ഇലക്ട്രോണിക് രൂപത്തിൽ പതിപ്പിക്കാവുന്നതും തിരിച്ചറിയാവുന്നതുമായ ഏതു തരം ഒപ്പുകളും ഇലക്ട്രോണിക് സിഗ്നേച്ചർ ആയി പരിഗണിക്കാം; സാങ്കേതികവിദ്യയുടെ സഹായത്താൽ സാധ്യമാകുന്നതും സോഫ്റ്റ്വെയർ നിയന്ത്രിതവുമാണ് ഡിജിറ്റൽ സിഗ്നേച്ചർ; സൈബർ മേഖലയിലെ ഒപ്പുകൾ: സുനിൽ സുരേഷ് എഴുതുന്നു
സുനിൽ സുരേഷ്
ഇ ഗവെർണൻസ് പദ്ധതികളുടെ ഭാഗമായി ഒട്ടുമിക്ക സർക്കാർ സംവിധാനങ്ങളിലും ഇപ്പോൾ ഡിജിറ്റൽ സിഗ്നേച്ചർ അഥവാ ഡിജിറ്റൽ ഒപ്പ് പ്രാബല്യത്തിൽ വന്നു കൊണ്ടിരിക്കുകയാണ്. ഇ ടെൻഡർ, ജി.സ്.ടി, ആദായനികുതി, ഓൺലൈൻ ട്രേഡ് മാർക്ക്, വിദേശ വ്യാപാരം, തുടങ്ങി വിവിധ ഓൺലൈൻ മേഖലകളിൽ ഡിജിറ്റൽ ഒപ്പിന്റെ ആവശ്യകതയും സാധ്യതകളും ഏറിവരികയാണ്. ലോകത്ത് എവിടെ ഇരുന്നു കൊണ്ടും ഒരാൾക്ക് മറ്റൊരു കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കുന്ന നിയമപ്രമാണത്തിലോ രേഖയിലോ ഒപ്പുവയ്ക്കാൻ സാധിക്കും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
എഴുതിത്ത്ത്ത്തയ്യാറാക്കപ്പെട്ടിട്ടുള്ള വസ്തുതകളുടെ ആധികാരികത ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണല്ലോ അതിൽ ഒപ്പ് പതിപ്പിക്കുന്നത്. ഉള്ളടക്കത്തിലെ വിവരങ്ങളുടെ കൃത്യത, അവ തയ്യാറാക്കിയ വ്യക്തിയെ സംബന്ധിക്കുന്ന സൂചന മുതലായവ ഒപ്പ് പതിപ്പിക്കുന്നതോടുകൂടി പൂർണ്ണവും വ്യക്തവും ആകുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
സൈബറിടത്തിൽ കൈമാറ്റം ചെയ്യുന്നതായ ഔദ്യോഗിക പ്രമാണങ്ങളുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതായിട്ടുണ്ട്. ഉദാ: എച്ച്. ആർ ഡോക്യുമെന്റുകൾ, ജോലിസംബന്ധമായ ഓഫർ ലെറ്ററുകൾ, നിയമപരമായ കരാറുകൾ തുടങ്ങിയവവ. ഒരു കമ്പനിയോ സ്വകാര്യവ്യക്തിയോ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ തയ്യാറാക്കുന്ന ഇത്തരം പ്രമാണങ്ങൾ സ്വീകർത്താവിന് ലഭിക്കുമ്പോൾ മുഖ്യമായും മൂന്ന് കാര്യങ്ങളാണ് ഉറപ്പുവരുത്തേണ്ടതായിട്ടുള്ളത്.
