ഇഷ്ടഭക്ഷണം ആസ്വദിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഒന്നും പാപപ്രവൃത്തികളല്ല...അത് ദൈവീകമായ ആനന്ദമാണ്; ആനന്ദം വന്നുചേരുന്നത് നേരിട്ട് ദൈവത്തിൽ നിന്നാണ്..അതിന് കത്തോലിക്കനെന്നോ ക്രൈസ്തവനെന്നോ ഭേദമില്ല; അതിരുകവിഞ്ഞ സദാചാര ബോധത്തിന് ഇപ്പോൾ സഭയിൽ സ്ഥാനമില്ല; കത്തോലിക്ക സഭയുടെ മുൻകാല നിലപാടുകൾ വളരെയധികം ദോഷം ചെയ്തിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപ്പാപ്പ; പോപ്പിന്റെ നിരീക്ഷണങ്ങൾ ചർച്ചയാവുന്നു
മറുനാടൻ ഡെസ്ക്
വത്തിക്കാൻ: ഇഷ്ട ഭക്ഷണം നന്നായി കഴിക്കുന്നതും, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സന്തോഷിക്കുന്നതും ഒക്കെ ഒരുതെറ്റാണോ? പഴയ വിക്ടോറിയൻ സദാചാരബോധം വച്ചുപുലർത്തുന്നവരുണ്ടാകാം. എന്നാൽ, ആഗോള കത്തോലിക്കാ സഭാ തലവനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരുപുസ്തകത്തിൽ ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായം അദ്ദേഹം അർത്ഥശങ്കയില്ലാതെ വ്യക്തമാക്കുന്നു. 'ഇഷ്ടഭക്ഷണം ആസ്വദിക്കുന്നതും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ഒന്നും പാപപ്രവൃത്തികളല്ല...അത് ദൈവീകമായ ആനന്ദമാണ്'- പോപ്പ് ഫ്രാൻസിസ് പറഞ്ഞു. പുസ്തകത്തിന്റെ പേര് ടെറാഫ്യൂച്ചുറ, കോൺവർസേഷൻസ് വിത്ത് പോപ്പ് ഫ്രാൻസിസ് ഓൺ ഇന്റഗ്രൽ എക്കോളജി. ഇറ്റാലിയൻ എഴുത്തുകാരനും, ഭക്ഷണ വിദ്ഗധനുമായ കാർലോ പെട്രിനി ആണ് പോപ്പുമായുള്ള അഭിമുഖങ്ങളുടെ സമാഹാരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
'ആനന്ദം വന്നുചേരുന്നത് നേരിട്ട് ദൈവത്തിൽ നിന്നാണ്..അതിന് കത്തോലിക്കനെന്നോ ക്രൈസ്തവനെന്നോ മറ്റെന്തെങ്കിലുമെന്നോ ഭേദമില്ല. അത് ദൈവീകമായ ആനന്ദമാണ്. എന്നാൽ, മനുഷ്യത്വരഹിതവും ക്രൂരവും, അശ്ലീലവുമായ ആനന്ദമാർഗ്ഗങ്ങളെ സഭ അപലപിച്ചിട്ടുണ്ട്. അതേസമയം, മാനുഷികവും, ലളിതവും, ധാർമികവുമായ ആനന്ദത്തെ എല്ലായ്പോഴും അംഗീകരിച്ചിട്ടുമുണ്ട്'-പോപ്പിന്റെ വാക്കുകൾ ഇങ്ങനെ
1987 ലെ ഡാനിഷ് സിനിമ ബാബെറ്റ്സ് ഫീസ്റ്റ് എന്ന ചിത്രവും മാർപ്പാപ്പ ഉദാഹരണമായി ചൂണ്ടികാട്ടി. ഉദാത്തമായ ക്രൈസ്തവ സ്നേഹത്തിനുള്ള സ്തുതിഗീതമാണ് ആ ചിത്രം, മാർപ്പാപ്പ പറഞ്ഞു. സഭയ്ക്കുള്ളിൽ ഇത്തരം ആശയങ്ങളെല്ലാം പണ്ടുകാലം മുതലേ ഉണ്ടെങ്കിലും ക്രൈസ്തവ സന്ദേശത്തിന്റെ ദുർവ്യാഖ്യാനമുണ്ടായിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ ശാരീരികക്ഷമത നിലനിർത്താൻ ഭക്ഷണം കഴിക്കലും ലൈംഗിക ബന്ധവും സുപ്രധാനമാണ്.
