ജോസ് കെ മാണിയെ പുറത്താക്കിയെന്ന ബെന്നി ബെഹന്നാന്റെ ധൃതി പിടിച്ചുള്ള പ്രഖ്യാപനം എല്ലാ സാധ്യതകളും അടച്ചെന്ന് സ്വയം വിമർശനം; ഇനി ജോസിന് വേണ്ടി നിന്നാൽ ജോസഫും പിണങ്ങുമെന്ന് ഉറപ്പായതോടെ ജോസിനെ വഞ്ചകനാക്കാൻ തീരുമാനം; പുറത്താക്കിയ ശേഷം പുറത്തു പോയത് എന്തിനെന്ന് ചോദിക്കുന്നതിലെ കപടത തുറന്നു കാട്ടി ജോസും; കേരളാ കോൺഗ്രസും രണ്ടിലയും ഔപചാരികമായി യുഡിഎഫിന് പുറത്തു വരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: രണ്ടിലയും കേരളാ കോൺഗ്രസും ഇനി യുഡിഎഫിൽ ഇല്ല. കോൺഗ്രസിനൊപ്പം തോളോട് ചേർന്ന് നിന്ന് യുഡിഫിന് കരുത്ത് പകർന്നത് മുസ്ലിം ലീഗും കേരളാ കോൺഗ്രസ് എമ്മുമാണ്. മലബാറിൽ ലീഗും മധ്യതിരുവിതാംകൂറിൽ കേരളാ കോൺഗ്രസും യുഡിഎഫിന്റെ സുരക്ഷിത വോട്ട് കേന്ദ്രങ്ങളായി. ഈ രണ്ടില പ്രഭാവത്തെയാണ് കോൺഗ്രസ് പുറത്താക്കിയത്. ഇതിലൂടെ വോട്ട് ചോർച്ചയുണ്ടാകുമെന്നും അവർക്ക് അറിയാം. കേരളാ കോൺഗ്രസിൽ മാണി ഗ്രൂപ്പിനൊപ്പമാണ് അണികൾ. പിജെ ജോസഫിന് ഇടുക്കിയിലെ തൊടുപുഴയിൽ മാത്രമാണ് സ്വാധീനം. അതുകൊണ്ട് തന്നെ മാണി വികാരം ചർച്ചയാക്കി ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള രണ്ടില ചിഹ്നത്തിന്റെ അവകാശികൾ യുഡിഎഫിന് പുറത്തു പോകുമ്പോൾ കേരളാ രാഷ്ട്രീയത്തിൽ അത് പുതിയ ശാക്തിക ചേരിതിരുവുകളുണ്ടാക്കും.
ജോസ് കെ മാണി എത്തുന്നത് ഇടതുപക്ഷത്തേക്കാണ്. യുഡിഎഫിന് പരമ്പരാഗതമായ വോട്ടുകൾ കേരളാ കോൺഗ്രസിലൂടെ ഇടതുപക്ഷത്ത് എത്തിയാൽ അത് സിപിഎം മുന്നണിക്ക് കരുത്താകും. മധ്യകേരളത്തിൽ നേട്ടമുണ്ടാക്കാനുമാകും. പത്തനംതിട്ടയിലും കോട്ടയത്തും എറണാകുളത്തും ഇടുക്കിയിലും കേരളാ കോൺഗ്രസ് ഫാക്ടർ വോട്ടെത്തിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടൽ. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് ഇനിയുള്ള തെരഞ്ഞെടുപ്പിൽ എങ്ങനെ പ്രവർത്തിക്കുമെന്നത് കേരള രാഷ്ട്രീയത്തിലെ മുന്നണികൾക്ക് നിർണ്ണായകമാണ്. ചുവടു മാറ്റത്തിൽ ജോസ് കെ മാണി വിജയിച്ചാൽ അത് മുഖ്യമന്ത്രി പിണറായി വിജയന് കരുത്തായി മാറും. അതു സംഭവിച്ചാൽ ചെയ്ത മണ്ടത്തരമോർത്ത് യുഡിഎഫിന് സഹതപിക്കേണ്ടിയും വരും. ഇതെല്ലാം യുഡിഎഫിനും കോൺഗ്രസിനും നന്നായി അറിയാം. എന്നാൽ രണ്ടിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരും മുമ്പ് പിജെ ജോസഫിന് വേണ്ടി കാട്ടിയ നാടകമാണ് എല്ലാത്തിനും കാരണം.
