പെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങൾ ഇതൊക്കെ മാത്രമാണോ പ്രശ്നം.. ആണിന് ഇതൊന്നും ബാധകമല്ലേ..? റംസിയുടെ പരാധീനതയുള്ള കുടുംബം വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ചെറുക്കന് ഒരു ലക്ഷം വിലയുള്ള വാച്ചു കൊടുത്തെന്നും കേട്ടു; അവർ അതിനായി എടുത്തുകൂട്ടി വെച്ചിരിക്കുന്ന പലിശ ഊഹിക്കാം; സ്ത്രീധന ഇടപാടിൽ കൊല്ലം ജില്ലയിൽ എന്ത് പ്രതിസന്ധി വന്നാലും ഒരു ഇളവും പ്രതീക്ഷിക്കേണ്ട; റംസിയുടെ ആത്മഹത്യയിലേക്ക് നയിച്ച സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ച് കലാ മോഹൻ എഴുതുന്നു
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: പ്രതിശ്രുത വരൻ വിവാഹത്തിൽനിന്നു പിന്മാറിയതിനെ തുടർന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം വലിയ തോതിൽ സമൂഹത്തിൽ ചർച്ചയാകുന്നുണ്ട്. കാമുകന്റെ വഞ്ചനയിൽ മനസ്സു തകർന്നാണ് ഈ യുവതി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ലക്ഷ്മി പ്രമോദ് എന്ന സീരിയൽ നടിയും ആത്മഹത്യാ പ്രേരാണാ കുറ്റ ആരോപണം നേരിടുകയാണ്. സംഭവത്തിൽ വിശദമായ പൊലീസ് അന്വേഷണം നടക്കുകയും ചെയ്യുന്നുണ്ട്.
കൊട്ടിയം കണ്ണനല്ലൂർ സിഐമാർ ഉൾപ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആത്മഹത്യാപ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കൊട്ടിയം സ്വദേശിയായ റംസിയെന്ന ഇരുപത്തിനാലുകാരി കഴിഞ്ഞ വ്യാഴാഴ്ചയാണ് തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞതാണ്. സാമ്പത്തികമായി മെച്ചപ്പെട്ട മറ്റൊരു വിവാഹ ആലോചന വന്നപ്പോൾ ഹാരിസ് പെൺകുട്ടിയെ ഒഴിവാക്കിയെന്നും ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണു പരാതി.
അതേസമയം റംസിയെന്ന പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സാമൂഹിത - മാനസിക സാഹചര്യം എന്താണെന്ന് വ്യക്തമാക്കുകയാണ് പ്രമുഖ കൗൺസിലിങ് സൈക്കോളജിസ്റ്റ് കല. കൊല്ലം ജില്ലയിൽ അടക്കം നിലനിൽക്കുന്ന വ്യാപകമായ സ്ത്രീധന സമ്പ്രദായവും സ്ത്രീ- പുരുഷ വേർതിരിവും അടക്കമാണ് റംസിയുടെ ആത്മഹത്യയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് കല നിരീക്ഷിക്കുന്നത്. ഓരോ സമുദായവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും ആചാരങ്ങളും കീഴ്വഴക്കങ്ങളും മാറ്റി വെയ്ക്കാൻ തയ്യാറല്ല.. കടം വാങ്ങി ആചാരങ്ങൾ ഒപ്പിക്കുന്നതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നതായും കല ഫേസ്ുബുക്ക് പോസ്റ്റിൽ പറയുന്നു.
പലപ്പോഴും വ്യക്തിത്വ വികസന ക്ലാസുകൾ പോലും പെൺകുട്ടികൾക്ക് മാത്രമായി നടത്തുകയാണ് ചെയ്യുന്നത്. പെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങൾ ഇതൊക്കെ മാത്രമാണോ അപ്പോൾ പ്രശ്നം.. ആണിന് ഇതൊന്നും ബാധകമല്ലേ.. പെൺകുട്ടും ആൺകുട്ടിയും ഒന്നിച്ചല്ലേ ഇത്തരം ചർച്ചകളിൽ പങ്കെടുക്കേണ്ടത്.. എന്നും അവർ കുറിക്കുന്നു. റംസിയയുടെ പരാധീനത ഉള്ള കുടുംബം നിശ്ചയം നടത്തിയപ്പോൾ ചെറുക്കന് കൊടുത്ത ഒരു ലക്ഷം വിലയുള്ള വാച്ച് മുതലുള്ള കാര്യങ്ങൾ കേട്ടുവെന്നും കല ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നു.
