സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ആകെ ചോർന്നത് ജനം ടിവിയുടെ മുൻ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രം; ബിജെപിയെ പ്രതിരോധത്തിലാക്കിയ ചോർച്ചയ്ക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് വിലയിരുത്തൽ; സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിൽ അഴിച്ചുപണി; കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ മാറ്റി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ജനം ടി.വി മുൻ കോ ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരായ സ്വപ്ന സുരേഷിന്റെ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഇതേ തുടർന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിൽനിന്ന് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണർ എൻഎസ് ദേവിനെ മാറ്റി. കസ്റ്റംസിന് സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ പകർപ്പ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. നിയമവിഭാഗത്തിലേക്കാണ് മാറ്റിയത്.
അനിൽ നമ്പ്യാർക്ക് എതിരായ മൊഴി പുറത്തുവന്നതോടെ ഇതോടെ ബിജെപി നേതൃത്വം പ്രതിരോധത്തിലായിയിരുന്നു. മൊഴി ചോർന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥനെ അന്വേഷണ സംഘത്തിൽനിന്ന് മാറ്റിയത്. മൊഴി ചോർന്നതിൽ കേന്ദ്രവും അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
സ്വപ്ന സുരേഷ് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിൽ ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററായിരുന്ന അനിൽ നമ്പ്യാരെക്കുറിച്ചു പറയുന്ന ഭാഗം മാത്രമാണു ചോർന്നത്. ഇതു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുകയും ചെയ്തു. കസ്റ്റംസ് സംഘത്തിലെ ഉന്നതർ ഇതിൽ അതൃപ്തി അറിയിച്ചിട്ടുണ്ട്.
അനിൽ നമ്പ്യാരുടെ പേരുപറഞ്ഞ് സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം വഴിതിരിച്ച് വിടാൻ സിപിഎമ്മും സർക്കാരും ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉച്ചയ്ക്ക് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നുവെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് കുറ്റപ്പെടുത്തി.
അന്വേഷണം നയിച്ചത് അനീഷ് രാജൻ എന്ന ഉദ്യോഗസ്ഥനായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ ആരും വിളിച്ചില്ലെന്ന് പരസ്യമായി പറഞ്ഞത് ഇടത് ബന്ധങ്ങളുള്ള അനീഷ് രാജനായിരുന്നു. ഇതിനെതുടർന്ന് അനീഷ് രാജനെ നാഗ്പൂരിലേക്ക് സ്ഥലം മാറ്റി. ഇതിൽ പ്രതികാര ബുദ്ധിയോടെ ചിലർ പ്രവർത്തിച്ചുവെന്നാണ് ഉയരുന്ന വാദം. പിന്നിൽ കസ്റ്റംസിലെ ഇടതു അനുകൂലികളാണെന്നാണ് നിഗമനം. ബിജെപിയെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമെന്നും വിലയിരുത്തുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാരും കാണുന്നത്. അതുകൊണ്ട് തന്നെ മൊഴി ചോർന്നതിൽ അന്വേഷണവും വരും.
ആരുടെ കയ്യിൽ നിന്നാണു മൊഴി ചോർന്നതെന്നും ഈ ഭാഗം മാത്രം തിരഞ്ഞെടുത്തു ചോർത്തിയതിൽ ദുരൂഹതയുണ്ടെന്നുമാണു വിലയിരുത്തൽ. കസ്റ്റംസ് ആസ്ഥാനത്ത് നിന്ന് ഇതിൽ ആശങ്ക അന്വേഷണസംഘത്തെ അറിയിച്ചു. മറ്റ് അന്വേഷണ ഏജൻസികളും അതൃപ്തി അറിയിച്ചിട്ടുണ്ട്. എൻഐഎയും നിരശയിലാണ്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിച്ചതിന് ഒരു ദിവസം മുൻപു തന്നെ സ്വപ്നയുടെ മൊഴി പ്രചരിച്ചു. സ്വപ്നയെ എൻഐഎ അറസ്റ്റ് ചെയ്തശേഷം കസ്റ്റംസ് കസ്റ്റഡിയിൽ വാങ്ങിയപ്പോൾ നൽകിയ മൊഴിയാണ് ചോർന്നത്. ഈ മൊഴി കോടതിയിലും സമർപ്പിച്ചു. ഇതും അനീഷ് രാജിനെ മാറ്റിയതിന് ശേഷമായിരുന്നു. ബിജെപിക്കെതിരെ മൊഴി ഉള്ളതു കൊണ്ടാണ് ഇതെന്ന വാദം അപ്പോഴേ സജീവമായിരുന്നു.
