14 നിയമസഭാ സീറ്റുകളിൽ നിർണ്ണായകമെന്ന് ഉറപ്പായതോടെ എന്തു വില കൊടുത്തും ജോസിനെ തിരികെ കൊണ്ടു വരാൻ കച്ചകെട്ടിറങ്ങി കോൺഗ്രസ്; ജോസഫുമായി ഒത്തുതീർപ്പിലെത്താൻ ജോസിന്റെ മേൽ കത്തോലിക്കാ മെത്രാന്മാരുടെ സമ്മർദ്ദവും; വരുന്നുണ്ടെങ്കിൽ ഇപ്പോൾ വരണം എന്നു പറഞ്ഞ് വേഗത കൂട്ടി സിപിഎം; രണ്ടിലയും എമ്മും ഉപേക്ഷിച്ച് ജോസഫിന്റെ തുടക്കം; പാർട്ടിയുടേയും രണ്ടിലയുടേയും അവകാശം ഉറപ്പിച്ചതോടെ ജോസ് കെ മാണിക്ക് വൻ ഡിമാൻഡ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ചെറുതോണിയിൽ നടത്തുന്ന നിരാഹാരസമര പന്തലിലെ ബോർഡിൽനിന്ന് പാർട്ടിയുടെ 'എം' അപ്രത്യക്ഷമായി. പാർട്ടിചിഹ്നവും ഇല്ല. ഇതു രണ്ടും ജോസ് വിഭാഗത്തിന് സ്വന്തമാക്കാമെന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ വിധിയോടെ ജോസഫ് ഇതു രണ്ടും ഉപേക്ഷിക്കുകയാണ്.
രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ്പ് ലംഘനനത്തിൽ അയോഗ്യതാ ഭയവും ഉണ്ട്. പിജെ ജോസഫിനും മോൻസ് ജോസഫിനും എതിരെ പരാതി നൽകാനാണ് ജോസ് കെ മാണിയുടെ തീരുമാനം. ഏതായാലും കേരളാ കോൺഗ്രസ് എമ്മിന്റെ ചെയർമാൻ ജോസ് കെ മാണിയാണെന്ന് രാഷ്ട്രീയ കേരളം സമ്മതിക്കുകയാണ്. അതിനിടെ ആയോഗ്യതാ പേടിയിൽ നിന്ന് രക്ഷപ്പെടാൻ ജോസ് കെ മാണിയുമായി ഒത്തുതീർപ്പിന് ശ്രമിക്കുകയാണ് പിജെ ജോസഫ്.
അതിനിടെ ജോസ് കെ.മാണി വിഷയത്തിൽ സമ്പൂർണ യുഡിഎഫ് യോഗത്തിൽ ആലോചിച്ച ശേഷം മാത്രമേ ചർച്ചയുള്ളൂവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കുകയും ചെയ്തു. നേരത്തെ ഇതു സംബന്ധിച്ച നടത്തിയ ചർച്ചകളിൽ നിർഭാഗ്യവശാൽ തീരുമാനത്തിലെത്താനായില്ലെന്നു ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇനിയെന്തു ചെയ്യണം എന്നത് എല്ലാവരും കൂടിയാലോചിച്ചു തീരുമാനിക്കേണ്ടതുണ്ട്. വെർച്വൽ അല്ലാതെ നേതാക്കൾ നേരിട്ടു പങ്കെടുക്കുന്ന യോഗത്തിൽ ആലോചിക്കാനാണു ധാരണ. അടുത്ത യുഡിഎഫ് സമ്പൂർണ യോഗത്തിന്റെ തീരുമാനപ്രകാരം മാത്രമേ അടുത്തഘട്ടം ചർച്ചയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി നേരിട്ട് തന്നെ ജോസ് കെ മാണിയുമായി അനുനയ ചർച്ച നടത്തും.
രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് കിട്ടിയതോടെ കോൺഗ്രസും വെട്ടിലായി. 14 സീറ്റുകളിൽ ജോസ് കെ മാണിയുടെ നിലപാട് നിർണ്ണായകമാണ്. കോട്ടയത്തും പത്തനംതിട്ടയിലും ഭൂരിഭാഗം സീറ്റുകളും ജയിക്കാൻ ജോസിനെ ഒപ്പം നിർത്തണമെന്ന വികാരം യുഡിഎഫിലും സജീവമാണ്. മുസ്ലിം ലീഗാണ് ജോസ് പക്ഷത്തിന് വേണ്ടി നീക്കം നടത്തുന്നത്.
ഈ സാഹചര്യത്തിലാണ് കേരള കോൺഗ്രസുമായുള്ള ബന്ധം പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തിൽ മുന്നണിയുടെ തീരുമാനത്തിനായി കാക്കാൻ കോൺഗ്രസ് നലിപാട് എടുത്തത്. ജോസ് കെ. മാണി വിഭാഗത്തെ മുന്നണി യോഗത്തിൽനിന്നു മാറ്റിനിർത്താൻ തീരുമാനിച്ചത് മുന്നണി നേതൃത്വമാണ്. ആ സ്ഥിതിയിൽ തുടർന്നുള്ള കാര്യവും മുന്നണിതന്നെ തീരുമാനിക്കട്ടേയെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
ഇക്കാര്യത്തിൽ ധൃതിപിടിച്ചൊരു നിലപാടിലേക്ക് പോകേണ്ടെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ജോസ് വിഭാഗവുമായുള്ള ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഘടകകക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ തീരുമാനമനുസരിച്ചായിരിക്കും ഇക്കാര്യത്തിൽ ഇനി മുന്നോട്ടുപോകുകയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിശദീകരിച്ചു. ഉടനെയൊരു അനുരഞ്ജനസംഭാഷണം ഉദ്ദേശിക്കുന്നില്ലെന്നാണ് ലീഗ് നേതാവിന്റെയും നിലപാട്. ബുധനാഴ്ച ചേരാനിരുന്ന യു.ഡി.എഫ്. യോഗം മാറ്റിവെച്ചിരിക്കയാണ്. പുതിയ തീയതി പ്രഖ്യാപിച്ചില്ലെങ്കിലും അധികം വൈകാതെ യോഗം ചേരും.
കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് വിഭാഗം മേൽക്കൈ നേടിയതിനാൽ യു.ഡി.എഫിലേക്ക് മടങ്ങണമെങ്കിൽത്തന്നെ അവർ കടുത്ത വിലപേശൽ നടത്തും. അതിനിടെ ജോസ് പക്ഷത്തിന് മേൽ സമ്മർദ്ദം ചെലുത്താൻ കത്തോലിക്കാ മെത്രാന്മാരും നീക്കം നടത്തുന്നുണ്ട്. പിജെ ജോസഫിനെ പിണക്കരുതെന്നും ഒപ്പം നിർത്തണമെന്നുമാണ് അവരുടെ ആവശ്യം.
നിയമസഭാ, തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ പാർട്ടിയെന്ന നിലയിൽ കേരള കോൺഗ്രസിന് കഴിഞ്ഞ പ്രാവശ്യം അനുവദിച്ച സീറ്റുകൾ തങ്ങൾക്കുതന്നെ നൽകണമെന്ന നിലപാടായിരിക്കും യുഡിഎഫുമായുള്ള ചർച്ചകളിൽ ജോസ് സ്വീകരിക്കുക. ചങ്ങനാശ്ശേരി, കടുത്തുരുത്തി സീറ്റുകളുടെ കാര്യത്തിൽ കടുംപിടിത്തം പിടിക്കും. ഇവിടത്തെ സിറ്റിങ് എംഎൽഎ.മാർ ജോസഫിനൊപ്പമായതാണ് ഇതിന് കാരണം. ഇതിനിടെ ജോസ് കെ മാണിക്ക് വേണ്ടി സിപിഎമ്മു ചരടു വലികൾ സജീവമാക്കിയിട്ടുണ്ട്. ഇപ്പോൾ വന്നാൽ മുന്നണിയിൽ എടുക്കാം എന്നാണ് വാഗ്ദാനം.