അവർ എടുത്തു കൂട്ടി വെച്ചിരിക്കുന്ന പലിശ ഊഹിക്കാം.. അതേ പോലെ എത്രയോ ഇടങ്ങളിൽ സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു.. സ്ത്രീധന ഇടപാടിൽ കൊല്ലം ജില്ലയിൽ എന്ത് പ്രതിസന്ധി വന്നാലും ഒരു ഇളവും പ്രതീക്ഷിക്കേണ്ട.. രാഷ്ട്രീയം കലർത്തി, മതവികാരങ്ങൾക്ക് തീകൊളുത്തി, ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചു, സ്വാർത്ഥകാര്യങ്ങൾ നേടിയെടുക്കാതെ, ആത്മാർത്ഥതയോടെ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി ചെല്ലാൻ ആരേലും ഉണ്ടാകുന്ന കാലം വരട്ടെയെന്നും അവർ ഫേസ്ബുക്കിൽ കുറിക്കുന്നു.
കൗൺസലിങ് സൈക്കോളജിസ്റ്റ് കലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പത്ത് വർഷത്തോളം നീണ്ട പ്രണയത്തിന്റെ ഒടുവിൽ റംസി എന്ന പെൺകുട്ടി, കൊല്ലം കൊട്ടിയത്ത് ആത്മഹത്യ ചെയ്തു.. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ഞങ്ങളുടെ കൊല്ലം ജില്ലയിൽ ആണെന്ന് റിപ്പോർട്ട് എന്റെ കൊല്ലം.. ഞാൻ ജനിച്ചു വളർന്ന നാട്.. ഇപ്പോൾ ഞാൻ ജീവിക്കുന്നത് തിരുവനന്തപുരം ആണെങ്കിലും എന്റെ ഉയിർ അവിടെയാണ്.. എന്റെ ജനനം മുതൽ ഞാൻ അനുഭവിച്ച സുഖകരമായ അനുഭവങ്ങൾ ഉള്ള കൊല്ലമല്ലായിരുന്നു, എന്റെ ഔദ്യോഗിക ജീവിതത്തിലെ ആറു വർഷങ്ങൾ ഞാൻ കണ്ടത്.. 2015 വരെ ഞാൻ ആ മേഖലയിൽ ഉണ്ടായിരുന്നു.. റംസി ജീവിച്ച, സ്ഥലം.. അവളുടെ കാമുകന്റെ സ്ഥലം.. ഞാൻ ജോലി നോക്കിയതും അതേ ഇടത്ത് ആയിരുന്നു.. ആറു വർഷങ്ങൾ... സമ്പന്നതയുടെ അങ്ങേ അറ്റത്തും, അതിനേക്കാൾ സാമ്പത്തിക പരാധീനതയുടെ ഇങ്ങേ അറ്റത്തും ഉള്ള ജീവിതങ്ങളെ ഞാൻ കണ്ട കാലങ്ങൾ.. ആചാരങ്ങൾ സമം കടബാധ്യത എന്നതാണ് അവിടെ ഉള്ള പാവങ്ങളുടെ ജീവിതം..ഓരോ സമുദായവും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴും ആചാരങ്ങളും കീഴ്വഴക്കങ്ങളും മാറ്റി വെയ്ക്കാൻ തയ്യാറല്ല.. കടം വാങ്ങി ആചാരങ്ങൾ ഒപ്പിക്കും.
പണം ഇടപാട് , പലിശയ്ക്ക് എടുപ്പ് ഒക്കെ വൻ തോതിൽ.. പഠനം തുടരാതെ പകുതി വഴിക്ക് നിർത്തുന്നവർ ഒരുപാട് ഉണ്ടായിരുന്നു... കടം വാങ്ങി, വസ്തു പണയയപ്പെടുത്തി പുരുഷന്മാരെ വിദേശത്ത് ജോലിക്ക് പറഞ്ഞു വിടുകയും ചെയ്യുന്ന ഭാര്യമാരാണ് പിന്നെ ആ കുടുംബം നോക്കുന്നത്.. വിദേശത്തു പോയി എന്നതുകൊണ്ട് കടം തീരുന്നില്ല.. കടമ കൂടുന്നതല്ലാതെ.. പിടിപ്പില്ലാത്ത പെണ്ണുങ്ങൾ ആണേൽ അയാൾ തിരിച്ചെത്തുമ്പോൾ ഉള്ളതിന്റെ ഇരട്ടി കടമാക്കി വെച്ചിട്ടുണ്ടാകും..
