മുഹമ്മദ് അനൂപിന്റെ വെണ്ണലയിലെ വീട്ടിൽ ആഡംബര കാറുകളിൽ സ്ഥിരമായി സന്ദർശകർ; കാറുകൾ പലപ്പോഴും റോഡിൽ നിർത്തിയിട്ട് ഗതാഗത തടസവും ഉണ്ടാക്കിയെന്ന് നാട്ടുകാർ; രാത്രി വൈകിയും പലരും വന്നുപോയി; അനൂപ് അവസാനം വീട്ടിൽ വന്ന് മടങ്ങിയത് ജനുവരിയിൽ; മകൻ മയക്കുമരുന്ന് വിൽപ്പന നടത്തുമെന്ന് വിശ്വസിക്കാതെ മാതാപിതാക്കൾ; ഹോട്ടൽ ബിസിനസ് തകർന്നപ്പോൾ പണം ലഭിക്കാനായി ആരെങ്കിലും പറഞ്ഞുകൊടുത്ത മാർഗ്ഗമായിരിക്കാം ഇതെന്ന് പിതാവ് മുഹമ്മദ് ബഷീർ മറുനാടനോട്
ആർ പീയൂഷ്
കൊച്ചി: ലഹരിക്കടത്ത് കേസിൽ ബംഗളൂരുവിൽ നാർക്കോട്ടിക് ബ്യൂറോയുടെ പിടിയിലായ കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന്റെ വീട്ടിൽ സ്ഥിരമായി ആഡംബരകാറുകളിൽ സന്ദർശ്ശകർ എത്തിയിരുന്നതായി നാട്ടുകാർ. കാറുകൾ പലപ്പോഴും റോഡിൽ നിർത്തിയിട്ട് ഗതാഗത തടസം ഉണ്ടായിട്ടുള്ളതായും നാട്ടുകാരിൽ ചിലർ മറുനാടൻ മലയാളിയോട് പറഞ്ഞു. ആഡംബരകാറുകളിൽ എത്തിയിരുന്നത് ആരൊക്കെയാണെന്ന് അറിയില്ലെന്നും അവർ പ്രതികരിച്ചു. രാത്രി ഏറെ വൈകിയും പലരും വന്നു പോയിട്ടുണ്ട്. അനൂപിന്റെ സുഹൃത്തുക്കളാണെന്നാണ് വീട്ടുകാർ പറഞ്ഞിട്ടുള്ളത്. വെണ്ണലയിലെ അനൂപിന്റെ വീടിന് പരിസരത്ത് മറുനാടൻ നടത്തിയ അന്വേഷണത്തിലാണ് നാട്ടുകാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
പൊതുവേ അയൽക്കാരോടൊന്നും സഹകരണമില്ലാത്ത പ്രകൃതമായിരുന്നു അനൂപിന്റെ വീട്ടുകാർക്ക്. അതേ രീതി തന്നെയായിരുന്നു അനുപിനും. ബംഗളൂരുവിൽ റസ്റ്റൊറന്റ് നടത്താൻ പോയതിന് ശേഷമാണ് പലരും വീട്ടിൽ എത്തിയിരുന്നത്. ആറു വർഷത്തോളമായി ബാംഗ്ലൂരിൽ തന്നെയായിരുന്നു എന്നും നാട്ടുകാർ പറയുന്നു. മുഹമ്മദ് ബഷീറാണ് അനൂപിന്റെ പിതാവ്. ഇദ്ദേഹം മുൻപ് ഒരു ചിട്ടിക്കമ്പനിയിലെ കളക്ഷൻ ഏജന്റായിരുന്നു. പിന്നീട് ഓട്ടോ റിക്ഷാ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതിനിടയിൽ ഒരു അപകടമുണ്ടാവുകയും ഏറെ നാൾ കിടപ്പിലുമായിരുന്നു. മാതാവ് ആരിഫ പോസ്റ്റോഫീസ് നിക്ഷേപത്തിന്റെ ഏജന്റായിരുന്നു. ഈ ജോലിയിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു ജീവിച്ചിരുന്നത്.
മുഹമ്മദ് അനൂപ് ബി.എ വരെ പഠനം നടത്തിയിട്ടുണ്ട്. ഇയാളുടെ സഹോദരൻ എം.ബി.എ കഴിഞ്ഞതിന് ശേഷം ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണ്. രണ്ടു വർഷം മുൻപായിരുന്നു സഹോദരന്റെ വിവാഹം. ഇവർ ദുബായിൽ സ്ഥിരതാമസമാണ്. അനൂപ് റസ്റ്റോറന്റ് നടത്തിപ്പുമായി ബാംഗ്ലൂരിൽ തന്നെയായിരുന്നതിനാൽ വിവാഹം കഴിക്കാൻ ഏറെ വൈകി. പിന്നീട് വിവാഹമൊന്നും ശരിയായില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ ബംഗളൂരൂവിൽ ഹോട്ടൽ നടത്തുകയാണ് എന്നാണ് പറഞ്ഞിരുന്നതെന്ന് മാതാപിതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
ബിനീഷ് കോടിയേരി മുൻപ് പലതവണ വീട്ടിൽ വന്നിട്ടുണ്ടെന്നും അടുത്തിടെ എത്തിയിട്ടില്ല എന്നും അവർ പറഞ്ഞു. ജനുവരിയിലാണ് അനൂപ് അവസാനമായി നാട്ടിൽ വന്ന് മടങ്ങിയത്. മഞ്ഞപിത്തം ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഏറെ നാൾ ചികിത്സയിലായിരുന്നു. ഭേദമായതിന് ശേഷമാണ് ബംഗളൂരുവിലേക്ക് പോയത്. പിന്നീട് തിരികെ വന്നിരുന്നില്ല എന്നും പിതാവ് മുഹമ്മദ് ബഷീർ പറഞ്ഞു.
