രണ്ടിലയ്ക്ക് വേണ്ടി ഇരുപക്ഷവും കടിപിടികൂടിയ നാളുകളിൽ സി. എഫ്.തോമസ് പറഞ്ഞത് താൻ യഥാർത്ഥ കേരള കോൺഗ്രസിന് ഒപ്പം നിൽക്കുമെന്ന്; തിരഞ്ഞെടുപ്പ് കമ്മീഷൻ ജോസ്.കെ.മാണി പക്ഷത്തിന് അനുകൂലമായി വിധി എഴുതിയതോടെ മുതിർന്ന നേതാവിനെ ഒപ്പം നിർത്താൻ നീക്കം; താൻ പിതൃതുല്യം സ്നേഹിക്കുന്ന നേതാക്കന്മാർക്ക് വേണ്ടി ഈ പ്രസ്ഥാനത്തിന്റെ വാതിലുകൾ തുറന്നിടുകയാണെന്ന് ജോസ് കെ.മാണി; അവസാന വിജയം തങ്ങളുടേതാകുമെന്ന അവകാശവാദവുമായി ജോസഫും
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കേരള കോൺഗ്രസ് തർക്കത്തിൽ ജോസ് കെ.മാണി പക്ഷത്തിന് മേൽക്കൈ വന്നതോടെ എംഎൽമാരായ മോൻസ് ജോസഫും, പി.ജെ.ജോസഫും മാത്രമല്ല കോൺഗ്രസും യുഡിഎഫും കൂടിയാണ് വെട്ടിലായത്. മുതിർന്ന നേതാവ് സിഎഫ് തോമസ് ആകട്ടെ രോഗാതുരനുമാണ്. അദ്ദേഹം ഏതുപക്ഷത്താണെന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ ആശയക്കുളപ്പുണ്ടെങ്കിലും ജോസഫിനോടാണ് ചായ് വെന്ന് പിന്നീട് വ്യക്തമായിരുന്നു. ജോസഫിനോടും അദ്ദേഹം പരസ്യമായി കൂറുപ്രഖ്യാപിച്ചതുമില്ല. ഇരുപക്ഷത്തോടും സന്ന്യാസതുല്യമായ അകലം പാലിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പിൽ രോഗാവസ്ഥ മൂലം പങ്കെടുക്കാതിരുന്നതുകൊണ്ട് വിപ് ലംഘനമെന്ന പ്രശ്്നവും ഉദിച്ചില്ല. അതുകൊണ്ട് തന്നെ അയോഗ്യതാ പ്രശ്നവുമില്ല. ഏതായാലും കേരള കോൺഗ്രസ് എമ്മും രണ്ടില ചിഹ്നവും കൈപ്പിടിയിയതോടെ സി.എഫ് .തോമസിനെ കൂടി തനിക്കൊപ്പം നിർത്താനുള്ള ശ്രമത്തിലാണ് ജോസ്.കെ.മാണി. ഇക്കാര്യം അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.
നേരത്തെ സിഎഫ്.തോമസ് ആർക്കൊപ്പമെന്ന സസ്പെൻസ് ചോദ്യമുയർന്നപ്പോൾ അദ്ദേഹത്തിന്റെ മറുപടി താൻ യഥാർത്ഥ കേരള കോൺഗ്രസിന് ഒപ്പമായിരിക്കുമെന്നാണ്. ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരിക്കുന്നു, ജോസ്.കെ.മാണി പക്ഷമാണ് യഥാർത്ഥ കേരള കോൺഗ്രസ് എമ്മെന്ന്. ഈ സാഹചര്യത്തിൽ സിഎഫ് തോമസിനെ ജോസ് കെ.മാണി നേരിട്ട് സന്ദർശിക്കുമെന്നാണ് സൂചന.
ജോസ് കെ.മാണിയുടെ വാർത്താസമ്മേളനത്തിലെ വാക്കുകൾ ഇങ്ങനെ:
മാണി സാറിന്റെ ഓർമ്മകളെപ്പോലും അപമാനിക്കുകയും, മാണി സാറിന്റെ രാഷ്ട്രീയത്തെ ഒറ്റുകൊടുക്കയും ചെയ്തവർക്ക് ഈ ചിഹ്നത്തിൽ അർഹതയില്ല എന്നതിലൂടെ തെളിയിക്കപ്പെട്ടത് കാലത്തിന്റെ നീതിയാണ്.മാണി സാറിന്റെ വേർപാടിന്ശേഷമുണ്ടായ നിർണ്ണായകമായ രാഷ്ട്രീയഘട്ടത്തിൽ കേരളത്തിലെ മഹാഭൂരിപക്ഷം പാർട്ടി പ്രവർത്തകരും സത്യത്തിന് ഒപ്പമാണ് നിന്നത്.
എന്നാൽ അപൂർവ്വം ചില ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടു, അവരിൽ അങ്ങേയറ്റം ഞാൻ ആദരിക്കുന്ന പിതൃതുല്യം സ്നേഹിക്കുന്ന നേതാക്കന്മാരുമുണ്ട്. അവർ തെറ്റിദ്ധരിക്കപ്പെട്ടതിൽ വീണതിൽ ഏറെ വേദന ഉണ്ട്. അവരോടൊന്നും എനിക്ക് പരാതിയില്ല. യഥാർത്ഥ കേരളാ കോൺഗ്രസ്സ് ഏതെന്ന് തെളിയിക്കപ്പെടുന്ന ഈ ഘട്ടത്തിൽ അവർക്ക് വേണ്ടി ഈ പ്രസ്ഥാനത്തിന്റെ വാതിലുകൾ തുറന്നിടുകയാണ്.
മുന്നോട്ടുള്ള വഴികളിൽ അവർ ഒപ്പമുണ്ടാകണമെന്ന ആഗ്രഹവും അഭ്യർത്ഥനയും പരസ്യമായി തന്നെ മുമ്പോട്ടുവെയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു' ജോസ് കെ മാണി പറഞ്ഞു.
കേരളാ കോൺഗ്രസ്സിന്റെ ഔദ്യോഗിക ചിഹ്നം തട്ടിയെടുക്കാനുള്ള ശ്രമങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. കുതിര ചിഹ്നം തട്ടിയെടുത്തപ്പോൾ ലഭിച്ച രണ്ടില എന്ന ചിഹ്നത്തെ കർഷകരാഷ്ട്രീയത്തിന്റെ പ്രതീകമാക്കിയത് മാണി സാർ നടത്തിയ നിരന്തരമായ ഇടപെടലുകളും പോരാട്ടങ്ങളുമാണ്. ആ ചിഹ്നം കവർന്നെടത്തുക്കൊണ്ട് മാണിസാറിന്റെ രാഷ്ട്രീയ പൈതൃകം കൂടി കവർന്നെടുക്കാൻ നടത്തിയ ഗൂഢാലോചനയ്ക്ക് ചരിത്രം നൽകിയ തിരിച്ചടിയാണ് ഈ വിധിയെന്ന് അദ്ദേഹം പറഞ്ഞു.
നിർണ്ണായകമായ തെരെഞ്ഞെടുപ്പുകളിലെല്ലാം ചിഹ്നം നൽകാൻ അവകാശം തനിക്കാണ് എന്ന് പറഞ്ഞ് വിവാദം ഉയർത്തിയും, ചെയർമാന്റെ അധികാരം തനിക്കാണ് എന്ന് പറഞ്ഞ് നുണ പ്രചരണം നടത്തിയും ആവർത്തിച്ച പരാക്രമങ്ങൾക്കുള്ള തിരിച്ചടിയാണ് ഈ വിധി.
ഏറ്റവും നീചമായ പദപ്രയോഗങ്ങൾകൊണ്ടു പോലും എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. വ്യക്തിഹത്യ ആവർത്തിച്ചപ്പോഴൊന്നും ആ നിലയിലുള്ള ഒരു പദപ്രയോഗംപ്പോലും തിരികെ ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം മാണിസാർ എന്നെ പഠിപ്പിച്ചത് അതല്ല.മാണിസാറിന്റെ വേർപാടിന്ശേഷം ഈ പ്രസ്ഥാനത്തെ ശിഥിലമാക്കാൻ അച്ചാരം വാങ്ങിയവരുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് കേരളം കണ്ടത്. കേരളാ രാഷ്ട്രീയത്തിൽ മറ്റൊരു നേതാവിനെതിരെയും ഉണ്ടായിട്ടില്ലാത്ത നീചമായ വ്യക്തിഹത്യയും വേട്ടയാടലും എനിക്കെതിരെ ഉണ്ടായി.
