ജോസ് പോയതിനാൽ 15ൽ പത്ത് സീറ്റുകൾ എങ്കിലും വേണമെന്ന് ജോസഫ്; ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകളിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; യുഡിഎഫിൽ കേരളാ കോൺഗ്രസിനുണ്ടായിരുന്ന 15 സീറ്റുകളും ഇടതു മുന്നണിയോട് ചോദിച്ച് ജോസ് കെ മാണി; പത്തിൽ കൂടുൽ പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം; ഇരു മുന്നണികളിലും സീറ്റ് തർക്കം തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ കോൺഗ്രസിലും പിളർപ്പും ചേരിതിരിവും ഇരുമുന്നണികളുടേയും സീറ്റ് വിഭജനത്തെ സ്വാധീനിക്കും. കേരളാ കോൺഗ്രസിന് നൽകേണ്ട സീറ്റുകളെ കുറിച്ച് ഇരു മുന്നണിയിലും ആശയക്കുഴപ്പമുണ്ട്. ചോദിക്കുന്നതെല്ലാം ആരും ആർക്കും കൊടുക്കില്ല. കെ എം മാണിയുടെ മരണവും കേരളാ കോൺഗ്രസിലെ ഭിന്നതയുമാണ് ഇതിന് കാരണം. രണ്ടില ചിഹ്നത്തിന്റെ അവകാശം നേടിയ ജോസ് കെ മാണി കേരളാ കോൺഗ്രസ് എമ്മിന്റെ യഥാർത്ഥ അവകാശവുമായി ഇടതുപക്ഷത്ത് എത്തുമെന്നാണ് സൂചന. പിജെ ജോസഫ് സ്വതന്ത്ര പാർട്ടിയായി യുഡിഎഫിൽ തുടരുകയുമാണ്. ഈ സാഹചര്യത്തിലാണ് രണ്ട് മുന്നണിയിലും സീറ്റ് വിഭജനം പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും വഴിവയ്ക്കുന്നത്.
യുഡിഎഫിൽ കേരളാ കോൺഗ്രസിന് 15 സീറ്റുകളിൽ മത്സരിക്കാൻ അവകാശമുണ്ടായിരുന്നു. ഇത്രയും സീറ്റും വേണമെന്നാണ് ഇടതുപക്ഷത്തിന് മുമ്പിൽ ജോസ് കെ മാണി വയ്ക്കുന്ന ആവശ്യം. എന്നാൽ ഇതിൽ പലതും സിപിഎമ്മിന്റേയും സിപിഐയുടേയും മറ്റ് ഘടകകക്ഷികളുടേയും സിറ്റിങ് സീറ്റുകളാണ്. ഇതൊന്നും കേരളാ കോൺഗ്രസിന് നൽകില്ല. പാലായുടെ കാര്യത്തിൽ മാത്രമേ വിട്ടുവീഴ്ചയുണ്ടാകൂ. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും തിരുവല്ലയും ജോസ് കെ മാണിക്ക് പ്രധാനപ്പെട്ടതാണ്. ഇതെല്ലാം വിട്ടുകൊടുക്കുമോ എന്നതാണ് അതിനിർണ്ണായകം. കുട്ടനാട്ടിലും യുഡിഎഫിൽ മത്സരിച്ചിരുന്നത് കേരളാ കോൺഗ്രസാണ്. ഈ അവകാശവാദം വിട്ടുകൊടുക്കാൻ ജോസ് കെ മാണി തയ്യാറാണ്. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം രണ്ടില ചിഹ്നത്തിന് എംഎൽഎമാരെ വേണമെന്നതാണ് ലക്ഷ്യം.
കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും അടക്കമുള്ള സീറ്റുകൾ ജോസ് കെ മാണി ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസിന് നൽകിയ സീറ്റുകളെല്ലാം അധികമായി നൽകാൻ ഇടതുപക്ഷം തയ്യാറായേക്കും. ഇതിനൊപ്പം ഇടുക്കിയും കാഞ്ഞിരപ്പള്ളിയും പാലായും അടക്കമുള്ള സീറ്റുകളും. പത്ത് സീറ്റ് പരമാവധി ജോസ് വിഭാഗത്തിന് നൽകാമെന്നതാണ് സിപിഎം നിർദ്ദേശം. ഇതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പിജെ ജോസഫും വിലപേശലിലാണ്. പത്ത് സീറ്റ് വേണമെന്നാണ് കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്. ജനാധിപത്യ കേരളാ കോൺഗ്രസുമായി എത്തിയ ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർക്ക് മത്സരിക്കാൻ അവസരമൊരുക്കാനാണ് ഇത്. ജോസഫിന്റെ പിടിവാശി യുഡിഎഫിനും പ്രതിസന്ധിയായി മാറും. ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകൾ മാത്രമേ നൽകൂവെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ജോസഫ് ജോസ് വിഭാഗങ്ങൾ ഒറ്റപ്പാർട്ടിയായി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ 15 സീറ്റാണു യുഡിഎഫ് നൽകിയത്. പിളർന്ന ഈ കക്ഷികൾ അതേ എണ്ണം യുഡിഎഫിനും എൽഡിഎഫിനും മുന്നിൽ വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇതിനെ വിലപേശലായി മാത്രമേ യുഡിഎഫും എൽഡിഎഫും കാണൂ. കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നുമായിട്ടില്ലെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് അതുണ്ടാകുമെന്നാണു സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. 18ന് എൽഡിഎഫ് യോഗം ഇക്കാര്യം പ്രാഥമികമായി ചർച്ച ചെയ്യും. ഇടഞ്ഞുനിൽക്കുന്ന സിപിഐ 23,24 തീയതികളിലെ നേതൃയോഗത്തിൽ മാത്രമേ ഇക്കാര്യത്തിൽ നിലപാടെടുക്കൂ. അതിനാൽ എൽഡിഎഫിന്റെ ഔദ്യോഗിക തീരുമാനം നീളാം.
തങ്ങൾ നൽകിയ രാജ്യസഭാസീറ്റ് രാജി വച്ചൊഴിയുമോ എന്ന ചോദ്യം യുഡിഎഫ് ഔദ്യോഗികമായി ജോസ് പക്ഷത്തോട് ഉന്നയിച്ചു കഴിഞ്ഞു. അതിന്റെ ആവശ്യമില്ലെന്നാണു പ്രതികരിച്ചതെങ്കിലും അക്കാര്യം ചർച്ചയിലാണെന്നാണു വിവരം. സിപിഎം നേതൃത്വത്തിന്റെ കൂടി നിർദ്ദേശം കണക്കിലെടുത്താകും അന്തിമ തീരുമാനം. പാലാ സീറ്റിൽ എംഎൽഎ മാണി സി കാപ്പനാണ്. ഈ രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നൽകി ജോസ് കെ മാണി പാലായിൽ മത്സരിക്കും. ഇതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.
കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന് യുഡി എഫിൽ കിട്ടിയ 15 സീറ്റുകളിൽ 4 എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ മത്സരിച്ചത്. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട്. ബാക്കി സീറ്റിൽ മാണി വിഭാഗം മത്സരിച്ചു. പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ. അന്നു മാണി വിഭാഗം നേതാവായിരുന്ന സി.എഫ്. തോമസ് എംഎൽഎ പിന്നീട് പാർട്ടി പിളർന്നപ്പോൾ ജോസഫ് പക്ഷത്തായി.
ഇരിങ്ങാലക്കുടയിൽ മത്സരിച്ച തോമസ് ഉണ്ണിയാടനും ജോസഫിനൊപ്പം ചേർന്നു. സ്വാഭാവികമായും ആറു സീറ്റുകൾ അവകാശപ്പെടാൻ ജോസഫിന് അർഹതയുണ്ട്. എന്നാൽ അതുകൊണ്ടു ജോസഫ് വഴങ്ങില്ലെന്നു വ്യക്തം. മാണി വിഭാഗത്തിലെ പലരെയും ഇവിടേക്കു തിരിച്ചുകൊണ്ടുവരാൻ ജോസഫ് ശ്രമിക്കുന്നതും സീറ്റ് അവകാശവാദം കൂടി ലക്ഷ്യമിട്ടാണ്. ഇതിനൊപ്പം ഫ്രാൻസിസ് ജോർജിനും ജോണി നെല്ലൂരിനും പോലും സീറ്റ് കൊടുക്കേണ്ടതുമുണ്ട്. ഇതാണ് ജോസഫിന്റെ കടുംപിടിത്തത്തിന് കാരണം.
