പൗരത്വസമരം കത്തിക്കയറിയപ്പോൾ പറഞ്ഞത് കേരളത്തിൽ പൗരത്വബിൽ നടപ്പിലാക്കില്ലെന്നും കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവില്ലെന്നും; ഓണസന്ദേശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജനങ്ങൾക്കിടയിൽ വേർതിരിവ് നിലനിൽക്കുന്നെന്ന്; ജനങ്ങൾക്കിടയിൽ വേർതിരിവുകൾ ഉണ്ടെന്നു പരസ്യമായി ഒരു മുഖ്യമന്ത്രി സമ്മതിക്കുന്നതും ഇതാദ്യം; വേർതിരിവിനു ഉത്തരവാദി മുഖ്യമന്ത്രിയുടെ പാർട്ടി തന്നെയെന്ന് ബാലചന്ദ്രൻ വടക്കേടത്ത് മറുനാടനോട്
എം മനോജ് കുമാർ
തിരുവനന്തപുരം: കേരളത്തിൽ ജനങ്ങൾ തമ്മിൽ വേർതിരിവുകൾ ഉണ്ടെന്ന മുഖ്യമന്ത്രിയുടെ ഓണസന്ദേശം വിവാദമാകുന്നു. ഇന്നത്തെ പ്രത്യേക വാർത്താസമ്മേളനത്തിലാണ് കേരളത്തിൽ മനുഷ്യർ തമ്മിൽ വേർതിരിവുകൾ ഉണ്ടെന്ന കാര്യം പരസ്യമായി മുഖ്യമന്ത്രി സമ്മതിച്ചത്. പൗരത്വ ഭേദഗതി ബിൽ പ്രക്ഷോഭം കത്തിക്കയറിയപ്പോൾ ബില്ലിനെ എതിർത്ത് കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവ് അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവ് നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഒരു ബിൽ കേരളത്തിൽ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഇതേ മുഖ്യമന്ത്രി തന്നെയാണ് കേരളത്തിൽ മതാടിസ്ഥാനത്തിലുള്ള വേർതിരിവുണ്ടെന്നു ഓണസന്ദേശത്തിൽ തുറന്നു സമ്മതിക്കുന്നത്. സമത്വസുന്ദരമായ, മനുഷ്യനും മനുഷ്യനും തമ്മിൽ വേർതിരിവുകളില്ലാത്ത ഒരു കാലം. അത് ഇനിയും സൃഷ്ടിക്കാൻ കഴിയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഇതാദ്യമായാണ് ഒരു മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങൾക്കിടയിൽ വേർതിരിവുകൾ ഉണ്ടെന്നു പരസ്യമായി സമ്മതിക്കുന്നത്. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാണ് ഓണസങ്കൽപ്പം. അത്തരമൊരു കാലം നമുക്ക് ഇനിയും ഉണ്ടാക്കിയെടുക്കാൻ കഴിയുന്നതേയുള്ളൂ എന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. നാല് വർഷം കേരളം ഭരിച്ചിട്ടും കേരളത്തിലെ വേർതിരിവുകൾ ഇല്ലാതാക്കാൻ ഒരു ചെറുവിരൽ പോലും അനക്കാൻ കഴിഞ്ഞിട്ടില്ലെന്ന തുറന്നു പറച്ചിൽ കൂടി ഈ പ്രതികരണത്തിൽ വ്യക്തമാണ്. സമൃദ്ധിയിൽ സന്തോഷപൂർവ്വം കഴിയുന്ന കാലത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ യാഥാർത്ഥ്യമാക്കണമെങ്കിൽ ക്രിയാത്മകമായ ഇടപെടലും ആത്മാർത്ഥമായ പ്രവർത്തനവും കൂടിയേ തീരൂ.
ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലുമുള്ള പ്രവർത്തന പദ്ധതിയുംവേണം.
