സോമന്റെ പുരയിടത്തിൽ ഉള്ളത് ഒരാൾ വട്ടംപിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ചന്ദനമരങ്ങൾ; നൂറുവർഷത്തിലേറെ പഴക്കമുള്ള ഈ മരങ്ങൾക്ക് മാർക്കറ്റ് വിലവച്ചു കണക്കുകൂട്ടിയാൽ പോലും ഇവയിൽ ഒരു മരത്തിന് 1 കോടി രൂപ വിലവരും; അറസ്റ്റിലായ തോക്കു നിർമ്മാതാവ് കുണ്ടക്കാട് ചിറക്കടവ് സ്വദേശി സോമനും ചന്ദനം കടത്തിൽ പങ്ക്? പാളപ്പെട്ടി ചന്ദ്രികയെ കൊന്നതിന് പിന്നിൽ ചന്ദന മാഫിയയുടെ പണമോഹം? മറയൂർ വീരപ്പനെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്; ബിനുകുമാർ കൊടും ക്രിമിനൽ
പ്രകാശ് ചന്ദ്രശേഖർ
മറയൂർ; പാളപ്പെട്ടി ആദിവാസി കോളനിവാസി ചന്ദ്രികയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവത്തിന്റെ സൂത്രധാരനും ചന്ദനം കടത്ത് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയുമായ ബിനുകുമാറിനെ തെളിവെടുപ്പിനായി പൊലീസ് വനമേഖലയിൽ എത്തിച്ചു.ചന്ദ്രലേഖയെ വെടിവച്ചിട്ട തോക്കിൽ ഉപയോഗിക്കുന്നതിനായി കരുതിയിരുന്ന തിരകൾ വനത്തിൽ ഒളിപ്പിച്ചിട്ടുള്ളതായി ഇയാൾ ഇന്നലെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇത കണ്ടെടുക്കുന്നതിനാണ് ഇന്ന് പുലർച്ചെ ഇയാളെയും കൊണ്ട് മറയൂർ പൊലീസ് പാളപ്പെട്ടി ആദിവാസിക്കുടിക്ക് സമീപത്തെ വനമേഖലയിലേയ്ക്ക് തിരിച്ചത്.ഉച്ചയോടെ തെളിവെടുപ്പുകൾ പൂർത്തിയാക്കി ബിനുകുമാറിനെ കോടതിയിൽ ഹാജരാക്കുന്നതിനാണ് പൊലീസ് നീക്കം.
ബിനുകുമാറിനൊപ്പം അറസ്റ്റിലായ തോക്കു നിർമ്മാതാവ് കുണ്ടക്കാട് ചിറക്കടവ് സ്വദേശി സോമനും ചന്ദനം കടത്തിൽ പങ്കുണ്ടെന്ന് സംശയം ബലപ്പെട്ടു. തന്റെ പുരയിടത്തിൽ നിന്നിരുന്ന 1 കോടിയിൽപ്പരം രൂപ വിമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്താൻ ഇയാൾ പണം കൈപ്പറ്റിയതായിട്ടാണ് സംശയമുയർന്നിട്ടുള്ളത്.ഇത് സംബന്ധിച്ച് വനംവകുപ്പ് അന്വേഷണമാരംഭിച്ചു. ഇയാൾക്ക് 4 ഏക്കർ പട്ടയഭൂമിയും 2 ഏക്കറിൽപ്പരം കൈവശഭൂമിയുണ്ടെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം.ഇയാളുടെ സ്ഥലത്തുനിന്നിരുന്ന 100 വർഷത്തിലേറെ പഴക്കവും ഒരു കോടിയിപ്പരം രൂപ വിലമതിക്കുന്നതുമായ ചന്ദന മരം ഒരുമാസം മുമ്പ് മോഷണം പോയിരുന്നു.ഇത് സംബന്ധിച്ച് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.സംഭവത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നായിരുന്നു അന്ന് സോമൻ വനംവകുപ്പ് അധികൃതരോട് വ്യക്തമാക്കിയിരുന്നത്.ഈ സാഹചര്യത്തിലാണ് ഇന്നലെ ചന്ദ്രികയെ വെടിവച്ചുകൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് സോമനെയും പൊലീസ് അറസ്റ്റുചെയതത്.
