി കൊഴുപ്പിക്കുന്നത് ഡാർക്ക് വെബ്; നുരഞ്ഞു പതയുന്ന ലഹരിയും പെണ്ണും വരെ എത്തിക്കും; പോൺ വിൽപ്പനയും തകൃതി; ഇതിനെല്ലാം ഉപയോഗിക്കുന്നത് ഇന്റർനെറ്റിലെ ആൾമാറാട്ട തന്ത്രം; നീക്കങ്ങളുടെ ഐപി വിലാസം കണ്ടെത്തുക ദുഷ്ക്കരമായ കാര്യം; ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് ക്രിപ്റ്റോ കറൻസിയും; ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെയും അനിഖയുടെയും മൊബൈൽ ഫോണിൽ നിന്നും ലാപ്പ്ടോപ്പിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ബംഗളുരു: അധോലോകം.. അധോലോകം എന്ന് നാം കേട്ടിട്ടുള്ളത് സിനിമാ ക്കഥകളിലൂടെയാണ്. അത്യാധുനിക കാലത്തെ അധോലോകമണാണ് ഡാർക് വെബ്. അവിടെ നടക്കാത്ത ക്രിമിനൽ പ്രവർത്തികളില്ല. ലഹരി വിൽപ്പന മുതൽ പെണ്ണുകൂട്ടിക്കൊടുപ്പു വരെ നടക്കുന്നത് ഡാർക്ക് വെബിന്റെ സാധ്യതകൾ ഉപയോഗിച്ചു കൊണ്ടാണ്. മുമ്പെല്ലാമുള്ള അധോലോക ബന്ധങ്ങളെ പോലെ തന്നെ ഇവിടെയും സിനിമാക്കാരും രാഷ്ട്രീയക്കാരും അടക്കമുള്ളവരും അരങ്ങുവാഴുന്നു. ബെംഗളൂരു, മുംബൈ, കൊച്ചി, ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രമുഖ ഹോട്ടലുകളിലെയും ക്ലബുകളിലേക്ക് രാത്രി പാർട്ടികളിലേക്ക് വേണ്ട രഹരിയും മറ്റും എത്തുന്നത് ഡാർക് വെബ് വഴിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ലഭിക്കുന്നത് വലിയ അധോലോകത്തിന്റെ വിവരങ്ങളാണ്.
നടീനടന്മാർക്കെല്ലാം വേണ്ടുവോളം ലഹരി എത്തിക്കാൻ ഡാർക് വെബിൽ പ്രത്യേകം ഇടം തന്നെയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടുകൾ പറയുന്നത്. സ്വർണക്കടത്തിനും ലഹരി ഇടപാടുകൾക്കും നിരവധി പേർ ഡാർക് വെബ്സൈറ്റുകൾ ഉപയോഗിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ്, ഡി. അനിഖ, റിജേഷ് രവീന്ദ്രൻ എന്നിവർ അടക്കമുള്ള പ്രതികളുടെ മൊബൈൽ ഫോൺ, ലാപ്ടോപ് എന്നിവ പരിശോധിച്ചപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് സൈബർ അധോലകത്തെ കുറിച്ചുള്ള ഞൈട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. സൈബർ ലോകത്തെ അധോലോകം എന്നറിയപ്പെടുന്ന ഡാർക് വെബ്സൈറ്റുകൾ പരതി ഇടപാടുകാരുടെ വിശദാംശങ്ങൾ കണ്ടെത്തുക അത്ര എളുപ്പുള്ള കാര്യമല്ല. അതുകൊണ്ട് തന്നെയാണ് ഈ സംവിധാനം മയക്കുമരുന്നു വിൽപ്പനക്ക് അടക്കം ഉപയോഗിക്കുന്നതും.