നല്ല മിടുക്കി ആണേലും പെൺകുട്ടികളെ അധികം പഠിപ്പിക്കാതെ കെട്ടിച്ചു വിടുന്നത് കണ്ടു അസാഹ്യതയോടെ പ്രതികരിച്ചു പോയിട്ടുണ്ട്.. പക്ഷേ, അതൊന്നും അവിടെ അന്ന് വിലപോയിരുന്നില്ല...
ഇത്രധികം കേസുകളോ എന്ന് അതിശയം തോന്നിയതുകൊണ്ട് വിവരാവകാശത്തിന് ആ കാലങ്ങൾ ഞാൻ സമീപിച്ചു.. ഏറ്റവും അധികം പീഡനവും ഗുണ്ടായിസവും റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആയിരുന്നു എന്റെ ജോലികൾ.. അംഗനവാടികളിൽ ക്ലാസുകൾ എടുക്കാൻ പോകുമ്പോൾ അവിടെ ഉള്ള അദ്ധ്യാപികമാർ തരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലതും മേധാവികൾക്ക് പരാതിയായി തന്നെ കൊടുത്തിട്ടുണ്ട്.. കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്ലാസ്സ് എന്ന് വലിച്ചു കെട്ടിയ ബാനറിന്റെ മുന്നില് നിന്ന് എത്രയോ ക്ലാസുകൾ എടുത്തു..
അപ്പോഴൊക്കെ ആലോചിക്കും. എന്തേ ആൺകുട്ടികൾക്ക് ഇതൊന്നും കേൾക്കേണ്ടേ.. പെണ്ണിന്റെ ലൈംഗികത, അവളുടെ സ്വകാര്യ ഭാഗങ്ങൾ ഇതൊക്കെ മാത്രമാണോ അപ്പോൾ പ്രശ്നം.. ആണിന് ഇതൊന്നും ബാധകമല്ലേ.. പെൺകുട്ടും ആൺകുട്ടിയും ഒന്നിച്ചല്ലേ ഇത്തരം ചർച്ചകളിൽ പങ്കെടുക്കേണ്ടത്.. അന്ന്, ഞാനുണ്ടായിരുന്ന സ്കൂളിൽ മുതിർന്ന ആൺകുട്ടികൾ അധികവും പാർട്ട് ടൈം ജോലിക്കു പോയി കാശുണ്ടാക്കുന്നവരായിരുന്നു.. എന്ത് പണിയും ചെയ്യുന്ന ഉശിരുള്ള കുട്ടികൾ.. ആ പണം കൊണ്ട് അവർ നഗരത്തിലെ സമ്പന്നരായ കുട്ടികളെ പോലെ ''ചെത്തി ''നടക്കുന്നത് കാണമായിരുന്നു.. വേണേൽ പഠിച്ചു കേറാം.. പക്ഷേ അങ്ങനെ ഓതി കൊടുക്കാൻ വീട്ടിൽ ആർക്കും താല്പര്യം ഇല്ല.. പെങ്ങളുടെ കെട്ടിന് എടുത്ത പണത്തിന്റെ പലിശ അടയ്ക്കാൻ അവനും കൂടും.. സ്നേഹിച്ചാൽ നക്കി കൊല്ലും, പിണങ്ങിയാൽ വെട്ടി കൊല്ലും എന്ന രീതി ആയിരുന്നു അവരുടെ സ്വഭാവത്തിൽ ഞാൻ കണ്ട സവിശേഷത..
കൊട്ടിയം ഭാഗം മുതൽ ഏതാണ്ട് പള്ളിമുക്ക് വരെ ഞാൻ ഇടപെടൽ നടത്തിയിരുന്നു... കുറുക്കന്മാരായ രാഷ്ട്രീയക്കാർക്ക് അണികളെ ഏറ്റവും എളുപ്പത്തിൽ സ്വാധീനിക്കാൻ പറ്റിയ ഇടങ്ങൾ... കരുത്തുള്ള ആൺകുട്ടികളെ ഇഷ്ടം പോലെ കൂടെ നിർത്താൻ പറ്റും.. ഇന്ന് അന്നത്തെ പല ആൺകുട്ടികളെയും കണ്ടാൽ തിരിച്ചറിയില്ല..
