വടിവാളുമായി നടക്കുക...അടിപിടി കേസുകളിൽ ഇടപെടുക... നിലയ്ക്കു നിർത്തേണ്ടവരെ വാളുകൊണ്ട് ദേഹത്ത് വരയുക... കത്തി കാട്ടി ഭീഷണിപ്പെടുത്തുക... സ്കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി തടുക്കം; അച്ഛന്റെ മീൻ കച്ചവടം പേരിനൊപ്പം 'കാരി'യെ നൽകി; മുത്തൂറ്റ് കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴും മനസിൽ നിറയെ മോഷണവും ഗുണ്ടായിസവും; പരോളിൽ ഇറങ്ങിയ കാരി സതീശൻ മോഷണ കേസിൽ അറസ്റ്റിൽ; ഒരിക്കലും നന്നാകാത്ത ക്രിമനിലിന്റെ കഥ
മറുനാടൻ മലയാളി ബ്യൂറോ
ചങ്ങനാശേരി: പരോളിൽ ഇറങ്ങിയ പോൾ മുത്തൂറ്റ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീശൻ (37) അറസ്റ്റിൽ. പരോളിൽ ഇറങ്ങിയശേഷം വീടുകളിൽ കയറി ഭീഷണിപ്പെടുത്തി സ്വർണവും പണവും പിടിച്ചുപറിച്ച കേസിലാണ് അറസ്റ്റ്. ഗുണ്ടാസംഘങ്ങളുമായെത്തി വീടുകളിൽ ഭീഷണി മുഴക്കുകയും സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത പരാതിയിലാണ് പിടിയിലായത്.
ഗുണ്ടയാവുക... മുത്തൂറ്റ് പോൾ എം ജോർജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട കാരി സതി എന്ന സതീശന്റെ ഏറ്റവും വലിയ മോഹമായിരുന്നു അത്. വടിവാളുമായി നടക്കുക...അടിപിടി കേസുകളിൽ ഇടപെടുക... നിലയ്ക്കു നിർത്തേണ്ടവരെ വാളുകൊണ്ട് ദേഹത്ത് വരയുക... കത്തി കാട്ടി ഭീഷണിപ്പെടുത്തുക... ഇതിലൂടെയാണ് കാരി സതീശൻ എന്ന ഗുണ്ട വളർന്നത്. ചങ്ങനാശേരി തൃക്കൊടിത്താനം മുക്കാട്ടുപടിക്ക് സമീപം ധാക്ക എന്ന സ്ഥലത്തായിരുന്നു ഇയാൾ ആദ്യം താമസിച്ചിരുന്നത്. പിന്നീട് സമീപത്തെ ആരമലയിലേക്ക് താമസം മാറി. പോൾ കൊല്ലപ്പെട്ടതിനു ശേഷം പായിപ്പാട് പുത്തൻകാവിലേക്കും മാറി. ചങ്ങനാശേരിയിൽ മീൻ കച്ചവടക്കാരന്റെ മകനായിരുന്ന സതീശിന് 'കാരി' എന്ന മത്സ്യത്തിന്റെ പേരുമായി ബന്ധപ്പെട്ടാണ് കാരി സതിഷ എന്ന ഇരട്ടപ്പേര് വീണത്.