മേഖലയിലെ ചന്ദനംകടത്ത് മാഫിയ സംഘത്തെ നിയന്ത്രിയിക്കുന്ന ബിനുകുമാറുമായി ഇയാൾക്ക് അടുത്തബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ സ്ഥിതിയിൽ ചന്ദനമരം മുറിച്ചുകടത്തിയതിനു പിന്നിലും സോമന്റെ ഇടപെടൽ ഉണ്ടാവാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥ സംഘത്തിന്റെ അനുമാനം. ഇക്കാര്യത്തിൽ വ്യക്തവരുത്തുന്നതിനായി വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും വനംവകുപ്പധികൃതർ കർമ്മപദ്ധതി തയ്യാറാക്കിയതായിട്ടാണ് സൂചന. കാണാതായ ചന്ദനമരം സോമൻ 2 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയെന്നും തുടർന്ന് ചന്ദനം കടത്തുസംഘം മരം മുറിച്ചുകടത്തുകയായിരുന്നെന്നും മറ്റമുള്ള പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. ഒരാൾ വട്ടംപിടിച്ചാൽ എത്താത്തത്ര വണ്ണമുള്ള ചന്ദനമരങ്ങൾ സോമന്റെ പുരയിടത്തിൽ നിൽക്കുന്നുണ്ട്. ഇവയ്ക്ക് ചുരുങ്ങിയത് നൂറുവർഷത്തിലേറെ പഴക്കമുണ്ടെന്നാണ് വനംവകുപ്പധികൃതരുടെ കണക്കുകൂട്ടൽ. നിലവിലെ മാർക്കറ്റ് വിലവച്ചുകണക്കുകൂട്ടിയാൽ പോലും ഇവയിൽ ഒരുമരത്തിന് 1 കോടി രൂപ വിലവരുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇത്രയും വലിയ മരം സോമൻ അറിയാതെ വെട്ടികടത്തിക്കൊണ്ട് പോകാനാവില്ലന്നാണ് പൊതുവെയുള്ള വിലയിരുത്തൽ
സോമൻ തോക്ക് നിർമ്മാണത്തിയിൽ വിദഗ്ധനായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്.5 വർഷം മുമ്പ് വരെ ഇയാൾ ആലയിൽ സജീവമായിരുന്നെന്നും ഇപ്പോൾ ശാരീരിക അവശതകളെ തുടർന്ന് ജോലികളൊന്നും ചെയ്യാറില്ലന്നുമാണ് ബന്ധുക്കളിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.മേഖലയിലെ അറിയപ്പെടുന്ന കൊല്ലനാണ് സോമൻ.ചന്ദനം കടത്തുകാർക്കും മൃഗവേട്ടക്കാർക്കുമടക്കം നിരവധിപേർക്ക് സോമൻ തോക്കുകൾ നിർമ്മിച്ചുനൽകിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.ഇത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
സോമൻ ബിനുകുമാറിന് നിർമ്മിച്ചുനൽകിയ തോക്കുപയോഗിച്ചാണ് സംഭവത്തിൽ പൊലീസ് പിടിയിലായ കാളിയപ്പൻ ചന്ദ്രികയെ വെടിവച്ചുവീഴ്തിയത്.തോക്ക് നൽകിയതും വെടിവയ്ക്കാൻ പരിശീലിപ്പിച്ചതും ബിനുകുമാറാണെന്ന് കാളിയപ്പൻ പൊലീസിൽ വെളിപ്പെടുത്തിയിരുന്നു.അറസ്റ്റിലായ അവസരത്തിൽ 17 വയസ്സാണ് പ്രയമെന്ന് കാളിയപ്പൻ പൊലീസിനെ ധരിപ്പിച്ചിരുന്നു.ഇതുപ്രകാരം ജൂവൈനൈൽ ജസ്റ്റീസ് ബോർഡിന് മുമ്പാകെയാണ് പൊലീസ് ഇയാളെ ഹാജരാക്കിയത്.പിന്നീട് സ്കൂൾ രേഖകൾഡ പരിശോധിച്ചപ്പോഴാണ് കാളിയപ്പന് 18 വയസ്സ് കഴിഞ്ഞെന്ന് പൊലീസിന് ബോദ്ധ്യമായത്.തുടർന്ന് കോടതിയിൽ അപേക്ഷ നൽകി പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി,ദേവികുളം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
തമിഴ്നാട്ടിലെ ചന്ദനം കടത്ത് മാഫിയയുമായി അടുത്ത ബന്ധമുള്ളതും പത്തിലേറെ ചന്ദനം കടത്തൽ കേസിലെ പ്രതിയുമാണ് ബിനുകുമാർ.വധശ്രമത്തിന് മറയൂർപൊലീസിലും ഇയാൾക്കെതിരെ കേസുണ്ട്. തമിഴ്നാടിനോട് അടുത്തുകിടക്കുന്ന പ്രദേശമാണ് പാളപ്പെട്ടിക്കുടി.വനമേഖലയിലെ കുറുക്കുവഴികളിലൂടെ സഞ്ചരിച്ചാൽ കുറഞ്ഞ സമയംകൊണ്ട് കേരള അതിർത്തികടക്കാമെന്നാണ് പ്രദേശവാസികൾ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.ചന്ദനം അതിർത്തികടത്തിക്കൊടുത്താൽ അക്കൗണ്ടിലേയ്ക്ക് പണം നൽകുന്ന രീതിയാണ് തമിഴ്നാട്ടിലെ ചന്ദനംകടത്ത് മാഫിയ പിൻതുടരുന്നതെന്നാണ് പൊലീസിന് ലഭിച്ച സൂചനകളിൽ നിന്നും വ്യക്തമാവുന്നത്.
