'ഈ ജാതിവാൽ ഗത്യന്തരമില്ലാതെ ഞാൻ ഗസറ്റിൽ പബ്ലിഷ് ചെയ്ത് ഉണ്ടാക്കിയതാണ്; അതുകൊണ്ട് ഒരു ക്യൂ നിൽക്കുന്ന ആളും നീ കേറി മുന്നോട്ട് നിന്നോയെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല; ഒരു പ്രിവിലേജും കിട്ടിയിട്ടില്ല; ഇന്ന് ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു, ഞാൻ മീൻ കച്ചവടം ചെയ്യുന്ന പിഷാരടിയാണ്; രമേഷ് ടി വി എങ്ങനെ രമേഷ് പിഷാരടിയായി; നേരെ ചൊവ്വേയിലെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിനിമാ സംവിധയാകൻ എന്ന നിലയിലും മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിലും നടൻ അവതാരകൻ എന്ന രീതിയിലുമൊക്കെ പേരെടുത്ത വ്യക്തിയാണ് രമേഷ് പിഷാരടി. അദ്ദേഹത്തിന്റെ നൂറകണക്കിന് കോമഡികൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ പിഷാരടിയുടെ വളരെ ഗൗരവമാർന്ന ഒരു മറുപടിയാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ വൈറൽ ആവുന്നത്. മഴവിൽ മനോരമയിൽ പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസിന്റെ 'നേരെ ചൊവ്വെ' എന്ന അഭിമുഖ പരിപാടിയിൽ പങ്കെടുത്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്തിലും ജാതി കണ്ടെത്തുന്ന ജാതിവാദികൾക്കുള്ള മുറപടി ആയാണ് ഇത് പലരും പോസ്റ്റു ചെയ്യുന്നത്.
സോഷ്യൽ മീഡിയ വൈറാലാക്കിയ നേരെ ചൊവ്വേയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.
ജോണി ലൂക്കോസ്: താങ്കളുടെ പേരിൽ പിഷാരടി എന്നുള്ളതുകൊണ്ട് ചിലർ പറയുന്നുണ്ട്, അതൊരു ഉയർന്ന ജാതി ആയതുകൊണ്ട് താങ്കൾ അത് മനപുർവം പേരിന്റെ കൂടെ ചേർത്തതാണ് എന്ന്. ഈ പിഷാരടി എന്ന വാക്ക് പേരിന്റെ കുടെയുണ്ടായതുകൊണ്ട് താങ്കൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുണ്ടോ?
രമേഷ് പിഷാരടി: അതൊരു വലിയ ഉത്തരം ആയിരിക്കും. ഞാൻ സാധാരാണ ഇന്റവ്യൂകളിൽ പങ്കെടുത്താലും ആളുകൾക്ക് രസം പകരണം ചിരിപ്പിക്കണം, എന്നാണ് ഓർക്കാറാണ്. എനിക്ക് ചിത്രചേച്ചിയും സച്ചിൽ ടെൻണ്ടുൽക്കറുമൊക്കെ ജീവിച്ചപോലെ വലിയ വിവാദങ്ങൾ ഒന്നുമില്ലാതെ, ജീവിക്കണം എന്നാണ് ചിന്തിക്കുന്നത്. പക്ഷേ ഇതിന്റെ ഉത്തരം ഞാൻ പറയുമ്പോൾ ദുർവ്യാഖ്യാനം ചെയ്യപ്പെടാൻ നല്ല സാധ്യതയുണ്ട്. ( ചിരിക്കുന്നു)
ജോണി : ഒരു ഉത്തരവും പറഞ്ഞില്ലെങ്കിലും ദുർവ്യാഖ്യാനം ചെയ്യപ്പെടും.
പിഷാരടി: അതേ
ജോണി: അപ്പോൾ ഉത്തരം പറയുന്നതാണ് നല്ലത്.
