Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹത്തിന് മുൻപ് മോശമല്ലേ.. അതിനാൽ നമുക്ക് ഈ കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞ് ഗർഭ അലസിപ്പിച്ച കാമുകന്റെ ഉമ്മ; പണമുള്ള വീട്ടിലെ പെൺകുട്ടിയെ കൊണ്ട് മകനെ കെട്ടിക്കാൻ പിന്നെ പറഞ്ഞത് നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക് എന്ന ചതി വാക്കും; ജീവനൊടുക്കും മുമ്പ് ആരിഫയോട് ഫോണിൽ സംസാരിച്ചത് ഉമ്മാടെ മോനെ ഞാൻ ശല്യം ചെയ്യാൻ വരില്ലെന്ന വേദന പങ്കുവയ്ക്കാൻ; റംസിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സീരിയൽ ആക്ടർ ലക്ഷ്മി പ്രമോദിന്റെ ഭർതൃ കുടുംബത്തിന്റെ ചതി തന്നെ

വിവാഹത്തിന് മുൻപ് മോശമല്ലേ.. അതിനാൽ നമുക്ക് ഈ കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞ് ഗർഭ അലസിപ്പിച്ച കാമുകന്റെ ഉമ്മ; പണമുള്ള വീട്ടിലെ പെൺകുട്ടിയെ കൊണ്ട് മകനെ കെട്ടിക്കാൻ പിന്നെ പറഞ്ഞത് നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക് എന്ന ചതി വാക്കും; ജീവനൊടുക്കും മുമ്പ് ആരിഫയോട് ഫോണിൽ സംസാരിച്ചത് ഉമ്മാടെ മോനെ ഞാൻ ശല്യം ചെയ്യാൻ വരില്ലെന്ന വേദന പങ്കുവയ്ക്കാൻ; റംസിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ സീരിയൽ ആക്ടർ ലക്ഷ്മി പ്രമോദിന്റെ ഭർതൃ കുടുംബത്തിന്റെ ചതി തന്നെ

ആർ പീയൂഷ്

കൊല്ലം: 'ഞാൻ പോകുവാ ഉമ്മാ... ഇനി എനിക്ക് വേറൊരാളുടെ കൂടെയൊന്നും ജീവിക്കാൻ പറ്റത്തില്ല. ഞാൻ വിട്ടു.. ഉമ്മാടെ മോനെ ഞാൻ ശല്യം ചെയ്യാൻ വരില്ല.. ഞാൻ പോകുവാ.. ഉമ്മാടെ മോന്റെ കൂടെ ജീവിക്കാമെന്നാ ഞാൻ വിചാരിച്ചത്.. അല്ലാതെ വേറൊരാളുടെ കൂടെ ജീവിക്കണമെന്നല്ല. ഞാൻ ആർക്കും ഒരു ശല്യവും ചെയ്തിട്ടില്ല... എന്നെ കല്യാണം കഴിക്കണമെന്ന് മാത്രമല്ലേ ഇക്കായോട് പറഞ്ഞുള്ളൂ.. എന്നോട് ഇങ്ങോട്ട് വന്ന് സ്നേഹിച്ച്, കൊണ്ടു നടന്നിട്ടല്ലേ... ഒരു കുഞ്ഞിനെ വരെ തന്ന കാര്യം ഉമ്മായ്ക്ക് അറിയാല്ലോ.. എന്നിട്ട് ഞാനെങ്ങനെ വേരൊരുത്തന്റെ കൂടെ ജീവിക്കും... ആവിശ്യമുള്ള സമയത്തൊക്കെ എന്നെ ഉപയോഗിച്ചിട്ട് ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞാൽ ഞാൻ പിന്നെ എന്ത് ചെയ്യണം. ഞാൻ മരിച്ചു കഴിഞ്ഞാൽ എന്നെ ഇക്കാ കാണാൻ വരരുത്.' വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത റംസി(24) ആത്മഹത്യ ചെയ്യുന്നതിന് മുൻപ് വിവാഹം കഴിക്കാനിരുന്ന ഹാരിഷ് മുഹമ്മദിന്റെ ഉമ്മ ആരിഫയോട് ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞ കാര്യങ്ങളാണ് ഇത്.

