പഴകുളം കിഴക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പ്യൂണിനെതിരായ പരാതിയിൽ മൊഴി നൽകാൻ തയാറാകാതെ ബാങ്ക് അധികൃതർ; മൊഴി നൽകാതെ കേസെടുക്കില്ലെന്ന നിലപാടിൽ പൊലീസും; മാനേജരെ സസ്പെൻഡ് ചെയ്തു; സെക്രട്ടറിക്കും തട്ടിപ്പിൽ പങ്കെന്ന് പ്യൂണിന്റെ കുറ്റസമ്മതം: സിപിഎമ്മിന്റെ മുഖം രക്ഷിക്കാൻ നേരിട്ടിറങ്ങുന്നത് ജില്ലാ നേതാവ്
ശ്രീലാൽ വാസുദേവൻ
അടൂർ: സിപിഎമ്മിനെ വെട്ടിലാക്കിയ പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ ആരോപണ വിധേയനായ സെക്രട്ടറിയെ രക്ഷിക്കാൻ ജില്ലാ നേതാക്കളുടെ ശ്രമം. മുഴുവൻ ഉത്തരവാദിത്തവും വനിതാ ബാങ്ക് മാനേജരുടെ തലയിൽ വച്ച് സെക്രട്ടറിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. 31.50 ലക്ഷം രൂപയാണ് പഴകുളം കിഴക്ക് സർവീസ് സഹകരണ ബാങ്ക് അടൂർ ബോയ്സ് ഹൈസ്കൂൾ ശാഖയിലെ പ്യൂണായ മുകേഷ് തട്ടിയെടുത്തത്.
തട്ടിപ്പിനെ കുറിച്ച് ബ്രാഞ്ച് മാനേജരായ ഷീലയ്ക്കും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രസന്നനും അറിയാമായിരുന്നുവെന്ന് ലഭിക്കുന്ന വിവരം. തട്ടിയെടുത്ത പണം തിരികെ അടയ്ക്കാമെന്ന് മുകേഷ് വാക്കു നൽകിയത് കാരണം ഇവർ ഇക്കാര്യം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഒടുക്കം മറുനാടൻ അടക്കമുള്ള മാധ്യമങ്ങൾ ഈ വിവരം പുറത്തു കൊണ്ടു വന്നതോടെ ഇവർക്ക് നിൽക്കകള്ളിയില്ലായി. പിടിച്ചു നിൽക്കാൻ വേണ്ടി മാനേജർ ഷീലയെ സസ്പെൻഡ് ചെയ്തു. പ്യൂണിനെതിരേ അടൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ, പരാതിക്കാർ മൊഴി നൽകാൻ തയാറാകാത്തതിനാൽ എഫ്ഐആർ എടുക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
പൊലീസ് തന്നെ അറസ്റ്റ് ചെയ്താൽ ബാങ്കിലെ മറ്റു ചിലരെയും സിപിഎമ്മിന്റെ ചില ഉന്നത നേതാക്കളുടെയും പങ്ക് താൻ വിളിച്ചു പറയുമെന്നാണ് പ്യൂണിന്റെ ഭീഷണി. അതു കൊണ്ട് തട്ടിയെടുത്ത പണം തിരികെ അടയ്ക്കാൻ മുകേഷിന് സാവകാശം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഞ്ചു ലക്ഷം രൂപ ഇയാൾ തിരിച്ചടച്ചു. ശേഷിച്ച പണം തിങ്കളാഴ്ച നൽകാമെന്നാണ് വാഗ്ദാനം. അതിന് മുൻപ് അറസ്റ്റിലാകേണ്ടി വന്നാൽ സെക്രട്ടറി അടക്കമുള്ളവരുടെ തട്ടിപ്പുകൾ താൻ വിളിച്ചു പറയുമെന്നാണ് മുകേഷ് മാധ്യമ പ്രവർത്തകരോട് പറഞ്ഞിട്ടുള്ളത്.
