വിവാഹ മോചനക്കേസിൽ അപ്പീൽ തള്ളിയതോടെ വനിത തന്റെ ചെരിപ്പൂരി ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങിനു നേരെ വലിച്ചെറിയുന്നു; തല കുനിച്ച് ആ ഏറിൽ നിന്നും രക്ഷ നേടി; ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കാൻ തലകുനിച്ചപ്പോൾ അദ്ദേഹം ചേമ്പറിലേക്ക് ഓടി രക്ഷപെട്ടു; എന്തിനാണ് ഡെന്നിങ് ഓടിയത്? നിയമചരിത്രത്തിലെ ചില നാൾവഴികൾ: അഡ്വ.ജോൺസൺ മനയാനി എഴുതുന്നു
അഡ്വ. ജോൺസൺ മനയാനി
ചരിത്രത്തിലെ ചില നാൾ വഴികൾ
(ഈ അടുത്ത കാലത്ത് നിയമ വേദികളിലുണ്ടായ ചില തർക്കങ്ങളാണ് ഈ കുറിപ്പിനാധാരം)
1. സ്വാതന്തൃ സമരനേതാവായിരുന്ന ലോകമാന്യതിലകന്റെ മൂന്ന് രാജ്യദ്രോഹ കുറ്റവിചാരണകൾ എന്റെ ഓർമ്മയിൽ വരുന്നു. ആദ്യ വിചാരണ 1897-ൽ രണ്ടാമത്തെ വിചാരണ 1908-ൽ മൂന്നാമത്തെ വിചാരണ 1916-ൽ. ആദ്യ കുറ്റ വിസ്താരത്തിൽ 18 മാസം കഠിന തടവുശിക്ഷ. തിലകൻ തന്റെ മറാത്തി വാരികയായ കേസരിയിൽ രാജ്യദ്രോഹ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്നതായിരുന്നു കുറ്റം. 18 മാസത്തെ കഠിന തടവുശിക്ഷക്കെതിരെ പ്രിവി കൗൺസിലിലേക്ക് അപ്പീലിന് അനുവാദം ആവശ്യപ്പെട്ടെങ്കിലും ബോംബെ ഹൈക്കോടതി അനുവാദം നിഷേധിച്ചു. മേൽ വിധികൾക്കെതിരെ പ്രിവി കൗൺസിലിൽ തിലകനു വേണ്ടി ഹാജരായത് പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രിയായ Mr. അസ്ക്വിത്ത് ആയിരുന്നു. തിലകൻ കേസ് തോറ്റു. ശിക്ഷാ കാലാവധി തിലകൻ അനുഭവിച്ചു. ബോംബെ ഹൈക്കോടതിയിൽ തിലകനു വേണ്ടി ഹാജരായത്, പിന്നീട് ബോംബെ ഹൈക്കോടതി ജഡ്ജിയായ ഡാവറാണ്.
1908-ൽ രാജ്യദ്രോഹ ലംഘനങ്ങൾ കേസരിയിൽ പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് വീണ്ടും തിലകൻ കുറ്റവിചാരണയെ നേരിട്ടു. സാധാരണ കോടതി നടപടികൾ വഴി തിലകനെ നശിപ്പിക്കുവാൻ കഴിയുകയില്ല എന്ന് സംശയിച്ച ബ്രിട്ടീഷ് അധികാരികൾ ഒരു സ്പെഷ്യൽ ട്രെബ്യൂണൽ രൂപീകരിച്ചു. കൂടാതെ ഒമ്പതംഗങ്ങൾ അടങ്ങുന്ന ജൂറിയും, 6 ഇംഗ്ലീഷുകാർ, 2 പാഴ്സികൾ, 1 യഹൂദൻ എന്നിവരടങ്ങുന്ന ജൂറി. 1847-ൽ തിലകനു വേണ്ടി ഹാജരായ ഡോവർ ജസ്റ്റിസ് ഡോവറായപ്പോൾ വന്ന മാറ്റം വലുതായിരുന്നു. ഫ്രാൻസിസ് ബേക്കൺ പറഞ്ഞിട്ടുണ്ട് അഭിഭാഷകൻ ന്യായാധിപനാകുമ്പോൾ മറ്റൊരു മനുഷ്യനാകുമെന്ന്. ജസ്റ്റിസ് ഡോവറിന്റെ കാര്യത്തിൽ മേൽ ആപ്തവാക്യം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു.
