ഒരുലോഡ് കൊണ്ടുപോകാൻ 400 രൂപയ്ക്ക് പാസ് എടുത്താൽ ടിപ്പറുകൾ കടത്തുന്നത് പത്തോളം ലോഡുകൾ; ടിപ്പറിൽ ജിപിഎസ് ഉണ്ടെങ്കിൽ കള്ളത്തരം കൈയോടെ പിടിക്കും; ഡൽഹിയിലും ആന്ധ്രയിലും ഓട്ടോയിൽ പോലും ജിപിഎസ് നിർബന്ധമായിരിക്കെ കേരളത്തിൽ ചരക്ക് വാഹനങ്ങളിൽ നിന്ന് ജിപിഎസ് എടുത്തുമാറ്റാൻ നീക്കം; ടിപ്പർമാഫിയയുടെ കളികൾക്ക് ഗതാഗതവകുപ്പും കൂട്ട്; കരുനീക്കങ്ങൾ ഫലിച്ചതിൽ സന്തോഷിച്ച് എഎംവി അസോസിയേഷൻ നേതാവിന്റെ ശബ്ദസന്ദേശവും പുറത്ത്; കോവിഡിന്റെ മറവിലെ കളികൾ ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: ടിപ്പർ ലോറികൾ ജിപിഎസ് വിമുക്തമാക്കാൻ ഗതാഗതവകുപ്പിൽ നിന്നും തന്നെ ശ്രമം. കോടികൾ സർക്കാർ ഖജനാവിലേക്ക് ഒഴുകുന്നത് തടയാൻ ഗതാഗത വകുപ്പിൽ നിന്ന് തന്നെയാണ് ശ്രമം നടക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. ടിപ്പർ ഉടമകളും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ടിപ്പറിൽ നിന്നും ജിപിഎസ് സംവിധാനം എടുത്തുമാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഒരു ലോഡ് കൊണ്ടുപോകാൻ 400 രൂപയ്ക്ക് ജിയോളജി വകുപ്പിൽ നിന്നും പാസ് എടുത്ത് ഇതിന്റെ മറവിൽ ദിവസം പത്തോളം ലോഡുകൾ കടത്തുന്ന ടിപ്പർ ഉടമകളുടെ കള്ളത്തരം മറച്ച് പിടിക്കാനാണ് ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ജിപിഎസ് ഒഴിവാക്കാൻ ശ്രമം നടക്കുന്നത്. ഡൽഹിയിലും ആന്ധ്രയിലും ഓട്ടോ റിക്ഷകൾക്ക് വരെ ജിപിഎസ് നിർബന്ധമാണ്. അതിലൊക്കെ അപകടം വന്നാൽ ബന്ധപ്പെടാൻ കഴിയുന്ന എമർജൻസി ബട്ടണുകളും ഘടിപ്പിച്ചിട്ടുണ്ട്. ഈ അവസ്ഥ സംസ്ഥാനങ്ങളിൽ നിലനിൽക്കുമ്പോഴാണ് കേരളത്തിൽ ചരക്ക് വാഹനങ്ങളിൽ നിന്നും ജിപിഎസ് ഒഴിവാക്കാൻ ശ്രമിക്കുന്നത്.
