കോവിഡ് നെഗറ്റീവായി നാട്ടിൽ എത്തിയാലും പ്രവാസികൾക്ക് 14 ദിവസത്തെ ക്വാന്റീൻ നിർബന്ധം; ഇളവു വേണമെന്ന പ്രവാസികളുടെ ആവശ്യത്തോട് മുഖം തിരിച്ചു സർക്കാർ; കോവിഡ് പടരുന്ന ഘട്ടത്തിൽ ഒരു ഇളവും അവശ്യവുമില്ലെന്ന് ആരോഗ്യ വകുപ്പ്; ഡബ്ല്യുഎച്ച്ഒയുടെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും നിർദ്ദേശം അതേപടി പിന്തുടരുമെന്ന് സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ മറുനാടനോട്; കേന്ദ്രം മാർഗനിർദ്ദേശം മാറ്റിയാൽ കേരളത്തിനും ആ വഴി ആകാമെന്ന് ഐഎംഎയും
എം മനോജ് കുമാർ
തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് ആയി എത്തുന്ന പ്രവാസികൾക്ക് മേൽ നിർബന്ധിത ക്വാറന്റൈൻ അടിച്ചേൽപ്പിക്കരുത് എന്ന പ്രവാസികളുടെ ആവശ്യത്തിന്മേൽ അനുകൂല നടപടികൾക്ക് സാധ്യതയില്ല. കോവിഡ് നെഗറ്റീവ് ആയി വിദേശത്ത് നിന്നും എത്തുന്നവർക്ക് 14 ദിവസം എന്ന നിർബന്ധിത ക്വാറന്റൈൻ ആവശ്യമില്ലെന്ന പ്രവാസികളുടെ ആവശ്യത്തിനാണ് മങ്ങൽ ഏൽക്കുന്നത്. നിലവിൽ ഡബ്ല്യുഎച്ച്ഒ, കേന്ദ്ര ആരോഗ്യമന്ത്രാലയം എന്നിവയുടെ ഗൈഡ് ലൈൻ ശക്തമായി പിന്തുടരാനാണ് സർക്കാർ തീരുമാനം. കോവിഡ് പടരുന്ന ഘട്ടത്തിൽ ഒരു ഇളവും അവശ്യവുമില്ലെന്ന തീരുമാനമാണ് നിലവിൽ ഉള്ളത്. ഡബ്ല്യുഎച്ച്ഒ, ആരോഗ്യമന്ത്രാലയം എന്നിവ ഗൈഡ് ലൈനിൽ മാറ്റം വരുത്തിയാൽ മാത്രമേ ഇളവുകൾ വരുത്തേണ്ടതുള്ളു എന്നാണ് സർക്കാർ തലത്തിൽ കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഈ തീരുമാനം മാറ്റണം എന്നാണ് പ്രവാസികളുടെ ആവശ്യം. ഈ ആവശ്യം നിലവിലെ സാഹചര്യത്തിൽ നടക്കാൻ സാധ്യതയില്ല എന്ന സൂചനകളാണ് സംസ്ഥാന ആരോഗ്യമന്ത്രാലയത്തിൽ നിന്നും ലഭിക്കുന്നത്.
ചില സംസ്ഥാനങ്ങൾ ഈ രീതി എടുത്ത് കളഞ്ഞിട്ടുണ്ട് എന്നാണ് പ്രവാസികൾ ചൂണ്ടിക്കാണിക്കുന്നത്. ഇതര സംസ്ഥാനങ്ങൾ പോലെയല്ല കേരളം. മലയാളികളിൽ വലിയ ഒരു പങ്കു വിദേശത്താണ്. അതിനാലാണ് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനം ഒഴിവാക്കണം എന്ന് ഇവർ സംസ്ഥാന സർക്കാരിനു മുന്നിൽ ആവശ്യം ഉയർത്തിയത്. നേരത്തെ പ്രവാസികൾക്ക് ക്വാറന്റൈൻ 28 ദിവസമായിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ഇത് പതിനാല് ദിവസമായി മാറ്റിയത്. ഇത് മാറ്റണം എന്നാണ് പ്രവാസികളുടെ ആവശ്യം.വർഷത്തിൽ ഒരു മാസം മാത്രം ലീവ് ലഭിക്കുന്നവരാണ് മിക്ക പ്രവാസികളും. അതിനാലാണ് കോവിഡ് നെഗറ്റീവ് ആയവർക്ക് ക്വാറന്റൈൻ കാലാവധി എടുത്തുകളയണം എന്ന് ഇവർ ആവശ്യം മുഴക്കുന്നത്.
