'എന്റെ കാരണവന്മാർ പറഞ്ഞിട്ടുണ്ട്.. മനസിൽ വെക്കേണ്ട സന്ദേശമാണത്: നമ്മൾ ഒരിക്കലും പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും തർക്കിക്കരുത്; ആ പാവങ്ങൾക്ക് ഒന്നും വിൽക്കാനില്ല; അവരുടെ ശരീരം വരെ അവർ വിൽക്കുന്നു; ഞാൻ അവരെ തള്ളിപ്പറയുന്നതല്ല; അവർ എന്തും എടുത്ത് വിൽക്കും; അവർക്ക് സ്കിൽസ് ഇല്ലല്ലോ; അതുകൊണ്ട് ചീപ്പായ അവരോട് ഞാൻ പ്രതികരിക്കാറില്ല; അങ്ങനെ അവർക്കൊരു പബ്ലിസിറ്റി വേണ്ട': ചാനൽ അഭിമുഖത്തിലെ ടിനി ടോമിന്റെ പരാമർശങ്ങൾ വിവാദമാകുന്നു
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സാമൂഹിക വിഷയങ്ങളിൽ സോഷ്യൽ മീഡിയിലൂടെയായാലും അല്ലെങ്കിലും പറയുന്നതിൽ സൂക്ഷ്മത പുലർത്തിയില്ലെങ്കിൽ പണി കിട്ടാൻ സാധ്യത ഏറെയാണ്. സെലിബ്രിറ്റികളാണെങ്കിൽ വിവാദങ്ങളുടെ മലവെള്ളപാച്ചിലായിരിക്കും. നടനും മിമിക്രി കലാകാരനുമായ ടിനി ടോം ഇത്തരത്തിൽ വിവാദങ്ങളിൽ പെടുന്നത് പതിവായിരിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടതോടെ ടിനി ടോം ക്ഷമാപണം നടത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു പോസ്റ്റിൽ പറഞ്ഞത്. പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ഈ ചിത്രം നീക്കം ചെയ്യുകയായിരുന്നു ടിനി. കോമഡിഷോകളിലെ ബോഡിഷെയ്മിംഗിനും വർഗീയപരാമർശങ്ങൾക്കുമെതിരെ രംഗത്തുവന്ന ഗായത്രിയെന്ന യൂട്യൂബ് വ്ളോഗർക്കെതിരെ ടിനിടോം നടത്തിയ പരാമർശവും വിവാദത്തിലായിരുന്നു. ടിനിടോം ഭീഷണിപ്പെടുത്തിയെന്നും ഗായത്രി പരാതിപ്പെട്ടിരുന്നു. ഏതായാലും പുതിയ വിവാദപരാമർശം കൗമുദി ചാനലിനലിന് നൽകിയ അഭിമുഖത്തിലാണ്. തനിക്കെതിരെ ഉയർന്ന ചില ആരോപണങ്ങൾക്ക് മറുപടി പറയുകയും വാദമുഖങ്ങളിൽ ഉറച്ചുനിൽക്കുകയുമാണ് അദ്ദേഹം.
'പിന്നെ എന്റെ കാരണവന്മാർ പറഞ്ഞിട്ടുണ്ട്, മനസിൽ വെക്കേണ്ട സന്ദേശമാണത്. നമ്മൾ ഒരിക്കലും പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും (മാന്യമായിട്ടാണ് ഞാൻ പറയുന്നത്) തർക്കിക്കരുത്. വേറൊന്നുമല്ല, അവർ ചിലപ്പോൾ ഗതികേട് കൊണ്ടായിരിക്കാം അങ്ങനെയായത്, ഒരുപക്ഷേ വിധിയായിരിക്കാം. ആ പാവങ്ങൾക്ക് ഒന്നും വിൽക്കാനില്ല. അവരുടെ ശരീരം വരെ അവർ വിൽക്കുന്നു. ഞാൻ അവരെ തള്ളിപ്പറയുന്നതല്ല. അവർ എന്തും എടുത്ത് വിൽക്കും. അവർക്ക് സ്കിൽസ് ഇല്ലല്ലോ. സ്കിൽ ഇല്ലാത്തതുകൊണ്ട് ഒന്നും ഡെവലപ്പ് ചെയ്യാത്ത അവർ എന്തും വിൽക്കാൻ തയ്യാറാകും. അവിടെ നമ്മൾ തർക്കിച്ചാൽ നമ്മളെ നാറുകയുള്ളൂ. കാരണം അവർ എന്തും വിൽക്കാൻ തയ്യാറാകും. അതുകൊണ്ട് ചീപ്പായ അവരോട് ഞാൻ പ്രതികരിക്കാറില്ല. അങ്ങനെ അവർക്കൊരു പബ്ലിസിറ്റി വേണ്ട.'-'ടിനിയുടെ വിവാദപരാമർശം ഇങ്ങനെ
ചാനൽ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ
നമ്മുടെ സിനിമയിൽ ചെറിയ റോളൊക്കെ ചെയ്യാനായി ചില കുട്ടികൾ വരില്ലേ, അവരുടെ പേരൊന്നും ഞാൻ പറയുന്നില്ല, ചെറിയ റോൾ ചെയ്യുന്നത് മോശമാണെന്നും പറയുന്നില്ല. അന്ന് അവർ അവിടയൊക്കെ നിൽക്കുകയും ചെയ്യും. ചിലപ്പോൾ സിനിമയിൽ രക്ഷപ്പെടില്ല. ഇങ്ങനെ സിനിമയിൽ രക്ഷപ്പെടാതെ വരുമ്പോൾ ഫ്രസ്ട്രേഷനാകും. പിന്നെ അവർ ചെയ്യുന്നത് നെഗറ്റീവിലൂടെ സക്സസ് ആകാനുള്ള ശ്രമങ്ങളാകും. ഇത് പക്ഷേ ഒരിക്കലും സക്സസാകില്ല.
