സ്വന്തം ആസ്തി തികയില്ലെങ്കിൽ ബന്ധുക്കളിൽനിന്നും മറ്റുമായി സ്വരൂപിച്ച് പരമാവധി ആറുമാസത്തിനകം ഖമറുദ്ദീൻ കടബാധ്യത തീർക്കണം; എംഎൽഎ ആവശ്യപ്പെട്ടത് നാലുമാസത്തെ സമയം; മുസ്ലിം ലീഗ് ഇടപെടൽ തട്ടിപ്പിന് ഇരയായവർ ഏറെയും പാർട്ടിക്കാരെന്ന തിരിച്ചറവിൽ; കമറൂദ്ദീൻ ചെയർമാനായി നാല് കമ്പനികൾ ഉണ്ടാക്കിയതും തട്ടിപ്പ് ഗൂഢാലോചനയുടെ ഭാഗമെന്നും വിലയിരുത്തൽ; പാവങ്ങളെ പറ്റിച്ചെടുത്തത് 140 കോടിയും; ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പും സമാനതകളില്ലാത്തത്
മറുനാടൻ മലയാളി ബ്യൂറോ
കാസർകോട്: ഫാഷൻ ജൂവലറി തട്ടിപ്പിലും നിറയുന്നത് പോപ്പുലർ ഫിനാൻസിന് സമാനമായ ആസൂത്രിത തട്ടിപ്പ്. ഇത് തിരിച്ചറിഞ്ഞ നിക്ഷേപകർ പ്രതിഷേധം ശക്തമാക്കുകയാണ്.. ജൂവലറികൾ പൂട്ടാൻ തുടങ്ങിയതിനുശേഷവും നിക്ഷേപ സമാഹരണം തകൃതിയായി നടന്നുവെന്നതാണ് വസ്തുത. മഞ്ചേശ്വരം എംഎൽഎയായ ഖമറൂദ്ദീനെ വിശ്വസിച്ചായിരുന്നു പാവങ്ങൾ പണം ഇട്ടത്. കച്ചവടം നഷ്ടത്തിലേക്ക് കൂപ്പുകുത്താൻ തുടങ്ങിയതിനുശേഷവും ജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ചത് പണം തട്ടിപ്പിനാണെന്ന വാദം സജീവമാണ്.
നാല് കമ്പനികളാണ് എം.സി.ഖമറുദ്ദീൻ എംഎൽഎ. ചെയർമാനായി രൂപവത്കരിച്ചത്. ചന്തേര മാണിയാട്ട് ആസ്ഥാനമാക്കി 2006-ൽ ഫാഷൻ ഗോൾഡ് ഇന്റർനാഷണലാണ് ആദ്യം രൂപവത്കരിച്ചത്. പിന്നെ 2008-ൽ ഖമർ ഫാഷൻ ഗോൾഡ്, 2009- നുജൂം ഗോൾഡ്, 2012-ൽ ഫാഷൻ ഓർണമെന്റ്സ് എന്നീ സ്ഥാപനങ്ങൾകൂടി രജിസ്ട്രാർ ഓഫ് കമ്പനീസിൽ (ആർ.ഒ.സി.) രജിസ്റ്റർചെയ്തു. ഈ നാല് കമ്പനികളിലായി 749 പേരാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ജൂവലറിയുടെ ചെറുവത്തൂർ ശാഖയിൽ 320, പയ്യന്നൂർ-187, കാസർകോട് -242 എന്നിങ്ങനെയാണ് നിക്ഷേപകരുടെ കണക്ക്. ഇവരിൽനിന്ന് ഏകദേശം 150 കോടിയോളം രൂപ മൂല്യമുള്ള സ്വർണവും പണവുമാണ് നിക്ഷേപമായി സ്വീകരിച്ചത്.