പുച്ഛത്തോടെയായിരുന്നു പ്രതിയായ തിലകനോടുള്ള ജസ്റ്റിസ് ഡോവറിന്റെ പെരുമാറ്റം. സാക്ഷി വിസ്താരത്തിനു ശേഷം ജൂറിയായ ഒമ്പത് അംഗങ്ങളിൽ ഏഴു പേർ തിലകൻ കുറ്റക്കാരനാണെന്ന് വിധിച്ചു. ശിക്ഷാവിധി പ്രഖ്യാപിക്കുന്നതിന് മുൻപ് എന്തെങ്കിലും ചോദിക്കാനുണ്ടോ എന്ന് കോടതി ആരാഞ്ഞു. തിലകന്റെ മറുപടി ലോക പ്രശസ്തമായി. അതിങ്ങനെയാണ്. 'എനിക്കൊന്നേ പറയാനൊള്ളൂ ജൂറിയുടെ വിധി എന്തായാലും ഞാൻ പറയുന്നു, ഞാൻ നിരപരാധി ആണെന്ന്. വിധിയെ നിയന്ത്രിക്കുന്ന ശക്തികളുടെ മുമ്പിൽ മറ്റൊരു ശക്തിയുണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.' ജസ്റ്റിസ് ഡോവറിന്റെ പ്രതികരണം പുച്ഛത്തോടെ ആയിരുന്നു. തിലകൻ ശിക്ഷിക്കപ്പെട്ടു ബർമ്മയിലേക്ക് ആറ് വർഷത്തെ നാടുകടത്തൽ. തിലകന്റെ മുകളിൽ കാണിച്ച കോടതിയോടുള്ള മറുപടി ബോംബെ ഹെകോടതിയുടെ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതിയിൽ മാർബിളിൽ ആലേഖനം ചെയ്ത് വെച്ചിട്ടുണ്ട്. ആ ഫലകം 1956-ൽ അനാച്ഛാദനം ചെയ്തത് അന്ന് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എം.സി. ചഗ്ള ആയിരുന്നു. അന്ന് ചഗ്ള പറഞ്ഞത് അർത്ഥവത്താണ്. 'ഈ ബഹുമതിക്ക് താൻ അർഹനാണോ ' എന്ന്. 1916-ൽ വീണ്ടും രാജ്യദ്രോഹ കുറ്റവിചാരണയെ തിലകൻ നേരിട്ടു പക്ഷെ ശിക്ഷിക്കപ്പെട്ടില്ല. ചരിത്ര താളുകളിൽ തിലകന്റെ സ്ഥാനം വലുതാണ്. പക്ഷെ ഡോവർ എവിടെ ?
