ഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടിയും എടുത്തു പോകും; കഴുകിയ വണ്ടി ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച വാഹനം കഴുകുന്നില്ലെന്ന് പരാതിയും; ലോക്ക് ഡൗണിൽ താക്കോൽ വാങ്ങി പറഞ്ഞത് ഇനി വിളിച്ചിട്ട് വന്നാൽ മതിയെന്ന്; 16 വർഷത്തെ ഡ്രൈവർ ജോലിയിൽ നിന്ന് ടോമിനെ മാറ്റി പകരം നിയമനിച്ചത് ഇഷ്ടക്കാരനെ; ഹൃദയം പൊട്ടിയുള്ള ടോമിന്റെ മരണത്തിൽ സെമിനാരിയുടെ മാനസിക പീഡനമെന്ന് ബന്ധുക്കൾ; താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഫാദർ ജെറിനും കൂട്ടാളികൾക്കും എതിരെ വികാരി ജനറലിനു പരാതി
എം മനോജ് കുമാർ
താമരശ്ശേരി: സെമിനാരിയിലെ ഡ്രൈവർ ജോലി നഷ്ടമായതിന്റെ ആഘാതത്തെ തുടർന്ന് വന്ന ടോമിന്റെ മരണത്തിൽ ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും. താമരശ്ശേരി അമ്പായത്തോടുള്ള എംസിബിഎസ് സെമിനാരിയിലെ ജോലി നഷ്ടമായതിന്റെ ആഘാതത്തെ തുടർന്നാണ് നാൽപ്പത്തി ഒന്നുകാരനായ ടോമിന്റെ മരണം എന്നാണ് ആരോപണം ഉയരുന്നത്. ജോലിയിൽ നിന്നും ഒരു സുപ്രഭാതത്തിൽ ഒരു കാരണവും കൂടാതെ ഒഴിവാക്കപ്പെട്ടു. സെമിനാരിയിലെ വൈദികരിൽ ചിലരിൽ നിന്നും കടുത്ത മാനസിക പീഡനവും ഏറ്റു. ഇത് കാരണമുള്ള മാനസിക സംഘർഷത്തെ തുടർന്നാണ് ടോമിന്റെ മരണം എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് ടോമിൻ മരിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ടോമിന്റെ മരണത്തോടെ അനാഥരായത് ഭാര്യ ബിനിയും നാലു വയസുള്ള മകനുമാണ്. സീറോ മലബാർ സഭയ്ക്ക് കീഴിലുള്ള സെമിനാരി അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത നടപടി കാരണമാണ് മരണം എന്നാണ് ആരോപണം ഉയരുന്നത്.
കഴിഞ്ഞ മാർച്ചിൽ ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ടോമിനെ സെമിനാരി അധികൃതർ ഒഴിവാക്കി. വാഹനം പുറത്തേക്ക് എടുക്കുന്നില്ലെന്നും തത്ക്കാലം ഡ്രൈവറെ ആവശ്യമില്ലെന്നും പറഞ്ഞാണ് ഈ ഒഴിവാക്കൽ നടത്തിയത്. പതിനാറു വർഷമായി തുടരുന്ന ജോലിയിൽ നിന്നാണ് ലോക്ക് ഡൗൺ കാലത്ത് ടോമിനെ ഒഴിവാക്കിയത്. സ്ഥിര ജോലി ആയതിനാൽ ടോമിൻ സഭാ അധികൃതരെ ബന്ധപ്പെട്ടിരുന്നു. എന്നാൽ തുച്ഛമായ തുക നൽകി ടോമിനെ സെമിനാരി അധികൃതർ ജോലിയിൽ നിന്നും ഒഴിവാക്കുകയാണ് ചെയ്തത്. ഡ്രൈവറെ തത്ക്കാലം ആവശ്യമില്ലെന്നു പറഞ്ഞ സെമിനാരി അധികൃതർ വേറെ ഒരു ഡ്രൈവറെ അവിടെ പകരം വെച്ചു. ഇത് ടോമിൻ കണ്ടുപിടിച്ചിരുന്നു. ഇതിനെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലായിരുന്നു ടോമിൻ എന്നാണ് ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്. ഈ മരണം ടോമിന്റെ ജീവൻ എടുക്കുകയും ചെയ്തു. മരണത്തെ തുടർന്ന് സഭയുടെ വികാരി ജനറലിന് കൂട്ട ഒപ്പ് ശേഖരണം നടത്തി ബന്ധുക്കളും സുഹൃത്തുക്കളും പരാതി നൽകിയിട്ടുണ്ട്.