ജോസ് കെ മാണിയെ പുറത്താക്കിയെന്ന ബെന്നി ബെഹന്നാന്റെ ധൃതി പിടിച്ചുള്ള പ്രഖ്യാപനം എല്ലാ സാധ്യതകളും അടച്ചെന്ന സ്വയം വിമർശനം യുഡിഎഫിനുണ്ട്. അതുകൊണ്ടാണ് മുസ്ലിം ലീഗ് പോലും രണ്ടാം ഘട്ടത്തിൽ ചർച്ചകൾക്ക് തയ്യാറാകാത്തത്. ഇനി ജോസിന് വേണ്ടി നിന്നാൽ ജോസഫും പിണങ്ങുമെന്ന് ഉറപ്പായതോടെ ജോസിനെ വഞ്ചകനാക്കാനാണ് തീരുമാനം. ഇതാണ് മാണി വികാരം ഉയർത്തിയുള്ള രമേശ് ചെന്നിത്തലയുടെ പ്രസ്താവനയിലും നിറയുന്നത്. മാണി വികാരം യുഡിഎഫിനൊപ്പമാണെന്ന വാദം അവർ ഉയർത്തും. എന്നാൽ യുഡിഎഫിൽ നിന്ന് പുറത്താക്കിയ ശേഷം പുറത്തു പോയത് എന്തിനെന്ന് ചോദിക്കുന്നതിലെ കപടത തുറന്നു കാട്ടി ജോസും വോട്ട് അഭ്യർത്ഥിച്ച് ഇറങ്ങും. അങ്ങനെ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ശക്തിദുർഗ്ഗങ്ങളിൽ പിടിമുറുക്കാമെന്നാണ് ജോസ് കെ മാണിയുടെ കണക്കു കൂട്ടൽ. കേരളാ കോൺഗ്രസും രണ്ടിലയും ഔപചാരികമായി യുഡിഎഫിന് പുറത്തു വരുമ്പോൾ നേട്ടം പ്രതീക്ഷിക്കുകയാണ് ഇടതുപക്ഷവും പിണറായി വിജയനും.
കേരള കോൺഗ്രസ് എമ്മുമായുള്ള രാഷ്ട്രീയ വഴിപിരിയൽ ഔപചാരികമാക്കുന്നതിന്റെ വേദി മാത്രമായിരുന്നു ഇന്നലത്തെ യുഡിഎഫ് നേതൃയോഗം. എൽഡിഎഫുമായി അണിയറ ചർച്ചകൾ ജോസ് കെ.മാണി ആരംഭിച്ചുവെന്ന വിലയിരുത്തൽ യുഡിഎഫിൽ സജീവമായിരുന്നു. 40 വർഷത്തിലേറെ നീണ്ട ബന്ധം വിച്ഛേദിക്കപ്പെട്ടത് ഏറിയാൽ 3 മണിക്കൂർ നീണ്ട മുന്നണി നേതൃയോഗത്തിലാണ്. പി.ജെ. ജോസഫ് ജോസ് കെ.മാണി വിഭാഗങ്ങളെ അനുരഞ്ജിപ്പിക്കാനായി ഏറെ ശ്രമം നടത്തിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൗനത്തിലായി. കോട്ടയം ജില്ലാ പഞ്ചായത്തിലെ ധാരണ ലംഘിച്ചതിനെക്കാളും ഗൗരവതരമായി കാണേണ്ടത് അവിശ്വാസപ്രമേയ, രാജ്യസഭാ വോട്ടെടുപ്പിൽ വിട്ടുനിന്നതാണെന്ന വികാരം ഉയർന്നു. എന്നാൽ അതിന്റെ പേരിൽ അച്ചടക്ക നടപടിയോ പുറത്താക്കലോ ഒന്നും ആവശ്യമില്ലെന്നും തീരുമാനിച്ചു. അവർ പുറത്തു പോകുന്നതായി കണ്ടാൽ മതിയെന്നായി ധാരണ.
കുട്ടനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം നീട്ടുന്നതു വീണ്ടും തർക്കങ്ങൾക്കും അഭ്യൂഹങ്ങൾക്കും വഴിവയ്ക്കുമെന്ന വിലയിരുത്തലിലാണ് ഇന്നലെ തന്നെ ജോസഫിന്റെ നോമിനിയെ പ്രഖ്യാപിച്ചത്. കോൺഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന നിർദ്ദേശം ആരിൽനിന്നും ഉയർന്നില്ല.
മാണി വികാരവുമായി ചെന്നിത്തലയും
ജോസ് കെ.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) സ്വീകരിച്ച നടപടികൾ കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ലെന്ന് യുഡിഎഫ്. ഇന്നലെ ചേർന്ന മുന്നണി നേതൃയോഗം തയാറാക്കിയ പ്രസ്താവന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു.