ഈ ലക്ഷ്യം മുൻനിർത്തി ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നാണ് ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ നൽകിയ വാഗ്ദാനം. അത് ഒന്നൊന്നായി പാലിച്ചുവരികയാണ്-മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ വേർതിരിവ് ഉണ്ടെന്നുള്ള തുറന്നു പറച്ചിലാണ് ഓണസന്ദേശത്തിൽ മുഖ്യമന്ത്രി നടത്തിയത്. വേർതിരിവ് ഉണ്ടാക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്ന് ഒന്ന് കൂടി കേരളീയരെ ഓർമ്മിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. കേരളത്തിൽ വേർതിരിവ് നിലനിൽക്കുന്നുണ്ടെങ്കിൽ അഞ്ചു വർഷം ഇടവിട്ട് ഇടവിട്ട് കേരളം ഭരിച്ച മാർക്സിസ്റ്റ് പാർട്ടിക്ക് തന്നെയല്ലേ വലിയ റോൾ എന്ന് തിരിച്ചു ചോദിച്ചാൽ മറുപടി പറയാനും പ്രയാസവുമാകും
.വേർതിരിവ് കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്ക് അതിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നു രാഷ്ട്രീയ നിരീക്ഷകൻ ബാലചന്ദ്രൻ വടക്കേടത്ത് ചൂണ്ടിക്കാട്ടുന്നു. ഇവർ കേരളത്തിൽ വേർതിരിവിനെക്കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ എങ്ങനെ അത് വിശ്വസിക്കും? കമ്യൂണിസം വർഗബോധത്തെക്കുറിച്ചോ മനുഷ്യത്തെക്കുറിച്ചോക്കെ പറയുമ്പോഴും സവിശേഷമായ പ്രപഞ്ചവീക്ഷണം രൂപപ്പെടുത്തുമ്പോഴും അടിസ്ഥാനപരമായി പ്രയോഗതലത്തിൽ അത് മനുഷ്യനെ വിഭജിക്കുകയാണ്. ചൂഷകനും അല്ലാത്തവനുമായി വിഭജിക്കുന്നു. പാർട്ടിക്കാരനും അല്ലാത്തവനുമായി വിഭജിക്കുന്നു. വിവേകവും ചിന്തയുമുള്ള ഒരു സമൂഹത്തെ മാർക്സിസം അംഗീകരിക്കുന്നില്ല. യഥാർത്ഥത്തിൽ സമൂഹത്തിൽ ചിന്തയും വിവേകവും ആളുകൾ പറയുന്നുണ്ട്. എന്നാൽ അത് തെറിയായും സംസ്കാരമില്ലായ്മയായും മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ചിത്രീകരിക്കുന്നത്. അത് വിവേകപൂർണമായ സമീപനമാണോ? അല്ല. വിവേകം സമൂഹത്തിൽ ഒരു ഘട്ടത്തിൽ ഉണ്ടാകുമ്പോൾ വിവേകത്തെ തള്ളിക്കളയുകയും ചിന്തിക്കരുത് എന്ന് നമ്മോട് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് കമ്യൂണിസം. ഇതാണ് പ്രായോഗിക തലത്തിൽ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത് കോവിഡ് കാലമാണ്. പ്രതിരോധത്തിൽ അഭിപ്രായവ്യത്യാസമില്ല. പക്ഷെ നിങ്ങൾ ചിന്തിക്കരുത്. വിവേകത്തോടെ പെരുമാറരൂത് എന്ന് പറയുന്നതിൽ എന്താണ് അർഥം. നമുക്ക് വിവേകമുണ്ടാകുമ്പോൾ നമ്മൾ ശബ്ദിച്ചു