പിഷാരടി: പറയാം. സത്യത്തിൽ എന്റെ പേര് രമേഷ് ടി വി എന്നാണ്. എന്റെ പേരിൽ പിഷാരടി എന്നില്ലായിരുന്നു. എന്റെ ആദ്യത്തെ മൂന്ന് പാസ്പോർട്ടിലും രമേഷ് ടി വി എന്നുതന്നെയാണ്. ഞാൻ വളർന്ന സാഹചര്യംമൂലം ഞാൻ വെജിറ്റേറിയൻ ആണ്. ഞാൻ അങ്ങനെ സലീംകുമാറേട്ടന്റെ ട്രൂപ്പിൽ എത്തിയപ്പോൾ, എനിക്ക് വെജിറ്റേറിയൻ ഭക്ഷണം വേണം. അതെന്താ എന്ന് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ' ഞാനൊരു പിഷാരടിയാണ് അതിനാൽ വെജിറ്റേറിയൻ ഭക്ഷണം വേണം'.രാവിലെ റിഹേഴ്സൽ ക്യാമ്പിൽ ഭക്ഷണം മേടിക്കാൻ പോകുന്ന ആളോട് സലീമേട്ടന്റെ ഭാര്യ പറയും, 'ആ പിഷാരടിക്ക് തിന്നാൽ എന്തെങ്കിലും മേടിക്കണേ'. മാ്രതമല്ല അന്ന് രമേശ് കുറമശ്ശേരി എന്നു പറയുന്ന ഒരു ആർട്ടിസ്റ്റ് മിമിക്രിയിൽ സജീവമായി നിൽക്കുന്നുണ്ട്. എന്റെ അച്്ഛന്റെ നാട് കണ്ണൂർ, അമ്മയുടെ നാട് പാലക്കാട്, ഞാൻ ജനിച്ചു വളർന്നത്, വെള്ളൂര്‍, ഇപ്പോൾ താമസിക്കുന്നത് തൃപ്പൂണിത്തുറയിൽ. അതുകൊണ്ട് ഏതെങ്കിലും ഒരു സ്ഥലപ്പേര് എന്റെ പേരിന്റെ കൂടെ ഇടാൻ കഴിയില്ല. ഞാൻ ഒരു ട്രൂപ്പിലും ഉണ്ടായിരുന്നിട്ടില്ല. അപ്പോൾ രമേഷ് എന്ന് പറയുന്ന കൂട്ടത്തിൽ പലരും എന്റെ ഐഡന്റിറ്റിയായി ഈ പിഷാരടി പറയാൻ തുടങ്ങി. ഈ പച്ചക്കറി തീറ്റ അന്നും ഇത്തിരി സംഭവം ആയതുകൊണ്ടും, ആ പേര് കിട്ടി.
പിന്നെ എനിക്ക് വിദേശത്തൊക്കെ പരിപാടിക്ക് പോകുമ്പോൾ, വെജിറ്റേറിയൻ ഉണ്ടാവില്ല. 'ഒന്ന് പറഞ്ഞിരുന്നെങ്കിൽ തരാമായിരുന്നു, അരും പറഞ്ഞില്ല. അതിനാൽ വെജിറ്റേറിയൻ ഒന്നും വെച്ചില്ല' എന്നായിരുന്നു മറുപടി. എനിക്ക് ഭക്ഷണം കിട്ടാതായി. ഫ്ളൈറ്റിൽപോലും ഇത് ബുക്ക് ചെയ്യാതായി. ഈ പിഷാരടി, എന്ന പേര് അപ്പോഴേക്കും പോപ്പുലർ ആയി. അതിന്റെ കൂട്ടത്തിൽ എനിക്ക് ചെക്കുകൾ ഒക്കെ ചാനലുകളിൽ നിന്ന് വരാൻ തുടങ്ങിയപ്പോൾ, രമേഷ് പിഷാരടി എന്നായിരുന്നു അതിൽ ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ ഇത് ഞാനാണെന്ന് പറഞ്ഞുകൊണ്ട് കത്തുവെച്ച് ബാങ്കിൽ കൊടുക്കേണ്ടി വന്നു. അങ്ങനെ ഗസറ്റിൽ പേരുകൊടുത്ത് ഞാൻ പേരുമാറ്റി രമേഷ് പിഷാരടിയായി.
ഇതുകൊണ്ട് ഒരു ക്യൂ നിൽക്കുന്ന ആളും നീ കേറി മുന്നോട്ട് നിന്നോയെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല. ജാതിവാലിന് ആൾക്കാർ പ്രവിലേജിന്റെ ജാതിവാൽ എന്ന് പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. എന്റെ അച്ഛൻ പതിനെട്ട് വയസ്സുള്ളപ്പോൾ വീട്ടിൽനിന്ന് കഷ്ടപ്പാടു സഹിക്കവയ്യാതെ ഒളിച്ചോടിയ ആളാണ്. എന്നിട്ട അദ്ദേഹം എയർഫോഴ്സിൽ കയറി. എയർഫോഴ്സിൽനിന്ന് റിട്ടയർ ആയിട്ട് പുള്ളി വെള്ളൂർ ന്യുസ് പ്രിന്റ് ഫാക്ടറിയിൽ വർക്ക്ഷോപ്പിൽ ജോലിക്ക് കയറി. 47 വർഷം കേന്ദ്ര ഗവൺമെന്റിൽ ജോലിചെയ്തിട്ടാണ് പുള്ളി ഞങ്ങൾ അഞ്ചു മക്കളെ പഠിപ്പിച്ചത്. അല്ലാതെ ഇത് ചെയ്തിട്ടൊന്നുമല്ല. അപ്പോൾ പുള്ളിക്ക് തന്നെ തോന്നിയിട്ടുണ്ടാവും ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ലെന്ന്. ഞങ്ങൾ അഞ്ചുമക്കളുടെയും പേരിൽ ഈ സാധനം ഇല്ല. ഇത് വന്നുപെട്ടതാണ്.
പിന്നെ ഇതൊരു മൂന്നക്ഷരമായ ഞാൻ കാണുന്നുള്ളൂ. തിരിച്ച് ചിന്തിക്കുക. എന്റെ പേരിൽ പിഷാരടി ഇല്ല. പക്ഷേ ഞാൻ വലിയ വർഗീയ വാദിയാണ്. എന്താണ് ഗുണം. പക്ഷേ എന്റെ പേരിൽ പിഷാരടിയുണ്ട്. ഇന്ന് ഇത് തിരിച്ചറിഞ്ഞുകൊണ്ട് ഞാൻ ഇറച്ചിയും തിന്നും, മീനും തിന്നും, ഈ ലോകത്ത് കിട്ടുന്ന എല്ലാ സാധനവും തിന്നും. ഞാൻ വളരെ അഭിമാനത്തോടെ പറയുന്നു, ഞാൻ മീൻ കച്ചവടം ചെയ്യുന്ന പിഷാരടിയാണ്. ഈ പേര്് എനിക്ക് ഒരു ബാധ്യതയല്ല. പക്ഷേ കേൾക്കുള്ള പലരും ഒരു ബാധ്യതയായി എടുക്കാറുണ്ട്.
പക്ഷേ ഒരു കാര്യം കൂടി പറയാം. ഇതിൽ ഒരു പ്രശ്നമുണ്ട്്. ഞാൻ ഒരാളെ സിനിമയിൽ കാസ്റ്റ് ചെയ്യുന്നു. ഷൂട്ടിങ്ങ് തുടങ്ങി രണ്ടു ദിവസം കഴിയുമ്പോൾ, അയാൾ ഇതിന് പറ്റുന്ന ആളല്ലെന്ന് എനിക്ക് മനസ്സിലാവുന്നു. അപ്പോൾ ഞാൻ ഇയാളെ പറഞ്ഞുവിടണമല്ലോ. അപ്പോൾ ചിലർ ചോദിക്കും. അഭിനയിക്കാൻ പറ്റുമോ എന്ന് നോക്കിയിട്ട് നിങ്ങൾക്ക് എടുത്താൽ പോരെ എന്ന്. നമ്മൾ വളരെ ആലോചിച്ച് കഴിക്കുന്ന കല്യാണം വരെ ഡിവോഴ്സാകുന്നു. അതിലും വലുതാണോ ഇത്.
അങ്ങനെ ഒരാളെ നമുക്ക് പറഞ്ഞുവിടേണ്ടി വരുമ്പോൾ, ഇത് പൂർണ്ണമായും കലാപരമായ ഒരു കാര്യം കൊണ്ടാണെല്ലോ, ഞാൻ പറഞ്ഞുവിട്ടത്. പക്ഷേ ഈ പറഞ്ഞുവിട്ട ആൾ, ഞാൻ ഒരു സവർണ്ണനാണ്, അതുകൊണ്ടാണ് എന്നെ പറഞ്ഞുവിട്ടത് എന്ന് വെറുതെ ഫേസ്ബുക്കിൽ എഴുതിവിട്ടാൽ, ഇടം വലം നോക്കാതെ ഒരു പത്തുനാൽപ്പതിനായിരം പേരും, എന്റെ പേജിൽ പൊങ്കാലയിടും. എന്നെ ചീത്ത വിളിക്കും. ഇങ്ങനെയുള്ള ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
ജോണി ലൂക്കോസ്: നമ്മൾ എങ്ങനെയാണെന്ന് അറിയാത്ത ചിലർ പേരിൽ മാത്രം, ചില നിഗമനങ്ങളിൽ എത്തുകയും, അത് ഈ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്യും. അത്തരം അനുഭവങ്ങൾ താങ്കൾക്ക് ഉണ്ടായിട്ടില്ലോ.
രമേഷ് പിഷാരടി: ഇതുവരെ ഉണ്ടായിട്ടില്ല. ഈ സാധനം പിഷാടരി എന്നു പറയുന്നത്, ജാതിയാണെന്നുപോലും പലർക്കും അറിയത്തില്ല. ഞങ്ങൾ ആകെ പത്തുപന്ത്രണ്ടായിരം പേരെ ഈ പിഷാരടിമാർ ആയി ലോകത്തുള്ളൂ. ഗവൺമെന്റ് ഈ കടുവകളെ സംരക്ഷിക്കുന്നതുപോലെ, ഒരു പ്രത്യക പദ്ധതിയിട്ട് സംരക്ഷിച്ചാൽ ഇത് ഇവിടെ കാണും. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു അപുർവയിനം ഹോമോ സാപ്പിയൻസാണ്, പിഷാരടി.
ജോണി ലൂക്കോസ്: ഇത് ഒരു സ്ഥലപ്പേരാണെന്ന് കോട്ടയം നസീർ വിചാരിച്ചിരുന്നുവെന്ന് പറയുന്നത് ശരിയാണോ?
പിഷാരടി: അല്ല അങ്ങനെയല്ല. കോട്ടയം നസീർ എന്ന് പറയുമ്പോൾ കോട്ടയം ഒരു സ്ഥലപ്പോരാണെല്ലോ. അതുപോലെ ഞാൻ ഒരിടത്ത് ചോദിച്ചപ്പോൾ ഒരാൾ എന്നോട് ചോദിച്ചിട്ടുണ്ട്. ' ഈ പിഷാരടി എന്ന് പറയുന്നത് ഏത് ജില്ലയിൽ വരുമെന്ന്'. കാരണം പുള്ളി ഇത് കേട്ടിട്ടില്ല.
കടപ്പാട്: മനോരമ ന്യൂസ്
Stories you may Like
- കാൾമാക്സ് മുതൽ എംവി ഗോവിന്ദനെ വരെ ട്രോളി നടൻ രമേശ് പിഷാരടി
- മഹാവിജയത്തിന്റെ സഹയാത്രികനായതിൽ സന്തോഷം; രമേശ് പിഷാരടി
- ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിലും മമ്മൂട്ടി; ചിത്രം പങ്കുവച്ച് രമേശ് പിഷാരടി
- 'ആനി മോനെ സ്നേഹിക്കുന്നത് പോലെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു'
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