മാർക്സിസം ലോകത്ത് ഏറ്റവും പ്രസക്തമായ തത്വശാസ്ത്രമാണെന്ന് ഉറക്കെ പറയാൻ ധൈര്യം കാട്ടിയ സന്ന്യാസിവര്യൻ; കാവിയെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ നിലപാടെടുത്ത പോരാളി; എല്ലാ സ്വത്തുക്കളും പ്രകൃതി വിഭവങ്ങളും മനുഷ്യർ ഒരുമിച്ച് പങ്കിടണം എന്ന് ആഹ്വാനം ചെയ്ത മനുഷ്യസ്നേഹി; അന്തരിച്ച സ്വാമി അഗ്നിവേശിന് അന്ത്യവിശ്രമം ഒരുക്കുക ഗുരുഗ്രാമിലെ ബെഹൽപയിലെ അഗ്നിലോക് ആശ്രമത്തിൽ; സംസ്കാര ചടങ്ങുകൾ വൈകിട്ട് നാലിന്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കഴിഞ്ഞ ദിവസം അന്തരിച്ച സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്നിവേശിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് വൈകിട്ട് നടക്കും. ഗുരുഗ്രാമിലെ ബെഹൽപയിലെ അഗ്നിലോക് ആശ്രമത്തിൽ ഇന്നു വൈകിട്ട് 4 നാണ് സംസ്കാരം. ഭൗതിക ശരീരം ജന്തർമന്ദിർ റോഡിലെ ഓഫിസിൽ രാവിലെ പൊതുദർശനത്തിനു വെച്ചു. രാജ്യത്തെ പുരോഗമന വാദികൾ കാവി വത്ക്കരണത്തെ കുറിച്ച് ആശങ്ക പൂണ്ടിരുന്ന വേളയിലും അവർക്ക് ആവേശവും ഊർജ്ജവുമായ കാവിധാരിയായിരുന്നു സ്വാമി അഗ്നിവേശ്.
രാഷ്ട്രീയ മുതലെടുപ്പിൽ നിന്നും കാവിയെ മോചിപ്പിക്കാൻ ശ്രമിച്ച സന്ന്യാസി മാത്രമായിരുന്നില്ല സ്വാമി അഗ്നിവേശ്. കഷ്ടതകളിൽ നിന്നും ജനതയെ മോചിപ്പിക്കാൻ അവസാനം വരെ പോരാടിയ വിപ്ലവകാരി കൂടിയായിരുന്നു അദ്ദേഹം. ഇന്നലെ വൈകിട്ട് ഡൽഹി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെപ ശ്യാം റാവു എന്ന് പൂർവ്വാശ്രമത്തിൽ അറിയപ്പെട്ട അഗ്നിവേശ് കൃത്യം 81 വയസ് പിന്നിട്ടിട്ട് പത്തുദിവസം തികഞ്ഞിരുന്നു.
രണ്ടുവർഷം മുമ്പ് ഝാർഖണ്ഡിൽ നിരായുധനായ ഒരു സന്ന്യാസിയെ ആയുധധാരികൾ വളഞ്ഞിട്ട് മർദ്ദിച്ചതിന്റെ പരിക്കുകളുടെ ഫലമായിരുന്നു ഇതിഹാസ തുല്യമായ ഒരു ജീവിതത്തിന് ഇന്നലെ വിരാമമായത്. അഗ്നിവേശ് വെറുമൊരു മനുഷ്യനായിരുന്നില്ല. ഇന്ത്യൻ ഭൂതകാലത്തിന്റെ പൈകൃകം പേറുന്ന ഒരു തലമുറയെ ആ പൈതൃകം കൈമോശം വരാതെ പുരോഗതിയുടെ പടവുകൾ താണ്ടാൻ പ്രാപ്തമാക്കാൻ പരിശ്രമിച്ച സാമൂഹിക പരിഷ്കർത്താവായിരുന്നു അദ്ദേഹം. പത്രങ്ങൾ വായിക്കാത്തവരോ ടെലിവിഷൻ കാണാത്തവരോ പോലും അഗ്നിവേശിനെ കണ്ടാൽ തിരിച്ചറിയാൻ പ്രയാസമില്ല. സ്വാമി വിവേകാനന്ദന്റെ കലണ്ടർ പെയിന്റിങ് ആരെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, നിറം, വസ്ത്രം, നിലപാട് എന്നിവയാൽ അവർ അഗ്നിവേശിനെ തിരിച്ചറിയും.