ഒന്ന്, പ്രമാണത്തിന്റെ ഉള്ളടക്കം അത് തയ്യാറാക്കി അയച്ച വ്യക്തിയും സ്വീകർത്താവും ഒഴികെ മൂന്നാമതൊരാൾ അറിയേണ്ടതല്ല;
രണ്ട്, പ്രമാണം അയക്കുന്നതു മുതൽ സ്വീകർത്താവിന് ലഭിക്കുന്നത് വരെ അതിന്റെ ഉള്ളടക്കത്തിൽ തിരുത്തലുകൾ ഒന്നും തന്നെ സംഭവിച്ചിരിക്കുവാൻ പാടുള്ളതല്ല;
മൂന്ന്, പ്രസ്തുത പ്രമാണം അല്ലെങ്കിൽ രേഖ തയ്യാറാക്കിയ വ്യക്തിയെ സംബന്ധിക്കുന്ന കൃത്യമായ വിവരങ്ങൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്.
സൈബർ മേഖലയിൽ ഈ മൂന്ന് കാര്യങ്ങളും ഉറപ്പുവരുത്തുക എന്ന ധർമ്മമാണ് ഇലക്ട്രോണിക് സിഗ്നേച്ചറോ ഡിജിറ്റൽ സിഗ്നേച്ചറോ നിർവഹിക്കുന്നത്. എന്താണ് ഇവ തമ്മിലുള്ള ബന്ധം? എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം?
ആദ്യമായി ഇലക്ട്രോണിക് സിഗ്നേച്ചർ എന്താണെന്ന് നോക്കാം. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പ് 3 എ ഇലക്ട്രോണിക് സിഗ്നേച്ചർ സംബന്ധിക്കുന്ന അടിസ്ഥാന വസ്തുതകൾ ഉൾക്കൊള്ളുന്നു.
ഇലക്ട്രോണിക് രൂപത്തിൽ പതിപ്പിക്കാവുന്നതും തിരിച്ചറിയാവുന്നതുമായ ഏതു തരം ഒപ്പുകളും പൊതുവിൽ ഇലക്ട്രോണിക് സിഗ്നേച്ചർ ആയി പരിഗണിക്കാം. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് കമ്പനികൾ തങ്ങളുടെ ഉൽപന്നം ഉപഭോക്താവിന് കൈമാറിയ വിവരം ഉറപ്പുവരുത്താനായി സിഗ്നേച്ചർ പാഡ് വഴി പതിപ്പിക്കുന്ന ഒപ്പ് ഏറ്റവും നല്ല ഉദാഹരണമാണ്. പേപ്പറിൽ പേനകൊണ്ട് ഇടുന്ന ഒപ്പ് സ്കാൻ ചെയ്ത് (കട്ട് ആൻഡ് പേസ്റ്റ്) ഓൺലൈൻ അപേക്ഷാഫോമിൽ പതിപ്പിക്കുന്ന രീതി ചില ബാങ്കുകൾ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് പിന്തുടരുന്നുണ്ട്. ഇതും ഇലക്ട്രോണിക് സിഗ്നേച്ചർ തന്നെ. നിരന്തരം ഇലക്ട്രോണിക് കത്തിടപാടുകൾ നടത്തിവരുന്ന രണ്ട് വ്യാപാരസ്ഥാപന ഉടമകൾ, തങ്ങൾ കൈമാറുന്ന ഇലക്ട്രോണിക് കത്തുകൾ നിശ്ചിത വ്യക്തിയിൽ നിന്നും എത്തുന്നതാണ് എന്ന് ഉറപ്പുവരുത്തുന്നതിനായി കത്തുകളുടെ അവസാനം എഴുതിച്ചേർക്കുന്ന അക്ഷരങ്ങളും അക്കങ്ങളും ചേർന്ന ഒരു കോഡ് ഇലക്ട്രോണിക് സിഗ്നേച്ചർ ആയി പരിഗണിക്കാം. മൗസ് ഉപയോഗിച്ച് ഇലക്ട്രോണിക് ഒപ്പ് ഇടാവുന്നതായ സൈൻ ഈസി, അഡോബ് ഫിൽ ആൻഡ് സൈൻ തുടങ്ങി വ്യത്യസ്തങ്ങളായ ആപ്ലിക്കേഷനുകൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്.
