സോഷ്യൽ മീഡിയയിലൂടെ പരസ്പ്പരം വെല്ലുവിളിച്ചു പോപ്പുലർ ഫ്രണ്ടും ആർഎസ്എസും; കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം കണ്ണൂരിനെ വീണ്ടും കലുഷിത ഭൂമിയാക്കുന്നു; സലാഹുദ്ദീനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; എട്ടാം തീയ്യതി കൃത്യം നടപ്പിലാക്കാൻ രണ്ടാം തീയ്യതി കാർ വാടകയക്ക് എടുത്തതിൽ തന്നെ ഗൂഢാലോചനയുടെ ആഴം വ്യക്തം; കൊലപാതക ദൃശ്യം സിസി ടിവിയിൽ പതിയാതിരിക്കാൻ വളവിൽ വെച്ചു ആക്രമണം
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കണ്ണവത്ത് എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ സംഭവം ഇടവേളക്ക് ശേഷം കണ്ണൂരിനെ വീണ്ടും കലുഷിതമാക്കുന്നു. സലാഹുദ്ദീന്റെ കൊലപാതകത്തിന് പിന്നാലെ പരസ്പ്പരം വെല്ലുവിളിച്ചു കൊണ്ട് ഇരുകൂട്ടരും രംഗത്തുണ്ട്. പോപ്പുലർ ഫ്രണ്ടുകാർ സലാഹുദ്ദീന്റെ കൊലപാതകത്തിന് പകരം ചോദിക്കുമെന്ന് മുദ്രാവാക്യം വിളിച്ചു ആവർത്തിക്കുമ്പോൾ ആർഎസ്എസുകാർ അടുത്തയാളെ ലക്ഷ്യമിടുന്നു എന്നു പറഞ്ഞു കൊണ്ടാണ് സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളിക്കുന്നത്. ഇങ്ങനെ പരസ്പ്പരം വെല്ലുവിളി മുറുകുമ്പോൾ അതീവ ജാഗ്രതയിലാണ് കണ്ണൂർ പൊലീസ്. ഇന്നലെ സലാഹുദ്ദീന്റെ മൃതദേഹം ഖബറടക്കുമ്പോൾ ആയിരക്കണക്കിന് ആളുകൾ എത്തിയിരുന്നു. ഈ ചടങ്ങിൽ വികാരപരമായ മുദ്രാവാക്യം വിളികളാണ് ഉണ്ടായിരുന്നത്. ഇതെല്ലാം തുടർന്നുള്ള ദിവസങ്ങളിൽ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാനുള്ള പൊലീസ് മുൻകരുതലിലേക്കാണ് വിരൽചൂണ്ടുന്നത്.
അതേസമയം സലാഹുദ്ദീന്റെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നത് വ്യക്തമാണ്. ഇതിന് കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു പ്രതികൾ. പ്രതികളെന്ന് സംശയിക്കുന്നവർ കാർ വാടകയ്ക്കെടുത്തത് റെന്റ് എ കാർ വ്യവസ്ഥയിൽ കോളയാട് ചോലയിലെ സജേഷിൽനിന്നായിരുന്നു. സെപ്റ്റംബർ രണ്ടിന് ഉച്ചയോടെ കണ്ണവത്തിനടുത്ത ചുണ്ടയിൽനിന്നെന്ന് പറഞ്ഞ് രണ്ടു പേർ ഇദ്ദേഹത്തെ സമീപിക്കുകയായിരുന്നു. അടുത്ത സ്ഥലമായതുകൊണ്ട് സംശയം തോന്നിയില്ല.
പെണ്ണുകാണൽ ചടങ്ങിന് രണ്ടോ മൂന്നോ ദിവസത്തേക്ക് വേണമെന്നാണ് പറഞ്ഞത്. ദിവസം 1200 രൂപയാണ് വാടക നിശ്ചയിച്ചത്. ആധാർ കാർഡും മറ്റ് രേഖകളും അഡ്വാൻസ് ആയി കുറച്ച് പണവും വാങ്ങിയ ശേഷം കാർ കൊടുത്തു. അഭി എന്ന് വിളിക്കുന്ന അമൽ ആണ് രേഖകളുടെ കോപ്പി നൽകി കാർ കൊണ്ടുപോയത്. ഇരുവരും മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായി ഓർക്കാൻ കഴിഞ്ഞില്ല. ആധാർ കാർഡിൽ ഫോട്ടോയുണ്ടെങ്കിലും വ്യക്തതക്കുറവുണ്ടായിരുന്നു. മൂന്നോ നാലോ ദിവസത്തിനകം കാർ തിരികെത്തരുമെന്നാണ് പറഞ്ഞത്.