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കമാണ് കേരളാ കോൺഗ്രസിനെ യുഡിഎഫുമായി അകറ്റിയത്. മുന്നണിയുമായുണ്ടാക്കിയ ധാരണ അനുസരിക്കാത്തതാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന ന്യായമാണ് കോൺഗ്രസിന്റേത്. ജോസഫ് പക്ഷത്തിന് നൽകാനായിരുന്നു നീക്കം. എന്നാൽ ചിഹ്നവും പേരും ജോസ് കെ മാണിക്ക് ആയതോടെ ഈ നീക്കം ചോദ്യം ചെയ്യപ്പെടുകയാണ്. ഇടതുമുന്നണിയും തങ്ങൾക്ക് അനുകൂല നിലപാടിലേക്ക് വരുന്നതായാണ് ജോസ് വിഭാഗത്തിന്റെ കണക്കുകൂട്ടൽ. പാർട്ടിക്ക് അംഗീകാരം ലഭിച്ചതിനാൽ മറുകണ്ടം ചാടാൻ നിന്നവരും ഒപ്പംനിൽക്കുമെന്ന ജോസ് കരുതുന്നു.
മധ്യതിരുവിതാംകൂറിലടക്കം കഴിയുന്നത്ര സീറ്റുകൾനൽകി തദ്ദേശ തിരഞ്ഞെടുപ്പിലുള്ള സഹകരണമാണ് ഇടതുമുന്നണി ആഗ്രഹിക്കുന്നത്. ഇത് കോൺഗ്രസിനും അറിയാം. ഇത് മനസ്സിലാക്കിയാണ് എങ്ങനേയും ജോസ് പക്ഷത്തെ ഒപ്പം നിർത്താനുള്ള നീക്കം. അതിനിടെ രണ്ടില ചിഹ്നത്തിൽ മത്സരിച്ചുവിജയിച്ച് പ്രാദേശിക ജനപ്രതിനിധികളായവരുടെ യോഗം വിളിച്ചുചേർക്കാൻ ജോസ് വിഭാഗം തീരുമാനിച്ചിട്ടുണ്ട്. പാർട്ടിയുടെ പേരും ചിഹ്നവും ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ പിടിമുറുക്കാനുള്ള ഇവരുടെ നീക്കം.
പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ അംഗങ്ങളായ പാർട്ടിയിലെ ഒരുവിഭാഗം നിലവിൽ ജോസഫിനൊപ്പമാണ്. ഔദ്യോഗികവിഭാഗമെന്നനിലയിൽ തങ്ങൾക്ക് ഇവരുടെ യോഗം വിളിച്ചുചേർക്കാൻ അധികാരമുണ്ടെന്നാണ് ജോസ് വിഭാഗം പറയുന്നത്. മുന്നണിയിൽനിന്ന് മത്സരിച്ചവരെയും, ഒറ്റയ്ക്ക് രണ്ടില ചിഹ്നത്തിൽ മത്സരിച്ചവരെയും യോഗത്തിലേക്ക് വിളിക്കും. പങ്കെടുത്തില്ലെങ്കിൽ നടപടികളുണ്ടാകുമെന്നും ജോസ് വിഭാഗം മുന്നറിയിപ്പ് നൽകുന്നുണ്ട്.
ചെയർമാന്റെ നിർദ്ദേശപ്രകാരം അതത് മണ്ഡലം കമ്മിറ്റികളായിരിക്കും യോഗം വിളിക്കുക. ജനപ്രതിനിധികളുടെ പട്ടിക തയ്യാറാക്കിനൽകാൻ സംസ്ഥാനനേതൃത്വം നിലവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