ജോസ് പോയതിനാൽ 15ൽ പത്ത് സീറ്റുകൾ എങ്കിലും വേണമെന്ന് ജോസഫ്; ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകളിൽ കൂടുതൽ നൽകില്ലെന്ന് കോൺഗ്രസ്; യുഡിഎഫിൽ കേരളാ കോൺഗ്രസിനുണ്ടായിരുന്ന 15 സീറ്റുകളും ഇടതു മുന്നണിയോട് ചോദിച്ച് ജോസ് കെ മാണി; പത്തിൽ കൂടുൽ പ്രതീക്ഷിക്കേണ്ടെന്ന് സിപിഎം; ഇരു മുന്നണികളിലും സീറ്റ് തർക്കം തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളാ കോൺഗ്രസിലും പിളർപ്പും ചേരിതിരിവും ഇരുമുന്നണികളുടേയും സീറ്റ് വിഭജനത്തെ സ്വാധീനിക്കും. കേരളാ കോൺഗ്രസിന് നൽകേണ്ട സീറ്റുകളെ കുറിച്ച് ഇരു മുന്നണിയിലും ആശയക്കുഴപ്പമുണ്ട്. ചോദിക്കുന്നതെല്ലാം ആരും ആർക്കും കൊടുക്കില്ല. കെ എം മാണിയുടെ മരണവും കേരളാ കോൺഗ്രസിലെ ഭിന്നതയുമാണ് ഇതിന് കാരണം. രണ്ടില ചിഹ്നത്തിന്റെ അവകാശം നേടിയ ജോസ് കെ മാണി കേരളാ കോൺഗ്രസ് എമ്മിന്റെ യഥാർത്ഥ അവകാശവുമായി ഇടതുപക്ഷത്ത് എത്തുമെന്നാണ് സൂചന. പിജെ ജോസഫ് സ്വതന്ത്ര പാർട്ടിയായി യുഡിഎഫിൽ തുടരുകയുമാണ്. ഈ സാഹചര്യത്തിലാണ് രണ്ട് മുന്നണിയിലും സീറ്റ് വിഭജനം പ്രശ്നങ്ങൾക്കും തർക്കങ്ങൾക്കും വഴിവയ്ക്കുന്നത്.
യുഡിഎഫിൽ കേരളാ കോൺഗ്രസിന് 15 സീറ്റുകളിൽ മത്സരിക്കാൻ അവകാശമുണ്ടായിരുന്നു. ഇത്രയും സീറ്റും വേണമെന്നാണ് ഇടതുപക്ഷത്തിന് മുമ്പിൽ ജോസ് കെ മാണി വയ്ക്കുന്ന ആവശ്യം. എന്നാൽ ഇതിൽ പലതും സിപിഎമ്മിന്റേയും സിപിഐയുടേയും മറ്റ് ഘടകകക്ഷികളുടേയും സിറ്റിങ് സീറ്റുകളാണ്. ഇതൊന്നും കേരളാ കോൺഗ്രസിന് നൽകില്ല. പാലായുടെ കാര്യത്തിൽ മാത്രമേ വിട്ടുവീഴ്ചയുണ്ടാകൂ. ഏറ്റുമാനൂരും ചങ്ങനാശ്ശേരിയും തിരുവല്ലയും ജോസ് കെ മാണിക്ക് പ്രധാനപ്പെട്ടതാണ്. ഇതെല്ലാം വിട്ടുകൊടുക്കുമോ എന്നതാണ് അതിനിർണ്ണായകം. കുട്ടനാട്ടിലും യുഡിഎഫിൽ മത്സരിച്ചിരുന്നത് കേരളാ കോൺഗ്രസാണ്. ഈ അവകാശവാദം വിട്ടുകൊടുക്കാൻ ജോസ് കെ മാണി തയ്യാറാണ്. എന്നാൽ കേരളത്തിൽ അങ്ങോളമിങ്ങോളം രണ്ടില ചിഹ്നത്തിന് എംഎൽഎമാരെ വേണമെന്നതാണ് ലക്ഷ്യം.
കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും അടക്കമുള്ള സീറ്റുകൾ ജോസ് കെ മാണി ലക്ഷ്യമിടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ കേരളാ കോൺഗ്രസിന് നൽകിയ സീറ്റുകളെല്ലാം അധികമായി നൽകാൻ ഇടതുപക്ഷം തയ്യാറായേക്കും. ഇതിനൊപ്പം ഇടുക്കിയും കാഞ്ഞിരപ്പള്ളിയും പാലായും അടക്കമുള്ള സീറ്റുകളും. പത്ത് സീറ്റ് പരമാവധി ജോസ് വിഭാഗത്തിന് നൽകാമെന്നതാണ് സിപിഎം നിർദ്ദേശം. ഇതിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പിജെ ജോസഫും വിലപേശലിലാണ്. പത്ത് സീറ്റ് വേണമെന്നാണ് കോൺഗ്രസിനോട് ആവശ്യപ്പെടുന്നത്. ജനാധിപത്യ കേരളാ കോൺഗ്രസുമായി എത്തിയ ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർക്ക് മത്സരിക്കാൻ അവസരമൊരുക്കാനാണ് ഇത്. ജോസഫിന്റെ പിടിവാശി യുഡിഎഫിനും പ്രതിസന്ധിയായി മാറും. ഇരിങ്ങാലക്കുടയും ചങ്ങനാശ്ശേരിയും അടക്കം ആറു സീറ്റുകൾ മാത്രമേ നൽകൂവെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ജോസഫ് ജോസ് വിഭാഗങ്ങൾ ഒറ്റപ്പാർട്ടിയായി കഴിഞ്ഞതവണ മത്സരിച്ചപ്പോൾ 15 സീറ്റാണു യുഡിഎഫ് നൽകിയത്. പിളർന്ന ഈ കക്ഷികൾ അതേ എണ്ണം യുഡിഎഫിനും എൽഡിഎഫിനും മുന്നിൽ വയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ ഇതിനെ വിലപേശലായി മാത്രമേ യുഡിഎഫും എൽഡിഎഫും കാണൂ. കേരള കോൺഗ്രസ് എമ്മിന്റെ എൽഡിഎഫ് പ്രവേശം സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളൊന്നുമായിട്ടില്ലെങ്കിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുൻപ് അതുണ്ടാകുമെന്നാണു സിപിഎം കേന്ദ്രങ്ങൾ നൽകുന്ന സൂചന. 18ന് എൽഡിഎഫ് യോഗം ഇക്കാര്യം പ്രാഥമികമായി ചർച്ച ചെയ്യും. ഇടഞ്ഞുനിൽക്കുന്ന സിപിഐ 23,24 തീയതികളിലെ നേതൃയോഗത്തിൽ മാത്രമേ ഇക്കാര്യത്തിൽ നിലപാടെടുക്കൂ. അതിനാൽ എൽഡിഎഫിന്റെ ഔദ്യോഗിക തീരുമാനം നീളാം.
തങ്ങൾ നൽകിയ രാജ്യസഭാസീറ്റ് രാജി വച്ചൊഴിയുമോ എന്ന ചോദ്യം യുഡിഎഫ് ഔദ്യോഗികമായി ജോസ് പക്ഷത്തോട് ഉന്നയിച്ചു കഴിഞ്ഞു. അതിന്റെ ആവശ്യമില്ലെന്നാണു പ്രതികരിച്ചതെങ്കിലും അക്കാര്യം ചർച്ചയിലാണെന്നാണു വിവരം. സിപിഎം നേതൃത്വത്തിന്റെ കൂടി നിർദ്ദേശം കണക്കിലെടുത്താകും അന്തിമ തീരുമാനം. പാലാ സീറ്റിൽ എംഎൽഎ മാണി സി കാപ്പനാണ്. ഈ രാജ്യസഭാ സീറ്റ് മാണി സി കാപ്പന് നൽകി ജോസ് കെ മാണി പാലായിൽ മത്സരിക്കും. ഇതിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്.
കഴിഞ്ഞ തവണ കേരള കോൺഗ്രസ് എമ്മിന് യുഡി എഫിൽ കിട്ടിയ 15 സീറ്റുകളിൽ 4 എണ്ണത്തിലാണ് ജോസഫ് വിഭാഗം നേതാക്കൾ മത്സരിച്ചത്. തൊടുപുഴ, കോതമംഗലം, കടുത്തുരുത്തി, കുട്ടനാട്. ബാക്കി സീറ്റിൽ മാണി വിഭാഗം മത്സരിച്ചു. പാലാ, ചങ്ങനാശേരി, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ഇടുക്കി, തിരുവല്ല, ഇരിങ്ങാലക്കുട, പേരാമ്പ്ര, തളിപ്പറമ്പ്, ആലത്തൂർ. അന്നു മാണി വിഭാഗം നേതാവായിരുന്ന സി.എഫ്. തോമസ് എംഎൽഎ പിന്നീട് പാർട്ടി പിളർന്നപ്പോൾ ജോസഫ് പക്ഷത്തായി.