2. 1922-ലെ ഗാന്ധിജിയുടെ രാജ്യദ്രോഹ കുറ്റവിചാരണ
തിലകന് സമാനമായി ഗാന്ധിജിയും 1922-ൽ രാജ്യ ദ്രോഹവിചാരണയെ നേരിട്ടു. അഹമ്മദാബാദ് സെഷൻസ് കോടതിയിൽ ഗാന്ധിജിയെ കുറ്റക്കാരനാണെന്ന് കോടതി കണ്ടു. ശിക്ഷാവിധിക്കു മുൻപേ കോടതി ഗാന്ധിജിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ആരാഞ്ഞു. ഗാന്ധിജിയുടെ മറുപടി പ്രശസ്തമാണ്. തനിക്കു ഗുരുതുല്യനായ തിലകനു നൽകിയ നാടുകടത്തൽ ശിക്ഷ തനിക്ക് വിധിക്കല്ലേ എന്ന്. ഗാന്ധിജിക്ക് 6 കൊല്ലത്തെ ജയിൽവാസം വിധിക്കപ്പെട്ടു. ശിക്ഷാവിധി കാരണം ഗാന്ധിജിക്ക് ബാരിസ്റ്റർ പദവി നഷ്ടപ്പെട്ടു. ഗാന്ധിജിയുടെ പേരിൽ നാണയമിറക്കാൻ ബ്രിട്ടീഷ് സർക്കാർ ഇപ്പോൾ തയ്യാറെടുക്കുന്നു. കൂടാതെ ഇന്നർ ടെമ്പിൾ സ്വമേധയാ ഗാന്ധിജിക്കുള്ള ബാരിസ്റ്റർഷിപ്പ് പുനഃസ്ഥാപിക്കുകയും ചെയ്തു.
3. വ്യക്തി സാതന്ത്യം -സുപ്രീം കോടതി വിധികൾ
1975-ലെ ദേശീയ അടിയന്തരാവസ്ഥ കാലത്ത് വ്യക്തിസ്വാതന്ത്യം നിഷേധിക്കപ്പെട്ടു. അടിയന്തരാവസ്ഥയിൽ വ്യക്തിസ്വാതന്ത്യത്തിന് അവകാശമില്ലെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. 40 വർഷത്തിനു ശേഷം അതെ സുപ്രീം കോടതി ആ വിധി തെറ്റാണെന്ന് കണ്ടു. ആദ്യവിധിയിലെ വിധികർത്താക്കളിൽ ഒരാളുടെ മകനടക്കമുള്ള ജഡ്ജിമാരുടെയായിരുന്നു രണ്ടാമത്തെ വിധി. തന്റെ പിതാവടങ്ങുന്ന ബഞ്ചിന്റെ വിധി തെറ്റാണെന്ന് പ്രഖ്യാപിക്കുവാൻ മകനടക്കുന്ന ബഞ്ചിന് യാതൊരു മടിയുമുണ്ടായില്ല.
4. ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങും കോടതി അലക്ഷ്യവും
നിയമവേദികളിലെ കുലപതിയാണ് ലോർഡ് ജസ്റ്റിസ് ഡെന്നിങ്ങ്. വിവാഹ മോചന കേസുകളുടെ അപ്പീൽ കേസുകളിൽ അദ്ദേഹം വാദം കേൾക്കുന്നു. ഒരു വനിതയുടെ അപ്പീൽ അദ്ദേഹം തള്ളിക്കളയുന്നു. ബന്ധപ്പെട്ട വനിത തന്റെ ചെരിപ്പൂരി ഡെന്നിങ്ങിനു നേരെ വലിച്ചെറിയുന്നു. അദ്ദേഹം തല കുനിച്ച് ആ ഏറിൽ നിന്നും രക്ഷ നേടി. ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കാൻ തലകുനിച്ചു. അദ്ദേഹം ചേമ്പറിലേക്ക് ഓടി രക്ഷപെട്ടു. പത്രപ്രവർത്തകർ
