നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായതോടെ ഒപ്പ് ശേഖരണ കാമ്പയിനുമായി കോൺഗ്രസ്- ബിജെപി സൗഹൃദ കൂട്ടായ്മ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കേരളം ഭരിക്കാനും കേന്ദ്രം ഭരിക്കാനും കഴിവുള്ള പ്രഗൽഭമതികളുടെ ശ്രമമെന്ന് പരിഹസിച്ച് മുൻ പഞ്ചായത്ത് പ്രസിഡന്റ്; ശുദ്ധജല തടാക തീരത്ത് കുടിവെള്ള പ്രശ്നം വിവാദമാകുന്നു; രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമെന്ന് സിപിഎം നേതാവ് എൻ യശ്പാൽ
മറുനാടൻ ഡെസ്ക്
കൊല്ലം: കേരളത്തിലെ ഏക ശുദ്ധജലകേന്ദ്രമായ ശാസ്താംകോട്ട തടാകത്തിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ പതിറ്റാണ്ടുകളായി രൂക്ഷമായിരുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകവെ സംഭവം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമവുമായി കോൺഗ്രസും ബിജെപിയും. പുതിയ പമ്പുകൾ വെച്ച് ഒരാഴ്ച്ചക്കുള്ളിൽ കുടിവെള്ള വിതരണം ആരംഭിക്കാനിരിക്കെയാണ് വാട്സാപ്പ് സൗഹൃദ കൂട്ടായ്മയുടെ പേരിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ഇടത് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കാമ്പയിനുമായി രംഗത്തെത്തിയത്. ഓൺലൈൻ ഒപ്പുശേഖരണം ഉൾപ്പെടെയുള്ള പരിപാടികളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സൗഹൃദ കൂട്ടായ്മ രംഗത്തെത്തിയതോടെ വിശദീകരണവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ എൻ യശ്പാൽ രംഗത്തെത്തി. പടിഞ്ഞാറെ കല്ലടയുടെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വളരെയധികം ഇടപെട്ട ജനപ്രതിനിധി കൂടിയാണ് യശ്പാൽ.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് ആത്മാർത്ഥമായ പരിശ്രമം നടത്തിയെന്ന് യശ്പാൽ വ്യക്തമാക്കി. ശാസ്താംകോട്ട ശുദ്ധീകരണ ശാലയിൽ2 മോട്ടോറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു .കഴിഞ്ഞ ഒരു വർഷമായി ഒട്ടനവധി തവണ ടെണ്ടർ ചെയ്തെങ്കിലും കരാറുകാർ ആരും എടുക്കാൻ തയ്യാറായില്ല. 2 വർഷ ഗ്യാരണ്ടിയാണ് കാരണം .സൂപ്രണ്ടിങ് എഞ്ചിനീയർ ഒരാളെക്കൊണ്ട് നിർബന്ധിച്ചാണ് കരാർ എടുപ്പിച്ചത് പണി പൂർത്തീകരണത്തിലേക്ക് എത്തി. ഒരാഴ്ച ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും വസ്തുത ഇതായിരിക്കെ കുറച്ച് ശുദ്ധാത്മാക്കളെ എങ്കിലും പഞ്ചായത്തിനെതിരെ തിരിച്ചു വിടാനാണ് സൗഹൃദ കൂട്ടായ്മ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടയിൽ, പ്രദേശത്തെ മൊബൈൽ ടവർ വരുന്നതിനും വിഘാതമായി നിൽക്കുന്നതും ഇതേ സൗഹൃദ കൂട്ടായ്മയിലെ ബിജെപി-കോൺഗ്രസ് നേതാക്കളാണ്. സമൂഹ മാധ്യമങ്ങളിൽ ഇടപെടാൻ പോയിട്ട് ഓൺലൈൻ ക്ലാസുകൾക്ക് പോലും കുട്ടികൾക്ക് സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനെതിരെ ജനങ്ങൾക്കിടയിലും എതിർപ്പ് രൂക്ഷമാണ്.