ഇരിങ്ങാലക്കുടയിൽ മത്സരിച്ച തോമസ് ഉണ്ണിയാടനും ജോസഫിനൊപ്പം ചേർന്നു. സ്വാഭാവികമായും ആറു സീറ്റുകൾ അവകാശപ്പെടാൻ ജോസഫിന് അർഹതയുണ്ട്. എന്നാൽ അതുകൊണ്ടു ജോസഫ് വഴങ്ങില്ലെന്നു വ്യക്തം. മാണി വിഭാഗത്തിലെ പലരെയും ഇവിടേക്കു തിരിച്ചുകൊണ്ടുവരാൻ ജോസഫ് ശ്രമിക്കുന്നതും സീറ്റ് അവകാശവാദം കൂടി ലക്ഷ്യമിട്ടാണ്. ഇതിനൊപ്പം ഫ്രാൻസിസ് ജോർജിനും ജോണി നെല്ലൂരിനും പോലും സീറ്റ് കൊടുക്കേണ്ടതുമുണ്ട്. ഇതാണ് ജോസഫിന്റെ കടുംപിടിത്തത്തിന് കാരണം.
കഴിഞ്ഞതവണ 11 സീറ്റ് കിട്ടിയ മാണി വിഭാഗം അതിൽ കൂടുതൽ എൽഡിഎഫിനോടു ചോദിക്കും. 15 സീറ്റുകളാകും ആവശ്യപ്പെടുക. 2016ൽ വന്ന ജനാധിപത്യ കേരള കോൺഗ്രസിനു 4 സീറ്റ് എൽഡിഎഫ് നൽകിയ സാഹചര്യത്തിൽ തങ്ങൾക്കു മതിയായ പ്രാതിനിധ്യം ലഭിക്കുമെന്ന് അവർ വിശ്വസിക്കുന്നു. അതിനിടെ കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിടുന്നത് കോൺഗ്രസിന് കൂടുതൽ അവസരം സൃഷ്ടിക്കുമെന്ന് കോൺഗ്രസ് കോട്ടയം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. സ്ഥാപിത താൽപര്യത്തോടെയാണ് കേരളാ കോൺഗ്രസ് നേതാക്കൾ യു.ഡി.എഫ് വിടുന്നത്. കെ.എം മാണിയെ സ്നേഹിക്കുന്നവർ യു.ഡി.എഫിനൊപ്പം ഉറച്ച് നിൽക്കുമെന്നും കോട്ടയം ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ് പറഞ്ഞു.
കേരളാ കോൺഗ്രസ് എം. മുന്നണിവിടുന്നതോടെ കാലങ്ങളായി അവസരങ്ങൾ നിഷേധിക്കപ്പെട്ട് യുഡിഎഫിന് വേണ്ടി പണിയെടുത്ത കോൺഗ്രസ് പ്രവർത്തകർക്ക് ഗുണമുണ്ടാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. സ്വാർഥ താൽപര്യത്തിൽ ചില നേതാക്കൾ നടത്തിയ നീക്കങ്ങളാണ് കേരളാ കോൺഗ്രസ് എം യു.ഡി.എഫിൽനിന്ന് അകന്നുപോകാൻ കാരണം. കെ എം മാണിക്കൊപ്പം എല്ലാക്കാലവും ഉറച്ചുനിന്ന യു.ഡി.എഫ് പ്രവർത്തകരെ ജോസ് വിഭാഗം വഞ്ചിക്കുകയായിരുന്നു. കേരളാ കോൺഗ്രസ് എം കാലങ്ങളായി മൽസരിച്ചിരുന്ന കോട്ടയം ജില്ലയിലെ അടക്കമുള്ള മണ്ഡലങ്ങളിൽ മൽസരത്തിന് കോപ്പുകൂട്ടുകയാണ് കോൺഗ്രസ്. ഇതും പിജെ ജോസഫിന് തിരിച്ചടിയാകും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