കാസർകോട്ടെ ഡിവൈഎസ്പിക്കാലത്ത് ബലാത്സംഗം; പാലക്കാട് അന്യന്റെ് ഭാര്യയെ തട്ടിയെടുത്ത് സ്വത്ത് അടിച്ചെടുത്ത ഓഫീസർ; സിഐയായി തരംതാഴ്ത്തലും പിരിച്ചു വിടാൻ പി എസ് സിയും ശുപാർശ ചെയ്തതും എല്ലാം തിരിച്ചറിഞ്ഞ്; നല്ലകാലം വന്നത് കോടിയേരി ആഭ്യന്തര മന്ത്രിയായപ്പോൾ; ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റിന് പിണറായിയുടെ സഹായവും; ഐപിഎസിന് പിന്നിൽ സിപിഎം കൂറ്; വെഞ്ഞാറമൂട്ടിൽ പഴി കേൾക്കുന്ന റൂറൽ എസ് പി ബി അശോകന്റെ സർവ്വീസ് കഥ ഞെട്ടിക്കുന്നത്; രേഖകൾ മറുനാടൻ പുറത്തു വിടുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകം സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകമാക്കി മാറ്റി എന്ന പഴി കേൾക്കുന്ന തിരുവനന്തപുരം റൂറൽ എസ്പി ബി.അശോകൻ സർവീസിൽ തുടരാൻ യോഗ്യനല്ലെന്നു ആഭ്യന്തരവകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥൻ. സിപിഎമ്മിന്റെ ഹിതാനുവർത്തിയായതുകൊണ്ട് മാത്രം സർവീസിൽ തുടരാൻ കഴിയുന്ന ഉദ്യോഗസ്ഥൻ എന്ന വിശേഷമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇയാൾക്ക് ചാർത്തിക്കൊടുക്കുന്നത്. ഇത് തെളിയിക്കുന്ന രേഖകൾ മറുനാടന്‍ കിട്ടി.
സർവീസിൽ നിന്നും പിരിച്ചുവിടാൻ ആഭ്യന്തരവകുപ്പും പിഎസ് സിയുമെല്ലാം ശുപാർശ നടത്തിയിട്ടും അതെല്ലാം തരണം ചെയ്തു ഐപിഎസ് നേടാൻ ഇയാളെ സഹായിച്ചതും ഈ സിപിഎം കൂറ് തന്നെയാണ്. സിപിഎം പാർട്ടിക്കൂറാണ് കുപ്രസിദ്ധിയാർജ്ജിട്ടും പൊലീസിൽ തുടരാനും ഐപിഎസ് ലഭിക്കാനും അശോകന് സഹായകരമായത്. സ്ത്രീ പീഡനക്കേസുകളിൽ പെട്ടതിനാൽ പിരിച്ചുവിടണമെന്ന് ആഭ്യന്തര വകുപ്പ് ശുപാർശ ചെയ്ത അശോകന് 2017ലാണ് ഐപിഎസ് ലഭിക്കുന്നത്.
ഇയാൾക്കുള്ള ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാൻ 2016ലെ ഐപിഎസ് ലിസ്റ്റ് തന്നെ പിണറായി സർക്കാർ വൈകിച്ചു. ഒട്ടനവധി വാർത്തകൾ ഐപിഎസ് ലിസ്റ്റ് വൈകുന്നതിനെ ചൊല്ലി അന്ന് വന്നിരുന്നു. ഇയാൾക്കെതിരെയുള്ള അച്ചടക്ക നടപടികളും വകുപ്പുതല നടപടികളും പൂർണമായി ഇല്ലാതാക്കി ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകാനാണ് ഐപിഎസ് ലിസ്റ്റ് പിണറായി സർക്കാർ വൈകിച്ചത്. തുടർന്ന് ഇയാൾക്ക് ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് നൽകിയ ശേഷമാണ് ഐപിഎസ് 2016-ലെ പട്ടിക സർക്കാർ പുറത്ത് വിട്ടത്.
ഈ പട്ടികയിൽ കടന്നു കൂടിയാണ് 2017-ൽ ബി.അശോകൻ ഐപിഎസ് നേടിയത്. സർവീസിലെ കുപ്രസിദ്ധി കാരണം ലോ ആൻഡ് ഓർഡറിൽ ഇരുത്തുന്നതിന് വിലക്കുള്ള അശോകന് വിജിലൻസ് എസ്പി, പത്തനംതിട്ട എസ്പി, കൊല്ലം റൂറൽ എസ്പി പദവികളാണ് സർക്കാർ നൽകിയത്. തിരുവനന്തപുരം റൂറൽ എസ് പിയായിരിക്കുമ്പോൾ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസിന്റെ പേരിൽ ചാർത്തി വീണ്ടും വിവാദത്തിൽ അശോകൻ ഇടം പിടിക്കുകയും ചെയ്തു.
ബി. അശോകനെതിരെ നിരവധി സ്ത്രീ പീഡന പരാതികളും അനധികൃത സ്വത്ത് സമ്പാദനക്കേസുകളും വന്നതിനാൽ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാണ് പല തവണ ആഭ്യന്തരവകുപ്പ് തന്നെ ശുപാർശ ചെയ്തത്. ഡിവൈഎസ്പിയായി കാസർകോട് തുടരവേ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത് തെളിഞ്ഞതിനെ തുടർന്ന് ഇയാളെ സിഐയായി തരംതാഴ്ത്തിയിരുന്നു.