ആര്യസമാജത്തിന്റെ പിരിഞ്ഞ വിഭാഗത്തിന്റെ ആഗോള തലവനായിരുന്നു സ്വാമി അഗ്നിവേശ്. അരനൂറ്റാണ്ടിലേറെക്കാലം സന്ന്യാസത്തിന്റെ പവിത്രതയും ബഹുമാനവും വീണ്ടെടുക്കാൻ പോരാടി. സന്യാസിയുടെ കാവിയെ, അധികാരത്തിലേക്ക് നടന്ന് കയറാൻ മത- ദേശീയത ഇത് വിജയകരമായി ഉപയോഗിച്ച രാഷ്ട്രീയ അവസരവാദികൾക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം.
കാവിയുടുത്ത കമ്മ്യൂണിസ്റ്റ്
കമ്മ്യൂണിസ്റ്റ് എന്നും സോഷ്യലിസ്റ്റ് എന്നും മാവോയിസ്റ്റ് എന്നുമെല്ലാം തരത്തിനനുസരിച്ച് അഗ്നിവേശിനെ എതിരാളികൾ വിമർശിക്കാറുണ്ട്. എന്നാൽ, എല്ലാ മനഷ്യരും ഒരുമിക്കണമെന്നും എല്ലാവരും തുല്യരാണെന്നുമാണ് വേദങ്ങൾ പഠിപ്പിക്കുന്നത് എന്ന് സ്വാമി പല അവസരങ്ങളിലും ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാ സ്വത്തുക്കളും പ്രകൃതി വിഭവങ്ങളും മനുഷ്യർ ഒരുമിച്ച് പങ്കിടണം. അതിന്റെ ഉടമസ്ഥത എല്ലാവർക്കുമാണ് എന്ന് വേദങ്ങൾ പറയുന്നു. ഷെയറിംഗ് ആൻഡ് കെയറിംഗ് ആണ് വേദങ്ങളുടെ അന്തസ്സത്ത. അത്യാഗ്രഹമല്ല,ആവശ്യമാണ് അടിസ്ഥാനമാക്കേണ്ടത് എന്നാണ് വേദങ്ങൾ പറയുന്നത്. ഇത് കാൾമാർക്സ് പറഞ്ഞതിന് തുല്യമാണ് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. വർഷങ്ങൾക്കു മുമ്പ് കാൾ മാക്സ് സ്വകാര്യ സ്വത്ത് സംബന്ധിച്ച് പറഞ്ഞത് ഇതുമായി ചേർത്തു വയ്ക്കാവുന്നതാണ് എന്നായിരുന്നു സ്വാമി അഗ്നിവേശിന്റെ നിലപാട്. മാർക്സിസം ലോകത്ത് ഏറ്റവും പ്രസക്തമായ തത്വശാസ്ത്രമാണെന്ന് എക്കാലവും വിശ്വസിച്ച ആളാണ് സ്വാമി അഗ്നിവേശ്. .പ്രകൃതി വിഭവങ്ങൾ എല്ലാവരുടേതുമാണ് എന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.
യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ നിന്നും വിശ്വമാനവികതയിലേക്ക്
വളരെ യാഥാസ്ഥിതികമായ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് അഗ്നിവേശ് ജനിച്ചത്. ആന്ധ്രയിലെ ശ്രീകാകുളത്തായിരുന്നു ജനനം. വേപ ശ്യാം കുമാർ റാവു (വി എസ്.കെ.റാവു )എന്നായിരുന്നു പൂർവാശ്രമത്തിൽ പേര്. അദ്ധ്യാപകൻ, അഭിഭാഷകൻ, രാഷ്ട്രീയനേതാവ്, മന്ത്രി എന്നിങ്ങനെ ഒരു സന്യാസിക്കു ചേരാത്ത വേഷങ്ങളിലൊക്കെ പയറ്റുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത അഗ്നിവേശ് അവസാനം വരെ എതിർപ്പുകളെ നേരിട്ടാണു മുന്നേറിയത്. അഗ്നിവേശിന്റെ നിലപാടുകൾ പലപ്പോഴും ഹിന്ദു സന്യാസിമാരിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പുരി ജഗന്നാഥ ക്ഷേത്രം അഹിന്ദുക്കൾക്കും തുറന്നുകൊടുക്കണമെന്ന് 2005ൽ സ്വീകരിച്ച നിലപാട് ഹിന്ദു സന്യാസിമാരെ പ്രകോപിപ്പിച്ചു. ഹിന്ദു സമൂഹത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന പ്രസ്താവനകൾ പുറപ്പെടുവിക്കും മുൻപ് സ്വാമി അഗ്നിവേശ് പലവട്ടം ചിന്തിക്കണമെന്നു സുപ്രീംകോടതി മുന്നറിയിപ്പു നൽകി. 2008ൽ അഗ്നിവേശിന്റെ നിലപാടുകളോടു വിയോജിച്ച് ഇന്ത്യയിലെ ആര്യസമാജ് പ്രതിനിധി സഭയിലെ 19ൽ 17 സ്വാമിമാരും വോട്ട് രേഖപ്പെടുത്തി അദ്ദേഹത്തെ പുറത്താക്കി.