കാൽനൂറ്റാണ്ടായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് പിടിച്ചെടുക്കാൻ എൽഡിഎഫ് സർക്കാർ നടത്തിയ നീക്കമാണ് തിരിച്ചടിച്ചിരിക്കുന്നത്. പഴകുളം ശിവദാസൻ പ്രസിഡന്റായുള്ള ഭരണ സമിതിയെ നിസാരകാരണം പറഞ്ഞ് പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തുകയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയിൽ ഉൾപ്പെടുത്തിയ മൂന്നു പേരും സിപിഎം നേതാക്കളായിരുന്നു. ഇവരുടെ കാലയളവിൽ നടക്കുന്ന രണ്ടാമത്തെ തട്ടിപ്പാണ് ഇപ്പോഴേത്തേത്. ആദ്യം മിത്രപുരം ശാഖയിൽ നിന്നും ഗിരീഷ് എന്ന ജീവനക്കാരൻ 60 ലക്ഷം തട്ടിയെടുത്തിരുന്നു. അതിന് പിന്നാലെയാണ് മുകേഷിന്റെ തട്ടിപ്പ് പുറത്തായിരിക്കുന്നത്.
മുകേഷ് തട്ടിയത് 31.50 ലക്ഷമല്ലെന്നും സ്ഥിര നിക്ഷേപങ്ങളിൽ നിന്നും ഇയാൾ വ്യാജരേഖ ചമച്ച് വായ്പ എടുത്തിട്ടുണ്ടെന്നും ബ്രാഞ്ച് മാനേജർ ഷീല സഹകരണ സംഘം അസി. രജിസ്ട്രാർക്ക് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അവർക്ക് സസ്പെൻഷൻ ലഭിച്ചത്. തനിക്ക് ഇതൊന്നും അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പ്രസന്നൻ. എല്ലാ ബ്രാഞ്ചിലും ആഴ്ചയിലൊരിക്കൽ സെക്രട്ടറി സന്ദർശനം നടത്തണമെന്നും ക്യാഷ് അടക്കമുള്ളവ പരിശോധിക്കണമെന്നുമാണ് ചട്ടം. അതിൽ എന്തെങ്കിലും ക്രമക്കേട് കണ്ടാൽ ഉടൻ ഭരണ സമിതിക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. മുകേഷിന്റെ തട്ടിപ്പിന് ചുരുങ്ങിയത് ആറു മാസമെങ്കിലും പഴക്കമുണ്ട്. ഇത്രയും നാൾ ആയിട്ടും സെക്രട്ടറി ഇത് അറിഞ്ഞിട്ടില്ല എന്നു പറയുന്നത് വിശ്വസനീയമല്ലെന്ന് സഹകാരികൾ പറയുന്നു.
മാധ്യമങ്ങൾക്ക് മുകേഷ് നൽകിയ കുറ്റസമ്മതത്തിൽ തന്നെ തട്ടിപ്പിന് പ്രേരിപ്പിച്ചത് സെക്രട്ടറിയാണെന്നും പകുതി പണം മാത്രമേ താൻ എടുത്തിട്ടുള്ളൂവെന്നും ബാക്കി മറ്റു ചിലർക്ക് കൊടുത്തുവെന്നും പറയുന്നു. സെക്രട്ടറി പറഞ്ഞവർക്കാണ് ഈ പണം നൽകിയതെന്നും മുകേഷ് പറയുന്നു. ബിജെപിക്കാരനായ മുകേഷ് 10 ലക്ഷം രൂപ കോഴ കൊടുത്താണ് കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ ജോലി നേടിയത്. സ്റ്റോർ കീപ്പറായിട്ടായിരുന്നു തുടക്കം. പിന്നീട് പ്യൂൺ ആയി. ഇയാളെ ക്യാഷ് കൗണ്ടർ നോക്കാനുള്ള ചുമതല കൊടുത്തത് സെക്രട്ടറിയായിരുന്നു. സെക്രട്ടറിയുടെ ഈ നിലപാട് ദുരൂഹത വർധിപ്പിക്കുകയും ചെയ്യുന്നു. യോഗ്യതയില്ലാത്തയാൾക്ക് ക്യാഷ് കൗണ്ടർ കൈകാര്യം ചെയ്യാൻ അവസരം കൊടുത്തത് സഹകരണ നിയമങ്ങൾക്ക് എതിരാണ്. ഇതിന് മറുപടി പറയേണ്ടതും സെക്രട്ടറിയാണ്.