പക്ഷേ, കിട്ടാതിരുന്നപ്പോൾ വിളിച്ചു. രണ്ടുദിവസത്തിനകം തരാം എന്നാണ് പറഞ്ഞത്. ഇങ്ങനെ പറഞ്ഞ് രണ്ടു മൂന്നു തവണ നീട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം പൊലീസ് അന്വേഷിച്ചെത്തിയപ്പോഴാണ് കുറ്റകൃത്യത്തിനാണ് കാർ കൊണ്ടുപോയതെന്ന് മനസ്സിലായതെന്ന് സജേഷ് പറഞ്ഞു. ബെംഗളൂരുവിൽ ബിസിനസ് നടത്തിയിരുന്ന സജേഷ് അഞ്ചാറു വർഷം മുമ്പ് അത് അവസാനിപ്പിച്ച് നാട്ടിൽ പലചരക്കുകട തുടങ്ങിയെങ്കിലും വിജയിച്ചില്ല. തുടർന്നാണ് അനൗപചാരികമായി റെന്റ് എ കാർ പരിപാടി തുടങ്ങിയതെന്ന് സജേഷ് പറഞ്ഞു. നമ്പൂതിരിക്കുന്ന് അമ്മാറമ്പ് കോളനി റോഡിൽ റബ്ബർതോട്ടത്തിന് സമീപം വിജനസ്ഥലത്തുനിന്നാണ് കാർ കണ്ടെടുത്തത്.
വിരലടയാള-ഫോറൻസിക് വിദഗ്ദ്ധർ ഇത് വിശദമായി പരിശോധിച്ചു. അതേസമയം, രണ്ടാം തീയതിതന്നെ കാർ വാടകയ്ക്കെടുക്കുകയും എട്ടാം തീയതി കൃത്യം നടത്തുകയും ചെയ്തത് ഗൂഢാലോചനയുടെ ആഴം വെളിവാക്കുന്നു. സലാഹുദ്ദീൻ നിരന്തര നിരീക്ഷണത്തിലായിരുന്നുവെന്നും പ്രതികൾ തക്കംപാർത്തിരിക്കുകയായിരുന്നുവെന്നും പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു.
മുഖ്യമായും അഞ്ചോ ആറോ പേരാണ് കൊലപാതകത്തിൽ പങ്കെടുത്തതെന്ന് പൊലീസ് കരുതുന്നു. ബൈക്കിൽ വന്ന് കാറിനിടിച്ച ആളെ കൂടാതെ നാലോ അഞ്ചോ പേർ ആക്രമണസംഘത്തിൽ ഉൾപ്പെട്ടിരുന്നു. ഒരാൾ സലാഹുദ്ദീന്റെ കാലിനും മറ്റൊരാൾ കൈയ്ക്കും പിടിച്ചുവെച്ചുവെന്നും മറ്റ് രണ്ടുപേർ ചേർന്ന് വെട്ടിയെന്നും സലാഹുദ്ദീന്റെ സഹോദരി റായിദ പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ റായിദ തലശ്ശേരി സഹകരണാസ്പത്രിയിലായിരുന്നു. കഴിഞ്ഞ രാത്രി ഡിസ്ചാർജ് ചെയ്ത ഇവരിൽനിന്ന് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിൽവെച്ച് നാർക്കോട്ടിക് സെൽ എ.എസ്പി. രേഷ്മ സംഭവം വിശദമായി ചോദിച്ചറിഞ്ഞു.
കേസിൽ മൂന്ന് ആർഎസ്എസ്. പ്രവർത്തകരെ തലശ്ശേരി ഡിവൈ.എസ്പി. മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. മാനന്തേരി പൂവത്തിൻകീഴിൽ അമൽരാജ് (22), ചുണ്ട ആഷിൻ നിവാസിൽ ആഷിക് ലാൽ (25), ധന്യ നിവാസിൽ പി.കെ. പ്രിബിൻ (22) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ ചുണ്ടയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യംചെയ്തശേഷം ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രി കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കൊലയിൽ ഇവർ നേരിട്ട് പങ്കെടുത്തോ എന്ന് വ്യക്തമല്ല. കുറ്റകൃത്യത്തിൽ കൂടുതൽപേർ പങ്കെടുത്തിട്ടുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞുവെന്നും പൊലീസ് അറിയിച്ചു.
പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാർ കണ്ടെടുത്തു. കോളയാട് ചോലയിലെ ഒരാളിൽനിന്ന് സെപ്റ്റംബർ രണ്ടിന് റെന്റ് എ കാർ വ്യവസ്ഥയിൽ അഭി എന്ന് വിളിക്കുന്ന അമലും മറ്റൊരാളും ചേർന്നാണ് കാർ എടുത്തത്. അമലിന്റെ ആധാർ കാർഡ് അടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. സലാഹുദ്ദീന്റെ കാറിൽ ഇടിച്ച് മനപ്പൂർവം അപകടം വരുത്തിയ ബൈക്ക് യാത്രികനെയും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞു. സലാഹുദ്ദീനൊപ്പമുണ്ടായിരുന്ന സഹോദരി റായിദയുടെ മൊഴി അന്വേഷണത്തിൽ നിർണായകമായി.