ചുരുക്കിപ്പറഞ്ഞാൽ ഇലക്ട്രോണിക് ടെക്നോളജിയുടെ സഹായത്താൽ സാധ്യമാകുന്ന എല്ലാത്തരം ഒപ്പുകളും പൊതുവിൽ ഇലക്ട്രോണിക് സിഗ്നേച്ചർ ആയി കണക്കാക്കാം.
ഇലക്ട്രോണിക് സിഗ്നേച്ചർ സംബന്ധിയായ പൊതുവായ സുരക്ഷാമാനദണ്ഡങ്ങളെപ്പറ്റി നിയമത്തിലെ 15 ,16 വകുപ്പുകളിൽ പരാമർശിക്കുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്ര ഗവൺമെൻറിന് നിർദ്ദേശങ്ങൾ നൽകാവുന്നതാണ്.
എന്നാൽ ഇതിൽ നിന്നുമെല്ലാം തികച്ചും വ്യത്യസ്തമായ ഒന്നാണ് ഡിജിറ്റൽ സിഗ്നേച്ചർ അഥവാ ഡിജിറ്റൽ ഒപ്പ്. ഇലക്ട്രോണിക് സിഗ്നേച്ചർ എന്നത് പൊതുവായ ഒരു പദം മാത്രമാണ്. ആ വിഭാഗത്തിൽ പെടുത്താവുന്ന പ്രത്യേകതരം സിഗ്നേച്ചർ ആണ് ഡിജിറ്റൽ സിഗ്നേച്ചർ അഥവാ ഡിജിറ്റൽ ഒപ്പ്. രണ്ടുതരം ഒപ്പുകളിലും ഉപയോഗിച്ചിരിക്കുന്നത് ഇലക്ട്രോണിക് ടെക്നോളജി തന്നെ.
മുൻപ് പരാമർശിച്ച മൂന്ന് വസ്തുതകൾ പൂർണമായും ഉറപ്പുവരുത്തുവാൻ മാത്രം ഇലക്ട്രോണിക് സിഗ്നേച്ചർ പ്രാപ്തമാണോ? അല്ല. കാരണം ഇലക്ട്രോണിക് സിഗ്നേച്ചർ അനുകരിക്കുവാനോ വ്യാജമായി നിർമ്മിക്കുവാനോ പതിപ്പിക്കുവാനോ താരതമ്യേന വളരെ എളുപ്പമാണ് എന്നതുതന്നെ.
ഈ സാഹചര്യത്തിൽ ഇലക്ട്രോണിക് പ്രമാണങ്ങളിൽ ഈ മൂന്ന് വസ്തുതകളും കൃത്യമായി ഉറപ്പുവരുത്തുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതിക സംവിധാനമാണ് ഡിജിറ്റൽ സിഗ്നേച്ചർ അഥവാ ഡിജിറ്റൽ ഒപ്പ്.
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ വകുപ്പ് 2(1)(പി), വകുപ്പ് 3 എന്നിവയിലാണ് ഡിജിറ്റൽ സിഗ്നേച്ചർ സംബന്ധിക്കുന്ന വസ്തുതകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
എന്താണ് ഡിജിറ്റൽ ഒപ്പ്?
കൃത്യമായ സാങ്കേതികവിദ്യയുടെ സഹായത്താൽ സാധ്യമാകുന്നതും സോഫ്റ്റ്വെയർ നിയന്ത്രിതവുമായ ഒരു പ്രക്രിയ ആണ് ഡിജിറ്റൽ ഒപ്പ് ഇടുക എന്നത്. ഇവിടെ വ്യക്തി ഒപ്പിടുവാനായി സിഗ്നേച്ചർ പാഡോ സമാനമായ മറ്റ് ഉപകരണങ്ങളോ ആശ്രയിക്കുന്നില്ല. മറിച്ച് ഇലക്ട്രോണിക് ഡോക്യുമെൻറ് കമ്പ്യൂട്ടറിൽ തയ്യാറാക്കിയശേഷം ഒരു പ്രത്യേക പാസ്സ്വേർഡ് ടൈപ്പ് ചെയ്യുകയും കംപ്യൂട്ടറിലെ ചില കീകൾ അമർത്തുകയും മാത്രമാണ് ചെയ്യുന്നത്.
