മംഗളൂർ സുള്ല്യയിൽ ബിനീഷനും ജലീലിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കും ഏക്കറു കണക്കിന് ഭൂമി? ഇഡി ഇനി ചോദ്യം ചെയ്യുന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ പൊലീസിനെ ഭരിച്ച അതിവിശ്വസ്തനെ; ജലീലിന്റെ പേഴ്സണൽ സ്റ്റാഫിലെ ഉന്നതന്റെ റിയൽ എസ്റ്റേറ്റ് ബന്ധങ്ങൾ സംശയ നിഴലിൽ; സി ആപ്റ്റിലെ വാഹനം ബംഗളൂരുവിലേക്ക് പോയതിന് പിന്നിലെ അദൃശ്യ കരത്തെ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; സിപിഎം സെക്രട്ടറിയുടെ അതിവിശ്വസ്തൻ എം രാഘവനും നിരീക്ഷണത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ അസിസ്റ്റന്റ്റ് പ്രൈവറ്റ് സെക്രട്ടറി എം.രാഘവനെ എൻഫോഴ്സ്മെന്റ് ഡയരക്ടറെറ്റ് ചോദ്യം ചെയ്തേക്കും. മന്ത്രി ജലീലിനെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തതിന് പുറകെയാണ് മന്ത്രി ഓഫീസിലെ ഈ ഉന്നതനെക്കൂടി ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്.
ജലീലിന്റെ ഇടപാടുകളെക്കുറിച്ചോ ജലീലുമായുള്ള ബന്ധത്തിന്റെ പുറത്തോ അല്ല ഈ ചോദ്യം ചെയ്യൽ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകൻ ബിനീഷുമായി രാഘവനുള്ള സംശയാസ്പദമായ റിയൽ എസ്റ്റേറ്റ് ബന്ധത്തെക്കുറിച്ച് അറിയാനാണ് ഈ ചോദ്യം ചെയ്യൽ എന്നാണ് അറിയുന്നത്. പ്നയുമായുള്ള ബന്ധത്തിന്റെ പേരിലും ലഹരിമരുന്നു കടത്ത്-സ്വർണ്ണക്കടത്ത്-റിയൽ എസ്റ്റേറ്റ് ബന്ധത്തിന്റെ പേരിലും ബിനീഷ് കോടിയേരിയെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. പന്ത്രണ്ടു മണിക്കൂർ എടുത്താണ് ഈ ചോദ്യം ചെയ്യൽ ഇഡി പൂർത്തിയാക്കിയത്.
ബിനീഷിനെ ചോദ്യം ചെയ്തതിന് തൊട്ടു പിറകെയാണ് ബിനീഷുമായി ഉറ്റബന്ധമുള്ള രാഘവനെക്കൂടി ചോദ്യം ചെയ്യാൻ ഇഡി തയ്യാർ എടുക്കുന്നത്. സംശയാസ്പദമായ റിയൽ എസ്റ്റേറ്റ് ബന്ധത്തിന്റെ പേരിലാണ് ഈ ചോദ്യം ചെയ്യൽ. മംഗളൂര് സുള്ല്യയിൽ ഏക്കർ കണക്കിന് ഭൂമി ബിനീഷ്-രാഘവൻ ഉടമസ്ഥതയിൽ ഉണ്ട് എന്നാണ് ഇഡിക്ക് ലഭിച്ച വിവരം. ബിനീഷ്-രാഘവൻ കൂട്ട് കേട്ട് ശക്തമാണെന്നും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ തെളിവുകളിൽ നിന്ന് ഇഡിക്ക് ബോധ്യമായിട്ടുണ്ട്. ഭൂമി ഇവരുടെ പേരിലാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പക്ഷെ ഈ ഭൂമി ഇടപാടുമായി ബിനീഷ്-രാഘവൻ കൂട്ടുകെട്ടിനു ബന്ധമുണ്ട് എന്നാണ് ലഭിച്ച സൂചനകൾ. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ നീക്കം.
ബിനീഷിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് ഇഡി മന്ത്രി ജലീലിനെ ചോദ്യം ചെയ്തത്. ജലീലിനെ ചോദ്യം ചെയ്തതിന് ശേഷവും ബിനീഷിനെ കൂടുതൽ ചോദ്യം ചെയ്യും എന്ന് തന്നെയാണ് ഇഡി വൃത്തങ്ങൾ വ്യകതമാക്കിയിട്ടുള്ളത്. ഇതിന്റെ തൊട്ടു പിറകെ രാഘവനെക്കൂടി ചോദ്യം ചെയ്യുന്നത് സ്വർണ്ണക്കടത്ത്-ലഹരി മരുന്ന് കടത്തിൽ പ്രതിസന്ധിയിൽ നിൽക്കുന്ന സിപിഎമ്മിന് കടുത്ത ആഘാതമാകും. സിപിഎമ്മിന്റെ അതീവ വിശ്വസ്തനാണ് രാഘവൻ എന്നിരിക്കെ സ്വർണ്ണക്കടത്ത്-ലഹരി മരുന്ന് കേസിൽ പിടിച്ച് നിൽക്കാനുള്ള വഴികൾ തേടുമ്പോൾ കുരുക്ക് മുറുകുന്ന അവസ്ഥയാണ് പാർട്ടിക്ക് മുന്നിലുള്ളത്. രാഘവനെ ചോദ്യം ചെയ്തതിന് ശേഷം ബിനീഷിന്റെ റിയൽ എസ്റ്റേറ്റ് ബന്ധത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ബിനീഷിനെ വീണ്ടും ഇഡി ചോദ്യം ചെയ്തേക്കും.
ബിനീഷിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഈ വിശ്വസ്തനെ ചോദ്യം ചെയ്യാൻ ഇഡി ഒരുങ്ങുന്നത്. ജലീലുമായി ഒറ്റ ബന്ധം രാഘവനില്ല എന്നാണ് ഇഡിക്ക് ലഭിച്ച വിവരം. പക്ഷെ ബംഗളൂരുവിൽ പഠിക്കാൻ പോയ രാഘവന്റെ മകനും ബിനീഷിനും തമ്മിൽ ബന്ധമുണ്ടെന്ന വിവരവും ഇഡിക്ക് ലഭിച്ചതായി സൂചനയുണ്ട്. അതോടൊപ്പം ജലീലുമായി ബന്ധപ്പെട്ട ദുരൂഹമായ യുഎഇ കോൺസുലേറ്റ് ഇടപാടിൽ രാഘവന്റെ മകന് പങ്കുണ്ടോ എന്നും ഇഡി അന്വേഷിക്കുന്നുണ്ട്. യുഎഇ കോൺസുലെറ്റിൽ നിന്നും മന്ത്രി ജലീലിനു ലഭിച്ച ദുരൂഹമായ പാർസലുമായി സി ആപ്റ്റിന്റെ ഒരു വാൻ ബംഗളൂരുവിലെക്ക് പോയിട്ടുണ്ട്. ഈ വാൻ ബംഗളൂരുവിലെക്ക് പോയതിൽ രാഘവന്റെ മകന് ബന്ധമുണ്ടോ എന്നും ഇഡി പരിശോധിക്കുന്നുണ്ട്.