യശ്പാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
വെസ്റ്റ് കല്ലടയിലെ കുടിവെള്ള ക്ഷാമവും ചിലവസ്തുതകളും
----------------------------------------------------
1980 ൽശ്രീ കല്ലട നാരായണൻ MLA ആയിരുന്ന സമയത്താണ് വെസ്റ്റ് കല്ലട വാട്ടർ സപ്ലൈ സ്കീം ആരംഭിച്ചത്.കാരാളിമുക്കിൽ ടാങ്ക്നിർമ്മിക്കുവാൻ ഭൂമിയും.ADIKKATTU, PUMPINGസ്റ്റേഷൻ നിർമ്മിക്കുവാൻ ഭൂമിയുംഅന്നത്തെ പഞ്ചായത്ത് ഭരണ സമിതിയാണ് വാങ്ങി നൽകിയത്.നായനാർ മന്ത്രി സഭയിലെ ജലസേചന മന്ത്രി ശ്രീ A.C ഷണ്മുഖദാസ് പദ്ധതിഉദ്ഘാടനം ചെയ്തു.ഈ പദ്ധതിയിലെ കുടിവെള്ളംമൻട്രോ തുരുത്ത് ,മൈനാഗപള്ളി,തേവലക്കരപഞ്ചായത്തുകൾക്ക് കൂടി നല്കാൻ തീരുമാനിച്ചപ്പോൾ വെസ്റ്റ് കല്ല്ടയിലെ എല്ലാ സ്ഥലങ്ങളിലുംകുടിവെള്ളമെത്തിക്കാൻ കഴിയാതെയായി.
2007ൽ പുതിയ ഒരു പദ്ധതിക്കായിപഞ്ചായത്ത് മുൻകൈ എടുത്ത് പ്രൊജക്റ്റ് സമർപ്പിച്ചു.വെസ്റ്റ് കല്ലട ,ശാസ്താംകോട്ട,ശൂരനാട് തെക്ക് പഞ്ചായത്തുകൾക്കായി കേന്ദ്ര സർക്കാർ പദ്ധതിയായ ARWSP പദ്ധതിയാണ് സമർപ്പിച്ചത്. ഡൽഹി യിൽ നിന്നുവരുന്ന കേന്ദ്ര ഉദ്യോഗസ്ഥ ടീം ആണ് പദ്ധതി സെലക്ട് ചെയ്യുന്നത്.സംസ്ഥാന മുഖ്യ മന്ത്രി ശ്രീ V.S അച്യുതാനന്ദന്റെഓഫീസ് ആണ്നമ്മുടെ പ്രൊജക്റ്റ് റെക്കമന്റ് ചെയ്തത്.മുഖ്യ മന്ത്രിയുടെപൊളിറ്റിക്കൽ സെക്രട്ടറി ശ്രീ K.N ബാലഗോപാൽ കേന്ദ്ര സംഘവുമായി നേരിട്ട് സംസാരിക്കുകയുണ്ടായി .ഇങ്ങനെയാണ് പുതിയ പദ്ധതി നമുക്ക് ലഭിച്ചത് .ശാസ്താംകോട്ടയ്ക്കും,ശൂരനാട് തെക്കിനും ടാങ്ക് പണിയാൻ ഭൂമി ഉണ്ടായിരുന്നു .വെസ്റ്റ് കല്ലടയ്ക്ക് ടാങ്ക് പണിയാൻ വിളന്തറയിൽ ഭൂമി വാങ്ങി നൽകണമായിരുന്നു . ഭൂമിക്കായി പലരെയും സമീപിച്ചെങ്കിലും ഭൂമി വിട്ടുനല്കാൻ ആരും തയ്യാറായില്ല .ഒടുവിൽ ഭൂമി അക്വയർ ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.പഞ്ചായത്ത് കമ്മിറ്റിയിൽ ഈ അജണ്ട ചർച്ച ചെയ്തപ്പോൾ എതിർപ്പുയർന്നു.വോട്ടെടുപ്പിലൂടെ തീരുമാനിക്കാൻ അധ്യക്ഷ നിർദ്ദേശിച്ചു. സ്ഥലം അക്വയർ ചെയ്യണമെന്ന തീരുമാനത്തിൽ അനുകൂലിച്ചു വോട്ടു ചെയ്തവർ N.യശ്പാൽ,B ഗിരിജ ,A സാബു,M.Lജയമോഹിനി,L. സുഭാഷിണി,T രാധാകൃഷ്ണൻ,N ഓമനക്കുട്ടൻ പിള്ള എന്നിവരായിരുന്നു.എതിർത്ത് വോട്ടുചെയ്ത്തവർ G.ചന്ദ്രൻ പിള്ള,K മാധവൻ പിള്ള, S സുബ്രഹ്മണ്യൻ,S ഗിരിജ ,B സുമ എന്നിവരായിരുന്നു.