ജോലി നഷ്ടമായതിനെ തുടർന്ന് ബന്ധുക്കളുടെ നിർബന്ധത്തെ തുടർന്ന് ടോമി സെമിനാരി അധികൃതരെ നേരിൽ കണ്ടിരുന്നു. ഒന്നേകാൽ ലക്ഷത്തോളം രൂപ സെമിനാരി അധികൃതർ ടോമിന് നൽകി. ബംഗളൂര് ജോലി ശരിയാക്കാം എന്നും പറഞ്ഞു. സഭയിൽ നിന്ന് ജോലി നഷടമായതല്ലാതെ വേറെ ജോലിയൊന്നും സഭാ അധികൃതർ നൽകിയില്ല. ഉള്ള ജോലി നഷ്ടമായപ്പോൾ മറ്റു ജോലി കിട്ടുകയും ചെയ്തില്ല. ഇതോടെ കുടുംബ ചെലവ് നടത്താൻ ടോമിന് നിർവാഹമില്ലാത്ത അവസ്ഥ വന്നു. ഈ ആശങ്ക ഉറ്റ ബന്ധുക്കളോട് ടോമിൻ പങ്കു വെച്ചിരുന്നു. മനോവിഷമം വർധിച്ചതിനെ തുടർന്ന് ബന്ധുവീടുകളിൽ ഇടയ്ക്ക് ടോമിനെ താമസിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ പതിനാറു വർഷം ജോലി ചെയ്ത സെമിനാരിയിൽ നിന്നും ഒരു കാരണവും കൂടാതെ പറഞ്ഞുവിട്ടത് ടോമിന് താങ്ങാവുന്നതിലും അധികമായിരുന്നു. ഇതിനെ തുടർന്നുള്ള ആഘാതമാണ് ടോമിന്റെ മരണത്തിനു കാരണം എന്നാണു ബന്ധുക്കൾ ആരോപിക്കുന്നത്.
മാർച്ച് 31 വരെ സെമിനാരിയിൽ ജോലിക്ക് വന്നാൽ മതിയെന്ന് ടോമിനോട് പറഞ്ഞിരുന്നു. അവിടെ ഡ്രൈവർ ആയിരുന്നു. വീട്ടിൽ വന്നു കരച്ചിൽ ഒക്കെ ആയിരുന്നു. ഞങ്ങൾ സമാധാനിപ്പിച്ചിരുന്നു. ജോലി നഷ്ടമായതിന്റെ ആഘാതമാണ് ഹാർട്ട് അറ്റാക്കിന്റെ രൂപത്തിൽ വന്നത്-ടോമിന്റെ ഭാര്യ മാതാവ് ബേബി മറുനാടനോട് പറഞ്ഞു. വിഷമം വളരെ കൂടുതൽ ആണെന്ന് കൂട്ടുകാർ പറഞ്ഞാണ് അറിഞ്ഞത്. സെമിനാരിയിൽ പോയി പറഞ്ഞപ്പോൾ നാലായിരം രൂപ ബാങ്കിൽ ഇട്ടിട്ടുണ്ട് എന്ന് പറഞ്ഞു. ലോക്ക് ഡൗൺ കാലത്ത് വേറെ ഒരു സഹായവും ചെയ്തില്ല. നാല് മാസത്തിനു ശേഷം അവിടെ പോയി പറഞ്ഞപ്പോൾ ഒന്നേകാൽ ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടു. ബംഗളൂരുവിൽ ജോലി തരാം എന്നും പറഞ്ഞു. പക്ഷെ അക്കൗണ്ടിൽ തുക ഇട്ടതല്ലാതെ ജോലി ഒന്നും നൽകിയില്ല.