ഇങ്ങനെ വിവിധ കമ്പനികൾ രൂപീകരിച്ചതും നിക്ഷേപകരെ വഞ്ചിക്കാനായിരുന്നു. എല്ലാ ഇടപാടും എംഎൽഎ വിശ്വാസത്തിൽ എടുത്തായിരുന്നുവെന്ന് നിക്ഷേപകർ പറയുന്നു. എന്നാൽ വഞ്ചന അതിഭീകരമായിരുന്നു. കച്ചവടം പൊളിഞ്ഞതിനാലാണ് നിക്ഷേപകരുടെ പണം തിരിച്ചുനൽകാൻ സാധിക്കാതെ വന്നതെന്ന ന്യായീകരണമാണ് ജൂവലറി മാനേജ്മെന്റ് നിരത്തുന്നത്. കച്ചവടം പൊളിഞ്ഞ കാര്യം നിക്ഷേപകരിൽനിന്ന് മറച്ചത് എന്തിനാണ് എന്ന ചോദ്യത്തിന് മറുപടിയുമില്ല. കമ്പനി നഷ്ടത്തിലാണെന്ന കാര്യം ഔദ്യോഗികമായി സർക്കാർ സംവിധാനങ്ങളെ അറിയിച്ചില്ല. ലാഭ-നഷ്ട കണക്കെടുത്ത് ബാധ്യതകൾ തീർക്കാനും ശ്രമിച്ചില്ല. ഇതെല്ലാം ദുരൂഹമാണ്.
നിക്ഷേപകർക്ക് നൽകിയ രേഖകളിലും ഈ നാല് കമ്പനികളുടെ പേരാണ് പരാമർശിച്ചിരിക്കുന്നത്. ഈ നാലു കമ്പനിയും ഒന്നാണെന്നാണ് നിക്ഷേപകരോട് പറഞ്ഞത്. എന്നാൽ ഈ നാലും കൂടാതെ 'ഫാഷൻ ഗോൾഡ് മഹൽ പ്രൈവറ്റ് ലിമിറ്റഡ്' എന്ന ഒരു കമ്പനിയുടെ പേരിലും ചിലർക്ക് മുദ്രക്കടലാസ് നൽകി. ഓരോവർഷവും കമ്പനിയുടെ വിറ്റുവരവ്, ലാഭം, ആസ്തി/ബാധ്യത കണക്ക്, ആദായനികുതി റിട്ടേൺ ഉൾപ്പെടെയുള്ള രേഖകൾ ആർ.ഒ.സി.ക്ക് സമർപ്പിക്കണമെന്നാണ് ചട്ടം. 2017-നുശേഷം കമ്പനിയുമായി ബന്ധപ്പെട്ട ഒരു രേഖയും ആർ.ഒ.സി.ക്ക് സമർപ്പിച്ചിട്ടില്ല. ഓരോ വർഷവും നടക്കേണ്ട കമ്പനിയുടെ ജനറൽ ബോഡി യോഗവും 2017-നുശേഷം നടന്നിട്ടില്ല. കമ്പനിനിയമ പ്രകാരം ഓരോ നിക്ഷേപം സ്വീകരിക്കുന്നതിനും മുമ്പ് അധികൃതരെ അറിയിക്കണമെന്നും നിയമമുണ്ട്. അതും ലംഘിക്കപ്പെട്ടു.
ആർ.ഒ.സി.യുടെ വെബ്സൈറ്റ് പ്രകാരം കമ്പനിയുടെ പ്രവർത്തനമൂലധനം 9,41,86,000 ആണ്. എന്നാൽ നിക്ഷേപകരിൽനിന്ന് സ്വീകരിച്ചത് 150 കോടിയും. ബാക്കിയുള്ള 140 കോടി എവിടെപ്പോയി എന്നത് ദുരൂഹമാണ്. 150 കോടി രൂപയിലധികം നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചതായാണ് വിവരം. ഒരു ലക്ഷത്തിന് 14.4 ശതമാനം ലാഭവിഹിതം നൽകിയിരുന്നു. നിക്ഷേപകരിൽ ഭൂരിഭാഗവും മുസ്?ലിംലീഗ് പാർട്ടിക്കാരാണെങ്കിലും സാധാരണക്കാരാണ് അധികവും. ഇപ്പോൾ നഷ്ടത്തിലാണെന്ന് പറയുന്നു. എത്ര പേരിൽനിന്ന് നിക്ഷേപം സ്വീകരിച്ചുവെന്നും നഷ്?ടം എത്രയാണെന്നും എത്ര പേർക്ക് എത്ര ലാഭവിഹിതം കൊടുത്തിരുന്നുവെന്നും കമ്പനിയുടെ ചെയർമാൻ എം.സി. ഖമറുദ്ദീൻ വെളിപ്പെടുത്താൻ തയാറാവണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ചെറുവത്തൂർ ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ജൂവലറി ചെയർമാൻ കൂടിയായ ഖമറുദ്ദീൻ ആറുമാസത്തിനകം നിക്ഷേപകർക്ക് മുഴുവൻ പണവും തിരിച്ചുകൊടുക്കണമെന്ന് പാർട്ടി നിർദ്ദേശം നൽകി. ഈ മാസം 30-നകം ആസ്തിയും ബാധ്യതയും സംബന്ധിച്ച് ഖമറുദ്ദീൻ പാർട്ടിക്ക് വിശദ കണക്ക് നൽകണം. അദ്ദേഹമടക്കം കേസിൽ പ്രതികളായ എല്ലാവരും പാർട്ടി ഭാരവാഹിസ്ഥാനത്തുനിന്ന് മാറിനിൽക്കാനും ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. യു.ഡി.എഫ്. കാസർകോട് ജില്ലാ ചെയർമാൻ സ്ഥാനം ഖമറുദ്ദീൻ ഒഴിഞ്ഞതായും നേതൃത്വം വ്യക്തമാക്കി.
സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന ചർച്ചകളിലാണ് തീരുമാനം. നേരിട്ടെത്തി വിശദീകരണം നൽകാൻ അദ്ദേഹം ഖമറുദ്ദീനോടും ലീഗ് ജില്ലാ നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നു. ജില്ലാ നേതാക്കൾ എത്തിയെങ്കിലും ഖമറുദ്ദീൻ ഫോണിലാണ് വിശദീകരണം നൽകിയത്. ഖമറുദ്ദീനും പുറപ്പെട്ടിരുന്നെങ്കിലും മാധ്യമശ്രദ്ധയിൽ പെടുന്നത് ഒഴിവാക്കാൻ നേരിട്ടുവരേണ്ടെന്ന് പിന്നീട് നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു.
നിക്ഷേപകരുടെ പ്രശ്നം പരിഹരിക്കാനാണ് പാർട്ടി മുൻഗണന നൽകുന്നതെന്ന് ഹൈദരലി തങ്ങൾ, ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി., സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് എന്നിവർ പറഞ്ഞു. സ്വന്തം ആസ്തി തികയില്ലെങ്കിൽ ബന്ധുക്കളിൽനിന്നും മറ്റുമായി സ്വരൂപിച്ച് പരമാവധി ആറുമാസത്തിനകം ഖമറുദ്ദീൻ കടബാധ്യത തീർക്കണം. ഖമറുദ്ദീൻ നാലുമാസമാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കൂടുതൽ സമയം നൽകുകയായിരുന്നു. പാർട്ടിക്ക് കേസിൽ ധാർമിക ഉത്തരവാദിത്വം മാത്രമാണുള്ളത്. എങ്കിലും ഖമറുദ്ദീൻ പാർട്ടിയുടെ ഉത്തരവാദപ്പെട്ടയാളാണ് എന്നനിലയ്ക്ക് പ്രശ്നം ഗൗരവമായിത്തന്നെ കാണുന്നു. നിക്ഷേപകരുടെ പ്രശ്നം തീർപ്പാക്കാൻ ജില്ലാ ട്രഷറർ കല്ലട്ര മാഹീനെയും ചുമതലപ്പെടുത്തി. കേസുമായി മുന്നോട്ടുപോകുന്നവർക്ക് പോകാം. അതും ഖമറുദ്ദീൻ സ്വന്തംനിലയ്ക്ക് നേരിടണം.
താൻ യാതൊരു തട്ടിപ്പും നടത്തിയിട്ടില്ലെന്നും കച്ചവടം പൊളിഞ്ഞതാണ് പ്രശ്നമെന്നുമാണ് ഖമറുദ്ദീൻ നൽകിയ വിശദീകരണം. മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ., കാസർകോട് ജില്ലാ പ്രസിഡന്റ് ടി.ഇ. അബ്ദുള്ള, ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
Stories you may Like
- കാസർകോട്ടെ ഫാഷൻ ഗോൾഡ് തട്ടിപ്പിൽ അഡ്വ.സി.ഷുക്കൂറിന് എതിരെ കേസ്
- ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ലീഗ് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
- മറുനാടൻ പ്രതിനിധി പീയൂഷിന് നേരേ ഭീഷണിയും കയ്യേറ്റശ്രമവും
- അൽ മുക്താദിർ ഗ്രൂപ്പിന്റെ ജൂവലറികളിൽ റെയ്ഡ്
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