ചേംബറിലെത്തി വിവരങ്ങൾ ആരാഞു. 'എന്തിനാണ് ഓടിയത് ?' അപ്പോൾ ലോർഡിന്റെ മറുപടി ആ സ്ത്രീ വീണ്ടും ചെരുപ്പെടുക്കുന്നതിന് കുനിയുന്നത് കണ്ടു എന്ന്. ആ വനിതയുടെ പേരിൽ കോടതിയലക്ഷ്യ നടപടികൾ എടുക്കുമോ എന്ന് പത്രക്കാർ ആരാഞ്ഞു. ഡെന്നിങ്ങിന്റെ മറുപടി പ്രശസ്തമാണ്. 'നിങ്ങൾ എന്തിനാണ് എന്നെ മൈ ലോർഡ് എന്ന് വിളിക്കുന്നത് എന്നതിന് ഒരു കാരണമുണ്ട്. ഈ ലോകം ദൈവം സൃഷ്ടിച്ചു. ലോകത്തെ നിയന്ത്രിക്കാൻ ദൈവം രാജാവിനെ നിയമിച്ചു. രാജാവ് തന്റെ അധികാരം മഹാപുരോഹിതന്മാർക്കും, ന്യായാധിപന്മാർക്കും, സേനാ നായകർക്കുമായി വീതിച്ചു. അങ്ങനെ ദൈവാധികാരം പങ്കുവെച്ചു. അതുകൊണ്ടാണ് നിങ്ങളെന്നെ 'മൈലോർഡ്'' എന്ന് വിളിക്കുന്നത്. നിങ്ങൾ മുറ്റത്തിറങ്ങി മുകളിലേക്ക് നോക്കി ദൈവത്തെ ചീത്ത വിളിക്കുകയോ കല്ലെറിയുകയോ ചെയ്താൽ ദൈവം ഇടിമിന്നലിറക്കി ശിക്ഷിക്കാറില്ല. കാരണം ദൈവം പരമകാരുണികനും ദയാപൂർണ്ണനുമാണ്. ഇതൊക്കെ നിസാര കാര്യങ്ങൾ'. എത്ര മഹത്തരമായ ചിന്താഗതി.
5. ഇംഗ്ലീഷ് രാജാവിന്റെ കഥ
ഇംഗ്ലീഷ് പാർലമെന്റും രാജാവുമായി നടന്ന ആദ്യത്തെ യുദ്ധത്തിൽ ചാൾസ് ഒന്നാമൻ രാജാവിന്റെ സൈന്യത്തെ ക്രോംബെൽ നയിച്ച പാർലമെന്റ് സൈന്യം പരാജയപ്പെടുത്തി. രാജാവ് തടങ്കലിലായി. രാജ്യദ്രോഹ കുറ്റത്തിന് രാജാവിനെ പാർലമെന്റ് വിചാരണ ചെയ്തു. അഭിഭാഷകനായ ജോൺ ബ്രൺഷായുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ രാജ്യദ്രോഹക്കുറ്റത്തിന് രാജാവിനെ വധശിക്ഷക്കു വിധിച്ചു. രാജാവിനെ വായ തുറക്കാൻ ജഡ്ജിമാർ അനുവദിച്ചില്ല എന്നു മാത്രമല്ല അധിക്ഷേപം ചൊരിയുകയും ചെയ്തു. 1649-ൽ രാജാവിനെ ശിരച്ചേദം ചെയ്തു വധിച്ചു. 1660-ൽ രാജാധികാരം പുനഃസ്ഥാപിക്കപ്പെട്ടു. വധിക്കപ്പെട്ട രാജാവിന്റെ അനിയൻ ചാൾസ് രണ്ടാമൻ രാജാവായി. ചാൾസ് ഒന്നാമനെ വധിക്കുവാൻ വിധിച്ച പത്ത് പ്രധാന പാർലമെന്റ് അഗങ്ങളെ രാജ്യദ്രോഹ കുറ്റത്തിന് വിസ്തരിച്ച് വധശിക്ഷക്ക് വിധിച്ചു. ശിക്ഷ നടപ്പാക്കി. പാർലമെന്റ് നായകനായിരുന്ന ക്രോംബെൽ അന്തരിച്ചിരുന്നു. അദ്ദേഹത്തിന്റെ ശവക്കല്ലറ പൊളിച്ച് അസ്ഥികൂടം പുറത്തെടുത്ത് വിസ്താരത്തിനു ശേഷം വധശിക്ഷ വിധിച്ച് കഴുവിലേറ്റി. വിധി വെപരീത്യം, രണ്ടു വിധികളും ദൗർഭാഗ്യവശാൽ അപലപനീയം.
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്