ഒരു മാസം ലീവിന് എത്തുന്ന പ്രവാസികൾക്ക് പതിനാലു ദിവസവും വീട്ടിലെ ഒരു മുറിയിൽ തന്നെ ഒതുങ്ങിയിരിക്കേണ്ട സ്ഥിതിയാണ് നിലവിൽ നേരിടുന്നത്. ക്വാറന്റൈൻ കഴിഞ്ഞാലും ബന്ധുവീടുകളിൽ പോകാൻ കഴിയാത്ത അവസ്ഥയും. പ്രവാസി എന്നാൽ കേരളം പേടിക്കുന്ന അവസ്ഥയ്ക്ക് മാറ്റം വന്നില്ലെന്ന് മാത്രമല്ല ആ ഭീതി കോവിഡ് പടർന്ന സാഹചര്യത്തിൽ കൂടുകയുമാണ്. ഈ സാഹചര്യത്തിലാണ് ബന്ധുവീടുകളിൽ പോകാൻ വേണ്ടിയെങ്കിലും കോവിഡ് നെഗറ്റീവ് ആയവർക്ക് നിർബന്ധിത ക്വാറന്റൈൻ എടുത്തു കളയണമെന്ന ആവശ്യം പ്രവാസികൾ സർക്കാരിനു മുന്നിൽ ഉയർത്തിയത്.
ഇതര സംസ്ഥാനങ്ങളിൽ പോയി മടങ്ങി വരുന്നവർക്കും നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തരുതെന്ന ആവശ്യവും ഇവർ സർക്കാരിനു മുന്നിൽ ഉയർത്തിയിരുന്നു. കേരളം ആണെങ്കിൽ പലർക്കും തമിഴ്നാടിൽ പോകേണ്ടി വരും. തിരുവനന്തപുരവും നാഗർകോവിലും തൊട്ടടുത്ത് കിടക്കുകയാണ്. ഒരു മണിക്കൂർ ദൂരമേയുള്ളൂവെങ്കിലും സർക്കാർ കണക്കിൽ ഇതര സംസ്ഥാനം തന്നെ. ഇതേ പ്രശ്നം കാസർകോടുകാർക്കുമുണ്ട്. മംഗലാപുരം പോകേണ്ടി വരുന്നത് സാധാരണ ആവശ്യമാണ്. എന്നാൽ സർക്കാർ കണക്കിൽ ഇതര സംസ്ഥാന തന്നെയാണ്. ഈ പ്രശ്നങ്ങൾ നിലനിൽക്കുന്നത് കാരണം ഒരു മാസത്തെ ലീവിൽ വന്നാൽ മുഴുവൻ സമയവും വീട്ടിൽ ഒതുങ്ങിയിരിക്കേണ്ട സാഹചര്യമാണ് പ്രവാസികൾ നേരിടുന്നത്. അതിനാലാണ് ഇവർ കോവിഡ് നെഗറ്റീവ് ആയവർക്ക് പതിനാലു ദിവസ ക്വാറന്റൈൻ എടുത്ത് കളയണം എന്ന ആവശ്യം മുഴക്കിയത്.
