യുകെയിലേക്കുള്ള ഒഴുക്ക് കൂടിയതോടെ കേരളമടക്കം ഇന്ത്യയിലെങ്ങും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആൾ ക്ഷാമം കനക്കുമെന്നു ബ്രിട്ടീഷ് പത്രങ്ങൾ; കേരളത്തിൽ അടുത്തിടെ ജോലി ലഭിച്ച ഡോക്ടർമാരിൽ 1080 പേരിൽ 900 പേരും വിദേശത്തേക്ക് കടന്നു; ഇന്ത്യ നേരിടുന്നത് ആറു ലക്ഷം ഡോക്ടർമാരുടെയും 20 ലക്ഷം നഴ്സുമാരുടെയും കുറവ്; ഇക്കണക്കിനു കേരളത്തിലെ ആശുപത്രികൾ നടത്താനും അതിഥി നഴ്സുമാരെ ആശ്രയിക്കേണ്ടി വന്നേക്കാം; കേരള സർക്കാരിനെ വിമർശിച്ചു 'ദി ടെലിഗ്രാഫ് '
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിൽ നിന്നുള്ള ഡോക്ടർമാർക്കും നഴ്സുമാർക്കുമായി വിദേശത്തു മാത്രമല്ല ഇന്ത്യയിൽ തന്നെ പിടിച്ചു പറിയാണെന്ന് പ്രമുഖ ബ്രിട്ടീഷ് പത്രം ടെലിഗ്രാഫിന്റെ റിപ്പോർട്ട്. കോവിഡ് ഇന്ത്യയിലും കനത്തതോടെ ജോലിയിൽ പ്രത്യേക 'സ്കിൽ' പ്രകടിപ്പിക്കുന്ന മലയാളി ഡോക്ടർമാർക്കും നഴ്സുമാർക്കും വിദേശത്തു മാത്രമല്ല ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വലിയ ഡിമാൻഡ് ആണെന്നാണ് വിദേശ മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
കേരളം കോവിഡ് കൈകാര്യം ചെയ്ത രീതിയെ കുറിച്ച് വിദേശ മാധ്യമങ്ങൾ നല്ലതു പറയുമ്പോൾ തന്നെ ഒട്ടും ആകർഷകമല്ലാത്ത ശമ്പളമാണ് കേരളം അടക്കമുള്ള സ്ഥലങ്ങളിൽ നൽകുന്നത് എന്നതാണ് ഈ ഒഴുക്കിന്റെ പ്രധാന കാരണമായി മാധ്യമ റിപ്പോർട്ടുകൾ എടുത്തു കാട്ടുന്നതും. ഡോക്ടർമാർക്കും നഴ്സുമാർക്കും ആവശ്യം ഉയർന്നതോടെ ലോകത്തു മിക്കയിടത്തും കൂടുതൽ ശമ്പളം നൽകാൻ ആരോഗ്യ മേഖല തയ്യാറാകുന്നത് കേരളത്തിന്റെ ആരോഗ്യ രംഗത്തിനും വലിയ ഭീഷണി ആയി മാറിയേക്കും എന്ന മുന്നറിയിപ്പും റിപ്പോർട്ടുകൾ എടുത്തുകാട്ടുന്നു.
അടുത്തിടെ കേരളത്തിൽ തൊഴിൽ പരിശീലനം പൂർത്തിയാക്കിയ 1080 ഡോക്ടർമാരിൽ 900 പേരും വിദേശത്തേക്ക് കടന്നത് ഒരു സൂചനയായി കേരളം കണ്ടില്ലെങ്കിൽ കനത്ത വെല്ലുവിളിയെ നേരിടേണ്ടി വരും. കോവിഡ് ആശുപത്രികളായി മാറിയടത്തു ജോലി ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണ് കയ്യോടെ ജോലി ഉപേക്ഷിക്കാൻ തയ്യാറായതും. മറ്റു മാർഗം മുന്നിൽ ഇല്ലെന്നു ചൂണ്ടിക്കാട്ടി ഇവരുടെ വേതനം 42000 രൂപയിൽ നിന്നും 27000 ആയി വെട്ടികുറച്ചതാണു ഉടൻ പ്രകോപനത്തിന് കാരണമായി മാറിയതെന്ന് മിനിഞ്ഞാന്ന് പുറത്തുവന്ന ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നു.