എന്ന് വരും. വിവേകമുള്ളവർ മുദ്രാവാക്യം മുഴക്കി എന്ന് വരും. ചിന്തിക്കുന്നവർ വിയോജിച്ചു എന്ന് വരും. അതെല്ലാം കോവിഡിന്റെ പ്രോട്ടോക്കോൾ ലംഘനമാണ് എന്ന് പറയുന്ന രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് അഭിപ്രായവ്യത്യാസമുണ്ട്. എനിക്ക് എന്റെ വീട്ടിലിരുന്നു ചിന്തീക്കാം. എനിക്ക് എഴുതാം. എനിക്ക് പറയാം. പറയാൻ പാടില്ലെന്ന് ആരാണ് വിധിക്കുന്നത്. മുഖ്യമന്ത്രിയും പാർട്ടിക്കാരും തന്നെ. ഞങ്ങൾ പറയുന്നത് നിങ്ങൾ കേൾക്കുക. ഞങ്ങൾ ചെയ്യും. നിങ്ങൾ ആരും ചോദിക്കരുത്. ഞങ്ങൾ ഉത്തരം പറഞ്ഞുകൊണ്ടേയിരിക്കും. ഇടതുപക്ഷം ഇപ്പോൾ ചോദ്യം ചോദിക്കാൻ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി തന്നെ വാർത്ത സമ്മേളനങ്ങളിൽ ചോദ്യം ചോദിക്കാൻ അനുവദിക്കുന്നില്ല. ചാനൽ ചർച്ചകളിൽ വരുന്ന ഇടത് നേതാക്കൾ ഉത്തരമാണ് പറയുന്നത്. വിവേകികളിൽ നിന്നും ചോദ്യം വരുമ്പോൾ അത് അവർ തടയുന്നു.
അവിശ്വാസ പ്രമേയ ചർച്ചയിൽ നിയമസഭയിൽ മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തിയ രീതി തന്നെ കണ്ടില്ലേ? പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഉത്തരം നൽകിയില്ല. മൂന്നു മണിക്കൂറിലേറെ സംസാരിച്ചിട്ടും ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.. കൊവിഡിനെക്കാളും വലിയ അഴിമതിക്കഥകളാണ് കേരളത്തിൽ നിന്നും വരുന്നത്. കേരളീയ സമൂഹം ചിന്തിക്കുന്നുണ്ട്. അവർ വിവേകത്തോടെ തന്നെ അതിനെ സമീപിക്കുന്നുണ്ട്.അവന്റെ ചോദ്യങ്ങളാണ് ജനങ്ങളിൽക്കൂടി പുറത്ത് വരുന്നത്. അവന്റെ അഭിപ്രായങ്ങളാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നത്. പക്ഷെ അതിനെ വിവേകത്തോടെ സമീപിക്കാൻ എന്തുകൊണ്ട് ഇടത് നേതാക്കൾക്ക് കഴിയുന്നില്ല. ഉത്തരങ്ങൾ ഞങ്ങൾ പറയും. ഞങ്ങൾ ഞങ്ങളോട് തന്നെ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങളാണ് ഞങ്ങൾ പറയുന്നത്. നിങ്ങൾ ചിന്തിക്കുന്ന സമൂഹം ഞങ്ങളോട് ചോദ്യം ചോദിക്കരുത് എന്നാണ് അവർ പറയുന്നത്. ഇതാണ് കമ്മ്യൂണിസമെങ്കിൽ ഇതിൽ നിന്ന് മാർക്സ് എപ്പോഴേ മരിച്ചു പോയിരിക്കുന്നു. കൊറോണയുടെ കാലത്തുകൊറോണ ഉയർത്തിക്കൊണ്ട് വന്ന് വിവേകികളുടെ സമൂഹത്തെ അടിച്ചമർത്തുകയാണ് സർക്കാർ ചെയ്യുന്നത്. അങ്ങനെ ഒരു സമൂഹത്തിൽ മാത്രമേ കള്ളക്കടത്ത് നടക്കുകയുള്ളൂ. അങ്ങനെയുള്ള സമൂഹത്തിലെ അഴിമതി നടക്കുകയുള്ളൂ. അങ്ങനെയുള്ള സമൂഹത്തിലെ എന്ത് തിരിമറിയും നടക്കുകയുള്ളൂ.
