അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം നേതാവ് പി ജയരാജൻ; ഇരുവരും നടത്തിയത് മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനം; പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റ്
മറുനാടൻ ഡെസ്ക്
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ. കേസിൽ അലനും താഹയ്ക്കും എൻ.ഐ.എ കോടതി ജാമ്യം അനുവദിച്ചുവെങ്കിലും അവർ രണ്ട് പേരും മാവോയിസ്റ്റുകളാണ് എന്ന് ആവർത്തിച്ച് സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ. ജാമ്യം ലഭിച്ചുവെന്നതുകൊണ്ട് മറ്റ് വിഷയങ്ങൾ ഇല്ലാതാവുന്നില്ല. വിദ്യാർത്ഥികളായ അലനും താഹയും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും അവരുടെ പേരിൽ യു.എ.പി.എ. അനുസരിച്ച് കേസെടുത്തു എന്നതും വസ്തുതയാണെന്നും പി. ജയരാജൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
അലനും താഹയും സിപിഎം പാർട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവർത്തിച്ചു എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനമാണിത്. അത് പറഞ്ഞത് പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയല്ല. പാലയാട് യൂണിവേഴ്സിറ്റി സെന്ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്റ്സ് കൾച്ചറൽ ഫോറം എന്ന വേദി രൂപീകരിക്കാൻ ശ്രമിച്ചതും അതിന്റെ നേതൃത്വത്തിൽ സെമിനാർ നടത്താൻ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണമെന്നും പി.ജയരാജൻ പോസ്റ്റിൽ പറയുന്നുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം
കേസ് ഉണ്ടായ സമയം മുതൽ വ്യക്തവും കൃത്യവുമായ നിലപാടാണ് ഞാനും എന്റെ പാർട്ടിയും സ്വീകരിച്ചിട്ടുള്ളത്.ആ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്.കേസിൽ ജാമ്യം ലഭിച്ചു എന്നുള്ളതുകൊണ്ട് ഉയർന്നുവന്ന പ്രസക്തമായ വിഷയങ്ങൾ ഇല്ലാതാവുന്നില്ല.
വിദ്യാർത്ഥികളായ അലനും താഹയും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും അവരുടെ പേരിൽ UAPA അനുസരിച്ച് കേസെടുത്തു എന്നതും വസ്തുതയാണ് . ചിലർ ചോദിക്കുന്നത് LDF സർക്കാർ കേരളം ഭരിക്കുമ്പോൾ പൊലീസ് ഇങ്ങനെ പെരുമാറാമോ എന്നതാണ്. പൊലീസിന്റെ പ്രവർത്തനത്തിൽ പ്രാഥമികമായി ഗവൺമെന്റിന് ഇടപെടാൻ കഴിയില്ല.ഒരു കുറ്റം ചെയ്താൽ ഏത് നിയമം അനുസരിച്ച് കേസ് ചാർജ്ജ് ചെയ്യണം എന്നത് തീരുമാനിക്കുന്നത് പൊലീസാണ്.എന്നാൽ ഗവണ്മെന്റ് നയം അതിൽ നിന്ന് വ്യത്യസ്തമാകുമ്പോൾ അതിൽ സ്വാഭാവികമായും സർക്കാർ ഇടപെടും.യുഎപിഎ നിയമത്തിന്റെ കാര്യത്തിൽ കേസെടുക്കുമ്പോൾ ഗവണ്മെന്റ് അനുമതി ആവശ്യമാണെന്ന് നിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്.ഈ വ്യവസ്ഥ അനുസരിച്ച് നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിനെ മറികടന്നുകൊണ്ടാണ് ഈ കേസിൽ എൻഐഎ കടന്നു വന്നത്. ക്രിമിനൽ നിയമ നടപടി അനുസരിച്ച് കേസുകൾ ചാർജ്ജ് ചെയ്യാവുന്ന മേഖലകളിൽ യുഎപിഎ വലിച്ചുകൊണ്ടുവരേണ്ട കാര്യമില്ല.ഇങ്ങനെ മാവോയിസ്റ് നേതാവ് രൂപേഷിനെതിരെ ചാർജ്ജ് ചെയ്ത കേസിൽ പോലും യുഎപിഎ നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി കണ്ടത്.
സിപിഐ എം എല്ലാകാലത്തും ഇത്തരം കരിനിയമങ്ങൾക്കെതിരാണ്.UAPA യുടെ മുൻഗാമിയായിരുന്നു പോട്ടയും ടാഡയും.കേരളത്തിലെ UDF ഗവണ്മെന്റും കേന്ദ്രസർക്കാരും ടാഡ നിയമം ദുരുപയോഗം നടത്തിക്കൊണ്ട് സിപിഎം പ്രവർത്തകരെ വേട്ടയാടിയിട്ടുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ BJP യും കോൺഗ്രസ്സും ഒരുപക്ഷത്തും ഇടതുപക്ഷം മറുപക്ഷത്തുമാണ്.