പൊടുന്നനെ ശമ്പളം വെട്ടികുറച്ചതിനു ഇനിയും ഔദ്യോഗിക ഭാക്ഷ്യം പുറത്തുവന്നിട്ടില്ല. എന്നാൽ പ്രവർത്തന ചെലവ് വല്ലാതെ അധികരിക്കുന്നു എന്നാണ് ഇതിനു ലഭിക്കുന്ന അനൗദ്യോഗിക വിശദീകരണം. ഇക്കാര്യത്തിൽ മറുപടി തേടി കേരള സർക്കാരിനെ സമീപിച്ചെങ്കിലും മൗനമാണ് ഉത്തരമായി ലഭിച്ചതെന്നും ടെലിഗ്രാഫ് റിപ്പോർട്ട് തുടരുന്നു.
കൂടുതൽ മികച്ച ശമ്പളം നൽകുക എന്ന ഒറ്റമൂലി മാത്രമാണ് ഇവിടെ പരിഹാരമായി നിർദ്ദേശിക്കാൻ ബാക്കിയാകുന്നത്. നിലവിൽ ഒരു സാഹചര്യത്തിലും വീട്ടിൽ നിന്നും മാറിനിൽക്കാൻ കഴിയാത്തവർ മാത്രമാണ് വിദേശത്തും അന്യ സംസ്ഥാനത്തും തൊഴിൽ തേടി യാത്രയാകാത്തത് എന്നതും കേരളത്തിന്റെ ആരോഗ്യ മേഖലയിൽ നിന്നുള്ള ട്രെന്റ് ആയി മാറുകയാണ്.
കേരളത്തിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരുടെ ഒഴുക്ക് ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ ആശുപത്രികളും മറ്റും പ്രവർത്തിപ്പിക്കാൻ അന്യ സംസ്ഥാനങ്ങളിൽ നിന്നും അതിഥി തൊഴിലാളികൾ എത്തിയത് പോലെ നഴ്സുമാരും മറ്റും എത്തുന്ന കാലം വിദൂരമായിരിക്കില്ല എന്ന സൂചനയും ഈ രംഗത്തെ വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്.
അടുത്തിടെ ഒരു മെഡിക്കൽ ജേണൽ പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യയിൽ നിന്നും 80 ശതമാനം ഡോക്ടർമാരും വിദേശത്തെത്താൻ കാരണം കുറഞ്ഞ വേതനമാണെന്നു വ്യക്തമാക്കുന്നു. നിലവിൽ ഇന്ത്യക്കു ആറു ലക്ഷം ഡോക്ടർമാരെയും 20 ലക്ഷം നഴ്സുമാരെയും ആവശ്യമുള്ള സമയത്താണ് ഈ കൊഴിഞ്ഞു പോക്ക് എന്നതാണ് ശ്രദ്ധേയം. ആരോഗ്യ രംഗത്ത് ഉടൻ വേതന വർധന നടപ്പിലാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകാൾ തയ്യാറായില്ലെങ്കിൽ ഭവിഷ്യത്ത് ഗുരുതരമാകാൻ സാധ്യത ഏറെ.
എന്നാൽ സർക്കാരുകൾ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. നിരവധി കോടതി വിധികൾ ഉണ്ടായതിനെ തുടർന്ന് അടുത്ത കാലത്ത് അൽപം വേതന വർധന ഉണ്ടായെങ്കിലും കോവിഡ് എത്തിയതോടെ ലോകമെങ്ങും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആവശ്യം ഉയർന്നതോടെ ഈ രംഗത്ത് വിദഗ്ധരായവരുടെ സേവനം ഉറപ്പാക്കാൻ കേരളം ഏറെ പ്രയാസപ്പെടും എന്ന മുന്നറിയിപ്പും ആരോഗ്യ മേഖലയിലെ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെയും നഴ്സുമാരുടെയും വേതനം വെട്ടികുറയ്ക്കുന്ന നിലപാടാണ് ഇന്ത്യയിൽ ഇപ്പോൾ പല സ്ഥലത്തും നടപ്പാക്കുന്നത്. ഇത് വിദേശ രാജ്യത്ത് എങ്ങനെയും ജോലി സംഘടിപ്പിക്കാൻ ആരോഗ്യ മേഖലയിൽ ഉള്ളവരെ പ്രേരിപ്പിക്കുന്ന പ്രധാന കാരണമായി മാറുന്നുണ്ട്. മാത്രമല്ല ഇന്ത്യയിൽ പലയിടത്തും ആരോഗ്യപ്രവർത്തകർക്കു പ്രതിമാസം ശമ്പളം കൈപ്പറ്റുന്നത്തിന് കഴിയുന്നില്ല എന്നും വിദേശ മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടുന്നു.
