ലണ്ടൻ ഡൊമനിക്ക് റിപ്പബ്ലിക്കിലെ ബാൾസ് ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പേരിൽ നടത്തുന്ന ബിരുദ ദാനങ്ങളും ഡോക്ടറേറ്റുകളും വ്യാജം തന്നെ; വ്യാജനെ നൽകിയത് നാല്പതിനായിരം മുതൽ 75,000 രൂപവരെ വാങ്ങി; കുറ്റം സമ്മതിച്ച് വാളകം പണയംകോട്ട് എബനേസർ ഹൗസിൽ പാപ്പച്ചൻ ബേബി; കർണ്ണം മല്ലേശ്വരി അടക്കമുള്ളവരുടെ മൊഴി എടുക്കാൻ ക്രൈംബ്രാഞ്ച്
മറുനാടൻ മലയാളി ബ്യൂറോ
കൊട്ടാരക്കര : വ്യാജബിരുദദാന തട്ടിപ്പിന് അറസ്റ്റിലായ വാളകം പണയംകോട്ട് എബനേസർ ഹൗസിൽ പാപ്പച്ചൻ ബേബി(54)കുറ്റസമ്മതം നടത്തിയതായി സൂചന. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പാപ്പച്ചൻ ബേബി നൂറുകണക്കിന് പേർക്കാണ് ഡോക്ടറേറ്റ് നൽകിയത്. ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്ത കംപ്യൂട്ടറിൽനിന്ന് എല്ലാവരുടെയും മേൽവിലാസം കണ്ടെടുത്തിട്ടുണ്ട്.
നാല്പതിനായിരം മുതൽ 75,000 രൂപവരെ വാങ്ങിയാണ് ഡോക്ടറേറ്റ് നൽകിയിരുന്നത്. സർട്ടിഫിക്കറ്റിൽ പതിച്ചിരുന്ന ബാൾസ് ബ്രിഡ്ജ് സർവകലാശാലയുടെ സീലും പൊലീസ് കണ്ടെടുത്തു. ഡോക്ടറേറ്റ് വാങ്ങിയ ആളുകളെ നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് തീരുമാനം. ഒരിക്കൽ ബിരുദം നൽകിയവരുടെ മേൽവിലാസവും ചിത്രങ്ങളും പ്രചരിപ്പിച്ച് കൂടുതൽ ആളുകളെ തട്ടിപ്പിനിരയാക്കുന്നതായിരുന്നു രീതി. കോടികളുടെ തട്ടിപ്പ് നടന്നിട്ടുള്ളതായാണ് സൂചന.
ലണ്ടൻ ഡൊമനിക്ക് റിപ്പബ്ലിക്കിലെ ബാൾസ് ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ പേരിൽ നടത്തുന്ന ബിരുദ ദാനങ്ങളും ഡോക്ടറേറ്റുകളും വ്യാജമാണെന്നാണ് തെളിയുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡൊമനിക്കൻ ഹൈക്കമ്മിഷണറാണ് ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് പരാതി നൽകിയത്. വിദേശകാര്യ മന്ത്രാലയം മുഖാന്തരം കൊല്ലം റൂറൽ ജില്ലാ പൊലീസിനു പരാതി ലഭിച്ചു. തുടർന്ന് കൊട്ടാരക്കര ഡിവൈ.എസ്പി. നടത്തിയ പ്രാഥമികാന്വേഷണത്തിൽ വലിയ തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്.
ജൂലായിലാണ് ഇന്ത്യൻ എംബസിക്ക് ഡൊമനിക്കൻ ഹൈക്കമ്മിഷണറുടെ പരാതി ലഭിക്കുന്നത്. ഡൊമനിക്കിലെ ബാൾസ് ബ്രിഡ്ജ് സർവകലാശാലയുടെ ഏഷ്യയിലെ ചുമതലക്കാരെന്ന പേരിലാണ് കേരളം ആസ്ഥാനമായുള്ള എബനേസർ മിഷൻ നയിക്കുന്ന ബാൾസ് ബ്രിഡ്ജ് സൊസൈറ്റി ഫോർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് പ്രവർത്തിക്കുന്നത്. എന്നാൽ ഡൊമനിക്കയിൽ ഇങ്ങനെയൊരു സർവകലാശാല രജിസ്റ്റർ ചെയ്തിട്ടില്ല. ഇത്തരത്തിൽ ഒരു ഉന്നതവിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള ലൈസൻസ് ആരും എടുത്തിട്ടുമില്ല.
സർവകലാശാലയുടെ ഏഷ്യൻ മേധാവി എന്നു വിശേഷിപ്പിക്കുന്ന പാപ്പച്ചൻ ബേബി നിരവധി പ്രമുഖർക്ക് ഡൽഹിയിൽ ഡോക്ടറേറ്റ് നൽകി ആദരിക്കൽ നടത്തിയിരുന്നു. കേരള പൊലീസ് കേസെടുത്തതുകൂടാതെ കേന്ദ്ര രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. 17 രാജ്യങ്ങളിൽ പ്രവർത്തനം ഉണ്ടെന്ന് അവകാശപ്പെടുന്ന സ്ഥാപനത്തിന്റെ ഏക ഓഫീസ് വാളകത്ത് ആണെന്നുള്ളതാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ബാക്കിയെല്ലാം കള്ളത്തരവും.