ഗുണ്ടായിസത്തിലൂടെയെങ്കിലും പണക്കാരനാകണമെന്നതായിരുന്നു കാരിയുടെ സ്വപ്നം. പായിപ്പാട് പ്രദേശത്ത് സ്ഥിരം ശല്യമുണ്ടാക്കുന്ന ക്രിമിനൽ സംഘമായി കാരി സതീശനും കൂട്ടരും മാറിയിരുന്നു. സ്കൂൾ പഠനകാലത്ത് സതീശൻ അദ്ധ്യാപകനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. 'എസ്' ആകൃതിയിലുള്ള കത്തിയാണ് പോളിനെ കുത്താൻ ഉപയോഗിച്ചത്. ഇതുകൊണ്ട് മുറിവേൽപ്പിച്ചാൽ ഉണങ്ങാൻ കാലതാമസം നേരിടും. മുത്തൂറ്റ് പോൾ എം ജോർജിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നഷ്ടപ്പെട്ട മൊബൈൽ ഫോണാണ് കാരിയെ കുടുക്കിയത്. വാഹനം കയറി മൊബൈൽ തകർന്നിരുന്നു. ഇതിലെ സിം പരിശോധിച്ചപ്പോൾ കാരിയുടെ അമ്മയുടെ വിലാസത്തിലാണ് സിം എടുത്തതെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാൾ പിടിയിലായത്.
പോൾ മുത്തൂറ്റ് കേസിൽ ജീവപര്യന്തം അനുഭവിച്ചിട്ടും കാരിയുടെ സ്വഭാവം മാറിയില്ല. ഇതാണ് പരോൾ കാലത്തെ മാല മോഷണവും വടിവാൾ പ്രയോഗവും ചർച്ചയാക്കുന്നത്. നാലുകോടി വേഷ്ണാൽ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന സനീഷിന്റെ വീട്ടിൽ കയറി സനീഷിനെയും ഭാര്യയെും ഭീഷണിപ്പെടുത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്നു മുന്നറിയിപ്പ് നൽകുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്തതറിഞ്ഞ് മറ്റൊരു പരാതികൂടി തൃക്കൊടിത്താനം പൊലീസിനു ലഭിച്ചു. നാലുകോടി വേഷ്ണാൽ ഭാഗത്ത് ആനിക്കുടി ജോയിച്ചന്റെ വീട്ടിലെത്തി മകൻ പീറ്ററിന്റെ ഒരു പവന്റെ സ്വർണമാല പൊട്ടിച്ചെടുത്തതായാണു പരാതി. വടിവാൾ കഴുത്തിൽ വച്ചായിരുന്നു മാല പിടിച്ചുപറിച്ചത്.
23നു രാത്രി 11നായിരുന്നു സംഭവം. സതീശനെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു ഇയാളെ അറസ്റ്റു ചെയ്തത്.
ഏറെ വിവാദമായ പോൾ എം. ജോർജ്ജ് വധക്കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്. പ്രധാന പ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്ന് തെളിഞ്ഞതിനാലാണ് ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി പ്രതി ഫൈസൽ, ഏഴാം പ്രതി രാജീവ് കുമാർ എട്ടാം പ്രതി ഷിനൊ പോൾ എന്നിവരെ കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കിയത്. നിയമചരിത്രത്തിലെ അപൂർവം സംഭവങ്ങളിലൊന്നാണിത്.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡി.ജി.പി വിൻസൻ എം.പോളിനെ ഒത്തുകളി ആരോപണത്തിന്റെ മുൾ മുനയിൽ നിർത്തുകയും ചെയ്ത കേസായിരുന്നു യുവ വ്യവസായി പോൾ എം. ജോർജ്ജിന്റെ കൊലപാതകം. പോളിനെ കൊല്ലാൻ കാരി സതീഷ് ഉപയോഗിച്ച കത്തി കണ്ടെത്താൻ കഴിയാത്തതിനാൽ പൊലീസ് ആലപ്പുഴയിലുള്ള കൊല്ലനെ കൊണ്ട് കത്തിയുണ്ടാക്കിയത് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നിരുന്നു. അതോടെ കേസ് അട്ടിമറിക്കാനാണ് നീക്കമെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നു. ഇതോടെ പോളിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തിലും വിൻസൻ എം. പോൾ കണ്ടെത്തിയ കാര്യങ്ങൾ ശരിയായിരുന്നെന്ന് തെളിഞ്ഞു.