വ്യാഴാഴ്ച രാവിലെയാണ് റംസി ഹാരിഷിന്റെ ഉമ്മയോട് ഫോണിൽ സംസാരിച്ചത്. ഫോണിൽ സംസാരിച്ചപ്പോൾ ഹാരിഷിന് തന്നെ വേണ്ടാ ഉമ്മാ എന്ന് റംസി പറഞ്ഞു. അത് നല്ല കാര്യം നീ നല്ല ചെറുക്കനെ നോക്കി പോകാൻ നോക്ക്. അതാ നല്ലത്, നല്ല കുടുംബത്തിൽ പോയി ജീവിക്കാൻ നോക്ക്. നീ അത് വാശിയോടെ ചെയ്യ്. നീ പോടീ പെണ്ണെ നിന്റെ പാട്ടിന്, ഞാനാണെങ്കിൽ അങ്ങനെ ഒരു വാശിയിലേ പോകു. മനസ്സിനകത്ത് ഒരു കട്ടി വയ്ക്ക്, എന്നിട്ട് അങ്ങനെ നീ ജീവിക്കാൻ നോക്ക്. നിനക്ക് നല്ലൊരു ജീവിതം കിട്ടാൻ ഞാൻ നിനക്ക് വേണ്ടി ദുവാ ചെയ്യാം. എന്നാണ് ആരിഫ റംസിയോട് പറഞ്ഞത്.

ഹാരിഷിനാൽ ഗർഭിണിയായി എന്നറിഞ്ഞ് ഗർഭം അലസിപ്പിക്കാൻ കൂട്ടു നിന്നവരിൽ ഒരാളാണ് ആരിഫ. വിവാഹത്തിന് മുൻപ് മോശമല്ലേ.. അതിനാൽ നമുക്ക് ഈ കുഞ്ഞിനെ വേണ്ട എന്ന് പറഞ്ഞാണ് ആരിഫ അന്ന് ആ ചതി ചെയ്തത്. പിന്നീട് മകൻ പണമുള്ള വീട്ടിൽ നിന്നും ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ വേണ്ടി റംസിയെ ഒഴിവാക്കാനായി ആരിഫയും ഹാരിഷിനൊപ്പം ചേർന്ന് നിൽക്കുകയായിരുന്നു.

റംസി ആത്മഹത്യ ചെയ്തതിന് ശേഷം ബന്ധുക്കൾ ഫോൺ പരിശോധിച്ചപ്പോഴാണ് ഫോൺ സംഭാഷണം കണ്ടെത്തിയത്. ഈ ഫോൺ സംഭാഷണം അവസാനിച്ചതിന് ശേഷമാണ് റംസി വിടിനുള്ളിൽ തൂങ്ങി മരിച്ചത്. പിന്നീട് ബന്ധുക്കൾ ഫോൺ പരിശോധിച്ചപ്പോഴാണ് ഫോൺ സംഭാഷണം കണ്ടെത്തിയത്. മാനസികമായി റംസിയെ തളർത്തുന്ന രീതിയിലാണ് ആരിഫ സംസാരിച്ചിരുന്നത്. ഇതോടെയാണ് ആരിഫയ്ക്കും ആത്മഹത്യയിൽ പങ്കുണെന്നാരോപണം ഉയർന്നത്. പൊലീസിൽ നൽകിയ പരാതിയിൽ കൃത്യമായി ആരിഫയുമായുള്ള ഫോൺ സംഭാഷണത്തെപറ്റി ബന്ധുക്കൾ പറഞ്ഞിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്. ഇതിന്റെ മനോ വിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു.

പ്ലസ്ടു കഴിഞ്ഞ് പള്ളിമുക്കിലെ കംപ്യൂട്ടർ സെന്ററിൽ പഠിക്കാൻ പോകുമ്പോഴാണ് ഹാരിഷ് റംസിയുമായി പരിചയത്തിലാവുകയും പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തത്. ഇതിനിടയിൽ ഹാരിഷ് റംസിയുടെ പിതാവ് റഹീമിനെ കണ്ട് തനിക്ക് വിവാഹം കഴിച്ച് നൽകണമെന്നും സ്വത്തും പണവുമൊന്നും വേണ്ട പൊന്നുപോലെ നോക്കികൊള്ളാമെന്നും പറഞ്ഞിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്നതിനാൽ അത് കഴിഞ്ഞതിന് ശേഷം വിവാഹത്തെകുറിച്ച് ചിന്തിക്കാമെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.

