രാത്രി ഉറങ്ങിക്കിടക്കുമ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ആര്? ആദ്യം സ്വയരക്ഷയ്ക്കായി ചെയ്തതെന്ന് പറഞ്ഞ പെൺകുട്ടി പിന്നീട് മൊഴി മാറ്റി; സംഭവദിവസം പെൺകുട്ടി ഓടിപ്പോയത് എഡിജിപി ബി.സന്ധ്യയുടെ വീട്ടിലേക്ക്; ചട്ടമ്പിസ്വാമി സ്മാരക പ്രക്ഷോഭത്തെ തുടർന്ന് സ്വാമിയും ബി.സന്ധ്യയുമായി ശത്രുതയും; സ്വാമി ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ എഡിജിപിയും കൂട്ടരും കേസ് അന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് പൊതുതാത്പര്യഹർജി
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ എഡിജിപി ബി.സന്ധ്യയെ പ്രതി ചേർക്കണം എന്നാവശ്യപ്പെട്ടു പൊതുതാത്പര്യ ഹർജി. വഞ്ചിയൂർ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ബി.വി രവീന്ദ്രൻ ആണ് ഹർജി ഫയൽ ചെയ്തത്. സ്വാമി ഗംഗേശാനന്ദതീർത്ഥ സംഭവത്തിൽ നിലവിലുള്ള അന്വേഷണം പ്രഹസനമാണെന്നും കേസിൽ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ആണ് ബി.സന്ധ്യ ഐപിഎസ് അടക്കം ആറുപേരെ പ്രതിയാക്കണമെന്ന് ആവശ്യപ്പെടുന്നത് ജനനേന്ദ്രിയം മുറിച്ച സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്ക് അടക്കം പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തിൽ തന്നെയാണ് ബി.സന്ധ്യയെ പ്രതി ചേർക്കണം എന്ന ഹർജി കോടതിയിക്ക് മുൻപാകെ വരുന്നത്.
ഗ0ഗേശാനന്ദതീർത്ഥ സംഭവത്തിലെ അന്വേഷണം എവിടെയും തൊടാതെ പോകുന്നത് കാരണം ക്രൈംബ്രാഞ്ച് എഡിജിപിയായ ടോമിൻ തച്ചങ്കരി കഴിഞ്ഞ മെയിൽ കേസിൽ പുനരന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ചു നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി താൻ ചെയ്തെന്നായിരുന്നു പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. പുനരന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ച് മേധാവിയുടെ ഉത്തരവ് നിലനിൽക്കെ തന്നെയാണ് സംഭവത്തിൽ ബി.സന്ധ്യയെ അടക്കം പ്രതിചേർക്കണമെന്ന പൊതുതാത്പര്യ ഹർജി വരുന്നത്. അഡ്വ. ഏ. ആർ. സന്തോഷ് മുഖേനയാണ് ഹർജി നൽകിയത്.
എഡിജിപി സന്ധ്യയും കൂട്ടരും ഗൂഢാലോചന നടത്തിയെന്നും തെളിവുകൾ നശിപ്പിച്ചു എന്നും കേസ് അന്വേഷണം അട്ടിമറിച്ചു എന്നും പൊതുതാത്പര്യഹർജിയിൽ ആരോപിക്കുന്നു. ഈ കേസിൽ പരാതിക്കാരിയായ പെൺകുട്ടിയുണ്ട്. ആ പെൺകുട്ടിയുടെ കാമുകനുണ്ട്. വേറെ രണ്ടു പേരുമുണ്ട്. ഇവരടക്കമുള്ള ആറുപേരെ ചോദ്യം ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഇവർപ്രതികളല്ല. സാക്ഷികളുമല്ല. സംഭവത്തിൽ ഈ ആറുപേരുടെ റോളുകൾ എന്താണ് എന്നത് തീർച്ചയില്ല. എഡിജിപി ബി.സന്ധ്യ അടക്കമുള്ളവർ ഈ കേസിൽ സംശയാസ്പദമായ സാഹചര്യത്തിൽ നിലനിൽക്കുകയാണ്. അതിനാൽ ഇവരെ പ്രതി ചേർക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
തിരുവനന്തപുരത്തെ കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് മുന്നിൽ നിന്ന് പ്രക്ഷോഭം നയിച്ച വ്യക്തിയാണ് ഗ0ഗേശാനന്ദതീർത്ഥ. ഇതിനെ തുടർന്ന് ഗംഗേശാനന്ദതീർത്ഥയുമായി ശത്രുതയിൽ ആയ എഡിജിപി.,ബി.സന്ധ്യ ഗൂഢാലോചന നടത്തി നടപ്പാക്കിയ പദ്ധതിയാണ് സംഭവത്തിൽ കലാശിച്ചത്. സംഭവത്തെ തുടർന്ന് ഒരു മാസം തികയും മുൻപ് ഗംഗേശാനന്ദതീർത്ഥയുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റപ്പെട്ടു. സ്വാമിയാൽ ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് പൊലീസ് ആരോപിക്കുന്ന പെൺകുട്ടി തന്നെ അത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നും പൊലീസ് കെട്ടിച്ചമച്ച കഥയാണെന്നും സ്വാമിയുടെ അവയവം ചേദിച്ചത് മറ്റാരോ ആണെന്നും കോടതി മുമ്പാകെ ബോധിപ്പിച്ചിരുന്നു.