യുഡിഎഫ് നിലപാട്: യുഡിഎഫിന്റെ മഹാനായ നേതാക്കളിലൊരാളാണു കെ.എം. മാണി. ഇടക്കാലത്തു ചില രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ അകന്നിട്ടും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു മുൻപായി തിരിച്ചുവന്നതു യുഡിഎഫ് അദ്ദേഹത്തിന്റെ ജീവശ്വാസമായിരുന്നതു കൊണ്ടാണ്. മാണിയുടെ നിര്യാണ ശേഷം ആ പാർട്ടിയിലെ പ്രശ്നങ്ങൾ രമ്യമായി തീർക്കാനാണു യുഡിഎഫ് ശ്രമിച്ചത്. ജില്ലാ പഞ്ചായത്തിലെ അധികാരക്കൈമാറ്റ തർക്കം തീർക്കാൻ ഉണ്ടാക്കിയ ധാരണ ജോസ് വിഭാഗം പാലിക്കാഞ്ഞതു മുന്നണി നേതൃത്വത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി. എന്നിട്ടും 4 മാസത്തോളം തർക്കപരിഹാര ശ്രമം തുടർന്നു. അന്ത്യശാസനം കഴിഞ്ഞതോടെ മുന്നണി യോഗത്തിൽനിന്ന് ഒഴിവാക്കാൻ തീരുമാനിച്ചു. അതിന്റെ അന്തസ്സത്ത ഉൾക്കൊള്ളാതെ യുഡിഎഫിനെതിരെ അവർ തിരിഞ്ഞു. നിയമസഭയിലെ അവിശ്വാസപ്രമേയ ചർച്ചയിൽ 2 എംഎൽഎമാർ മുങ്ങി. രാജ്യസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിന്റെ വിപ്പ് പാലിച്ചില്ല. എൽഡിഎഫ് ഘടകകക്ഷികൾ പോലും മുഖ്യമന്ത്രിയെ അവിശ്വസിച്ചു തുടങ്ങിയപ്പോഴാണു യുഡിഎഫ് ടിക്കറ്റിൽ ജയിച്ച 2 എംഎൽഎമാരും പാർട്ടിയും ഈ ചതി കാട്ടിയത്. കെ.എം. മാണിയുടെ ആത്മാവ് ഇതു പൊറുക്കുമെന്നു കരുതുന്നില്ല.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു ബജറ്റ് അവതരിപ്പിക്കാനെത്തിയ മാണിക്കായി യുഡിഎഫ് ഒന്നിച്ച് അണിനിരന്ന അതേ നിയമസഭയിലാണ് അവരുടെ 2 എംഎൽഎമാർ യുഡിഎഫിനെ ചതിച്ചത്. സഭയ്ക്കകത്തും പുറത്തും യുഡിഎഫിനെതിരെ നിലപാടെടുക്കുന്ന കക്ഷിയെ എങ്ങനെ മുന്നണിയുടെ ഭാഗമായി കാണും? അപക്വവും പിന്നിൽനിന്നു കുത്തുന്നതുമായ ഈ നിലപാടു കെ.എം. മാണി എടുക്കുമായിരുന്നില്ല. കേരള കോൺഗ്രസ് പൈതൃകത്തിന്റെ നേരവകാശിയായ പി.ജെ. ജോസഫും സി.എഫ്. തോമസും ആ പ്രസ്ഥാനവും യുഡിഎഫിന്റെ ഭാഗമാണ്. കോൺഗ്രസിൽ വലിയ തർക്കങ്ങൾക്കു വഴിവച്ചാണു നേരത്തെ രാജ്യസഭാ സീറ്റ് അവർക്കു നൽകിയത്. ആ രാജ്യസഭാംഗമായി ഇരുന്നാണു ജോസ് കെ. മാണി യുഡിഎഫിനെതിരെ വർത്തമാനം പറയുന്നതും നിയമസഭയിൽ നിന്നു വിട്ടുനിൽക്കാൻ എംഎൽഎമാർക്കു നിർദ്ദേശം നൽകുന്നതും. ധാർമികതയുണ്ടെങ്കിൽ കിട്ടിയ സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിക്കണം-ചെന്നിത്തല പറഞ്ഞു.
ജോസ് കെ മാണിക്ക് അർഹമായ പരിഗണനയെന്ന് ഇടതുപക്ഷം
കേരള കോൺഗ്രസിന്റെ (എം) മുന്നണി പ്രവേശം എൽഡിഎഫ് ചർച്ച ചെയ്യുമെന്നു കൺവീനർ എ.വിജയരാഘവൻ വ്യക്തമാക്കി കഴിഞ്ഞു. അവർക്കു തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകും.
കേരള കോൺഗ്രസിനെ ഇല്ലാതാക്കുകയാണു കോൺഗ്രസിന്റെ ലക്ഷ്യം. കെ.എം. മാണിക്കെതിരെ എൽഡിഎഫ് നേരത്തെ നടത്തിയ പ്രക്ഷോഭം ഇപ്പോൾ പ്രസക്തമല്ല. രാഷ്ട്രീയത്തിൽ ശത്രുക്കളില്ല. വിരുദ്ധ നിലപാടുകളാണുള്ളത്. കേരള കോൺഗ്രസിന്റെ (എം) നിലപാട് ഇടത് അനുകൂലമായാൽ പുതിയ സാഹചര്യമുണ്ടാകും. അതിനോട് ഇടതു മുന്നണിക്കും അനുകൂല സമീപനമായിരിക്കും വിജയരാഘവൻ പറഞ്ഞു.
അതിനിടെ ചിഹ്നമല്ല, ജനപിന്തുണയാണു പ്രധാനമെന്നും കേരള കോൺഗ്രസ് കുതിര, ആന, സൈക്കിൾ തുടങ്ങി പല ചിഹ്നങ്ങളിലും മത്സരിച്ചു ജയിച്ചിട്ടുണ്ടെന്നും പി.ജെ.ജോസഫ് എംഎൽഎ പറയുന്നു. കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും വോട്ട് വേണ്ടെന്നു പറയില്ലെന്നും ബിജെപി വോട്ട് തരാമെന്നു പറഞ്ഞാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടില ചിഹ്നം സംബന്ധിച്ച് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അതിന്റെ ഫലം വന്ന ശേഷമേ കുട്ടനാട്ടിലെ ചിഹ്നത്തെ കുറിച്ചു ചിന്തിക്കുകയുള്ളെന്നും ജോസഫ് പറഞ്ഞു.
ജോസഫ് കോടതിയിലേക്ക്
ജോസ് കെ. മാണി എംപി നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് കേരള കോൺഗ്രസ് (എം) എന്നും 'രണ്ടില' ചിഹ്നം അവർക്ക് അവകാശപ്പെട്ടതാണെന്നുമുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവു ചോദ്യം ചെയ്ത് പി.ജെ. ജോസഫ് എംഎൽഎ ഹൈക്കോടതിയെ സമീപിച്ചു. ഓഗസ്റ്റ് 30ലെ കമ്മിഷൻ ഉത്തരവു നിയമപരമല്ലെന്നും അപാകതകളുണ്ടെന്നും കാണിച്ചാണ് ഹർജി. പാർട്ടി ഭരണഘടനയനുസരിച്ചു തിരഞ്ഞെടുക്കപ്പെട്ട വർക്കിങ് ചെയർമാൻ താനാണെന്നും ബോധിപ്പിച്ചു.
2019 ജൂൺ 16ന് സംസ്ഥാന കമ്മിറ്റി യോഗം തന്നെ ചെയർമാനായി തിരഞ്ഞെടുത്തതായി ജോസ് കെ. മാണി അവകാശപ്പെടുന്നതു ശരിയല്ലെന്ന് ഹർജിയിൽ പറയുന്നു. യോഗത്തിനും തിരഞ്ഞെടുപ്പിനും സാധുതയില്ലെന്നുള്ള സിവിൽ കോടതിയുടെ ഉത്തരവു നിലവിലുണ്ട്. ചെയർമാനായി പ്രവർത്തിക്കുന്നതിൽ നിന്നു ജോസ് കെ. മാണിയെ വിലക്കിയിട്ടുണ്ട്. ഈ ഉത്തരവ് അവഗണിക്കാനോ മറികടക്കാനോ തിരഞ്ഞെടുപ്പു കമ്മിഷനു സാധ്യമല്ല.
അപ്രസക്തവും അപാകതയുള്ളതുമായ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സമിതിയിലെ ഭൂരിപക്ഷ പരിശോധന നടത്തിയത്. ഇരുകൂട്ടരും നൽകിയ പട്ടികയിൽ പൊതുവായുള്ള 305 അംഗങ്ങളെ കണ്ടെത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ ഭൂരിപക്ഷ പരിശോധന നടത്തിയതു ശരിയല്ലെന്നും കമ്മിഷൻ ഉത്തരവു റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്