പിന്നീട് ഹാരിഷ് മിക്കപ്പോഴും റംസിയുടെ വീട്ടിലെത്തി കുടുംബാഗങ്ങളുമായി സംസാരിക്കുക പതിവായി. വീട്ടുകാർക്ക് എതിർപ്പില്ലാത്തതിനാൽ റംസി ഹാരിഷുമായി കൂടുതൽ അടുത്തു. ഇതിനിടയിൽ റംസിയുടെ അനുജത്തിക്ക് വിവാഹാലോചന വന്നു. അങ്ങനെ വിവാഹം ഉടൻ നടത്തണമെന്ന് റംസിയുടെ വീട്ടുകാർ ഹാരിഷിന്റെ വീട്ടുകാരോട് പറഞ്ഞു. ഹാരിഷ് ഒരു കാർ വർക്ക് ഷോപ്പ് തുടങ്ങാൻ ആലോചിക്കുന്നുണ്ട്, അത് പൂർത്തിയാക്കിയതിന് ശേഷം വിവാഹം നടത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അനുജത്തിയുടെ വിവാഹം ഉടൻ നടത്തേണ്ടതായിട്ടുള്ളതിനാൽ നിക്കാഹ് നടത്തണമെന്ന് റംസിയുടെ വീട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് ബന്ധുക്കളെല്ലാം ചേർന്ന് വളയിടീൽ ചടങ്ങ് നടത്തി. ചടങ്ങിൽ സ്ത്രീധനമായി നല്ലൊരു തുകയും നൽകി.

വർക്ക്‌ഷോപ്പ് ആരംഭിക്കുന്നതിനുള്ള താമസം പറഞ്ഞ് ഹാരിഷ് പിന്നീട് വിവാഹം നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അങ്ങനെ ഒന്നര വർഷം കഴിഞ്ഞിട്ടും വിവാഹത്തിനുള്ള യാതൊരു നീക്കങ്ങളും ഹാരിഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വർക്ക് ഷോപ്പ് തുടങ്ങാൻ പണമില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. അങ്ങനെ വർക്ക് ഷോപ്പ് തുടങ്ങാനായി റംസിയുടെ വീട്ടിൽ നിന്നും സ്വർണ്ണാഭരങ്ങളും പണവും വീണ്ടും ഇയാൾ വാങ്ങി. ഈ പണം ഉപയോഗിച്ച് മൂന്ന് മാസം മുൻപ് കൊല്ലം പള്ളിമുക്കിൽ പോസ്റ്റ്ഓഫീസ് ജങ്ഷന് സമീപം കാർ വർക്ക് ഷോപ്പ് ആരംഭിച്ചു.

റംസി ഇത് ആരംഭിക്കാനായി പലരിൽ നിന്നും പണം കടം വാങ്ങി നൽകുകയും ലോൺ എടുത്ത് നൽകുകയും ചെയ്തിരുന്നു. പലപ്പോഴായി 5 ലക്ഷത്തോളം രൂപ ഇയാൾ റംസിയുടെ കുടുംബത്തിൽ നിന്നും വാങ്ങി. ഇതിന് ശേഷം ഇയാൾ മറ്റൊരു വിവാഹത്തിന് വേണ്ടി ശ്രമിക്കുകയും റംസിയെ ഒഴിവാക്കുകയുമായിരുന്നു. ഇതോടെയാണ് റംസി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

വ്യാഴാഴ്ച ഉച്ചയോടെ ഹാരിഷിന്റെ മൊബൈലിലേക്ക് കൈ ഞരമ്പ് മുറിച്ച ഫോട്ടോ അയച്ചു കൊടുത്തിരുന്നു. ഇക്കാര്യം റംസിയുടെ സഹോദരിയുടെ ഭർത്താവിനെ ഇയാൾ അറിയിച്ചു. തുടർന്ന് വീട്ടിലെക്ക് വിളിച്ച് വിവരം പറഞ്ഞപ്പോൾ വീട്ടുകാർ മുറിയിലെത്തി നോക്കിയപ്പോൾ റംസിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. അടഞ്ഞു കിടന്ന മുറി ചവിട്ടി പൊളിച്ചാണ് വീട്ടുകാർ അകത്ത് കയറിയത്. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.

പോസ്റ്റ് മാർട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം കൊല്ലൂർവിള ജമാഅത്ത് പള്ളിയിൽ മൃതദേഹം ഖബറടക്കി. അതേസമയം കൊട്ടിയം പൊലീസ് സംഭവ സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ച് കേസെടുത്തു. റംസിയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവിശ്യപ്പെട്ട് ബന്ധുക്കൾ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് പരാതി നൽകിയിരിക്കുകയാണ്. സംഭവത്തിന് ശേഷം ഹാരിഷ് ഒളിവിൽ പോയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP