വെഞ്ഞാറമൂട് കൊലപാതകങ്ങളുമായി എന്നെ ബന്ധിപ്പിച്ചത് എൻഐഎ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ; പ്രതികൾ എന്നെ വിളിച്ച് സന്ദേശം കൈമാറി എന്ന് പറയുമ്പോൾ തെളിവു കൂടി ഹാജരാക്കണം; മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുകയും ജയരാജൻ മന്ത്രിയായി തുടരുകയും ചെയ്യുമ്പോൾ ഇതിനു എന്താണ് പ്രയാസം? ആറ്റിങ്ങലിൽ പഞ്ചായത്ത് മെമ്പറെപ്പോലെ ഞാൻ കറങ്ങി നടക്കുന്നത് സിപിഎമ്മിന് രുചിക്കുന്നില്ല; തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ച് അടൂർ പ്രകാശ് മറുനാടനോട്
എം മനോജ്കുമാർ
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇന്നലെ തിരുവോണനാളിൽ നടന്ന ഇരട്ടക്കൊലപാതകങ്ങൾ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു ഗ്രൂപ്പുകൾ തമ്മിൽ നിരന്തരമായി നടന്ന സംഘട്ടനങ്ങൾക്ക് രാഷ്ട്രീയച്ചായ കൈവരുകയായിരുന്നു. ഒരു ഭാഗത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും മറുഭാഗത്ത് ഡിവൈഎഫ്ഐ പ്രവർത്തകരുമായപ്പോൾ സംഘട്ടനം തീർത്തും രാഷ്ട്രീയമായി മാറി. ഹഖ്- മുഹമ്മദ് മിഥിലാജ് കൊലപാതകങ്ങളിൽ പ്രതികൾ കോൺഗ്രസ് പ്രവർത്തകർ ആണെന്നാണ് ഇപ്പോൾ പൊലീസിന്റെ എഫ്ഐആർ വന്നിരിക്കുന്നത്. ഇതോടെ ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലുകൾക്ക് രാഷ്ട്രീയ സംഘട്ടനത്തിന്റെ മാനം കൈവരുകയും ചെയ്തു. നിരന്തരമായി നടന്ന ആക്രമണങ്ങൾക്ക് ശേഷമാണ് ഇപ്പോൾ കൊലപാതകം നടന്നിരിക്കുന്നത്. ഈ പകയുടെ ഭാഗമായി നടന്ന ആക്രമണങ്ങളിൽ മരണത്തിന്റെ വക്കിൽ നിന്നും മുൻപ് പ്രവർത്തകർ രക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴതുകൊലപാതകം തന്നെയായി മാറി.
സ്വർണ്ണക്കടത്ത് കേസിൽ സിപിഎമ്മും പിണറായി സർക്കാരും പ്രതിരോധത്തിലായ അവസരത്തിൽ തന്നെയാണ് തലസ്ഥാന നഗരിയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുന്നത്. ഇതോടെ സിപിഎം രാഷ്ട്രീയമായി കോൺഗ്രസിനെതിരെ രംഗത്ത് വന്നു. ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനെ ലക്ഷ്യംവച്ചാണ് സിപിഎം നീങ്ങിയത്. കൊലപാതകത്തിൽ അടൂർ പ്രകാശിനും പങ്കുണ്ടെന്ന് പറഞ്ഞു അതിഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നത് മന്ത്രി ഇ.പി.ജയരാജനാണ്. സംഭവമുണ്ടായ ശേഷം കൊലയാളികൾ ഈ വിവരം അറിയിക്കുന്നത് അടൂർ പ്രകാശിനെയാണ്. 'ലക്ഷ്യം നിർവഹിച്ചുവെന്നാണ് അവർ അടൂർ പ്രകാശിന് കൊടുത്ത സന്ദേശം. ഇതാണോ കോൺഗ്രസ് കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നത്. അറസ്റ്റിലായ എല്ലാവരും കോൺഗ്രസുകാരാണ്. കോൺഗ്രസിന്റെ ഉന്നത നേതാക്കളുമായി ബന്ധമുള്ളവരാണ്. അപ്പോൾ ഇതിന്റെ പിന്നിൽ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് രംഗത്തില്ലാത്ത അടൂർ പ്രകാശ് എംപികൂടി കൊലപാതക ആരോപണങ്ങളുമായി കെട്ടുപിണയുന്നത്.
പക്കാ ക്രിമിനലുകളെ സംഘടിപ്പിക്കുക. അത് പണ്ട് കോൺഗ്രസ് ശീലിച്ചതാണ്. തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിക്കുക. അക്രമികളെ സംരക്ഷിക്കുക. ഈ നിലപാട് സമാധാനം ഉണ്ടാക്കുന്നതല്ല. ജനങ്ങൾ പ്രതികരിക്കണം. ജനസേവനം മാത്രം കൈമുതലാക്കി എല്ലാവരേയും സഹായിക്കുന്ന രണ്ട് ചെറുപ്പക്കാരെയാണ് വെട്ടിക്കൊന്നത്. നാട് ക്ഷോഭിക്കും. അപ്പോൾ ഈ അക്രമികൾക്ക് നേരെ തിരിച്ചടിക്കും.'-ജയരാജൻ കൂട്ടിച്ചേർത്തു. ജയരാജന്റെ ആരോപണങ്ങൾക്ക് ശേഷം അടൂർ പ്രകാശ് മറുനാടനോട് പ്രതികരിച്ചു. മണ്ഡലം കൈവിട്ട നഷ്ടമാണ് വെറുതെ ആരോപണങ്ങൾ ഉന്നയിച്ച് അവർ തീർക്കാൻ ശ്രമിക്കുന്നത്. തെളിവ് ഹാജരാക്കട്ടെ. മന്ത്രി മാത്രമല്ല സിപിഎമ്മിന്റെ മുതിർന്ന നേതാവ് കൂടിയാണ് ഇ.പി.ജയരാജൻ. അദ്ദേഹം ആരോപണം ഉന്നയിക്കുമ്പോൾ തെളിവ് കൂടി ഹാജരാക്കണം.
ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളം ഭരിക്കുന്നത്. ഫോൺ വിളിച്ചു സന്ദേശം കൈമാറി എന്നൊക്കെ പറയുമ്പോൾ അതിനുള്ള തെളിവ് ഫോൺ രേഖകൾ കൂടി ഹാജരാക്കാനുള്ള രാഷ്ട്രീയ അന്തസ് കാണിക്കണം. ഈ അന്തസ് ഇല്ലാതെയാണ് ഇ.പി.ജയരാജൻ ആരോപണം ഉന്നയിച്ചത്-അടൂർ പ്രകാശ് പറഞ്ഞു. ജയരാജൻ ഉയർത്തുന്നത് രാഷ്ട്രീയ ആരോപണമാണ്. സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണത്തിനായി സെക്രട്ടറിയേറ്റിൽ എൻഐഎ ഇന്നു വന്ന സമയം തന്നെയാണ് വെഞ്ഞാറമൂട് രാഷ്ട്രീയ കൊലപാതകങ്ങളുമായി എന്നെ കൂടി ബന്ധപ്പെടുത്തി രാഷ്ട്രീയ ആരോപണം വ്യവസായമന്ത്രി ഉതിർത്തത്. ചീഫ് സെക്രട്ടറി തന്നെ പറഞ്ഞിരിക്കുന്നത് കേട്ടില്ലേ? സെക്രട്ടറിയെറ്റിൽ ആർക്കും പ്രവേശനമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതി അന്വേഷിക്കാതിരിക്കാനാണ് അകത്ത് പ്രവേശിക്കാൻ പാടില്ലെന്ന് പറയുന്നത്. സർക്കാർ ചീഫ് സെക്രട്ടറിയെക്കൊണ്ട് പറയിപ്പിച്ച കാര്യമാണ് അത്. മാധ്യമങ്ങൾ അടക്കമുള്ളവരെയാണ് തീ കത്തിയ സമയത്ത് അവിടെ നിന്നും ചീഫ് സെക്രട്ടറി പുറത്താക്കിയത്. ഇതെല്ലാം കൂട്ടി വായിക്കുമ്പോഴാണ് എന്താണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത് എന്ന് മനസിലാകുന്നത്.
28 വർഷങ്ങൾക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലം മണ്ഡലം നഷ്ടമായത് സിപിഎം ഇതുവരെ മറന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഇ.പി.ജയരാജന്റെ രംഗപ്രവേശം. എ ന്നെ മണ്ഡലത്തിൽ നിന്നും ഒഴിവാക്കാൻ അവർ നിരന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്നിടയിലാണ് വീണു കിട്ടിയ രീതിയിൽ രാഷ്ട്രീയ കൊലപാതകങ്ങൾ സിപിഎമ്മിന് ലഭിക്കുന്നത്. എനിക്ക് കൊലപാതകങ്ങളുമായി ബന്ധം ഉണ്ടെന്നു ജയരാജന്റെ ആരോപണം സിപിഎമ്മിന്റെ ഈ നീക്കത്തിന്റെ തെളിവാണ്. പ്രതികൾ എന്നെ അപ്പോൾ തന്നെ വിളിച്ചു എന്നാണ് മന്ത്രി ഇ.പി.ജയരാജൻ ആക്ഷേപം മുഴക്കിയത്. പത്രവാർത്തയിലൂടെയാണ് ഞാൻ കൊലപാതകം അറിയുന്നത്. മന്ത്രിസഭ ഇടത് മന്ത്രിസഭയാണ്. ആഭ്യന്തരവകുപ്പ് കയ്യാളുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.