കഴിഞ്ഞതവണ 11 സീറ്റ് കിട്ടിയ മാണി വിഭാഗം അതിൽ കൂടുതൽ എൽഡിഎഫിനോടു ചോദിക്കും. 15 സീറ്റുകളാകും ആവശ്യപ്പെടുക. 2016ൽ വന്ന ജനാധിപത്യ കേരള കോൺഗ്രസിനു 4 സീറ്റ് എൽഡിഎഫ് നൽകിയ സാഹചര്യത്തിൽ തങ്ങൾക്കു മതിയായ പ്രാതിനിധ്യം ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതിനിടെ കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിടുന്നത് കോൺഗ്രസിന് കൂടുതൽ അവസരം സൃഷ്ടിക്കുമെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. സ്ഥാപിത താൽപര്യത്തോടെയാണ് കേരളാ കോൺഗ്രസ് നേതാക്കൾ യു.ഡി.എഫ് വിടുന്നത്. കെ.എം മാണിയെ സ്നേഹിക്കുന്നവർ യു.ഡി.എഫിനൊപ്പം ഉറച്ച് നിൽക്കുമെന്നും കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു.
കേരളാ കോൺഗ്രസ് എം. മുന്നണിവിടുന്നതോടെ കാലങ്ങളായി അവസരങ്ങൾ നിഷേധിക്കപ്പെട്ട് യുഡിഎഫിന് വേണ്ടി പണിയെടുത്ത കോൺഗ്രസ് പ്രവർത്തകർക്ക് ഗുണമുണ്ടാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്വാർഥ താൽപര്യത്തിൽ ചില നേതാക്കൾ നടത്തിയ നീക്കങ്ങളാണ് കേരളാ കോൺഗ്രസ് എം യു.ഡി.എഫിൽനിന്ന് അകന്നുപോകാൻ കാരണം. കെ എം മാണിക്കൊപ്പം എല്ലാക്കാലവും ഉറച്ചുനിന്ന യു.ഡി.എഫ് പ്രവർത്തകരെ ജോസ് വിഭാഗം വഞ്ചിക്കുകയായിരുന്നു. കേരളാ കോൺഗ്രസ് എം കാലങ്ങളായി മൽസരിച്ചിരുന്ന കോട്ടയം ജില്ലയിലെ അടക്കമുള്ള മണ്ഡലങ്ങളിൽ മൽസരത്തിന് കോപ്പുകൂട്ടുകയാണ് കോൺഗ്രസ്. ഇതും പിജെ ജോസഫിന് തിരിച്ചടിയാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- സുരേഷ് ഗോപി എല്ലാ സ്ഥലത്തും കയറി നിരങ്ങുകയാണ്; വീട്ടിലെത്തുമ്പോൾ ഗെറ്റൗട്ട് അടിക്കുന്ന പാരമ്പര്യം കുടുംബത്തിനില്ല; മൂന്നാം സ്ഥാനത്ത് പോകുന്നതിന്റെ അങ്കലാപ്പാണ് സുരേഷ് ഗോപിക്ക്; കെ കരുണാകരന്റെ ഭാര്യ സഹോദരിയുടെ വസതി സന്ദർശിച്ച സുരേഷ് ഗോപിക്ക് മറുപടി നൽകി കെ മുരളീധരൻ
- വിദേശ നഴ്സുമാരെ അമിതമായി വേണ്ടെന്നു ബ്രിട്ടന്റെ നയവിദഗ്ധയായ നഴ്സിങ് ഓഫീസർ; മലയാളി നഴ്സുമാർക്ക് മുൻപിൽ വാതിൽ അടയുമോ? സർക്കാരിന് വേണ്ടി റൂത് മേ പറയുന്നത് റിക്രൂട്ടിങ് കുറയ്ക്കണം എന്നു തന്നെ; യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