വലിയ മീശയും താടിയും ആയി, മുന്നില് വന്ന് ചിരിക്കുമ്പോൾ സന്തോഷം തോന്നും.. എന്ത് ചെയ്യുന്നു നീയിപ്പോ? പഠിച്ചില്ല, അപ്പോഴേ ഞാൻ ചെറിയ തട്ടിക്കൂട്ട് ബിസിനെസ്സിൽ ഇറങ്ങി.. ചിരിച്ചു കൊണ്ട് അവർ.. പത്താം ക്ലാസ്സിൽ പഠനം നിർത്തിയ അവരോട് എന്ത് ബിസിനസ് എന്ന് ചോദിക്കാൻ തോന്നാറില്ല..
നന്നായി പഠിക്കുമായിരുന്ന പെൺകുട്ടിയെ കാണുമ്പോ കണ്ണ് നിറയും.. അവളുടെ നിഷ്കളങ്കമായ ചിരിക്കു കൂട്ടായ് ഒക്കത്ത് ഒരു കുട്ടിയും ഉണ്ടാകും.. അല്ലേൽ അവളുടെ കെട്ടു ഉറപ്പിച്ചു വെച്ചതാകും.. പിന്നെ പഠിക്കേണ്ടതില്ലല്ലോ.. പെൺകുട്ടികളെ പീഡിപ്പിച്ച കേസുകൾക്കു പുറമെ ആൺകുട്ടികളെ പീഡിപ്പിച്ച കേസും എടുത്ത കൗൺസിലർ ആണെന്ന് ഒരു പൊലീസ്കാരൻ എന്നെ അഭിനന്ദനങ്ങൾ അറിയിച്ചു.. പരാതി കൊടുക്കാനും സാക്ഷി പറയാനും അന്ന് നിയമങ്ങളുടെ പിൻബലം ഇല്ലായിരുന്നു.... പക്ഷേ ആ അഭിനന്ദനങ്ങൾക്കു അപ്പുറം അവിടത്തെ അവസ്ഥ ഓർക്കുമ്പോൾ ഇപ്പോഴും ഭീതി ആണ്...
എഴുതിയാൽ തീരില്ല.. അക്ഷരം കൊണ്ട് ശത്രുക്കളെ കൂട്ടാനും വയ്യ.. ജീവിതശൈലി ആണ് പലപ്പോഴും ജീവന് ആപത്താകുന്നത്.. ജീവിതശൈലി മെച്ചപെടുത്തി എടുക്കാൻ ജനങ്ങളെ സഹായിക്കേണ്ടതോ ഭരണം ഏറ്റെടുത്തു നടത്തുന്നവർ.... റംസിയുടെ ചിത കെട്ടടങ്ങാൻ അധികം നേരമാകില്ല.. താമസിക്കാതെ അവളെ എല്ലാവരും മറക്കും.. എത്രയോ റംസിമാർ ഉണ്ടായിട്ടുണ്ട്.. ഇനിയും ഉണ്ടാകും.. ഒരാൾക്ക് ശിക്ഷ കൊടുത്തതുകൊണ്ടാകില്ല.. അവിടെ മൊത്തത്തിൽ അഴിച്ചു പണിയണം.. ചിന്താഗതികൾ മാറാൻ സമയം എടുക്കും..
റംസിയയുടെ പരാധീനത ഉള്ള കുടുംബം നിശ്ചയം നടത്തിയപ്പോൾ ചെറുക്കന് കൊടുത്ത ഒരു ലക്ഷം വിലയുള്ള വാച്ച് മുതലുള്ള കാര്യങ്ങൾ കേട്ടു.. അതിനു അവർ എടുത്തു കൂട്ടി വെച്ചിരിക്കുന്ന പലിശ ഊഹിക്കാം.. അതേ പോലെ എത്രയോ ഇടങ്ങളിൽ സംഭവിച്ചു കൊണ്ടേ ഇരിക്കുന്നു.. സ്ത്രീധന ഇടപാടിൽ കൊല്ലം ജില്ലയിൽ എന്ത് പ്രതിസന്ധി വന്നാലും ഒരു ഇളവും പ്രതീക്ഷിക്കേണ്ട.. രാഷ്ട്രീയം കലർത്തി, മതവികാരങ്ങൾക്ക് തീകൊളുത്തി, ജനങ്ങളെ തമ്മിൽ ഭിന്നിപ്പിച്ചു, സ്വാർത്ഥകാര്യങ്ങൾ നേടിയെടുക്കാതെ, ആത്മാർത്ഥതയോടെ ജനങ്ങൾക്ക് ഇടയിൽ ഇറങ്ങി ചെല്ലാൻ ആരേലും ഉണ്ടാകുന്ന കാലം വരട്ടെ...
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്