ഇലക്ട്രോണിക് സിഗ്നേച്ചർ പോലെ എല്ലാവർക്കും ഇടാൻ കഴിയുന്ന ഒന്നല്ല ഡിജിറ്റൽ സിഗ്നേച്ചർ. നിയോഗിക്കപ്പെട്ട ഒരു ഏജൻസിയിൽ നിന്നും ലഭിക്കുന്ന ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് കൈവശമുള്ള ആൾക്കാണ് സാധാരണയായി ഡിജിറ്റൽ സിഗ്നേച്ചർ ഇടാൻ സാധിക്കുന്നത്. ആവശ്യമായ വിവരങ്ങളും നിശ്ചിത ഫീസും നൽകിക്കഴിഞ്ഞാൽ ഡിജിറ്റൽ സിഗ്നേച്ചർ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ നിലവിലുണ്ട്. ഡിജിറ്റൽ സിഗ്നേച്ചറുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ പ്രോഗ്രാമും മറ്റും ഉള്ളടക്കം ചെയ്തിട്ടുള്ള പെൻഡ്രൈവിനു സമാനമായ യു.എസ്.ബി ടോക്കൺ രൂപത്തിലാണ് ഇത് ലഭിക്കുന്നത്. കൃത്യമായ ഒരു കാലയളവിലേക്കായിരിക്കും ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റ് ലഭിക്കുക. കാലാവധി കഴിഞ്ഞാൽ പുതുക്കാം.വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്തമായ ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റുകൾ ആണ് അനുവദിക്കുന്നത്.
ഓരോ ഡിജിറ്റൽ സിഗ്നേച്ചറിലും അത് പതിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക് രേഖയിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾക്ക് സമാനമായ ഗണിതപരമായ ഒരു ഡേറ്റ ഉണ്ടായിരിക്കും.
ഡിജിറ്റൽ സിഗ്നേച്ചർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പാസ്സ്വേർഡ് അറിയാവുന്ന ഒരാൾക്ക് മാത്രമേ ആ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇലക്ട്രോണിക് രേഖയിൽ ഡിജിറ്റൽ ഒപ്പ് ഇടാൻ സാധിക്കൂ. നിയമപരമായി 'പ്രൈവറ്റ് കീ' 'പബ്ലിക് കീ' എന്നീ പേരുകളിൽ നിർവ്വചിക്കപ്പെട്ടിട്ടുള്ള ഈ കോഡുകൾ അതാത് ഡിജിറ്റൽ സിഗ്നേച്ചറുകളുമായി സാങ്കേതികമായി ബന്ധിപ്പിച്ചിട്ടുണ്ടാവും. ഡിജിറ്റൽ സിഗ്നേച്ചർ കേവലം ഒരു ഒപ്പ് എന്നതിലുപരി പ്രധാനപ്പെട്ട രേഖകൾക്കും മറ്റും നൽകുന്ന ശക്തമായ സംരക്ഷണ സംവിധാനം കൂടിയാണ്. മൈക്രോസോഫ്റ്റ് വേർഡിലോ പി ഡിഎഫ് ഫോർമാറ്റിലോ തയ്യാറാക്കിയിട്ടുള്ളതും ഡിജിറ്റൽ സിഗ്നേച്ചർ വഴി ഒപ്പ് വെച്ചിട്ടുള്ളതുമായ ഒരു നിയമ കരാർ, പേപ്പർ മാധ്യമത്തിൽ തയ്യാറാക്കിയിട്ടുള്ളതും പരമ്പരാഗതരീതിയിൽ ഒപ്പ് വെച്ചിട്ടുള്ളതുമായ ഒരു നിയമ കരാറിനെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമായിരിക്കും.