ഹൈക്കോടതിയിലു0 ഇപ്രകാരം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇവരുടെ കുടുംബാംഗങ്ങളും ഇത്തരത്തിൽമൊഴി നൽകിയിരുന്നു. എന്നാൽ പൊലീസ് മനപ്പൂർവ്വം ഇക്കാര്യം മറച്ചുവെച്ച് അന്വേഷണം പ്രഹസനമാക്കിയിരിക്കുകയാണ്. ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാണ്. മുറിവേൽപ്പിച്ച ആയുധം നാളിതുവരെ കണ്ടെത്തിയിട്ടില്ല. കുറ്റകരമായ ഗൂഢാലോചന,തെളിവുകൾ നശിപ്പിക്കൽ, മരണകാരണം ആകുമായിരുന്ന മുറിവേൽപ്പിച്ച് അംഗഭംഗം വരുത്തൽ എന്നീ വിഷയങ്ങളിൽ ശരിയായ ദിശയിൽ അന്വേഷണം നടത്തി സത്യം പുറത്തു വരേണ്ടത് അനിവാര്യമാണ്. നിയമവ്യവസ്ഥയെ കളിയാക്കുന്ന ഉന്നത ഇടപെടലുകളും ഗൂഢാലോചനയും പുറത്തു വരണമെന്നും യഥാർത്ഥ കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തിന്റെ കാര്യത്തിൽ തർക്കം വന്നിരുന്നു. സമരം നയിച്ചത് ഗ0ഗേശാനന്ദതീർത്ഥയാണ്. ഈ പെൺകുട്ടിയുടെ വീട്ടിലാണ് സ്വാമി താമസിച്ചത്. സ്വാമിയെ ഒതുക്കണം എന്ന് സന്ധ്യയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഹർജി നൽകിയ ബി.വി രവീന്ദ്രൻ മറുനാടനോട് പറഞ്ഞു. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ കാമുകൻ അയ്യപ്പദാസും വേറെ രണ്ടു പേരും ഉണ്ടായിരുന്നു. സ്വാമി ഉറങ്ങിക്കിടക്കുമ്പോൾ ആണ് സംഭവം നടക്കുന്നത്. ആ പെൺകുട്ടി സംഭവം നടന്നപ്പോൾ ആദ്യം ഓടിപ്പോയത് ബി.സന്ധ്യയുടെ വീട്ടിലാണ്. അതിനു ശേഷമാണ് കേസ് എല്ലാം ഉണ്ടാകുന്നത്. പെൺകുട്ടി അഞ്ചു ദിവസത്തോളം സന്ധ്യയുടെ കസ്റ്റഡിയിൽ ആയിരുന്നു. ഇതിനു ശേഷമാണ് പെൺകുട്ടിയുടെ സ്റ്റേറ്റ്മെന്റ് വന്നത്. അതിനുശേഷം പോക്സോ കോടതിയിൽ ഈ പെൺകുട്ടി സ്റ്റേറ്റ്മെന്റ് നൽകിയിട്ടുണ്ട്. അദ്ദേഹം നിരപരാധിയാണ്. ഞാൻ ഇത് ചെയ്തിട്ടില്ല. മറ്റാരോ ആണ് ഇത് ചെയ്തത്. ഹൈക്കോടതിയിൽ സത്യവാങ്മൂലവും ഈ പെൺകുട്ടി നൽകിയിരുന്നു. ജനനേന്ദ്രിയം മുറിച്ച ആയുധം എന്തുകൊണ്ടാണ് കണ്ടെടുക്കപ്പെട്ടാതിരുന്നത്. ബി.സന്ധ്യ അടക്കമുള്ളവർ കേസിൽ പ്രതി ചേർക്കപ്പെടെണ്ടത് ആവശ്യമാണ്-രവീന്ദ്രൻ പറയുന്നു.
2017 മെയ് 19 രാത്രിയിലാണു കേരളത്തെ ഞെട്ടിച്ച ഈ സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യമൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പക്ഷെ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. പക്ഷെ പെൺകുട്ടി മൊഴി മാറ്റി. മറ്റാരോ ആണ് ഇത് ചെയ്തത് എന്നാണ് പിന്നീട് മൊഴി നൽകിയത്. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമടക്കം പറഞ്ഞ് ഗംഗേശാനന്ദയും മൊഴി മാറ്റി പറഞ്ഞിരുന്നു. സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് സന്ധ്യയെ കൂടി പ്രതി ചേർക്കണമെന്ന ഹർജി കോടതി മുൻപാകെ വരുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