ഭൂമി ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയപ്പോൾ സ്ഥലം ഉടമ പഞ്ചായത്ത് സെക്രട്ടറി ക്കും ,എനിക്കും എതിരായി ഹൈക്കോടതിയിൽ കേസ്നൽകി.ഹൈക്കോടതി പഞ്ചായത്ത് നടപടി അംഗീകരിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിക്കുമ്പോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പു വരികയും U D F അധികാരത്തിലെത്തുകയും ചെയ്തു.ഈ സമയത്താണ് ടാങ്ക് പണിതത്.ശാസ്താംകോട്ട,ശൂരനാട് തെക്ക് പഞ്ചായത്തുകളിൽ ടാങ്കുകൾ പണിതപ്പോൾ ടാങ്കിന്റെ താഴത്തെ രണ്ട് നിലകൾ സർക്കാർ ഓഫീസ്നടത്തുന്ന തരത്തിൽ ഡിസൈൻ ചെയ്ത ഉദ്യോഗസ്ഥർ വിളന്ത്തറയിൽ എങ്ങിനെ ടാങ്ക് പണിഞ്ഞു എന്ന് നേരിൽ കാണുക, ഇതിനു ഞങ്ങൾ മറുപടി പറയേണ്ടതില്ല .
ശാസ്താംകോട്ടയിൽ നിന്നും ശുദ്ധീകരിച്ചവെള്ളം കാരാളിമുക്ക്,വിളന്തറ ടാങ്കുകളിൽ സംഭരിച്ചുനമ്മുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. 2 ടാന്കുകളിലേക്ക് വെള്ളം പമ്പ്ചെയ്യാൻ 25 HP യുടെ മോട്ടോർ ആണ് സ്ഥപിച്ചത്.ഇതും എഞ്ചിനീയർ മാർ അവർക്ക് ഇഷ്ടമുള്ളതുപോലെ യാണ് ചെയ്തത് . ഇതിനും ഞങ്ങൾ മറുപടി പറയേണ്ടതില്ല
വരൾച്ച സമയത്ത് കായലിലെ ജല നിരപ്പ് താഴ്ന്നു പോകുന്ന സമയത്ത് മോട്ടോർ വച്ച് വെള്ളം ഗ്യാലറിയിലേക്ക് പമ്പ് ചെയ്യ്ചെയ്യുകയും അവിടെനിന്നു പമ്പ് ചെയ്ത് കാരാളി മുക്കിലെ ടാങ്കിലേക്ക് നല്കുകയും ചെയ്യുകയായിരുന്നു ആദിക്കാട് പമ്പ് ഹൗസ് ൽ നടന്നുകൊണ്ടിരുന്നത് .ഈ സമയത്ത് വെള്ളം കലങ്ങാറുണ്ട്.ഒരു WHATSAPP സൗഹൃദ കൂട്ടായ്മ പഞ്ചായത്ത് കലക്ക വെള്ളം നൽകുന്നു എന്ന് വലിയ പ്രതിഷേധം ഉയർത്തി. പഞ്ചായത്ത് രാഷ്ട്രീയ പാർട്ടികളുടെയും ,വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു പ്രശ്നം ചർച്ച ചെയ്യുകയും ശാസ്താംകോട്ട ശുദ്ധീകരണ ശാലയിൽ അനുവദിച്ച 40HP യുടെ 2 മോട്ടോറുകൾ സ്ഥാപിക്കുന്നത് വരെ ആദിക്കാട് പമ്പ് ഹൗസ് ലെ ജലം പരമാവധി ശുദ്ധീകരിച്ചുനൽകണമെന്ന് സർവ കക്ഷി യോഗം തീരുമാനിച്ചു.
സൗഹൃദ കൂട്ടായ്മ ഉന്നതനായ ഒരു ജന പ്രതിനിധിയുടെ സഹായത്തോടെ ആദിക്കാട് പമ്പ്ഹൗസ് ലെ ജലവിതരണത്തിനെതിരെപരാതി ജല വിഭവ മന്ത്രിക്കും ചീഫ് എഞ്ചിനീയർ ക്കും നൽകിയതിന്റെ അടിസ്ഥാനത്തിൽ ജല വിതരണം ചീഫ് എഞ്ചിനീയർ നിർത്തി വയ്ച്ചു .കുമ്പള തറ ലക്ഷം വീട് കോളനിക്കുകുടിവെള്ള മെത്തിക്കാൻ പട്ടിക ജാതി ഫണ്ട്ഉപയോഗിച്ച് നിർമ്മിച്ച കുന്നു വള്ളിൽ കുഴൽ കിണറിൽ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവരാണ് പടിഞ്ഞാറെ കല്ലട ക്കാരുടെ കുടി വെള്ളം മുട്ടിച്ചു രാഷ്ട്രീയ മുതലെടുപ്പിനായി ഇറങ്ങിയത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഗ്രാമ പഞ്ചായത്ത് ആത്മാർത്ഥമായ പരിശ്രമം നടത്തി .ശാസ്താംകോട്ട ശുദ്ധീകരണ ശാലയിൽ2 മോട്ടോറുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിച്ചു .കഴിഞ്ഞ ഒരു വർഷമായി ഒട്ടനവധി തവണ ടെണ്ടർ ചെയ്തെങ്കിലും കരാറുകാർ ആരും എടുക്കാൻ തയ്യാറായില്ല. 2 വർഷ ഗ്യാരണ്ടിയാണ് കാരണം .സൂപ്രണ്ടിങ് എഞ്ചിനീയർ ഒരാളെക്കൊണ്ട് നിർബന്ധിച്ചാണ് കരാർ എടുപ്പിച്ചത് പണി പൂർത്തീകരണത്തിലേക്ക് എത്തി. ഒരാഴ്ച ക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും വസ്തുത ഇതായിരിക്കെ കുറച്ച് ശുദ്ധാത്മാക്കളെ എങ്കിലും പഞ്ചായത്തിനെതിരെ തിരിച്ചു വിടാനാണ് സൗഹൃദ കൂട്ടായ്മ ശ്രമിക്കുന്നത്.
ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ മുഖ്യ മന്ത്രി ആയിരിക്കെ ശാസ്താംകോട്ട കായലിനെ സംരക്ഷിക്കാൻകല്ലടയാറ്റിൽ നിന്നും വെള്ള മെടുത്തുകൊല്ലത്തിനും ,ചവറയ്ക്കുംപമ്പ് ചെയ്യുന്ന പ്ലാന്റിൽ എത്തിക്കുന്ന 14.5 കോടി രൂപയുടെ പദ്ധതി യിൽ 8 കോടി മാറിക്കൊണ്ട് പോയ കൊള്ളക്കാർക്കെതിരെ രാജ്യ സ്നേഹികൾ പ്രതികരിക്കാത്തതെന്ത്? സൗഹൃദ കൂട്ടായ്മയിൽ കേരളം ഭരിക്കാനും,കേന്ദ്രം ഭരിക്കാനും കഴിവുള്ള പ്രഗൽഭമതികൾ ഉണ്ട് . വെസ്റ്റ് കല്ലട പഞ്ചായത്ത് കമ്മിറ്റിയിൽ പ്രഗൽഭർ ആരുമില്ല .ഈ ദരിദ്ര ഗ്രാമത്തിൽ പൊതു പ്രവർത്തനം നടത്തി ഗ്രാമ പഞ്ചായത്ത് അംഗ ങ്ങൾ ആയവരാണ്. ഞങ്ങൾക്ക് പരിമിതികൾ ഉണ്ട് .ആ പരിമിതിയിൽ നിന്നും ഞങ്ങൾക്ക് കഴിയുന്ന പ്രവർത്തനം ആത്മാർഥമായി ചെയ്യാറുണ്ട്
സ്നേഹപൂർവ്വം
N യശ്പാല്
പമ്പ് സ്ഥാപിച്ചതിന് ശേഷമാണ് വാട്സാപ്പ് കൂട്ടായ്മ ഒപ്പുശേഖരണ കാമ്പയിനുമായി ഇറങ്ങിയത്. ഇതിനെതിരെ തുടക്കത്തിൽ തന്നെ എതിർപ്പ് ഉയരുകയും ചെയ്തിരുന്നു. എന്നാൽ, കൂട്ടായ്മയിലെ കോൺഗ്രസ്-ബിജെപി നേതാക്കൾ പഞ്ചായത്ത് ഭരണസമിതിക്കെതിരെ കാമ്പയിനുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതോടെയാണ് യശ്പാൽ സമൂഹ മാധ്യമങ്ങളിലൂടെ കാര്യങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയത്.
വാട്സാപ്പ് കൂട്ടായ്മയുടെ ഒപ്പ് ശേഖരണ കാമ്പയിൻ ഇങ്ങനെ..
ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ,
ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻ കുട്ടി അവർകൾ,
ബഹുമാനപ്പെട്ട മാവേലിക്കര എം പി ശ്രീ ശ്രീ കൊടിക്കുന്നിൽ സുരേഷ് അവർകൾ,
ബഹുമാനപ്പെട്ട കുന്നത്തൂർ എം എൽ എ ശ്രീ കോവൂർ കുഞ്ഞുമോൻ അവർകൾ
സമക്ഷങ്ങളിലേക്ക്,
കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിൽ ഉൾപ്പെടുന്ന പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കല്ലട സൗഹൃദം കൂട്ടായ്മ സമർപ്പിക്കുന്ന പരാതി.