'നിങ്ങളെ ആരോഗ്യവാന്മാരും ആരോഗ്യവതികളുമാക്കാൻ സഹായിക്കുന്നത് ഭക്ഷണം കഴിക്കുന്നതിലെ ആനന്ദമാണ്. അതുപോലെ തന്നെയാണ് പ്രണയത്തെ കൂടുതൽ സുന്ദരമാക്കാൻ ലൈംഗിക ബന്ധവും. ജീവിവർഗങ്ങളുടെ നിലനിൽപ്പിനു ഉറപ്പ് നൽകുന്നതും ലൈംഗികതയാണ്. സഭയിൽ അതിരുകവിഞ്ഞ സദാചാര ബോധത്തിന് ഇപ്പോൾ സ്ഥാനമില്ല. ലൈംഗിക ആനന്ദത്തെ മോശമായി കാണുന്ന മുൻകാല കാഴ്ചപ്പാടുകൾ സഭാചരിത്രത്തിൽ വളരെയധികം ദോഷം ചെയ്തിട്ടുണ്ട്. അതിന്റെ അനുരണനങ്ങൾ ഇപ്പോഴും കാണാം-മാർപാപ്പ പറഞ്ഞു.
പോപ്പ് ഫ്രാൻസിസിന്റെ ആശയങ്ങളോട് വിയോജിപ്പുള്ള വലിയൊരു വിഭാഗം ക്രൈസ്തവർക്കിടയിലുണ്ട്. അതിന് രണ്ടുതലമുണ്ട്. ദൈവശാസ്ത്രപരമായും, സാമൂഹിക രാഷ്ട്രീയപരമായും. അതേസമയം, വേറിട്ട ചിന്തകളിലൂടെ കത്തോലിക്കാ സഭയെ പുതിയ കാലത്തിനൊത്ത് നയിക്കുകയാണ് മാർപ്പാപ്പ എന്ന അഭിപ്രായമുള്ളവരും ഉണ്ട്.
വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഉന്നത പദവികളിൽ സ്ത്രീകളെ നിയമിച്ചത് കഴിഞ്ഞ മാസാദ്യമാണ്. കത്തോലിക്ക സഭയിൽ ആദ്യമായാണ് സ്ത്രീകൾക്ക് ഇത്തരമൊരു ഉന്നത പദവി നൽകുന്നത്. സ്ത്രീകളെ ഉന്നത പദവിയിലെത്തിക്കുമെന്ന മാർപ്പാപ്പയുടെ വാഗ്ദാനങ്ങളിലൊന്നാണ് ഇതോടെ നടപ്പിലായത്. അതുവരെ സാമ്പത്തിക വിഭാഗത്തിലെ 15 അംഗങ്ങളും പുരുഷന്മാരായിരുന്നു. ഇതിലെ എട്ട് പേർ ബിഷപ്പുമാരും ബാക്കി ഉള്ള ഏഴ് പേർ സാധാരണക്കാരുമാണ്. നിയമിക്കപ്പെട്ട ആറ് സ്ത്രീകളും യൂറോപ്പിൽനിന്നുള്ളവരാണ്
സ്വവർഗ്ഗാനുരാഗികളായ പുരോഹിതർ സഭാ വസ്ത്രം ഉപേക്ഷിക്കണം
സ്വവർഗ്ഗാനുരാഗികളായ പുരോഹിതർ സഭാ വസ്ത്രം ഉപേക്ഷിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ തുറന്നടിച്ചത് 2018 ഡിസംബറിലാണ്. സ്വവർഗ്ഗ ലൈംഗിക താൽപ്പര്യങ്ങളുള്ള പുരോഹിതർ ക്രൈസ്തവ ഗണത്തിൽ ചേരുന്നവരല്ല, ഇത്തരത്തിൽ ജീവിതം നയിക്കുന്നവർ ഇരട്ട മുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കാനാണ് പുസ്തകത്തിലൂടെ മാർപ്പാപ്പ വ്യക്തമാക്കിയത്. മാർപ്പാപ്പയുമായി സ്പാനിഷ് പുരോഹിതൻ ഫെർണാണ്ടോ പ്രാഡോ നടത്തിയ ദീർഘ അഭിമുഖം പ്രസിദ്ധീകരിച്ച 'ദ സ്ട്രങ്ത് ഓഫ് വോക്കേഷൻ' എന്ന പുസ്തകത്തിലാണ് മാർപ്പാപ്പ നിലപാട് വ്യക്തമാക്കിയത്.