കൂത്തുപറമ്പിൽനിന്ന് കൊലപാതകം നടന്ന കൈച്ചേരി വളവ് എത്തുന്നതിന് തൊട്ടുമുമ്പുള്ള പൂവത്തിൻകുഴിയിൽ സ്ഥാപിച്ച സി.സി.ടി.വി.യിൽനിന്നാണ് ബൈക്ക് യാത്രികനെ മനസ്സിലാക്കിയത്. നീലഷർട്ടും കാവിമുണ്ടും ധരിച്ചിരുന്ന ഇയാൾ ഹെൽമെറ്റും വെച്ചിരുന്നു. ബൈക്ക് കാറിൽ ഇടിച്ചപ്പോൾ ഹെൽമറ്റ് തെറിച്ചുപോയി. നിലത്തുവീണ ഇയാളുടെ മുഖം റായിദ കണ്ടിരുന്നു. സി.സി.ടി.വി. ദൃശ്യവും റായിദയുടെ മൊഴിയും ചേർത്ത് നടത്തിയ പരിശോധനയിൽ പൊലീസിന് നേരത്തെ പരിചയമുള്ളയാളാണിതെന്ന് വ്യക്തമായി. അപകടത്തിൽ ഇയാളുടെ കാലിന് ചെറിയ പരിക്കേറ്റതായി സംശയിക്കുന്നു.
കണ്ണവം ഭാഗത്തുനിന്നുവന്ന കാറിലാണ് പ്രതികൾ രക്ഷപ്പെട്ടതെന്ന് റായിദ മൊഴി നൽകിയിരുന്നു. 12 എന്ന അക്കം കാർനമ്പറിനുണ്ടായിരുന്നതായും പറഞ്ഞു. അമ്മാറമ്പ് കോളനി റോഡിൽനിന്ന് കണ്ടെടുത്ത കാറിന്റെ നമ്പർ കെ.എൽ. 58 ടി 1217 ആണ്. സംഭവസ്ഥലത്തുനിന്ന് പൂവത്തിൻകുഴി വന്ന് പരശ്ശുറോഡ് വഴി നമ്പൂതിരിക്കുന്നിലെത്തി അവിടന്ന് അമ്മാറമ്പ് കോളനി റോഡിലെത്തിയെന്നാണ് കരുതുന്നത്. കണ്ണവം വനാതിർത്തിയിലാണ് റോഡ് അവസാനിക്കുന്നത്. റോഡിന്റെ എതിർവശം റബ്ബർത്തോട്ടമാണ്. റബ്ബർമരം റോഡിലേക്ക് വീണുകിടന്നിരുന്നതിനാൽ വനാതിർത്തിയോളം പോകാൻ കഴിഞ്ഞില്ല.
സംഭവസ്ഥലത്തുനിന്ന് നാലുകിലോമീറ്റർ ഉള്ളിലാണ് ഈ സ്ഥലം. ചൊവ്വാഴ്ച 3.40-നാണ് കൊലപാതകം നടന്നത്. നാലുമണിക്ക് കാർ ഇതുവഴി കടന്നുപോകുന്നത് കണ്ടതായി കോളനിവാസികൾ പറഞ്ഞു. പലരും മദ്യപിക്കാൻ പോകുന്നതുകൊണ്ട് അവർ ശ്രദ്ധിച്ചില്ല. ബുധനാഴ്ച രാവിലെ റബ്ബർ ടാപ്പിങ്ങിനുപോയ തൊഴിലാളികളാണ് കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. അവർ പൊലീസിനെ അറിയിക്കുകയായിരുന്നു. കാർ കിടന്ന സ്ഥലത്തുനിന്ന് 15 മിനിറ്റ് നടന്നാൽ കണ്ണവം ടൗണിലെത്താം. വാഹനത്തിലാണെങ്കിൽ പത്തുമിനിട്ടുകൊണ്ട് ചെറുവാഞ്ചേരിയിലേക്കും എത്താം. ഈ വഴികളിലൊന്നാണ് പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്നു. മേഖല നന്നായി അറിയുന്ന ആൾ കൂടെയുണ്ടായിരുന്നതായും കരുതുന്നു. സലാഹുദ്ദീന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പരിശോധിച്ചശേഷം കണ്ണവം വെളുമ്പത്ത് മഖാം ഖബർസ്ഥാനിൽ ഖബറടക്കി.
Stories you may Like
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- പി.ഡി.പി നേതാവിനെതിരെ പോപ്പുലർ ഫ്രണ്ട് വധഭീഷണി
- സ്ലീപ്പർ സെല്ലുകളിലെ രഹസ്യ യോഗങ്ങളിൽ പരിശീലകന്റെ റോളിലെത്തി
- നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്