സെമിനാരി അധികൃതരുടെ ഭാഗത്ത് നിന്നും ഒരു സഹായമില്ലാത്തതിന്റെ വിഷമം ടോമിന് വളരെ അധികമായിരുന്നു. മാനസിക പീഡനങ്ങളും സെമിനാരിയിൽ നിന്നും വന്നു. ആവശ്യമിലാത്ത കുറ്റങ്ങൾ ടോമിന്റെ നേർക്ക് ചാർത്തിയിരുന്നു. ഇതിലും ടോമിന് ദുഃഖമുണ്ടായിരുന്നു. ഡ്രൈവറെ ആവശ്യമില്ലെന്നു പറഞ്ഞ സെമിനാരി അധികൃതർ ടോമിനെ ഒഴിവാക്കിയപ്പോൾ പുതിയ ഡ്രൈവറെ വെച്ചു. വേറൊരു ഡ്രൈവറെ അവിടെ നിയമിച്ചത് ടോമിന് മനസിലായി. ഇത് കാരണം വിഷമം കൂടുകയും ചെയ്തു. സെപ്റ്റംബർ അഞ്ചിന് വിളിച്ചപ്പോൾ കണ്ണ് തുറന്നില്ല. അപ്പോഴേക്കും മരിച്ചിരുന്നു. ടോമിന്റെ അവസ്ഥ അറിയാമായിരുന്ന കൂട്ടുകാർ ഒത്ത് ചേർന്നാണ് സഭയിലെ വികാരി ജനറലിന് പരാതി നൽകിയത്. ഇപ്പോൾ ടോമിന്റെ കുടുംബത്തിനു ജീവിക്കാൻ ഒരു വഴിയുമില്ലാത്ത അവസ്ഥയിലാണ്. അവിടെ നിന്നും ടോമിനെ പറഞ്ഞു വിട്ടതിന്റെ ഒരു കാരണമുണ്ട്. അത് അറിയണം- ബേബി പറയുന്നു.
വികാരി ജനറലിന് നൽകിയ പരാതിയിൽ പറയുന്നത്:
ടോമി ജോസഫ് താമരശ്ശേരി എംസിബിഎസ് സെമിനാരിയിലെ ഡ്രൈവർ ആയിരുന്നു. കഴിഞ്ഞ പതിനാറു വർഷമായി ഇതേ ജോലിയിലാണ് തുടരുന്നത്. കഴിഞ്ഞ സെപ്റ്റംബർ അഞ്ചിന് ടോമിൻ ഹൃദയാഘാതം കാരണം മരിച്ചു. അച്ചന്മാരോട് സ്നേഹവും ബഹുമാനവും ഉള്ള വ്യക്തിയായിരുന്നു. എല്ലാ വൈദികർക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. ശമ്പളത്തിനു പോലും അദ്ദേഹം കണക്ക് വെച്ചില്ല. അച്ചന്മാർ പറയുന്നതായിരുന്നു ആ കണക്ക്. ആരെയും വേദനിപ്പിക്കാൻ തയ്യാറാകാത്ത നല്ല സ്വഭാവ ത്തിനു ഉടമയായതിനാലാണ് ഈ ദീർഘകാലം ജോലിയിൽ തുടരാൻ സാധിച്ചത്. ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ഫിനാൻസ് ഓഫീസറായ ഫാദർ ജെറിൻ പെരുമ്പള്ളിൽ ഇനി വിളിച്ചിട്ട് വന്നാൽ മതി എന്ന് ടോമിനോട് പറഞ്ഞു. വിശ്രമമുറി പൂട്ടി താക്കോൽ ഫാദർ വാങ്ങിക്കുകയും ചെയ്തു. ഇത് ടോമിന് വേദനയുണ്ടാക്കി.
ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ടോമിയുടെ കുടുംബത്തിനു സഹായം നൽകിയില്ല. നാലഞ്ചു മാസത്തോളം വരുമാനമില്ലാതെ കഴിയേണ്ടി വന്നു. ജോലി ചെയ്ത സ്ഥാപനം മനുഷ്യരഹിതമായി പെരുമാറിയതിനാൽ ടോമി മാനസിക സംഘർഷത്തിലായി. കഴിഞ്ഞ ഓഗസ്റ്റ് മാസം 1,25,000 രൂപ നൽകി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. പിറ്റേന്ന് ഫാദർ ജെറിൻ വേറെ ഒരാളെ ജോലിക്ക് വെച്ചു. ഫാദർ ജെറിൻ ടോമിയെക്കുറിച്ച് വസ്തുതാവിരുദ്ധമായ അപവാദങ്ങൾ പ്രചരിപ്പിച്ചു. സെമിനാരിയിൽ നിന്നും സാധനങ്ങൾ കടത്തിക്കൊണ്ടു പോയി എന്നും കൃത്യമായി ജോലി ചെയ്തിരുന്നില്ല എന്നും സാധനങ്ങൾ വാങ്ങുമ്പോൾ കമ്മിഷൻ വാങ്ങിയിരുന്നു എന്നും പ്രചരിപ്പിച്ചു. ഇത് ടോമിക്ക് താങ്ങാവുന്നതിലും അധികമായി. കഴിഞ്ഞ ഒരു വർഷമായി ഫാദർ ജെറിൻ ടോമിയോട് മോശമായാണ് പെരുമാറിയത്. കൃത്യമായി ജോലി ചെയ്യുന്നില്ല എന്നതിന് പല കാരണങ്ങളും സൃഷ്ടിച്ചു. എട്ടുമണിക്ക് ഷോപ്പിംഗിന് പോകാം എന്ന് പറഞ്ഞു ഏഴരയ്ക്ക് വണ്ടി എടുത്തു പോകും. കഴുകിവെച്ച വണ്ടി ഉടൻ തന്നെ മുറ്റത്ത് കൂടി
ഒരു റൗണ്ട് ഓടിച്ച് ചെളി തെറുപ്പിച്ച ശേഷം വാഹനം കഴുകി വയ്ക്കുന്നില്ല എന്ന് പറഞ്ഞു മറ്റു വൈദികരോട് പരാതി പറയുക. വാഹനം നന്നാക്കാൻ പറഞ്ഞാൽ പിന്നീടാവം എന്ന് പറഞ്ഞ ശേഷം ഡ്രൈവറെ കൂട്ടാതെ പോയി സ്വയം ചെയ്യിക്കുക എന്നൊക്കെ ജെറിന്റെ രീതികളായിരുന്നു. 16 വർഷത്തോളം ജോലി ചെയ്ത ടോമിനെ മാറ്റി ഫാദർ ജെറിൻ തന്റെ ഇഷ്ടക്കാരനെ നിയമിച്ചു. ഇത് ടോമിന് വിഷമമുണ്ടാക്കി. ലോക്ക് ഡൗൺ കാലത്ത് ശമ്പളമോ ആനുകൂല്യമോ നൽകാത്ത ടോമിനെ മാനസികമായി പീഡിപ്പിച്ച ഫാദർ ജെറിന്റെ മനുഷ്യത്വമില്ലാത്ത നടപടി കാരണം ഹൃദയം പൊട്ടിയാണ് ടോമിൻ മരിച്ചത് എന്ന് ഞങ്ങൾക്ക് ബോധ്യമായി.
ടോമിയുടെ ഭാര്യയും നാലുവയസായ കുട്ടിയും ഇപ്പോൾ അനാഥരായി. കാരുണ്യ വിദ്യാപീഠത്തിൽ നിന്നും കരുണയും നീതിയും മനുഷ്യത്വവും ഇല്ലാത്ത നടപടിയാണ് ഉണ്ടായത് എന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ കൊറോണ കാലത്ത് വൈദികരായ ഞങ്ങളിൽ നിന്ന് ഇതൊന്നുമല്ല പ്രതീക്ഷിക്കുന്നത്. കുറച്ചു പൈസ കൊടുത്ത് ജോലിക്കാരനെ പിരിച്ചു വിട്ടതുകൊണ്ട് എല്ലാം അവസാനിക്കുമോ? നിങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കാരോട് എങ്കിലും ഈ സമയത്ത് നിങ്ങൾ കരുണയും നീതിയും ഉള്ളവർ ആകേണ്ടതല്ലേ? ഫാദർ ജെറിനും അദ്ദേഹത്തിന്റെ അന്യായ നടപടികൾക്ക് ഒത്താശ ചെയ്ത മറ്റു വൈദികർക്കും എതിരെ മേൽ നടപടികൾ സ്വീകരിക്കണം എന്ന് താത്പര്യപ്പെടുന്നു. ടോമിന്റെ കുടുംബത്തിനു നീതി നൽകണം എന്ന് അപേക്ഷിക്കുന്നു. താമരശ്ശേരി എംസിബിസിയിലെ സെമിനാരിയിൽ ബന്ധപ്പെടാൻ മറുനാടൻ ശ്രമിച്ചെങ്കിലും വെബ്സൈറ്റിലുള്ള ഫോൺ നമ്പറുകൾ പലതും പ്രവർത്തന രഹിതമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്