സിപിഎമ്മിന്റെ പ്രതിനിധിയായാണ് ജലീലിന്റെ പേഴ്സണൽ സ്റ്റാഫിൽ എം.രാഘവൻ തുടരുന്നത്. ജലീൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി സ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയായി മാറിയപ്പോൾ ജലീലിന്റെ പേഴ്സണൽ സ്റ്റാഫിലെ ഏതാണ്ട് മുഴുവൻ പേരും എസി മൊയ്തീന്റെ സ്റ്റാഫിലേക്ക് പോയി. പക്ഷെ രാഘവന് സ്ഥാന ചലനം സംഭവിച്ചില്ല. സിപിഎം പാർട്ടി പ്രതിനിധിയായാണ് രാഘവൻ ജലീലിന്റെ സ്റ്റാഫിൽ ഇടംപിടിച്ചത് എന്നതുകൊണ്ടാണ് ഇതിൽ മാറ്റമില്ലാതിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മന്ത്രി പദവിയുൾപ്പെടെ വഹിച്ചപ്പോൾ മുതൽ കോടിയേരിയുടെ സ്റ്റാഫിൽ തുടർന്ന വ്യക്തിയാണ് രാഘവൻ. കോടിയേരിയുടെ നിർദ്ദേശപ്രകാരമാണ് ജലീലിന്റെ സ്റ്റാഫിൽ രാഘവൻ ഇടംപിടിച്ചത് എന്നും ഇഡിക്ക് വ്യക്തമായിട്ടുണ്ട്. പക്ഷെ ബിനീഷ് കോടിയേരിയുമായി നിലനിന്ന റിയൽ എസ്റ്റേറ്റ് ബന്ധങ്ങളാണ് രാഘവന് വിനയായി മാറുന്നത്. ഇഡിയുടെ ചോദ്യം ചെയ്യലിൽ ഇതിന്റെ വാസ്തവങ്ങൾ വ്യക്തമായെക്കും.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു പിന്നാലെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്യും. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ഇതിനു ഉടൻ നോട്ടീസ് നൽകും. യു.എ.ഇ. കോൺസുലേറ്റിൽനിന്ന് നയതന്ത്ര ബാഗിലെ പായ്ക്കറ്റുകൾ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സി-ആപ്റ്റിന്റെ ഓഫീസിൽ എത്തിയിരുന്നു. സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളിൽ എത്തിച്ച പായ്ക്കറ്റുകളിൽ മതഗ്രന്ഥമാണെന്നാണ് മന്ത്രി അവകാശപ്പെട്ടു. ഇതിൽ കസ്റ്റംസ് പ്രിവന്റീവ് സംഘം വിശദപരിശോധന നടത്തിയിരുന്നു. ബാഗേജിന്റെ തൂക്കവ്യത്യാസമാണ് കസ്റ്റംസിന് സംശയം ജനിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ വരുന്നത്.
അതേസമയം സ്വപ്ന സുരേഷുമായുള്ള ബന്ധം ഔദ്യോഗികം മാത്രമാണെന്നാണ് എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യലിൽ മന്ത്രി കെ.ടി ജലീൽ മൊഴി നൽകിയത്. സ്വപ്നയോട് നല്ല ബന്ധമാണുണ്ടായിരുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് ഇത്തരം ബന്ധങ്ങൾ താൻ ഉപയോഗിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജലീൽ പറഞ്ഞിട്ടുണ്ട്. മന്ത്രി പറഞ്ഞ പല കാര്യങ്ങളിലും പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതുകൊണ്ടുകൂടിയാണ് ജലീലിനെ വീണ്ടും ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
രണ്ടര മണിക്കൂറോളമാണ് ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകുന്ന വേളയിൽ മന്ത്രി ഔദ്യോഗിക വാഹനം ഒഴിവാക്കിയതും വിവാദമായിട്ടുണ്ട്. മലപ്പുറത്തെ മേൽവിലാസത്തിൽ നോട്ടീസ് ലഭിച്ചതു കൊണ്ടാണ് ഔദ്യോഗിക വാഹനം ഉപയോഗിക്കാത്തത് എന്നാണ് മന്ത്രിയുടെ വിശദീകരണം.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- വിനോദിനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിൽ ജി ശക്തിധരൻ
- സിപിഎമ്മിന്റെ താത്വിക-രാഷ്ട്രീയ പ്രചരണോപാധി മുന്നിലെ മാറ്റം അറിയാതെ പോകുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