സ്വർണക്കടത്ത് എന്റെ തലയിൽ വെക്കാൻ നോക്കി. ഞാൻ തുറന്ന പുസ്തകമാണ്. അമ്പലപ്പറമ്പിൽ നിന്നും പള്ളിപ്പറമ്പിൽ നിന്നും വന്ന ആർട്ടിസ്റ്റാണ്. ഒരു സൂപ്പർ സ്റ്റാറിന്റെ മകനായി ജനിച്ച് വായിൽ വെള്ളിക്കരണ്ടിയായി വന്നയാളല്ല. (അങ്ങനെ വരുന്നതൊന്നും തെറ്റല്ല). ഞാൻ കലയ്ക്ക് വേണ്ടി പട്ടിണി അനുഭവിച്ചിട്ടുള്ള ആളാണ്. വീട്ടിൽ സൗകര്യങ്ങളും പഠിക്കാനുമൊക്കെ പറഞ്ഞപ്പോഴും നമ്മൾ കലയ്ക്ക് വേണ്ടിയിട്ട് ഇറങ്ങിയതാണ്. അന്ന് വീട്ടിൽ നിന്ന് കാശൊക്കെ ചോദിക്കാൻ ഈഗോയാണ്.
ഞാൻ സ്വർണക്കടത്തിൽ ഉണ്ടേൽ ഇങ്ങനത്തെ കൊന്ത ഇട്ട് നടക്കില്ലല്ലോ. നമ്മടെ തലയിൽ കൊണ്ട് സ്വർണക്കടത്ത് വെക്കാൻ നേരം അത് അപ്പോൾ തന്നെ പൊട്ടിത്തെറിക്കും. പ്രകൃതി പോലും അത് അംഗീകരിക്കില്ല. എനിക്ക് ഒന്നും ഒളിച്ച് വെക്കാനില്ല.
മിമിക്രിയിലേക്ക് ആളുകൾ വന്നിരിക്കുന്നത് താഴെ നിന്നാണ്. ഒരുപാട് പാവപ്പെട്ട കുടുംബങ്ങളിൽ നിന്നാണ് ആളുകൾ വന്നിരിക്കുന്നത്. ഈവൻ പട്ടികജാതി കുടുംബത്തിൽ നിന്നുവരെ. അവരിൽ നിന്ന് ഒരുപാട് പേരുണ്ട്. അവർക്ക് ഒരുപാട് ജീവിതം കൊടുത്തിട്ടുള്ളതാണ് മിമിക്രി. അവർ ഒരാളെ അവഹേളിക്കാനോ, ഇൻസൽട്ട് ചെയ്യാനോ ബോഡി ഷെയിമിംഗിനോ ഒന്നുമല്ല മിമിക്രി ചെയ്യുന്നത്. അതൊരു തമാശ മാത്രം. കാണുക, കേൾക്കുക, മറന്നുകളഞ്ഞേക്കുക. അത് എല്ലാവരും എൻജോയ് ചെയ്യുന്നുണ്ട്.
വർഗീയ വിഷം കുത്തിനിറക്കുന്നത് പോലെ തന്നെ അതിനെ തെറ്റിദ്ധരിപ്പിച്ചാൽ ആൾക്കാരിലേക്ക് ആ വിഷം കുത്തിക്കയറും. പുതിയ ജനറേഷൻ ആണെങ്കിലും അവരിലേക്ക് അത് കുത്തിക്കയറ്റാൻ ശ്രമിക്കും.