യുഎപിഎയും അതിനു മുന്നോടിയായുള്ള കരിനിയമങ്ങളായ "പോട്ടയും ടാഡയും" കേരളത്തിൽ ആദ്യമായി നിരപരാധികൾക്കെതിരെ ചാർത്തിയത് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകളാണ്.നിലവിലുള്ള ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് ചാർജ്ജ് ചെയ്യേണ്ട കുറ്റങ്ങളിൽ പോലും ഇത്തരം കരിനിയമങ്ങൾ ദുരുപയോഗം ചെയ്ത് തങ്ങൾക്കിഷ്ടമില്ലാത്തവരെ വേട്ടയാടിയതും കോൺഗ്രസ്സിന്റെ ചരിത്രമാണ്. കോൺഗ്രസ്സ് ഭരണകാലത്ത് ടാഡയും ബിജെപി ഭരണം യുഎപിഎ പട്ടവും എനിക്ക് ചാർത്തി തന്നു.അതിനാൽ തന്നെ എന്നെ പോലെയുള്ളവർ ഒരിക്കലും ഈ കരിനിയമങ്ങളുടെ പ്രയോഗങ്ങളെ പിന്തുണയ്ക്കില്ല.
ന്യുനപക്ഷ വിഭാഗത്തിൽ പെട്ട നൂറുകണക്കിന് യുവാക്കളെ യുഎപിഎ ചുമത്തി കേന്ദ്രസർക്കാർ ജയിലിലടച്ചപ്പോൾ രാഷ്ട്രപതിക്ക് പരാതി നൽകിയും നിയമപോരാട്ടം നടത്തിയും വിഷയത്തിൽ ഇടപെട്ട് അവരെ മോചിതരാക്കാൻ പരിശ്രമിച്ചത് സിപിഐഎം മാത്രമായിരുന്നു.
സിപിഐഎമ്മിനെതിരെ അന്ന് ഭീകര നിയമം പ്രയോഗിച്ചപ്പോൾ അതിനെ എതിർക്കാൻ തയ്യാറാവാത്ത ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയക്കാരും വലത് മാധ്യമങ്ങളും ഇന്ന് യുഎപിഎ വിരുദ്ധ സമരത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു..!!! കേരളത്തിൽ ഞാനുൾപ്പെടെയുള്ള പത്ത് പേർക്ക് യുഎപിഎ കേസിൽ ജാമ്യം കിട്ടി.എന്നാൽ മറ്റ് 15 പേര് ഇപ്പോളും ജാമ്യം കിട്ടാതെ കണ്ണൂർ സെൻട്രൽ ജയിലിലാണ്.6 വർഷമായി തടവറയിൽ കഴിയുകയാണ്.
യഥാർത്ഥത്തിൽ യുഡിഎഫ് ഗവണ്മെന്റ് ചാർജ്ജ് ചെയ്ത കേസുകളിലും യുഎപിഎ എടുത്തുമാറ്റുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.ഇവിടെ എൽഡിഎഫിന്റെ നയം വ്യക്തമാണ്.യുഎപിഎ നിയമം അനുസരിച്ച് ഗവണ്മെന്റ് അനുമതി നൽകിയാൽ മാത്രമേ യുഎപിഎ അനുസരിച്ചുള്ള കുറ്റം നിലനിൽക്കുകയുള്ളൂ.
ഇവിടെ മാവോയിസ്റ്റുകൾക്കെതിരായിട്ടുള്ള ആശയ സമരം വളരെ പ്രധാനമാണ്. യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്ഥാനമാണത്.ആ ആശയ സമരത്തിൽ പങ്കെടുക്കാൻ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യ നീതിയിലും വിശ്വസിക്കുന്നവർ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായിട്ടുള്ള ചോദ്യം. ആ ചോദ്യത്തിന് ഒന്നുകിൽ ശരി അല്ലെങ്കിൽ തെറ്റ് എന്നാണ് പറയേണ്ടത്.
അലനും താഹയും സിപിഐ എം പാർട്ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവർത്തിച്ചു എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു.മാവോയിസ്റ്റുകളുടെ രേഖയിൽ പറഞ്ഞ ഫ്രാക്ഷൻ പ്രവർത്തനമാണിത്. അത് പറഞ്ഞത് പൊലീസ് റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയല്ല. പാലയാട് യൂനിവേഴ്സിറ്റി സെൻററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡൻറ്സ് കൾച്ചറൽ ഫോറം എന്ന വേദി രൂപീകരിക്കാൻ ശ്രമിച്ചതും അതിന്റെ നേതൃത്വത്തിൽ സെമിനാർ നടത്താൻ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാർട്ടി മെമ്പർ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം. തങ്ങളെ എതിർക്കുന്നവരെയാകെ ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തമാണ് മാവോയിസ്റ്റുകൾ നടപ്പിലാക്കുന്നത്. ഇതിനോട് ഒരു കമ്മ്യൂണിസ്റ്റുകാരനും യോജിക്കാനാവില്ല.