ബിറ്റ്കോയിനും ക്രിപ്റ്റോ കറൻസിയും ഒക്കെയാണ് ഡാർക്ക് വെബ്ബിലെ ഇടപാടിൽ നാണയമാകുന്നത്. ബെംഗളൂരിന് നേരത്തെ തന്നെ ഡാർക് വെബ് ഇടപാടുമായി അടുത്ത ബന്ധമുണ്ട്. മെട്രോ സിറ്റികളിലെ പ്രധാന രഹസ്യ ഇടപാടുകളെല്ലാം നടക്കുന്നത് ഡാർക് വെബ് വഴിയാണ്. ലഹരി മുതൽ പെണ്ണ് വരെ ഇതുവഴിയാണ് വിൽക്കുന്നതും വാങ്ങുന്നത്. ഡാർക് വെബ് പോലെ തന്നെ പ്രവർത്തിച്ചിരുന്ന ആൽഫാബേ വഴിയും ലഹരി ഒഴുകിയിരുന്നു. വലിയൊരു വിപണന കേന്ദ്രമായിരുന്നു ആൽഫാബേ. എന്നാൽ, നിരവധി ആരോപണങ്ങൾ ഉയർന്നതോടെ ആൽഫാബേ പൂട്ടിക്കുകയായിരുന്നു. നിങ്ങൾക്ക് എല്ലാത്തരം മയക്കുമരുന്ന് വസ്തുക്കളും ഇവിടെ ലഭിക്കും. നിരോധിത പുസ്തകങ്ങൾ, കംപ്യൂട്ടർ ഉപകരണങ്ങൾ, ഗെയിമുകൾ, സ്കിമ്മറുകൾ, വാടക ഗുണ്ടകൾ, പെൺകുട്ടികൾ എന്നിവയും ഇവിടെ ലഭിക്കുമെന്നാണ് ടെക് വിദഗ്ദ്ധർ പറയുന്നത്. ഉപയോക്താക്കൾ ആരാണെന്ന് വെളിപ്പെടുത്താത്തതിനാൽ പോൺ വൽപനയും ഡാർക് വെബിലുണ്ട്. ഇതിനെല്ലാം ഉപയോഗിക്കുന്നത് ഇന്റർനെറ്റിലെ ആൾമാറാട്ട തന്ത്രം ആണ്. ഇത്തരം നീക്കങ്ങളുടെ ഐപി വിലാസം കണ്ടെത്തുന്നത് എളുപ്പമല്ല.
ഡാർക് വെബ് ഉപയോക്താക്കൾ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് വ്യാപാരം നടത്തുന്നത്. ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മാത്രമേ ഇടപാടുകൾ നടക്കൂ എന്നതാണ് മറ്റൊരു വസ്തുത. മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ലഹരി വസ്തുക്കളുടെ ബുക്കിങും മറ്റും നടക്കുന്നത്. ഇതിനായി പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനുകളുണ്ട്. ടൂത്ത് പേസ്റ്റുകളുടെയും സോപ്പ് ബോക്സുകളുടെയും രൂപത്തിലാണ് ഡാർക് വെബ് റാക്കറ്റ് വഴി ലഹരി വിതരണം ചെയ്യുന്നത്. കടത്തിന് റോഡ് ഗതാഗതം മിക്കപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും ഡൽഹി, ചെന്നൈ, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളാണ് ചില സമയങ്ങളിൽ മയക്കുമരുന്ന് കൊണ്ടുവരാൻ ഉപയോഗിക്കുന്നത്.
ഇവിടെ വസ്തുക്കൾ സ്കാൻ ചെയ്യുന്നതും പരിശോധിക്കുന്നതും മുംബൈയിലും ബെംഗളൂരുവിലും ഉള്ളതുപോലെ കർശനമല്ല. ഡിസ്പോസിബിൾ വരുമാനമുള്ള ചെറുപ്പക്കാരുടെ നഗരമാണ് ബെംഗളൂരു. ഇതിനാലാണ് ബെംഗളൂരു ഡാർക് വെബ് റാക്കറ്റിന്റെ ഇഷ്ടപ്പെടുന്ന വിപണിയാകുന്നത്. ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കഞ്ചാവ് വലിയ അളവിൽ വളർത്തുന്നുണ്ടെങ്കിലും ആഫ്രിക്കയിൽ നിന്നും റഷ്യയിൽ നിന്നും എത്തുന്നത് സിന്തറ്റിക് ലഹരി മരുന്നുകളാണ്. ഇതിലാണ് യുവാക്കൾക്ക് താൽപര്യവും.