മകൻ ഇത്തരത്തിൽ മയക്കുമരുന്ന് വിൽപ്പന നടത്തുമെന്ന് വിശ്വസിക്കുന്നില്ല. ഹോട്ടൽ ബിസിനസ് തകർന്നപ്പോൾ പണം ലഭിക്കാനായി ആരെങ്കിലും പറഞ്ഞുകൊടുത്ത മാർഗ്ഗമായിരിക്കാം ഇത്. ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്. കുറ്റക്കാരനാണെങ്കിൽ നിയമം അനുശാസിക്കുന്ന ശിക്ഷതന്നെ നൽകണം. ഇനി മറ്റാരെങ്കിലും ചതിച്ചതാണെങ്കിൽ അവരെ കണ്ടെത്തി മകനെ വെറുതെ വിടണമെന്നും ഹൃദയവേദനയോടെ പിതാവ് പറഞ്ഞു. ഏറെ കഷ്ടപ്പെട്ടാണ് രണ്ടു മക്കളെയും വളർത്തി വലുതാക്കിയത്. നാട്ടിൽ ആർക്കും അവരെ പറ്റി ഒരു കുറ്റവും പറയാനില്ല എന്നും ബഷീർ പറഞ്ഞു.
മുഹമ്മദ് ബഷീർ വീടിനോട് ചേർന്ന് തന്നെ ഒരു ചെറിയ പെട്ടിക്കട നടത്തുകയാണ്. ലോണെടുത്താണ് ഇത് നടത്തുന്നത്. മകൻ അറസ്റ്റിലായതിന് ശേഷം വെണ്ണലയിലെ വീട്ടിൽ പൊലീസ് എത്തി പരിശോധന നടത്തിയിരുന്നു. രണ്ട് ദിവസം മുൻപ് അർദ്ധരാത്രിയിലാണ് പൊലീസ് സംഘം എത്തി പരിശോധന നടത്തിയത്. അനൂപിന്റെ മുറിയിൽ നിന്നും ചില രേഖകൾ ശേഖരിച്ചു കൊണ്ടു പോയിട്ടുണ്ട്.
അതേ സമയം ബംഗളുരു മയക്കുമരുന്ന് കേസ് അന്വേഷിക്കാൻ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കൊച്ചി യൂണിറ്റും നടപടികളാരംഭിച്ചു. പ്രതി മുഹമ്മദ് അനൂപിന്റെ മലയാള സിനിമാ ബന്ധങ്ങളാണ് അന്വേഷിക്കുന്നത്. സിനിമാ മേഖലയിലെ മയക്കുമരുന്ന് ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മുഹമ്മദ് അനൂപ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അനൂപിന് ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന സിനിമാ പ്രവർത്തകരുടെ വിശദാംശങ്ങൾ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ബംഗളുരു യൂണിറ്റ് ശേഖരിച്ചിരുന്നു. കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതൽ ചോദ്യം ചെയ്യും.
ഇതിനിടെ അനൂപിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. കേസിൽ മുഖ്യപ്രതിയായ സീരിയൽ താരം അനിഘയെ തനിക്ക് പരിചയപ്പെടുത്തിയത് കണ്ണൂർ സ്വദേശി ജിംറിൻ ആഷിയെന്നാണ് അനൂപ് മൊഴി നൽകിയിരിക്കുന്നത്. ഒരു ലക്ഷത്തി മുപ്പത്തി ഏഴായിരത്തി അഞ്ഞൂറ് രൂപയുടെ കച്ചവടം നടത്തിയെന്നും അനൂപ് സമ്മതിച്ചിട്ടുണ്ട്. ഇതോടെ കേസിൽ കൂടുതൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവാണ് പുറത്തുവരുന്നത്. ജിംറിൻ ആഷിയുടെ വിലാസം അറിയില്ലെന്നാണ് അനൂപിന്റെ വെളിപ്പെടുത്തൽ. ഇയാളുടെ ഫോട്ടോയും ഫോൺ നമ്പറും അനൂപ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് കൈമാറിയിട്ടുണ്ട്.
Stories you may Like
- ഒക്ടോബറിലെ നഷ്ടം കോടിയേരി; പ്രിയ സഖാവിനെ കേരളം ഓർക്കുമ്പോൾ
- നിയമ പോരാട്ടം തുടരാൻ ബിനീഷ് കോടിയേരി; രേഖയില്ലാതെ 40 ലക്ഷം നൽകിയത് കുരുക്കായി
- ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ വിജയകഥ ഇങ്ങനെ
- കൊച്ചി തീരത്തെ കപ്പൽ റെയ്ഡിൽ സംഭവിച്ചത് രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട
- വർക്കല കവലയൂരിലെ മയക്കുമരുന്ന് മാഫിയ അഴിക്കുള്ളിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