ടിപ്പറുകളിൽ ജിപിഎസ് വന്നാൽ സർക്കാർ ഖജാനയിലേക്ക് കോടികൾ പണം ഒഴുകുകയും ടിപ്പർ ഉടമകളുടെ കീശ കാലിയാകുകയും ചെയ്യും. ജിപിഎസ് നിർബന്ധമാക്കുകയും അത് മോണിറ്റർ ചെയ്യാൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്താൽ ടിപ്പർ ഉടമകൾക്ക് വൻ തിരിച്ചടിയാണ് വരുക. ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കിയുള്ള 151 A വകുപ്പ് ഒഴിവാക്കാനാണ് ശ്രമം നടക്കുന്നത്. ഇരിക്കൂറിൽ നടന്ന വാഹനാപകടത്തിൽ പത്ത് സ്കൂൾ കുട്ടികൾ അതിദാരുണമായി മരണമടഞ്ഞപ്പോഴാണ് സർക്കാർ ഏർപ്പെടുത്തിയ വിദഗ്ധ സമിതിയുടെ തീരുമാനപ്രകാരമാണ് പൊതുവാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കാൻ സർക്കാർ തലത്തിൽ തീരുമാനം വന്നത്. ഈ തീരുമാനം തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അവനാശിയിൽ കണ്ടെയിനറും കെഎസ്ആർടിസിയും വോൾവോയും അപകടത്തിൽപ്പെട്ട് നിരവധി ജീവനുകൾ പൊലിഞ്ഞപ്പോൾ അന്വേഷണത്തിനു സഹായകരമായത് കണ്ടെയിനറിലെ ജിപിഎസ് സംവിധാനമായിരുന്നു. ഇത്തരം അപകടങ്ങളിൽ നിന്നുള്ള പാഠങ്ങൾ മുന്നിൽനിൽക്കുമ്പോഴാണ് ജിപിഎസ് സംവിധാനം ഒഴിവാക്കാൻ വകുപ്പ് തലത്തിൽ തന്നെ ശ്രമം നടക്കുന്നത്.
ജിപിഎസ് നടപ്പിലാക്കാൻ സിഡാക്കുമായി ചേർന്ന് എട്ടു കോടി പൊടിച്ച് അനുബന്ധ സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷമാണ് ജിപിഎസ് സംവിധാനം ഒഴിവാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. വാഹനങ്ങളിൽ ജിപിഎസ് മാത്രം പോര ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങൾ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ അക്ഷരം പ്രതി നടപ്പിലാക്കണമെന്ന് കോവിഡ് രോഗി 108 ആംബുലൻസിൽ നിന്ന് ബലാത്സംഗം ചെയ്യപ്പെട്ട പത്തനംതിട്ട സംഭവം വിളിച്ചു പറയുമ്പോഴാണ് ടിപ്പർ ലോറികളിൽ നിന്നും ജിപിഎസ് ഒഴിവാക്കാൻ വകുപ്പ് തലത്തിൽ തന്നെ ശ്രമം നടക്കുന്നത്. കോവിഡ് പടരുന്നതിനാൽ ഡിസംബർ 31 വരെ ജിപിഎസ് സംവിധാനം നിർബന്ധമല്ലെന്ന് സംസ്ഥാനത്തിനകത്ത് തീരുമാനം വന്നിട്ടുണ്ട്. ഡിസംബർ മുപ്പത്തിയൊന്നു വരെ അതുകൊണ്ട് തന്നെ ടിപ്പറിൽ ജിപിഎസ് സംവിധാനം നിർബന്ധമല്ല. ഈ രീതി തന്നെ നടപ്പാക്കാനാണ് നീക്കം നടക്കുന്നത്. ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് ജിപിഎസ് എടുത്ത് മാറ്റാൻ മന്ത്രിതല നീക്കം കാബിനെറ്റിൽ വന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിനെ തുടർന്നാണ് ഇത് താത്കാലികമായി ഒഴിവായത്. ജിപിഎസ് ഫിറ്റ് ചെയ്ത വാഹനത്തിന്റെ വിവരങ്ങൾ തൽസമയം മോട്ടോർ വാഹന വകുപ്പ് അറിയും എന്നുള്ള ബോധം ഡ്രൈവർമാർക്ക് ഉണ്ടാകും. ഇത് കാരണം അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും ഒഴിവാകും. വിലപ്പെട്ട എത്രയോ ജീവനുകൾ രക്ഷിക്കാനും സാധിക്കും .