സിന്തറ്റിക് മരുന്നുകൾ ആദ്യം ഗോവയിലേക്ക് കൊണ്ടുവന്ന് പിന്നീട് നൈജീരിയക്കാർക്കും റഷ്യക്കാർക്കും വിതരണം ചെയ്യുന്നു. അവർ രാജ്യമെമ്പാടും വിതരണം തുടരുന്നുവെന്നാണ് അറിയുന്നത്. അതായത് ഇന്ത്യയിൽ വന്നുപോയ ലഹരി ഉൽപന്നങ്ങൾ തന്നെ ഡാർക് വെബ് റാക്കറ്റ് വഴി പിന്നീട് വിവിധ മെട്രോ നഗരങ്ങളിലേക്ക് എത്തുന്നു. പ്രതികളുടെ ലൊക്കേഷനും മറ്റും കണ്ടെത്താൻ പൊലീസ് ഏറെ ബുദ്ധിമുട്ടുകയാണ്. ഡിജിറ്റൽ ഡേറ്റയിലൂടെ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇതിന് നിരവധി തലത്തിലുള്ള ട്രാക്കിങ് ആവശ്യമാണ്. അവർ രഹസ്യാത്മകത പാലിക്കുകയും പേരുകൾ വെളിപ്പെടുത്താതിരിക്കുകയും ചെയ്യുന്നു. പൊലീസിനെ വഴിതെറ്റിക്കാൻ അവർക്ക് സ്വന്തമായി ഒരു മോഡ് ഓപ്പറേഷൻ തന്നെ ഉണ്ട്. ഡാർക്ക് വെബ് റാക്കറ്റുകൾ ബിസിനസ് ചെയ്യുന്നതിന് വാട്സാപ്, സിഗ്നൽ കോൾ, ബോട്ടിം എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പുകളിലൂടെ നടക്കുന്നതൊന്നും പെട്ടെന്ന് കണ്ടെത്താൻ കഴിയില്ല.
അതേസമയം, ഇവിടത്തെ ചില ലാബുകളിലും ലഹരി നിർമ്മാണം നടക്കുന്നുണ്ടെന്ന് രഹസ്യ റിപ്പോർട്ടുകളുണ്ട്. ഈ ലഹരി മരുന്നുകൾ നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ഉണ്ടെങ്കിൽ ഒരു ലബോറട്ടറിയിൽ തന്നെ തയാറാക്കാം. പലരും ഇന്റർനെറ്റിൽ നിന്ന് പഠിച്ച് മയക്കുമരുന്ന് കോംപിനേഷനുകൾ ഒരുമിച്ച് പുതിയ ഉൽപന്നങ്ങൾ പുറത്തിറക്കുകയും ചെയ്യുന്നുണ്ട്. സെലിബ്രിറ്റികളുടെ രാത്രി പാർട്ടികളിലേക്ക് എത്തുന്നത് സിന്തറ്റിക് ലഹരി മരുന്നുകളാണ്. സിന്തറ്റിക് മരുന്നുകൾ സമ്പന്നരാണ് ഉപയോഗിക്കുന്നത്. അതേസമയം ധനികർ കഞ്ചാവ് ഉപയോഗിക്കുന്നത് കുറവാണ്.
ഡാർക് വെബ് റാക്കറ്റിന്റെ മയക്കുമരുന്ന് കടത്തിന്റെ ഏറ്റവും സാധാരണമായ മാർഗം അവ വിഴുങ്ങുക എന്നതാണ്. കോണ്ടത്തിൽ പായ്ക്ക് ചെയ്ത് വിഴുങ്ങുന്നവരുമുണ്ട്. ഇത്തരം കള്ളക്കടത്തുകാർ യാത്രയ്ക്കിടെ ഒന്നും കുടിക്കുകയോ കഴിക്കുകയോ ചെയ്യാറില്ല. പിന്നീട് ഒരു എനിമാ ഉപയോഗിച്ചാണ് അവർ വിഴുങ്ങിയത് പുറത്തെടുക്കുന്നതെന്ന് അന്വേഷകർ പറയുന്നു. മറഞ്ഞിരിക്കുന്ന അറകളുള്ള ഷൂസും സ്യൂട്ട്കേസുകളും മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്നു. മയക്കുമരുന്ന് ചിലപ്പോൾ മത്സ്യത്തിൽ ഒളിപ്പിച്ച് നല്ല മണമുള്ള വസ്തുക്കളിലേക്ക് പായ്ക്ക് ചെയ്തും കടത്തുന്നുണ്ട്.
ലഹരി മരുന്ന് റാക്കറ്റിനെക്കുറിച്ച് അന്വേഷിക്കുന്ന മുതിർന്ന പൊലീസുകാർ പറയുന്നത് പിടിയിലായത് ചെറിയൊരു വിഭാഗം മാത്രമാണെന്നും വൻ മത്സ്യങ്ങൾ ഇപ്പോഴും ഒളിച്ചിരിക്കുകയാണ് എന്നുമാണ്. അതേസമയം ലഹരിമ മരുന്നു കേസിന്റെ ആഴങ്ങളിലേക്ക് ആരും കടക്കുന്നില്ലെന്നതാണ് വാസ്തവം. ഈ റാക്കറ്റിൽ പുരുഷതാരങ്ങളോ സംവിധായകരോ നിർമ്മാതാക്കളോ ഒന്നുമില്ലാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഇതിനോടകം ഉയർന്നു കഴിഞ്ഞു. ലഹരി പാർട്ടികളിൽ പങ്കെടുക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും നടിമാർ മാത്രമാണോ? കാരണം, ഇതുവരെ അറസ്റ്റിലായത് കന്നഡ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, ഹിന്ദി നടി റിയ ചക്രവർത്തി എന്നിവരാണെന്നതു തന്നെ.