അഡ്മിനിസ്ട്രേറ്റീവ് ഭരണം കഴിഞ്ഞു വരുന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ അധികാരത്തിൽ ഏറ്റാമെന്ന വാഗ്ദാനവുമായാണ് പ്രസന്നൻ സെക്രട്ടറി ഇൻ ചാർജ് ആയത്. അതിന് ശേഷം വോട്ടർ പട്ടികയിൽ അടക്കം തിരിമറി നടന്നുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇതിനെതിരേ കോടതിയിൽ കേസും നിലിവിലുണ്ട്. ഭരണം പിടിക്കാനുള്ള ശ്രമം നടന്നു വരുമ്പോഴാണ് അശനിപാതം പോലെ രണ്ടു തട്ടിപ്പുകൾ ഒന്നിനു പിറകെ ഒന്നായി ബാങ്കിൽ നടന്നത്. ഒന്നരക്കോടി നിക്ഷേപിച്ചവരുടെ പണമാണ് വ്യാജരേഖ ചമച്ച് വായ്പയായി തട്ടിയെടുത്തിരിക്കുന്നത്. ഇതോടെ ബാങ്കിലെ നിക്ഷേപങ്ങൾക്ക് യാതൊരു സുരക്ഷയുമില്ലെന്ന് സഹകാരികൾക്ക് വ്യക്തമായിരിക്കുകയാണ്. പോപ്പുലർ ഫിനാൻസ് പോലെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പൊട്ടുന്നത് കണ്ടപ്പോൾ ഇവിടെയും പണം നിക്ഷേപിച്ചവർക്ക് ഉള്ളിൽ തീയാണ്. അതിനിടെയാണ് തട്ടിപ്പ് കഥകൾ ഒന്നൊന്നായി പുറത്തു വരുന്നത്. അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏറ്റെടുത്ത സിപിഎമ്മിന് നാണക്കേടാകുമെന്ന് കണ്ട് ജില്ലാ നേതാവ് പൊലീസ് അന്വേഷണം മരവിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
സെക്രട്ടറിയാകാൻ പ്രസന്നന് യാതൊരു യോഗ്യതയും ഇല്ലെന്നും സിപിഎം നേതാവായതു കൊണ്ട് മാത്രം ആ പദവി നൽകിയതാണെന്നും മുകേഷ് പറഞ്ഞിരുന്നു. തട്ടിപ്പിനെ കുറിച്ച് അറിഞ്ഞിട്ടും യഥാസമയം റിപ്പോർട്ട് ചെയ്തില്ല എന്ന കാരണം പറഞ്ഞാണ് മാനേജർ ഷീലയെ സസ്പെൻഡ് ചെയ്തത്. കുറ്റം മുഴുവൻ മാനേജരുടെ തലയിലേക്ക് വച്ച് രക്ഷപ്പെടുകയാണ് സെക്രട്ടറി ഇൻ ചാർജ് ചെയ്തിരിക്കുന്നത്. പണം നഷ്ടമായതിൽ ഇരുവർക്കും കൂട്ടുത്തരവാദിത്തമാണുള്ളത്. അതിൽ മാനേജരെ മാത്രം ബലിയാടാക്കി സെക്രട്ടറിയെ സംരക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത്രയും വലിയ തട്ടിപ്പ് പുറത്തു വന്ന വിവരം അറിഞ്ഞിട്ടും ഇതിനെതിരേ സമരം നടത്താൻ കോൺഗ്രസ് മുന്നോട്ടു വന്നിട്ടില്ല.
അടുത്ത സർക്കാരിന്റെ കാലത്ത് ബാങ്ക് ഭരണം തിരികെ പിടിക്കാമെന്നും ഇപ്പോൾ ഇങ്ങനെ ഒരു തട്ടിപ്പ് നടന്നത് പരസ്യമായാൽ സഹകാരികൾ നിക്ഷേപം പിൻവലിക്കുമെന്ന് ഭയന്നാണ് പ്രക്ഷോഭം നടത്താൻ കോൺഗ്രസ് മടിക്കുന്നത് എന്നുമാണ് പറയുന്നത്. തിങ്കളാഴ്ച കൂടി പ്യൂൺ മുകേഷ് പണം തിരിച്ച് അടച്ചില്ലെങ്കിൽ കോൺഗ്രസ് സമരത്തിന് ഇറങ്ങാൻ നിർബന്ധിതരാകും.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