ഇപ്രകാരം തയ്യാറാക്കിയിട്ടുള്ള ഡിജിറ്റൽ രേഖകളും മറ്റും കോടതികൾ തെളിവായി സ്വീകരിക്കുന്നതാണ്. ഇതിനായി ഇന്ത്യൻ തെളിവ് നിയമത്തിൽ ഇലക്ട്രോണിക് റെക്കോർഡ്, ഡിജിറ്റൽ സിഗ്നേച്ചർ എന്നീ പദങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇലക്ട്രോണിക് റെക്കോർഡ് സംബന്ധമായ തെളിവുകളെപ്പറ്റി വകുപ്പ് 65 എ യിലും 65 ബി യിലും കൃത്യമായി പരാമർശിക്കുന്നുണ്ട്.
ഡിജിറ്റൽ സിഗ്നേച്ചർ സാങ്കേതികവിദ്യയോടൊപ്പം അക്ഷരങ്ങളും മറ്റും രഹസ്യ കോഡുകൾ ആയി പരിവർത്തനം ചെയ്യിക്കുന്ന ക്രിപ്റ്റോഗ്രാഫി എന്ന സാങ്കേതിക വിദ്യയാണ് ഓൺലൈൻ ഡോക്യുമെന്റുകൾക്ക് ഇത്തരം സംരക്ഷണം സാധ്യമാക്കുന്നത്. അക്ഷരങ്ങളും മറ്റും കമ്പ്യൂട്ടറിന് മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിലേക്ക് പരിവർത്തനം ചെയ്യുന്ന എൻക്രിപ്ഷൻ, തിരിച്ച് സാധാരണ രീതിയിലേക്ക് പരിവർത്തനം ചെയ്യുന്ന ഡീക്രിപ്ഷൻ തുടങ്ങി രണ്ട് പ്രവർത്തനങ്ങളാണ് ക്രിപ്റ്റോഗ്രഫിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഒരു താഴ് തുറക്കുവാൻ അതിനായി രൂപകല്പന ചെയ്തിട്ടുള്ള താക്കോൽ അനിവാര്യമാണ് എന്നതുപോലെ ഡിജിറ്റൽ സിഗ്നേച്ചർ വഴി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു ഇലക്ട്രോണിക് ഡോക്യുമെന്റിൽ മാറ്റങ്ങൾ വരുത്തുവാൻ അതാത് സിഗ്നേച്ചറുമായി ബന്ധിപ്പിച്ചിട്ടുള്ള പാസ്വേഡുകൾ അനിവാര്യമാണ്.
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിൽ ഡേറ്റ സംരക്ഷണവുമായി ബന്ധപ്പെട്ട സുപ്രധാന വസ്തുതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും ടെക്നോളജിയുടെ കാര്യത്തിൽ സ്വതന്ത്ര നിലപാടാണ് നിയമം സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ നിലവിലുള്ളതും ഭാവിയിൽ കണ്ടുപിടിച്ചേക്കാവുന്നതുമായ ടെക്നോളജികൾക്ക് നിയമസാധുത ലഭിക്കാവുന്ന രീതിയിലാണ് വകുപ്പുകൾ തയ്യാറാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇലക്ട്രോണിക് സിഗ്നേച്ചറു കളുടെയും ഡിജിറ്റൽ സിഗ്നേച്ചറുകളുടെയും ഉപയോഗം നിയമം അംഗീകരിക്കുന്നുണ്ട്. ഇ കൊമേഴ്സ് ഇ ഗവർണൻസ് മേഖലകളിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നവയാണ് ഇവ രണ്ടും.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്