പണ്ട് ഇടതുപക്ഷ നേതാക്കൾ വൃത്തികെട്ട ഭാഷ പറഞ്ഞപ്പോൾ അത് വാമൊഴി വഴ്ക്കമായി കണ്ടവരാണ് ഇടത് ചിന്തകർ. ഈ ചിന്തകർ ഇന്നു എവിടെപ്പോയി. ഇടത് നേതാക്കളുടെ വൃത്തികെട്ട പദപ്രയോഗങ്ങളെ വാമൊഴി വഴക്കത്തിന്റെ ഭാഗമായി ന്യായീകരിച്ചുകൊണ്ടിരുന്ന ഇടത് ബുദ്ധിജീവികളുടെ സമകാലിക ജീവിതം അടിമകളുടെ ജീവിതമായി മാറിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിൽ തങ്ങൾ പറഞ്ഞ വൃത്തികെട്ട ഭാഷ വാമൊഴി വഴക്കമാണ് എന്ന് പറഞ്ഞു ന്യായീകരിച്ചയാളുകൾ ഇപ്പോൾ മറ്റുള്ളവർ വാമൊഴി വഴക്കം പ്രയോഗിക്കുമ്പോൾ അത് സംസ്കാര ശൂന്യതയാണ് എന്ന് പറയുന്നതിലെ വൈരുധ്യമാണോ കമ്യൂണിസം എന്ന് പറയുന്നത്. താനും മഹാബലിയും ഒന്നാണ് എന്ന് കരുതാൻ വാമനൻ തയ്യാറായില്ല.
വാമന ദർശനം ഇവിടെ നിലനിൽക്കുന്നുണ്ട്..ഇവിടെ ഒരു വാമനബോധം നിലനിൽക്കുന്നുണ്ട്. ആദ്യം നഷ്ടമാകേണ്ടത് ഈ വാമനബോധമാണ്. ഇത് നിലനിൽക്കുന്ന കാലത്തോളം ഒന്നായി കാണാൻ നമുക്ക് കഴിയില്ല. സിപിഎം ഈ വാമനബോധത്തെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്.രാഷ്ട്രീയം പോലും വിഭാഗീയ്മായാണ് ചിന്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിനൊക്കെ ഉത്തരവാദികൾ സിപിഎം തന്നെയാണ്. വിഭജനത്തിന്റെ ഭാഗമായി ഒരു ക്ലസ്റ്റർ സൃഷ്ടിച്ചവരാണ് കമ്യൂണിസ്റ്റുകാർ. നിലവിലെ സാമൂഹിക ക്രമത്തിൽ നിന്നും വ്യത്യസ്തമായ ക്ലസ്റ്റർ ഓരോ സംസ്ഥാനങ്ങളിലും സൃഷ്ടിക്കാനും ഇവർ ശ്രമിച്ചു. ഈ ക്ലസ്റ്റർ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഈ ക്ലസ്റ്റർ കമ്മ്യൂണിസത്തിന്റെ സൃഷ്ടിയാണ്. തെലുങ്കാന സ്വതന്ത്രമായത് ഈ ക്ലസ്റ്റർ ശിഥിലമായപ്പോഴാണ്. ത്രിപുര സ്വതന്ത്രമായത് ഈ ക്ലസ്റ്റർ ശിഥിലമായപ്പോഴാണ്. ബംഗാളിലും ഇത് തന്നെയാണ് സംഭവിച്ചത്. വിഭജനത്തിന്റെ ഈ ക്ലസ്റ്റർ കേരളത്തിലുണ്ട്. ഇത് അറിയാവുന്നതുകൊണ്ടാണ് ജനങ്ങൾ തമ്മിൽ വേർതിരിവുകൾ ഉണ്ടെന്ന മുഖ്യമന്ത്രി തന്നെ തുറന്നു സമ്മതിക്കുന്നത്-ബാലചന്ദ്രൻ വടക്കേടത്ത് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്