ക്വട്ടേഷന്റെ ഭാഗമായി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കാരി സതീഷും സംഘവും ആലപ്പുഴ - ചങ്ങനാശേരി റോഡിൽ വെച്ച് പോളുമായി വാക്ക് തർക്കമുണ്ടായി. വഴിയിലുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു തർക്കം. പിന്നീട് സംഘം ആലപ്പുഴയ്ക്ക് തിരിച്ചെങ്കിലും കാരി സതീഷിന്റെ നിർബന്ധപ്രകാരം തിരികെ വന്ന് പോളുമായി വീണ്ടും തർക്കമുണ്ടായി. ഒടുവിൽ പോളിനെ കാറിൽ നിന്ന് പിടിച്ചിറക്കി കുത്തി കൊലപ്പെടുത്തുകയായിരുന്നു കാരി സതീഷ്. പൊങ്ങ ജംക്ഷനിലാണ് കൊലപാതകം നടന്നത്. സംഭവം നടക്കുമ്പോൾ പോളിനൊപ്പം ഉണ്ടായിരുന്ന കുപ്രസിദ്ധ ഗൂണ്ടകളായ ഓംപ്രകാശിനെയും പുത്തൻപാലം രാജേഷിനെയും കോടതി മാപ്പുസാക്ഷികളാക്കി. കേസിലെ ഒൻപത് പ്രതികൾക്കും ജീവപര്യന്തം തടവും വിധിച്ചിരുന്നു. കാരി സതീശൻ ഒഴികെയുള്ളവർ അപ്പീലിന് പോവുകയായിരുന്നു. ഇത് ശരിവച്ചു.
ഓംപ്രകാശിനും പുത്തൻപാലം രാജേഷിനും കൊലപാതകത്തിൽ പങ്കുണ്ടെന്ന് വ്യാപക പ്രചരണം ഉണ്ടായിരുന്നു. പോളിനെ വധിക്കാനായി ഇരുവരും കൂടെ കൂട്ടുകയായിരുന്നെന്നായിരുന്നു ആക്ഷേപം. എന്നാൽ സംഭവ സ്ഥലത്തുണ്ടായിരുന്നവരുടെ ഫോൺ കോളുകളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് നടത്തിയ, ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത്. പോളുമായുണ്ടായ വാക്ക് തർക്കത്തിനൊടുവിലാണ് കുത്തിയതെന്ന് കാരി സതീഷ് മൊഴിയും നൽകിയിരുന്നു. ആദ്യ ഒൻപതു പ്രതികൾക്കു കൊലയിൽ നേരിട്ടു പങ്കുണ്ടെന്നു കോടതി കണ്ടെത്തിയിരുന്നു. ശിക്ഷിച്ച 13 പേരും തിരുവല്ല സ്വദേശി ഹസൻ എന്ന സന്തോഷ് കുമാർ, സബീർ, സുൽഫിക്കർ, പ്രദീഷ് എന്നിവരും ഉൾപ്പെടെ 17 പ്രതികളും ക്വട്ടേഷൻ കേസിലും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. ഇങ്ങനെ കേരളം ഏറെ ചർച്ച ചെയ്ത കേസിലെ പ്രതിയാണ് കാരി സതീഷ്. ഇങ്ങനെ കുപ്രസിദ്ധനായ പ്രതിയാണ് പരോളിൽ പുറത്തിറങ്ങിയ ശേഷവും ക്രിമിനൽ പ്രവർത്തനം തുടരുന്നത്.
പെട്ടെന്നുണ്ടായ പ്രകോപനവും പ്രതികളുടെ മദ്യലഹരിയുമാണ് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പ്പിറ്റാലിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ എം ജോർജിന്റെ കൊലപാതകത്തിനു നിമിത്തമായത്. 2009 ഓഗസ്റ്റ് 22ന് രാത്രിയിലാണ് കൊലപാതകം നടന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെ ബിസിനസ് സാമ്രാജ്യത്തിൽ പെട്ടെന്നു ഉദിച്ചുയർന്ന താരമായിരുന്നു പോൾ എം ജോർജ് എന്ന മുപ്പതുകാരൻ. ബംഗളൂരു സർവകലാശാലയിൽനിന്നു എംബിഎ എടുത്തശേഷം 2005ൽ ആണ് മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പ്പിറ്റാലിറ്റി ഡിവിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി പോൾ എം ജോർജ് ചുമതലയേറ്റത്.
ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഈ ഗ്രൂപ്പിന്റെ വിശാലമായ ബിസിനസ് ലോകത്ത് വൈവിധ്യപൂർണമായ പദ്ധതികൾക്ക് പോൾ രൂപംനൽകി. ഫിനാൻസ് രംഗത്തും വിദ്യാഭ്യാസമേഖലയിലും മാത്രം ഒതുങ്ങിനിന്ന മുത്തൂറ്റ് ഗ്രൂപ്പിനെ വിനോദസഞ്ചാരമേഖലയിലേക്കും പുരത്തോണി ബിസിനസിലേക്കും അവിടെനിന്നു റിസോർട്ട് രംഗത്തേക്കും നയിക്കുന്നതിൽ പോൾ പ്രധാന പങ്കു വഹിച്ചു. ആലപ്പുഴ-ചങ്ങനാശേരി റോഡിൽ പള്ളാത്തുരുത്തിയിലുള്ള റിസോർട്ടിൽനിന്ന് ചമ്പക്കുളത്ത് പുതുതായി വാങ്ങിയ റിസോർട്ടിലേക്കുള്ള യാത്രാമധ്യേയാണ് പോൾ എം ജോർജ് കൊല്ലപ്പെട്ടത്. യാത്രയ്ക്കിടയിൽ രാത്രി പത്തരയോടെ പോൾ ഓടിച്ച ഫോർഡ് എൻഡവർ കാർ ബിജു എന്ന യുവാവ് സഞ്ചരിച്ച ബൈക്കിൽ തട്ടി. എന്നാൽ എൻഡവർ കാർ നിർത്താതെ ഓടിച്ചുപോയി. ബൈക്കിൽ കാർ തട്ടിയസമയം എ സി റോഡിൽ കോടായ ടെമ്പോ ട്രാവലർ നന്നാക്കുകയായിരുന്നു പ്രതികൾ.
ചങ്ങനാശേരിയിൽനിന്ന് രണ്ട് ടെമ്പോ ട്രാവലർ, ഒരു സ്കോർപിയോ കാർ, ഒരു സാൻട്രോ കാർ എന്നീ വാഹനങ്ങളിലായി ആലപ്പുഴയിൽ ഒരാളെ അപായപ്പെടുത്താൻ ക്വട്ടേഷൻ എടുത്തുപോകുകയായിരുന്നു പ്രതികൾ. ബൈക്കിൽ ഇടിച്ച എൻഡവർ കാർ നിർത്താതെ പോകുന്ന കണ്ട ക്വട്ടേഷൻ സംഘത്തിലെ ചിലർ ബൈക്ക് യാത്രികനെ സഹായിക്കാനെത്തി. മറ്റു ചിലർ രണ്ടാമത്തെ ടെമ്പോ ട്രാവലറിൽ പോളിന്റെ എൻഡവർ കാറിനെ പിൻതുടർന്നു. രണ്ടര കിലോമീറ്റർ പിന്നിട്ടപ്പോൾ നെടുമുടി പൊങ്ങ ജ്യോതി ജങ്ഷനിൽ റോഡിന്റെ ഇടതുവശത്ത് കാർ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. ടെമ്പോ ട്രാവലർ നിർത്തി പുറത്തിറങ്ങിയ ക്വട്ടേഷൻ സംഘം അവിടെ നിന്നിരുന്ന പോളുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും കാരി സതീശ് പോളിനെ കുത്തുകയുമായിരുന്നുവെന്നായിരുന്നു കേസ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്