കോവിഡ് ഗൈഡ് ലൈനിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയിട്ടില്ല. ഡബ്ല്യുഎച്ച്ഒയുടെ നിർദ്ദേശവും ഇങ്ങനെ തന്നെ. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് പതിനാലു ദിവസ ക്വാറന്റൈൻ ആണ് കേന്ദ്രസർക്കാരും ഡബ്ല്യുഎച്ച്ഒയും നിർദ്ദേശിക്കുന്നത്. ഗൈഡ് ലൈൻ മാറ്റാത്ത കാലത്തോളം തങ്ങൾക്ക് ഇതിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല-ആരോഗ്യ സെക്രട്ടറി രാജൻ ഖോബ്രഗഡെ മറുനാടൻ മലയാളിയോട് പറഞ്ഞു. മറ്റ് സംസ്ഥാനങ്ങൾ ഗൈഡ് ലൈനിൽ മാറ്റം വരുത്തിയോ എന്ന് അറിയില്ല. അങ്ങനെ ഗൈഡ് ലൈൻ മാറ്റാൻ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷെ കേരളം ഗൈഡ് ലൈൻസ് ശക്തമായി പിന്തുടരും. കേന്ദ്ര സർക്കാർ എപ്പോൾ മാർഗനിർദ്ദേശങ്ങളിൽ മാറ്റും വരുത്തുന്നുവോ അപ്പോൾ മാത്രമേ കേരളവും ഈ രീതിയിൽ മാറ്റങ്ങൾക്ക് തയ്യാറാവുകയുള്ളൂ. കേന്ദ്രം നിർദ്ദേശം മാറ്റിയാൽ അപ്പോൾ അത് കേരളത്തിലും നടപ്പിലാക്കും. പ്രവാസികളെ സംബന്ധിച്ചാണെങ്കിൽ സിവിൽ ഏവിയേഷൻ മിനിസ്റ്ററി തന്നെ പതിനാലു ദിവസം ക്വാറന്റൈൻ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്തായാലും നിലവിൽ കേരളമായിട്ട് ഗൈഡ് ലൈനിൽ മാറ്റം വരുത്തില്ല-രാജൻ ഖോബ്രഗഡെ പറഞ്ഞു.
കോവിഡ് മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്താനുള്ള സാധ്യതകൾ നിലനിൽക്കുന്നു എന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ എബ്രഹാം മറുനാടനോട് പറഞ്ഞത്. താമസിയാതെ തന്നെ കേന്ദ്രം അതിനു തയ്യാറായേക്കും. കേന്ദ്രം മാറ്റം വരുത്തിയാൽ കേരളവും മാറ്റം വരുത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ കോവിഡ് ക്ലസ്റ്ററിൽ നിന്നും വരുന്നവർക്ക് മാത്രം ക്വാറന്റൈൻ മതി എന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. കോവിഡ് പടരാത്ത ഇടങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റൈൻ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പക്ഷെ കോവിഡ് വ്യാപനം നടക്കുന്ന ഘട്ടമായതിനാൽ നിലവിൽ ഈ രീതിയിൽ പോകുന്നതാണ് അഭികാമ്യം എന്നാണ് ഐഎംഎ കരുതുന്നത്. പക്ഷെ ക്വാറന്റൈൻ കാര്യത്തിൽ മാറ്റങ്ങൾ വന്നേക്കും എന്നാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്-ഡോക്ടർ എബ്രഹാം പറയുന്നു.
വിദേശത്ത് നിന്നെത്തുന്നവർക്ക് കേരളത്തിൽ ക്വാറന്റൈൻ 14 ദിവസമാക്കി കുറച്ച തീരുമാനം തന്നെ പ്രവാസികൾക്ക് വലിയ ആശ്വാസമായിരുന്നു. നേരത്തെയുണ്ടായിരുന്ന 28 ദിവസത്തെ കാലയളവ് പുനപരിശോധിക്കണമെന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകൾ സർക്കാരിന് നിവേദനം സമർപ്പിച്ചിരുന്നു. അതിന്മേലാണ് തീരുമാനം വന്നത്. മുറവിളികൾ ശക്തമാകുന്നതിനിടെയാണ് സർക്കാർ ഇക്കാര്യത്തിൽ ഭേദഗതി വരുത്തിയത്. അതെ സമയം സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ വേണമെന്ന തീരുമാനത്തിൽ മാറ്റം വരുത്തിയിട്ടില്ല.
Stories you may Like
- പൊലീസ് വീഴ്ച മറയ്ക്കാൻ പ്രോട്ടോക്കോളിനെ തെറി പറയേണ്ട
- റാഹേൽ മകൻ കോര നിർമ്മാതാക്കളുടെ ആരോപണങ്ങൾ നിഷേധിച്ച് സ്നേക് പ്ലാന്റ്
- പ്രവാസികളുടെ വിവരശേഖരണത്തിനായി നോർക്കയുടെ ഡിജിറ്റൽ ഡേറ്റ പോർട്ടൽ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ഒരു രാജൻ ദിനംകൂടി കടന്നുപോകുമ്പോൾ ക്യാമ്പസിന്റെ നൊമ്പരമായി സിദ്ധാർഥും
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്