നിർഭയ സംഭവങ്ങൾക്ക് ശേഷമാണ് പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാൻ കേന്ദ്ര തീരുമാനം വന്നത്. കേന്ദ്ര നിയമത്തിന്റെ ചുവടു പിടിച്ച് പൊതുഗതാഗത സംവിധാനങ്ങളിൽ മാത്രം ജിപിഎസ് നിർബന്ധമാക്കുകയും ടിപ്പർ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്ന് ജിപിഎസ് ഒഴിവാക്കുകയും ചെയ്യുന്ന നീക്കമാണ് മന്ത്രി തലത്തിൽ തന്നെ നടക്കുന്നത്. കേന്ദ്ര നിയമത്തിന്റെ ചുവടു പിടിച്ച് പൊതുഗതാഗത സംവിധാനങ്ങളിൽ മാത്രം ജിപിഎസ് ഘടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഏതൊക്കെ വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിക്കണം എന്ന് സംസ്ഥാന സർക്കാരിനു നോട്ടിഫിക്കേഷൻ ഇറക്കി തീരുമാനം എടുക്കാം എന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നു. ഈ രീതിയിലുള്ള ഒരു നോട്ടിഫിക്കേഷനും നിലവിലെ നിയമവും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്.
ടിപ്പറിൽ ജിപിഎസ് ഘടിപ്പിച്ചാൽ വൻ തിരിച്ചടിയാണ് ടിപ്പർ ഉടമകൾക്ക് വരുന്നത്. ടിപ്പർ ട്രാക്ക് ചെയ്യപ്പെടും. വലിയ വരുമാനം നിലയ്ക്കുകയും സർക്കാർ ഖജനാവിലേക്ക് വൻ തുകകൾ പിഴയായും അല്ലാതെയും ഇവർക്ക് അടക്കേണ്ടി വരും. ജിപിഎസ് സംവിധാനം വന്നാൽ ട്രാക്ക് റെക്കോർഡ് എടുക്കാം. ഓവർ സ്പീഡ് തടയാം. അപകടം വന്നാൽ പൊലീസിനു മോട്ടോർ വാഹനവകുപ്പിനും സന്ദേശം പോകും. അപകടത്തിൽപ്പെട്ടാൽ രക്ഷിക്കുകയും ആകാം.പക്ഷെ ജിയോളജി വകുപ്പിൽ ഒരു പാസ് എടുത്ത് പത്ത് ലോഡ് കടത്തുന്നത് തിരിച്ചറിയപ്പെടും. ടിപ്പർ ഏതൊക്കെ ദിശയിലേക്ക് സഞ്ചരിക്കുന്നു എന്നും വ്യക്തമായിക്കൊണ്ടിരിക്കും. പല ടിപ്പർ ഉടമകളും ജിയോളജി വകുപ്പിൽ നിന്നും ഒരു പാസ് ആണ് ദിവസം വാങ്ങിക്കുന്നത്. ഒരു ട്രിപ്പ് മാത്രം ഓടാൻ അനുവാദം നിലനിൽക്കെ ഇത് പത്ത് ലോഡ് വരെ പോകും. നാലായിരം ചെലവാക്കേണ്ട സ്ഥാനത്ത് 400 രൂപ മാത്രം ഒടുക്കിയാൽ മതി. ജിയോളജി വകുപ്പുമായി ബന്ധപ്പെട്ടു അറുപതിനായിരത്തോളം ടിപ്പറുകൾ ഈ രീതിയിൽ സംസ്ഥാനത്തിനകത്ത് ഓടുന്നുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
സർക്കാരിനു കൊടുക്കേണ്ട കോടികൾ വരുന്ന തുകയാണ് ഇങ്ങനെ നഷ്ടമാകുന്നത്. ഓവർ ലോഡ് ആണെങ്കിൽ അത് ആറു ടൺ വരെ ഉണ്ടെങ്കിൽ 16500 രൂപ വരെ ഫൈൻ ഉണ്ട്. അതിലും കൂടുതൽ ലോഡ് ഉണ്ടെങ്കിൽ കാൽ ലക്ഷത്തോളം രൂപ ഫൈൻ ഉണ്ടാകും.
ടിപ്പർ കൈകാണിച്ചിട്ടും നിർത്താതെ പോയാൽ മുൻപ് 40000 രൂപയായിരുന്നു പിഴ. ഒത്തുകളിയുടെ ഭാഗമായി അതിപ്പോൾ 20000 രൂപയാക്കിയിട്ടുണ്ട്. ഓവർലോഡ് ഉണ്ടെങ്കിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയി എന്ന് പറയും. ഫൈൻ ഇരുപതിനായിരം മാത്രം അടയ്ക്കും. ഈ രീതിയിലും സർക്കാരിനു വൻ തുകകൾ നഷ്ടമാകുന്നുണ്ട്.