പതിനേഴ് രാജ്യങ്ങളിൽ കാമ്പസുകൾ, ആറായിരത്തി അഞ്ഞൂറിലധികം വിദ്യാർത്ഥികൾ, 30 പ്രൊഫസർമാർ, 97 ശതമാനത്തിലധികം വിദ്യാർത്ഥികളും ബിരുദം നേടുന്നു, നൂറുകണക്കിന് കോഴ്സുകൾ-ഇത്രയെല്ലാം വെബ്സൈറ്റിൽ അവകാശപ്പെടുന്ന ബാൾസ് ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഏക മേൽവിലാസം റൂം 421, ഒന്നാംനില, പാലയ്ക്കൽ ബിൽഡിങ്, വാളകം പി.ഒ., കൊല്ലം എന്നതാണ്. ഇന്ത്യയിലെ യൂണിവേഴ്സിറ്റി സെന്ററിന്റെ ചിത്രമായി നൽകിയിരിക്കുന്നത് കേരള നിയമസഭാ മന്ദിരത്തിന്റെ ചിത്രവും. പാപ്പച്ചൻ ബേബിക്ക് ഡി.ലിറ്റും പിഎച്ച്.ഡി.യുമടക്കം നിരവധി ബിരുദങ്ങൾ കാണിച്ചിട്ടുണ്ട്.
വിദേശകാര്യ മന്ത്രാലയം വഴിയാണ് പൊലീസിൽ പരാതി ലഭിക്കുന്നതെന്നും പ്രാഥമിക അന്വേഷണത്തിൽത്തന്നെ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് ബോധ്യമായെന്നും കൊല്ലം റൂറൽ പൊലീസ് മേധാവി ഹരിശങ്കർ അറിയിച്ചു. ഇല്ലാത്ത സർവകലാശാലയുടെ പേരിൽ ബിരുദവും ഡോക്ടറേറ്റും നൽകുന്നതായാണ് പരാതി. കേരള പൊലീസ് ഐ.പി.സി സെക്ഷൻ 420 പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഏഷ്യാ വിഭാഗം തലവനും ഇന്ത്യൻ പ്രതിനിധിയുമെന്ന് പറയപ്പെടുന്ന ബേബി പാപ്പച്ചൻ കേരളത്തിലെ എബൻസർ മിഷൻ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ ആണ്. ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് ഇയാൾ വ്യാജ ഓണററി ഡ്രിഗ്രികൾ വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ വനിതാ ഒളിംപിക്സ് മെഡൽ ജേതാവ് കർണ്ണം മല്ലേശ്വരി ഈ ഓണററി ഡിഗ്രി സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇവരെ കൂടാതെ സർവകലാശാല അദ്ധ്യാപകർ, ഡോക്ടർമാർ, വ്യവസായ പ്രമുഖർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർക്കാണ് ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി ഓണററി ഡിഗ്രി നൽകിയത്. മോണിക്ക സ്റ്റീൽ ഉടമ ഗുൺവന്ത് സിങ്, വി.ഐ.പി ക്ലോത്തിങ് ബ്രാൻഡ് ഡയറക്ടർ കപിൽ പതാരേ തുടങ്ങിയവരും ഇക്കൂട്ടത്തിലുണ്ടെന്ന് ദി വയറിന്റെ റിപ്പോർട്ടിൽ പറയുന്നു.
സിയാറ്റലിൽ യു.എസ് ഫെഡറൽ ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന എയർക്രാഫ്റ്റ് എഞ്ചീനിയറിങ് ആൻഡ് സർട്ടിഫിക്കേഷൻ കോർപറേഷനായ കെയ്ലേ ഏയ്റോസ്പേസ് സിഇഒ ഡോ. ബിഷ്ണുജീ സിംഗും ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഓണററി ഡിഗ്രി സ്വീകരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി പ്രതിനിധികൾക്ക് 'കാര്യങ്ങൾ സംഘടിപ്പിക്കാനുള്ള തുക' നൽകിയും ചില അപേക്ഷാഫോമുകൾ പൂരിപ്പിച്ച് കൊടുത്തും ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡിഗ്രികൾ നേടാനാകുമെന്ന് കണ്ടെത്തിയതായി ഡൊമിനിക്ക ഹൈകമ്മിഷണർ ഇന്ത്യക്ക് അയച്ച കത്തിൽ പറയുന്നു.
ബാൾസ്ബ്രിഡ്ജ് യൂണിവേഴ്സിറ്റി ഡൊമിനിക്കയിൽ രജിസ്ട്രേഷൻ നടത്തിയിട്ടില്ലെന്ന് മാത്രമല്ല, ഈ സ്ഥാപനത്തിന് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ നടത്താനുള്ള അനുമതിയേ ഇല്ലെന്നും ഈ കത്തിൽ പറയുന്നു. ഡൊമിനിക്കയുടെ തലസ്ഥാനമായ റൊസേവിലാണ് ഈ യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നതെന്നാണ് പല രേഖകളിലും പറയുന്നത്. പക്ഷെ റോസേവിൽ അത്തരത്തിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് ഡൊമിനിക്കൻ സർക്കാർ അറിയിച്ചിട്ടുണ്ട്.
നിരവധി കോളേജുകളും സർവകലാശാലകളുമായി അഫ്ളിയേറ്റ് ചെയ്തുകൊണ്ട് ഡൊമിനിക്ക തലസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയാണ്' ബാൾസ്ബ്രിഡ്ജ് എന്നാണ് യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പറയുന്നത്. സാംബിയ, ലൈബീരിയ, ഘാന, നാംബിയ, റുവാണ്ട എന്നീ രാജ്യങ്ങളിലും സർവകലാശാലക്ക് ക്യാംപസുകളുണ്ടെന്നും ഇതിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