സെപ്റ്റംബർ 21 -ന് രാത്രി 9 മണിയോടെയാണ് പാളപ്പെട്ടികുടിയിലെ താമസക്കാരിയായ ചന്ദ്രിക(34) വെടിയേറ്റ് മരിച്ചത്.സംഭവത്തിൽ അറസ്റ്റിലായ കാളിയപ്പനും മണികണഠനും ഇവരുടെ ബന്ധുവായ 16 കാരനും പാളപ്പെട്ടികുടി വാസികളാണ്.പാളപ്പെട്ടികോളനി മേഖലയിൽ വനം-പൊലീസ് ഉദ്യോഗസ്ഥർ അടുത്തകാലത്ത് ഭയപ്പാടോടെയാണ് എത്തിയിരുന്നത്.തോട്ടത്തോക്കുമായി ചന്ദനമാഫിയ സംഘം ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നു.മറയൂരിൽ നിന്നും 16 കിലോമാറ്റർ ദൂരമെ ഉള്ളുവെങ്കിലും ഇവിടെ എത്താൻ 2 മണിക്കൂറിലേറെ സമയം വേണ്ടിവരും.കുറച്ചുദൂരം ജീപ്പിൽപോകാം.പിന്നെ നടപ്പ് മാത്രമാണ് കോളനിയിലെത്തുന്നതിനുള്ള മാർഗ്ഗം.ഇതാണ് ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദനമാഫിയയ്ക്ക് അനുഗ്രഹമായിട്ടുള്ളത്.
അക്രമിസംഘത്തിൽ ഉൾപ്പെട്ട മണികണ്ഠനെ അടുത്തിടെ ചന്ദനംമുറിച്ച് കടത്താൻശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു.ഈ കേസ്സിൽ റിമാന്റിലായിരുന്ന ഇയാൾ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്.തുടർന്ന് തന്നെ കേസ്സിൽകുടുക്കിയ വനംവകുപ്പ് ജീവനക്കാരൻ അശോകനെ വകവരുത്താൻ ഇയാളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി.തോക്കും ലഭ്യമാക്കിയും ആവശ്യമായ പരിശീലനം നൽകിയും ചന്ദനം കടത്തുകാരനായ ബിനുകുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു.
സംഭവദിവസം വൈകിട്ട് മണികണ്ഠനും കാളിയപ്പനും 16 കാരനും അടങ്ങുന്ന സംഘം അശോകനെത്തേടി ചന്ദനറിസർവ്വ് മേഖലയിൽ തിരച്ചിൽ തുടങ്ങി.രാത്രിവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് തന്നെ കേസിൽ കുടുക്കിയ അശോകനുമായി ചന്ദ്രികയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തിൽ ഇവർക്ക് നേരെ കാളിയപ്പൻ നിറയൊഴിച്ചത്.പിൻകഴുത്തിൽ വെടിയേറ്റ ചന്ദ്രിക സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.
കൃഷിചെയ്തിരുന്ന പഞ്ഞപ്പുല്ലിന് രാത്രി കാവൽകിടക്കുന്ന ആറംഗസംഘത്തിനൊപ്പം വീടിന് സമീപമുള്ള ഷെഡിലായിരുന്നു ചന്ദ്രികയെ തേടിച്ചെന്നാണ് കാളിയപ്പനും സംഘവും വൈരാഗ്യം തീർത്തത്.ഇവർക്കുനേരെ വെടിയുതിർത്തശേഷം അക്രമിസംഘം സമീപത്തെ വനപ്രദേശത്തേയ്ക്ക് രക്ഷപെടുകയായിരുന്നു.സംഭവമറിഞ്ഞ് രാത്രി 11.30 തോടടുത്ത് മറയൂർ പൊലീസ് സ്ഥലത്തെത്തുകയും വ്യാപകമായി നടത്തിയ തിരച്ചിലിൽ സംഭവത്തിലുൾപ്പെട്ട മൂവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.സംഭവനടന്ന സ്ഥലത്തിന് സമീപം വനത്തിലുപേക്ഷിച്ച തോക്കും പൊലീസ് കണ്ടെടുത്തിരുന്നു.
Stories you may Like
- 'ദ ഹണ്ട് ഫോർ വീരപ്പൻ' ഡോക്യു സീരിസ് തരംഗമാവുന്നു
- മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത
- അനുവിനെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ചത് പത്ത് മിനിറ്റിൽ
- മറയൂർ കോട്ടക്കുളത്ത് കല്ല് കൊണ്ടിടിച്ചു വാതിൽ തകർത്ത മോഷണശ്രമം
- ചാനൽ മാറുന്നു, വേഷം മാറുന്നു, വീരപ്പൻ മാറി സുന്ദർലാൽ ബഹുഗുണയാവുന്നു!
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്