യഥാർത്ഥത്തിൽ ഇന്നത്തെ ഇന്ത്യൻ മാവോയിസ്റ്റുകളെ പിന്തുണക്കാൻ മനുഷ്യാവകാശ ലേബലൊട്ടിച്ച് ചിലർ മുന്നോട്ട് വരുന്നുണ്ട്. ആ സംഘടനകളുടെ പിന്നിലുള്ളത് മതതീവ്രവാദ ശക്തികളാണ്.ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ ഇത് ശരിവെക്കുന്നതാണ്.അലനും താഹയും വസ്തുതകൾ തിരിച്ചറിഞ്ഞു നേരായ പാതയിലേക്ക് നടന്നു നീങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു. അതാണ് ഇപ്പോൾ കോടതിയും പറഞ്ഞത് .
താഹ മാടായി, ഡി.വെ.എഫ്ഐ, എസ്.എഫ് ഐ സംഘടനകൾ ഈ വിഷയത്തിൽ പള്ളിയിലെ അൾത്താര ഗായകരെ പോലെ ഭരണകൂടത്തിന് സ്തോത്രം പാടുകയാണ് എന്ന് വിമർശിക്കുന്നുണ്ട്. ഇന്ത്യനവസ്ഥയിൽ ബദൽ നയങ്ങൾക്ക് വേണ്ടി പോരാടുന്ന, പാവപ്പെട്ടവർക്ക് അന്നവും എത്രയോ പേർക്ക് രക്തവും നൽകുന്ന ,ഏത് സന്ദർഭത്തിലും വേദനിക്കുകയും ആശ്രയമില്ലാതെ നിലവിളിക്കുകയും ചെയ്യുന്ന മനുഷ്യരുടെ അരികിലേക്ക് ഓടിയെത്തുന്ന പ്രസ്ഥാനങ്ങളാണ് ഡിവൈഎഫ്ഐയും എസ്.എഫ്.ഐ.യും. യൗവനത്തിന്റെ യഥാർഥ രാഷ്ട്രീയ ബദൽ ആ പ്രസ്ഥാനങ്ങൾ മാത്രമാണ്. വഴി തെറ്റുന്ന കുഞ്ഞാടുകളെല്ലാം ആ പ്രസ്ഥാനത്തിന്റെ സ്നേഹവലയത്തിലേക്കാണ് തിരിച്ചു വരേണ്ടത് . ഭരണകൂടത്തിൽ നിന്ന് അവർ കൊണ്ട അടിയും പീഡനവും ജയിൽ വാസവും മറ്റൊരു യുവജന പ്രസ്ഥാനത്തിൽ പെട്ടവരും അനുഭവിച്ചിട്ടില്ല.
പിണറായി വിജയൻ 'ഭരണകൂട ബല പ്രയോഗം ' നടത്തുന്ന എന്ന രാഷ്ട്രീയ വിമർശനവും ശരിയായി തോന്നുന്നില്ല.ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യ ,സാമ്പത്തിക, ജനമർദ്ദക ഉപകരണമായിട്ടാണ് ഭരണകൂടം പ്രവർത്തിക്കുന്നത്. അഖിലേന്ത്യാ ചട്ടക്കൂടിൽ പ്രവത്തിക്കുന്ന ഭരണകൂട നിയമ നയങ്ങളിൽ നിന്ന് വ്യത്യസ്തമായ ഭരണകൂട സമീപനം പുലർത്താൻ എൽ.ഡി.എഫ്. സർക്കാറിന് ഏറെ പരിമിതിയുണ്ട്. എന്നാൽ, ഇടതുപക്ഷം ഭരണകൂടത്തിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെയും കരിനിയമങ്ങൾക്കെതിരെയും ഉള്ള രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ബദൽ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഏതായാലും, ജയിൽ മോചിതരായ അലനും താഹയക്കും അവരുടെ കുടുംബത്തിനുമുള്ള ആശ്വാസത്തിന്റെ നിമിഷങ്ങളിൽ അവർക്ക് ആശംസ നേരുന്നു. രാഷ്ട്രീയ സമരങ്ങൾ നടത്തി എത്രയോ തവണ ജയിലിൽ കിടന്ന ഞങ്ങൾക്കറിയാം, ജയിലിൽ നിന്ന് പുറത്തു വരുമ്പോഴുള്ള സന്തോഷം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്