ആധുനിക സംവിധാനങ്ങൾ ആഭ്യന്തര വകുപ്പിന്റെ കയ്യിലുണ്ട്. എന്നെ ആരെങ്കിലും ഫോണിൽ വിളിച്ചിരുന്നോ ഞാൻ ആരെയെങ്കിലും വിളിച്ചിരുന്നോ എന്നൊക്കെ അറിയാൻ കഴിയും. ആരോപണങ്ങൾ ഉന്നയിച്ചാൽ അത് തെളിയിക്കാൻ കഴിയണം. അതിനുള്ള ഉത്തരവാദിത്തം മന്ത്രി എന്ന നിലയിൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴുണ്ട്. ഈ കാര്യങ്ങൾ തെളിയിക്കാൻ കഴിയണം.കാടടക്കി വെടിവെച്ചിട്ടു കിട്ടുന്നതെല്ലാം ലാഭം എന്ന് പറയുന്ന രീതി പിന്തുടരുന്നത് രാഷ്ട്രീയ അന്തസിനു യോജിച്ചതല്ല. മുതിർന്ന നേതാവ് ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവ് സഹിതം വേണം ആരോപണം ഉന്നയിക്കാൻ. ജയരാജന്റെ ആരോപണങ്ങളുമായി ബന്ധപ്പെട്ടു നിയമനടപടി സ്വീകരിക്കണോ എന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് ചെയ്യും.
ആറ്റിങ്ങൽ എംപിയെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നത്. കോൺഗ്രസുകാർ മാത്രമല്ല ആറ്റിങ്ങലിലെ ജനം മുഴുവനായാണ് ബന്ധപ്പെടുന്നത്. ഇതിൽ സിപിഎമ്മിന് ചൊരുക്കുണ്ട്. മണ്ഡലത്തിൽ നിന്നും ആവശ്യം ഉയരുമ്പോൾ കഴിയുന്ന കാര്യം എല്ലാം തന്നെ ചെയ്തുകൊടുക്കാറുണ്ട്. പൊതുപ്രവർത്തകൻ എന്ന നിലയിൽ എന്റെ സ്വഭാവമാണത്. പൊലീസ് സ്റ്റേഷനിൽ തന്നെ പല കള്ളക്കേസുകളും ഉണ്ടാകാറുണ്ട്. ഭരണ സ്വാധീനം ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്ക് എതിരെ സിപിഎം കള്ളക്കേസുകൾ എടുക്കുന്നുണ്ട്. അപ്പോൾ പൊലീസ് കേൾക്കുന്നത് ഒരു ഭാഗം മാത്രമാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ പരാതികൾ ഞാൻ അന്വേഷിക്കാറുണ്ട്. അത് എംപി എന്ന നിലയിൽ കടമയും ഉത്തരവാദിത്തവുമാണ്.
പഞ്ചായത്ത് മെമ്പറെക്കാളും സജീവമാണ് ഞാൻ മണ്ഡലത്തിൽ. എന്നെ മണ്ഡലത്തിൽ നിന്നും ഒഴിവാക്കണം എന്നാണ് സിപിഎം തീരുമാനം. ഒന്നേകാൽ വർഷത്തിനുള്ളിൽ മണ്ഡലത്തിനായി കുറെ അധികം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ആറ്റിങ്ങൽ ബൈപ്പാസ് ഇതിനു ഒരു ഉദാഹരണമാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അതൊന്നും അവർക്ക് സഹിക്കാൻ കഴിയാത്ത കാര്യമാണ്. എന്നെ ഒഴിവാക്കി നിർത്തിയാൽ അത് സിപിഎമ്മിന്റെ രാഷ്ട്രീയ നേട്ടമായി മാറും. ഇതിനായുള്ള പ്രവർത്തനങ്ങളാണ് അവർ നടത്തുന്നത്. ഈ ആരോപണവും അതിന്റെ ഭാഗം തന്നെ-അടൂർ പ്രകാശ് പറയുന്നു.
Stories you may Like
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- സ്വർണക്കടത്ത് സംഘങ്ങൾക്ക് വിവരം ചോർത്തിയ എസ്ഐക്ക് സസ്പെൻഷൻ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്