ഇതടക്കമുള്ള കാരണത്താൽ യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നും ഒരു ലക്ഷത്തോളം ഡോക്ടർമാർ ആണ് അടുത്ത കാലത്തായി കുടിയേറ്റം നടത്തിയിരിക്കുന്നത്. ഈ ട്രെന്റ് ഇപ്പോൾ കൂടുതൽ വേഗത്തിൽ ആയിട്ടുണ്ട്. ഒരു ഡോക്ടർ ദിവസം ഗുരുതര നിലയിൽ ഉള്ള 30 കോവിഡ് രോഗികളെ ചികിൽസിക്കേണ്ട ഗതികേടിൽ ആണെന്ന് സൂറത്തിൽ നിന്നുള്ള ഡോക്ടറെ ഉദ്ധരിച്ചു ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
ഇത്തരം കടുത്ത പരീക്ഷണത്തിൽ അധിക കാലം ഒരാൾക്കും ജോലി ചെയ്യാനാകില്ല. ഇതോടൊപ്പം പലയിടത്തും പി പി ഇ സൗകര്യം പോലും ഇല്ലാത്തതും സ്ഥിതി വഷളാക്കുന്നു. മാത്രമല്ല രോഗികളാകുന്നവരും തുടർന്ന് മരിക്കുകയും ചെയ്യുന്ന മുതിർന്ന ഡോക്ടർമാർ അടക്കം ഉള്ളവരുടെ അവസ്ഥ തികച്ചും മനം മടുപ്പിക്കാൻ കാരണമാണെന്ന് പൂണെയിൽ നിന്നുള്ള ഡോ രാജ ദേശ്പാണ്ഡെ നൽകിയ അഭിമുഖത്തിൽ തുറന്നടിക്കുന്നു. ഇത് ഒറ്റപ്പെട്ട ശബ്ദം അല്ലെന്നും പൊതുവിൽ ഇതാണ് ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അവസ്ഥയെന്നും അദ്ദേഹം തുടരുന്നു.
യുകെയിൽ ഡോക്ടർമാർക്ക് 2.8 ശതമാനം വേതന വർധന നടപ്പിൽ വന്നതും ഫ്രാൻസ് വേതന വർധനയ്ക്കായി എട്ടു ബില്യൺ യൂറോയുടെ പദ്ധതി പുറത്തു വിട്ടതും യൂറോപ്പിൽ എത്താൻ ഇന്ത്യൻ ഡോക്ടർമാർക്ക് ആവശ്യത്തിൽ അധികം പ്രചോദനമായി മാറുന്നുണ്ട്. ബാലികേറാ മലയായി കരുതപ്പെട്ടിരുന്ന ഐഇഎൽടിഎസിനു ബദലായി ഓഇടി എന്ന ലളിതമായ ടെസ്റ്റ് നടപ്പാക്കുക വഴി ആയിരക്കണക്കിന് മലയാളി നഴ്സുമാരാണ് ഇപ്പോൾ യുകെയിൽ എത്തികൊണ്ടിരിക്കുന്നത്.
Stories you may Like
- ബ്രിട്ടണിലെ കുടിയേറ്റ നിരക്ക് കുറയ്ക്കാൻ കടുംവെട്ടിനു തയ്യാറായി ഋഷിയും സ്യുവേലയും
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- രാജ്യ സുരക്ഷയ്ക്കായി ഇനി ഫോൺ നിരീക്ഷിക്കാം;
- കെയർ വിസ തട്ടിപ്പിന്റെ ഉള്ളുകള്ളികൾ ചികഞ്ഞു ബിബിസി പനോരമ
- ലണ്ടൻ മേയർ തെരഞ്ഞെടുപ്പിന് ലൈംഗിക വിവാദം കൊഴുക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്