പാലക്കാട് ഒരാളുടെ ഭാര്യയെ തട്ടിയെടുത്തുകൊണ്ടുവന്നു സ്വന്തം ഭാര്യയായി താമസിക്കുകയും ഇവരുടെ സ്വത്ത് തട്ടിയെടുത്ത് തെരുവിൽ വലിച്ചെറിഞ്ഞതിന്റെ പേരിലും കേസുകൾ നേരിട്ട ഉദ്യോഗസ്ഥനാണ് ബി. അശോകൻ. ഈ രണ്ടു പ്രശനങ്ങളും മുൻ നിർത്തി ഇയാളെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാണ് വകുപ്പ് തല അന്വേഷണം വന്നപ്പോൾ ആഭ്യന്തരവകുപ്പ് ശുപാർശ ചെയ്തത്. ഇയാൾ സർവീസിലിരിക്കാൻ യോഗ്യനല്ലെന്നും ഇയാളെ പിരിച്ചു വിടണമേന്നുമാണ് പിഎസ് സിയും സർക്കാരിനു ശുപാർശ നൽകിയത്.
എന്നാൽ പലപ്പോഴും വ്യക്തിപരമായ പരിഗണനവച്ചാണ് ഇയാൾ സർവീസിൽ തുടർന്നത്. ഇതിനെല്ലാം പിന്നിൽ ശക്തിസ്രോതസായി നിന്നത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെപോലുള്ള നേതാക്കളും സിപിഎമ്മിന്റെ മറ്റു ഉന്നത നേതാക്കളുമായിരുന്നു. ഇപ്പോൾ വെഞ്ഞാറമൂട് ഗുണ്ടാ ആക്രമണം സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകമാക്കിയതും ഇതേ പാർട്ടിക്കൂറിന്റെ പേരിലാണ്.
ഡിവൈഎസ്പിയായിരിക്കെ കാസർകോട് ഒരു സ്ത്രീയെ ഭീഷണി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് 2004-ൽ ഇയാൾക്ക് എതിരെ ഡിപ്പാർട്ട്മെന്റൽ അന്വേഷണം വന്നിരുന്നു. സ്ത്രീയുടെ പരാതി ശരിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ശിക്ഷാ നടപടി എന്ന നിലയിൽ ഇയാളെ സിഐയാക്കി മാറ്റി. അന്ന് യുഡിഎഫ് ഭരണമായതിനാൽ വലിയ രീതിയിൽ രക്ഷപ്പെട്ടു പോകാൻ ഇയാൾക്ക് കഴിഞ്ഞതുമില്ല. പക്ഷെ 2006-ൽ വി എസ് സർക്കാർ വന്നപ്പോൾ അശോകന്റെ സമയം തെളിഞ്ഞു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രയായിരിക്കെ എല്ലാ നടപടികളും ഓവർലൂപ്പ് ചെയ്ത് കോടിയേരി ഇയാളെ എസ്പിയാക്കി മാറ്റി.
യുഡിഎഫ് ഭരണകാലത്ത് 2011-ലെ എസ്പി ലിസ്റ്റിൽ ഇയാളുടെ പേര് വരുത്താൻ കോടിയേരി തന്നെ ശ്രമിച്ചതായാണ് സൂചന. അന്ന് നിയമസഭയിൽ സിപിഎമ്മിന്റെ ഉപനേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ഈ പദവിയിലിരിക്കെയാണ് കോടിയേരി അശോകനു വേണ്ടി ശ്രമിച്ചത്. പക്ഷെ യുഡിഎഫ് സർക്കാർ ഇയാളെ മാറ്റി നിർത്തുക തന്നെയാണ് ചെയ്തത്. പക്ഷെ 2016-ൽ പിണറായി സർക്കാർ വന്നപ്പോൾ അശോകനെ പാർട്ടി വീണ്ടും മുന്നോട്ട് നീക്കി നിർത്തി. ഐപിഎസ് നൽകാനുള്ള ശ്രമങ്ങളാണ് പുരോഗമിച്ചത്.
2016-ലെ ഐപിഎസ് ലിസ്റ്റ് സർക്കാർ മനഃപൂർവം വൈകിപ്പിച്ചു. അശോകന് വേണ്ടിയാണ് ലിസ്റ്റ് വൈകിപ്പിച്ചത്. ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് അശോകന് ലഭിക്കാൻ അച്ചടക്ക നടപടികൾ പൂർണമായി ഒഴിവാക്കി. വകുപ്പ് തലത്തിൽ നിലനിന്ന എല്ലാ ,ശിക്ഷണ നടപടികളും അശോകനു സർട്ടിഫിക്കറ്റ് നൽകി ഐപിഎസ് ലിസ്റ്റിൽ തിരുകിക്കയറ്റി. 2017-ൽ ഐപിഎസ് ലിസ്റ്റ് ലഭിക്കുകയും ചെയ്തു. വിവിധ സ്ത്രീ സ്ത്രീ പീഡനക്കേസിലെ പ്രതിക്ക് ഐപിഎസ ;ലഭിച്ചപ്പോൾ ഇയാളെ വിജിലൻസ് എസ്പിയാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്.
കൊല്ലം റൂറൽ എസ്പിയാക്കി, പത്തനംതിട്ട എസ്പി പോസ്റ്റ് എല്ലാം ആശോകനു നൽകി. പിന്നീടാണ് തിരുവനന്തപുരം റൂറൽ എസ്പിയാക്കിയത്. നാട്ടുകാരെ കാണാനെത്തുന്ന മാധ്യമ പ്രവർത്തകരെ പോലും നിരീക്ഷിക്കാൻ പ്രത്യക പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരിൽ നിന്ന് വിവരങ്ങൾ കിട്ടുന്നത് തടയുകയാണ് ലക്ഷ്യം. ഈ സാഹചര്യത്തിലാണ് റൂറൽ എസ് പിയുടെ സിപിഎം കൂറ് കോൺഗ്രസ് ചർച്ചയാക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