നിർണ്ണായകമായ ഘട്ടങ്ങളിൽ ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കാൻ കരുത്ത് പകർന്ന തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, ഡോ.എൻ.ജയരാജ്, എക്സ്. എംഎൽഎമാർ, സ്റ്റിയറിങ് കമ്മറ്റി അംഗങ്ങൾ ഉൾപ്പടെയുള്ള പാർട്ടിയുടെ സംസ്ഥാന നേതൃത്വം, 14 ജില്ലാ കമ്മറ്റികൾ ഉൾപ്പടെയുള്ള മുഴുവൻ പാർട്ടി ഘടകങ്ങൾ, ലക്ഷകണക്കായ പ്രവർത്തകരോടും നന്ദി പറയുന്നതായും ജോസ് കെ മാണി പറഞ്ഞു.
യഥാർത്ഥ കേരളാ കോൺഗ്രസ്സ് (എം) ഏതാണെന്ന് തെളിയിക്കുന്നതാണ് ഈ തീരുമാനം. കേരളാ കോൺഗ്രസ്സ് (എം) എന്ന പേര് ഞങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാം ജോസ് പക്ഷമെന്ന വിശേഷിപ്പിച്ചവരുണ്ട്. ഇനി ആ പ്രയോഗങ്ങളെല്ലാം അവസാനിക്കുകയാണ്. കേരളാ കോൺഗ്രസ്സ് (എം) ന്റെ യഥാർത്ഥ അവകാശികൾ ഞങ്ങളാണെന്ന് പരമോന്നത ഭരണഘടനാ സ്ഥാപനമായ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇനി മുതൽ കേരളാ രാഷ്ട്രീയത്തിൽ ഒരേ ഒരു കേരളാ കോൺഗ്രസ്സ് (എം) മാത്രമേയുള്ളൂ. ഔദ്യോഗിക കേരളാ കോൺഗ്രസ്സ് (എം) ന്റെ ചിഹ്നം മാണിസാർ കർഷകരാഷ്ട്രീയത്തിന്റെ പ്രതീകമായി ഉയർത്തിപ്പിടിച്ച രണ്ടില തന്നെ ആയിരിക്കും. ഈ വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്.കേരളാ കോൺഗ്രസ്സിനെ തകർക്കാൻ ശ്രമിച്ച, മാണി സാറിന്റെ ആത്മാവിനെപ്പോലും നിന്ദിച്ച ശക്തികളോട് സന്ധിയില്ലാതെ പൊരുതുക എന്ന രാഷ്ട്രീയ ചുമതലമാണ് താൻ ഇനി ഏറ്റെടുക്കുക എന്നും ജോസ് കെ.മാണി പറഞ്ഞു.
ചെയർമാനാകുന്നതിന് ജോസിന് വിലക്കുണ്ടെന്ന് ജോസഫ്
കേരള കോൺഗ്രസ്- എം ചെയർമാനായി പ്രവർത്തിക്കുന്നതിനു ജോസ് കെ. മാണിക്കുള്ള വിലക്കു നിലനിൽക്കുന്നുണ്ടെന്നു വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിധിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജോസ് കെ. മാണി ചെയർമാനാണെന്നു പറയുന്നതു കോടതിയലക്ഷ്യമാണ്. ചെയർമാനായി തെരഞ്ഞെടുത്തതു നിയമവിരുദ്ധമാണെന്നു മൂന്നു കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അത് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന്റേത് അവസാന വാക്കല്ല. തീരുമാനത്തിനെതിരെ ഡൽഹി കോടതിയിൽ റിട്ട് ഹർജി നൽകി അവസാന വിജയം തങ്ങളുടേതാകുമെന്നും ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു.
രണ്ടില ചിഹ്നത്തിനുള്ള അവകാശം തങ്ങൾക്കാണെന്ന ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണു കമ്മീഷൻ ജോസ് കെ. മാണി വിഭാഗത്തിനു ചിഹ്നം അനുവദിച്ചത്. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതുവരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാന്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
രണ്ടില ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു. പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ ജോസ് വിഭാഗം സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിലാണു മത്സരിച്ചത്. എന്നാൽ, തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായതു ജോസഫ് പക്ഷത്തിനു കനത്ത തിരിച്ചടിയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്