കന്നഡ സിനിമാമേഖലയിൽ ലഹരിബന്ധമുള്ള 1015 പ്രമുഖരുടെ പേരുകളാണു കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ് പൊലീസിനു കൈമാറിയതെന്നു പറയുന്നു. എന്നാൽ, അവരെ ആരെയും കുറിച്ചു വിവരങ്ങളൊന്നും പുറത്തുവരുന്നില്ല. രാഷ്ട്രീയമുൾപ്പെടെ സ്വാധീനശക്തി ഏറെയുള്ള വമ്പൻസ്രാവുകൾ മറഞ്ഞിരിക്കുകയും അങ്ങനെയല്ലാത്ത നടിമാർ ഉൾപ്പെടെയുള്ളവർ പിടിയിലാകുകയും ചെയ്യുന്ന പതിവു നാടകം തുടരുകയാണെന്ന ആക്ഷേപം ശക്തം.
ഓഗസ്റ്റ് 21ന് ലഹരിമരുന്നുമായി കന്നഡ സീരിയൽ നടി അനിഖയും മലയാളികളായ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലായതിനു ശേഷമാണ്, കന്നഡ സിനിമാ ലോകത്തെ ലഹരി ഇടപാടുകൾ മറനീക്കി പുറത്തുവരുന്നത്. എന്നാൽ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഉന്മാദവിരുന്നുകളും സിനിമാപ്രവർത്തകരുടെ ലഹരി പാർട്ടികളും എത്രയോ കാലമായി തുടരുന്നതാണെന്നു പൊലീസിന് ഉൾപ്പെടെ അറിയാവുന്ന രഹസ്യം. എൻസിബി ഇടപെടലോടെ, കർശന നടപടികളെടുക്കുകയാണു പൊലീസും. അനിഖയുടെയും സംഘത്തിന്റെയും അറസ്റ്റിനു 2 മാസം മുൻപുതന്നെ ലഹരി പാർട്ടികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നു കോടതിക്കു മുന്നിൽ തെളിയിക്കാനുള്ള ശ്രമത്തിലാണിപ്പോൾ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ്.
പൊലീസ് നീക്കങ്ങളെക്കുറിച്ച് ചുരുങ്ങിയതു 2 മാസം മുൻപ് ലഹരിസംഘങ്ങൾ അറിഞ്ഞിരുന്നതായാണ് നടി രാഗിണിയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. രാഗിണിയുടെ സുഹൃത്ത് രവിശങ്കർ, കേസിൽ ഉൾപ്പെട്ട റിയൽ എസ്റ്റേറ്റ് വ്യാപാരി പ്രശാന്ത് രങ്കയ്ക്ക് അയച്ച വാട്സാപ് സന്ദേശങ്ങളാണു തെളിവായി ചൂണ്ടിക്കാട്ടുന്നത്. പൊലീസിലും ഇടപാടുകാർക്കു ചാരന്മാരുണ്ടെന്നു കൂടിയാണ് ഇതു വെളിപ്പെടുത്തുന്നത്. ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നടി രാഗിണിയുടെ കൂട്ടുകാരൻ രവിശങ്കറിനെക്കുറിച്ചു പറയുന്നുണ്ടെങ്കിലും ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല. നഗരത്തിലെ ലഹരി ഇടപാടിലെ വമ്പനാണ് ഇയാളെന്നാണു നിഗമനം. ആർടി ഓഫിസ് ക്ലാർക്കായ ഇയാൾ, രാഗിണിക്കൊപ്പമായിരുന്നു താമസം. അറസ്റ്റിലായ ആഫ്രിക്കക്കാരനിൽ നിന്ന് ഇരുവരും കൊക്കെയ്ൻ വാങ്ങിയതിനു തെളിവുണ്ടെങ്കിലും രവിക്കെതിരെ നടപടിയൊന്നുമില്ലാത്തത് അയാളുടെ സ്വാധീനത്തിന്റെ തെളിവാണെന്ന് ആരോപണമുയരുന്നു. ഇടപാടുകാരെക്കാൾ, ലഹരി ഉപയോഗിച്ചവരെ കേന്ദ്രീകരിച്ചാണോ അന്വേഷണം പുരോഗമിക്കുന്നത് എന്ന ചോദ്യം സ്വാഭാവികം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്