മതപരമായ ജീവിതം തിരഞ്ഞെടുക്കുന്നവരുടെ തിരഞ്ഞെടുപ്പ് കൂടുതൽ കടുപ്പമേറിയതാക്കണമെന്നും, തങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കഴിയാത്തവർ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും പാപ്പ നേരത്തെ പറഞ്ഞിരുന്നു. സഭയ്ക്കുള്ളിലെ 'സ്വവർഗ്ഗ ലൈംഗികത' തന്നെ ആകുലപ്പെടുത്തുന്ന ഒന്നാണെന്ന് പുസ്തകത്തിൽ മാർപ്പാപ്പ പറയുന്നു.
ലൈംഗികാരോപണം നേരിട്ട വാഷിങ്ടൺ മുൻ കർദിനാൾ തിയോഡർ മക്കാരിക്കിനെ മാർപാപ്പ സംരക്ഷിച്ചെന്ന് ആരോപിച്ച് മാർപ്പാപ്പയുടെ ആശയങ്ങളെ എതിർക്കുന്നവർ രംഗത്തെത്തിയതും രണ്ടുവർഷം മുമ്പാണ്. എന്നാൽ, 2016 ൽ ക്രൈസ്തവരും കത്തോലിക്കാ സഭയും സ്വവർഗ്ഗാനുരാഗികളോട് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആഹ്വാനം ചെയ്തത് വിവാദമായിരുന്നു. ഇത്രയും കാലം സ്വീകരിച്ച തെറ്റായ നിലപാടിന്റെ പേരിൽ അവരോട് മാപ്പു ചോദി്ക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. കത്തോലിക്കാ സഭയുടെ പ്രഖ്യാപിത നിലപാടിൽ നിന്നുള്ള വ്യതിയാനമായാണ് മാർപ്പപാപ്പയുടെ ആഹ്വാനം വിലയിരുത്തപ്പെട്ടത്. സ്വവർഗ്ഗാനുരാഗികൾ മാർപ്പാപ്പയുടെ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയപ്പോൾ സഭയിലെ യാഥാസ്തിക മനോഭാവക്കാർ പോപ്പിന്റെ നിലപാടിനെ തള്ളി. സംഭവം വിദാമായതോടെ വിശദീകരണവുമായി വത്തിക്കാനും എത്തി. സ്വവർഗ്ഗാനുരാഗികളുടെ ജീവിതരീതിയെയല്ല, ആരോഗ്യാവസ്ഥയെയാണ് പോപ്പ് പരാമർശിച്ചതെന്നാണ് വത്തിക്കാൻ നൽകിയ വിശദീകരണം.
Stories you may Like
- തന്റെ മരണാനന്തര സംസ്കാര കർമ്മങ്ങളിലും വ്യത്യസ്തത പ്രഖ്യാപിച്ച് പോപ്പ് ഫ്രാൻസിസ്
- കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ആശ്വാസം, അപരന്മാരുടെ പത്രിക തള്ളി
- ഇറ്റാലിയൻ വൈദികനെ സഭയിൽ നിന്ന് പുറത്താക്കി കത്തോലിക്കാ സഭ
- ബ്രഹ്മചര്യമെന്ന കൂദാശയെക്കുറിച്ച് പുനർവിചിന്തനം നടത്തണമെന്ന് പോപ്പിന്റെ ഉപദേശകൻ
- കർദ്ദിനാളിന്റെ വത്തിക്കാനിലെ അപാർട്ട്മെന്റും ശമ്പളവും റദ്ദ് ചെയ്ത് പോപ്പ് ഫ്രാൻസിസ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