സർ, കൊല്ലം ജില്ലയിൽ വികസനത്തിൽ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പഞ്ചായത്താണ് പടിഞ്ഞാറെ കല്ലട. വികസനമെന്നത് വെറും സ്വപ്നമായി അവശേഷിക്കുന്ന ഈ ഗ്രാമത്തിൽ സാധാരണ മനുഷ്യന് ജീവിക്കാൻവേണ്ട അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെയില്ല. ഇപ്പോൾ ഇവിടെ ശുദ്ധമായ കുടിവെള്ളമോ യാത്ര ചെയ്യാൻ നല്ല റോഡുകളോ ഇല്ല. കൊല്ലം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന ശാസ്താംകോട്ട കായലിന്റെ ഒരു കരയിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിനാണ് ഈ ദുർവിധി.
കുടിക്കാൻ ഒരുതുള്ളി ശുദ്ധജലം പോലുമില്ലാത്തതാണ് ഏറെ ദുരിതം. പൊതു പൈപ്പുവഴിയുള്ള കുടിവെള്ളത്തെയാണ് ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത്. ഐത്തോട്ടുവാ നടുവിലക്കര, ഉള്ളുരുപ്പ്, കടപുഴ, വലിയപാടം, വിളന്തറ ഭാഗങ്ങളിൽ എന്നും ജലക്ഷാമം രൂക്ഷമാണ്.
ആദിക്കാട്ട് പമ്പ്ഹൗസിൽനിന്നാണ് പടിഞ്ഞാറേ കല്ലടയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത്. നേരിട്ട് പമ്പ് ചെയ്യുന്നതിനാൽ ഇത് ശുദ്ധവുമല്ല. ഇവിടത്തെ മോട്ടോർ ഇടവിട്ട് തകരാറിലാകുന്നതിനാൽ ജലവിതരണം പാളുകയാണ്. പകരം സംവിധാനവുമില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി പടിഞ്ഞാറെ കല്ലടയിലെ കുടി വെള്ള വിതരണത്തിന്റെ സ്ഥിതി ഇതാണ്. കഴിഞ്ഞ ഒരു മാസമായി ശുദ്ധജല വിതരണം പുർണമായും നിലച്ചിരിക്കുകയാണ്. ഓണക്കാലമായിട്ടു കൂടി കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത്. മനുഷ്യരുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഏറ്റവും അത്യന്താപോക്ഷിതമായ കുടി വെള്ളത്തിന്റെ ദൗർലഭ്യം ഇവിടുത്തെ സാധാരണക്കാരുടെ ജനജീവിതം തീർത്തും ദുസഹമാക്കിയിരിക്കുന്നു. വാട്ടർ അഥോറിറ്റി അധികൃതരുമായും മറ്റും ഓരോ തവണ ബന്ധപ്പെടുമ്പോഴും താൽക്കാലികമായി ഒന്നോ രണ്ടോ ദിവസത്തക്ക് പമ്പിങ് പുനരാരംഭിക്കുകയും പിന്നീട് സാങ്കേതിക തടസ്സങ്ങൾ ഉണ്ടെന്നും മറ്റും പറഞ്ഞ് ഒഴിയുകയുമാണ് പതിവ്.
ആയതിനാൽ പടിഞ്ഞാറെ കല്ലടയിലെ കുടിവെള്ള വിതരണം സംവിധാനം കുറ്റമറ്റ രീതിയിലാക്കുന്നതിനുള്ള അടിയിന്തര നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു.
വെസ്റ്റ് കല്ലടയിലെ കുടിവെള്ള ക്ഷാമവും ചിലവസ്തുതകളും ---------------------------------------------------- 1980 ൽശ്രീ...
Posted by Yashpal Westkallada on Saturday, September 5, 2020
Stories you may Like
- മുസ്ലിം യുവാവുമായുള്ള മകളുടെ വിവാഹം റദ്ദാക്കി ബിജെപി നേതാവ്
- ബംഗളൂരുവിൽ ജലം പാഴാക്കിയ 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ
- ജയിച്ചാലും തോറ്റാലും മറക്കില്ല രോഹിത്; ഇന്ത്യ നെഞ്ചോട് ചേർത്ത ഈ നായകനെ!
- ഏകീകൃത സിവിൽ കോഡ് ബിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു
- ലിവ് ഇൻ റിലേഷൻ ബന്ധങ്ങൾക്ക് തടവു ശിക്ഷ: ഏക സിവിൽകോഡ് കരടു നിർദ്ദേശം ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്