നമ്മളെ കുത്തിയിട്ട് നമ്മൾ അവരുടെ പേര് പറഞ്ഞാൽ അവർ ക്ലിക്കാകും. ഈ ചെയ്യുന്ന ആൾ തന്നെ എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്, നിങ്ങൾക്ക് ആവശ്യത്തിന് മൈലേജുണ്ടല്ലോ, അപ്പോ നിങ്ങളെയൊക്കെ കരിതേച്ച് കാണിച്ചാലേ അവർക്ക് മൈലേജ് കിട്ടുകയുള്ളൂ എന്ന്. ഇതിന്റെ വോയിസൊക്കെ നമ്മടെ കയ്യിൽ ഉണ്ട്. പക്ഷേ അവർ ചെയ്യുന്നത് തന്നെ നമ്മൾ ചെയ്താൽ നമ്മൾ ചീപ്പായി പോകില്ലേ.
പിന്നെ എന്റെ കാരണവന്മാർ പറഞ്ഞിട്ടുണ്ട്, മനസിൽ വെക്കേണ്ട സന്ദേശമാണത്. നമ്മൾ ഒരിക്കലും പിച്ചക്കാരോടും സെക്സ് വർക്കേഴ്സിനോടും (മാന്യമായിട്ടാണ് ഞാൻ പറയുന്നത്) തർക്കിക്കരുത്. വേറൊന്നുമല്ല, അവർ ചിലപ്പോൾ ഗതികേട് കൊണ്ടായിരിക്കാം അങ്ങനെയായത്, ഒരുപക്ഷേ വിധിയായിരിക്കാം. ആ പാവങ്ങൾക്ക് ഒന്നും വിൽക്കാനില്ല. അവരുടെ ശരീരം വരെ അവർ വിൽക്കുന്നു. ഞാൻ അവരെ തള്ളിപ്പറയുന്നതല്ല. അവർ എന്തും എടുത്ത് വിൽക്കും. അവർക്ക് സ്കിൽസ് ഇല്ലല്ലോ. സ്കിൽ ഇല്ലാത്തതുകൊണ്ട് ഒന്നും ഡെവലപ്പ് ചെയ്യാത്ത അവർ എന്തും വിൽക്കാൻ തയ്യാറാകും. അവിടെ നമ്മൾ തർക്കിച്ചാൽ നമ്മളെ നാറുകയുള്ളൂ. കാരണം അവർ എന്തും വിൽക്കാൻ തയ്യാറാകും. അതുകൊണ്ട് ചീപ്പായ അവരോട് ഞാൻ പ്രതികരിക്കാറില്ല. അങ്ങനെ അവർക്കൊരു പബ്ലിസിറ്റി വേണ്ട.
ഞാൻ അവരുടെ പേര് പറയില്ല.അങ്ങനെ ഒരു പബ്ലിസിറ്റി വേണ്ട. സൈബർ ബുള്ളീസ് നേരിട്ട് വരില്ല. അവർ മേശയുടെ അടിയിൽ ഇരുന്നാണ് അറ്റാക്ക്. ഇവർക്ക് മുഖങ്ങളില്ല. ഐഡിയയില്ല.ഓരോ സൈബർ അറ്റാക്കും നടക്കുന്നേരം നമ്മൾ അത്ര പവർഫുള്ളാകും. ഓരോ പരിപാടി കഴിയുന്നേരവും തള്ളയ്ക്കും തന്തയ്ക്കും കേൾക്കുന്ന വിളികളാണ് നമ്മളെ പവർഫുള്ളാക്കുന്നത്.
ടിനയുടെ പരാമർശങ്ങൾ സാമൂഹിക ബോധമുള്ള കലാകാരന് ചേരുന്നതല്ല എന്ന വിമർശനവുമായി സോഷ്യൽ മീഡയയിൽ പലരും രംഗത്തെത്തി.
പ്രിയമുള്ള ടിനിടോം ഇത്തരം കോമഡി ഷോ ഒരു പാട് പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളെ കളിയാകുകയും മനോവിഷമത്തിലാക്കുകയും ച്ചെയുന്നുണ്ട് നിങ്ങൾക്ക് തമാശ കാണിക്കാൻ മറ്റെതല്ലാം വിഷയങ്ങൾ എടുക്കാം ദളിതരെയും ആദിവാസികളെയും കറുത്തവരെയും ഗെ ,ട്രാൻസ്ജെന്റർ സ്ത്രീകൾ എന്നിവരെയും ഒക്കെ നിങ്ങൾ കലാ കാലങ്ങളായി കളിയാക്കി മതിയായില്ലെ. ജീവിച്ച് ബുദ്ധിമുട്ടുന്ന മനുഷ്യരെ കളിയാക്കി വേണോ നിങ്ങൾക്ക് ഇനിയും അരി മേടിക്കാൻ'., ട്രാൻസ്ജന്റർ ആക്റ്റിവിസ്റ്റായ ശീതൾ ശ്യാം ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്നത് ഇങ്ങനെ.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്