എന്തെങ്കിലും പ്രശ്നം വന്നാൽ കോടതിയിൽ പോയി സ്റ്റേ വാങ്ങും. എന്നിട്ട് പഴയ പടി സർവീസ് തുടരുകയും ചെയ്യും. ഇത്തരം കള്ളക്കളികൾ നിർബാധം തുടരാനുള്ള ശ്രമങ്ങളാണ് ജിപിഎസ് ഒഴിവാക്കാനുള്ള ശ്രമത്തിനു പിന്നിൽ. ഇതിനു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഒത്താശ ചെയ്യുന്നുണ്ട്. ഇപ്പോൾ പ്രചരിക്കുന്ന എഎംവി അസോസിയേഷൻ നേതാവിനെ ഓഡിയോ സന്ദേശം ഇതിനുള്ള തെളിവായി നിൽക്കുന്നു.
എഎംവി അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം:
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടെഴ്സ് അസോസിയേഷൻ ഒരു സർവീസ് സംഘടന മാത്രമാണ്. നമ്മുടെ ഡിപ്പാർട്ട്മെന്റിൽ നിലനിൽക്കുന്ന വിഎൽടിഎസ് അടക്കുമുള്ള പൊതുജനങ്ങളെ വളരേയധികം ബുദ്ധിമുട്ടിക്കുന്ന കാര്യങ്ങൾക്കെതിരെ കഴിഞ്ഞ മാർച്ചിനു ശേഷം കഴിഞ്ഞ ദിവസം മാത്രമാണ് ഞങ്ങൾക്ക് മന്ത്രി ഓഫീസിൽ പോകാനും കാര്യങ്ങൾ സംസാരിക്കാനും സാധിച്ചത്.കാര്യങ്ങൾ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് പബ്ലിക് സർവീസ് വെഹിക്കിൾ ഒഴികെ ബാക്കി എല്ലാ വാഹനങ്ങളെയും ജിപിഎസിൽ നിന്നും ഒഴിവാക്കാനായി നിർദ്ദേശം നൽകിയതായി അറിയാൻ സാധിച്ചു. അങ്ങിനെ നടന്നതിൽ എല്ലാ വിധ ഭാവുകങ്ങളും എല്ലാ വിധ സന്തോഷങ്ങളും ഞങ്ങൾ എല്ലാവർക്കുമായി നേരുന്നു. കാരണം ഇങ്ങനെ പൊതുജനങ്ങൾക്ക് ഉപകാരപ്രദമല്ലാത്ത ഒരു നിയമം നടപ്പിലാക്കുന്നതിനുള്ള അവ്യക്തത ചൂണ്ടിക്കാണിക്കാൻ ഞങ്ങൾക്ക് സാധിച്ചതിലുള്ള ചാരിതാർത്ഥ്യം അതുമൂലം ജനങ്ങൾക്കുണ്ടായ ഗുണം ഞങ്ങൾ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു.
Stories you may Like
- അനന്തുവിന്റെ കുടുംബത്തിന് അദാനിയൊന്നും നൽകില്ലേ? അപകടം തുടർക്കഥയാകുമ്പോൾ
- ആവർത്തിച്ച് കുറ്റം നിഷേധിച്ച് കഞ്ചാവുമായി പിടിയിലായ മുൻ എസ്എഫ്ഐ നേതാവ്
- ആർബിഐ 2000 രൂപ നോട്ട് പിൻവലിച്ചതിന് പിന്നിൽ
- കലാപാഹ്വാനത്തിന് കേസെടുത്ത് മാനന്തവാടി പൊലീസ്
- വിഴിഞ്ഞം തുറമുഖത്തേക്ക് കല്ലുമായി പോയ ടിപ്പറിൽ നിന്നും കല്ല് തെറിച്ചു വീണ് വിദ്യാർത്ഥി മരിച്ചു
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്