ശാസ്ത്രബോധവും മനുഷ്യസ്നേഹവും കൈമുതലാക്കിയ സന്ന്യാസി
ഡൽഹിയിലും ചുറ്റുവട്ടത്തുമുള്ള ക്വാറികളിൽ നിലനിൽക്കുന്ന അടിമപ്പണിക്ക് എതിരെ ബോണ്ടഡ് ലേബർ ലിബറേഷൻ ഫ്രണ്ട് എന്ന സംഘടനയ്ക്കു രൂപം നൽകിയാണ് സാമൂഹികപ്രവർത്തനത്തിൽ സജീവമാകുന്നത്. ഡൽഹിയിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വൻതുക മുടക്കി പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കാൻ തെരുവുകുട്ടികളുമായി ഹോട്ടലുകളിൽ കയറിയിറങ്ങി അഗ്നിവേശ്.
മധ്യപ്രദേശിൽ മാവോയിസ്റ്റുകളുമായി ചർച്ചയ്ക്കു മുൻകയ്യെടുത്ത അഗ്നിവേശ് ദൂരദർശനിലും ലോക്സഭാ ടിവിയിലും ശാസ്ത്രബോധം വളർത്തുന്ന പരമ്പരകൾ ചെയ്തു. ബിഹാറിലെ മദ്യനിരോധനം ദേശവ്യാപകമായി നടപ്പാക്കാനുള്ള പ്രചാരണത്തിൽ പങ്കുചേരാൻ ജനതാദളി(യു)ൽ ചേർന്നു. എന്നാൽ ഒരു രാഷ്ട്രീയകക്ഷിയിലും ഉറച്ചുനിൽക്കാൻ അദ്ദേഹത്തിന് ആകുമായിരുന്നില്ല. അധർമത്തിനും അനീതിക്കുമെതിരെ മുൻപിൻ നോക്കാതെ എടുത്തു ചാടുന്ന പോരാളിയായിരുന്നു അഗ്നിവേശ്. സന്യാസം അതിനൊരിക്കലും തടസ്സമായില്ല.
ബഹുമുഖ പ്രതിഭ
നിയമത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ കൊൽക്കത്തയിലെ സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് ഹരിയാനയിലേക്ക് വന്നു. അവിടെ ആര്യസമാജത്തിൽ ചേരുകയും സന്യാസം സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപീകരിച്ചു. 1977 ൽ ഹരിയാനയിലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ, ജാതി വിരുദ്ധ സമരങ്ങൾ, തൊഴിൽ സമരങ്ങൾ, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങി നിരവധി സാമൂഹിക മുന്നേറ്റങ്ങൾക്ക് അഗ്നിവേശ് ചുക്കാൻ പിടിച്ചിട്ടുണ്ട്.
'വേദിക സോഷ്യലിസം' (1974), 'റിലീജിയൺ റെവല്യൂഷൺ ആൻഡ് മാർക്സിസം', വൽസൻ തമ്പുവുമായി ചേർന്നെഴുതിയ 'ഹാർവസ്റ്റ് ഓഫ് ഹൈറ്റ്:ഗുജറാത്ത് അൻഡർ സീജ്','ഹിന്ദുയിസം ഇൻ ന്യൂ ഏജ്'(2005) എന്നിവയാണ് പ്രധാന കൃതികൾ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്