കസ്റ്റംസ് കൊച്ചി ജോയിന്റ് കമ്മീഷണർ അനീഷ് രാജിനെ സ്ഥലം മാറ്റാൻ ബിജെപി നേതൃത്വത്തിലെ ചിലർ കാണിച്ച അമിതാവേശം വിനയായെന്ന വിലയിരുത്തൽ ബിജെപിയിൽ ശക്തിപ്രാപിച്ചിരുന്നു. തിടുക്കപ്പെട്ടു ഈ രീതിയിൽ ഒരു നീക്കം അനീഷ് രാജിനെതിരെ വേണ്ടിയിരുന്നില്ലെന്നാണ് ബിജെപിയിലെ ഒരു പ്രബലവിഭാഗം ശക്തമായി വിശ്വസിക്കുന്നത്. ഇത് തന്നെയാണ് ജനം ടിവിയിലെ കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർക്ക് വിനയായതെന്ന് ഇവർ ഇപ്പോൾ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ലെന്ന് പ്രതികരിച്ച അനീഷ് രാജിനെ നാഗ്പൂരിലേക്കാണ് സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്ന വേളയിൽ സ്ഥലം മാറ്റിയത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാനുള്ള മൊഴിയാണ് ഇതെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവർ അന്ന് രംഗത്ത് വന്നിരുന്നു. അനീഷ് രാജിന്റെ ഇടത് അനുകൂല ബന്ധം തുറന്നു കാട്ടി മറ്റു പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നതോടെ വിവാദം കനത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലെ കസ്റ്റംസ് ഓഫീസിലേക്ക് അനീഷ് രാജിനെ മാറ്റിയത്.
അനീഷ് രാജിന് കൊടുക്കാവുന്ന ഏറ്റവും 'മികച്ച' സമ്മാനമായാണ് ഈ സ്ഥലം മാറ്റത്തെ അനീഷ് രാജിനെ പ്രബലമായി എതിർത്ത ബിജെപിയിലെ ഒരു വിഭാഗം അന്ന് വിശേഷിപ്പിച്ചത്. മടങ്ങിവരുമ്പോൾ സംഘിയായി വരും എന്നാണ് സ്വകാര്യ സംഭാഷണങ്ങളിൽ ഇവർ പ്രതികരിച്ചത്. പക്ഷെ അന്ന് തന്നെ അനീഷ് രാജിനെതിരെ ഒരു നടപടിയും അവശ്യമില്ലെന്നു ബിജെപിയിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്രം ഭരിക്കുന്നത് ബിജെപി. കസ്റ്റംസ് കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസി. അതുകൊണ്ട് തന്നെ നീക്കങ്ങൾ അവശ്യമില്ലെന്നാണ് ഒരു വിഭാഗം നിലപാട് എടുത്തത്. കസ്റ്റംസിന് രാഷ്ട്രീയക്കളികൾക്ക് മുതിരില്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. കസ്റ്റംസിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു അനീഷ് രാജ്. ഈ ഒരു പ്രസ്താവനയുടെ പേരിൽ അനീഷ് രാജിനെതിരെ നടപടികൾ ആവശ്യമില്ലെന്നാണ് ഇവർ വാദിച്ചത്.
അനീഷ് രാജിന്റെ സ്ഥലം മാറ്റത്തിൽ സ്വാഭാവികമായി കസ്റ്റംസിൽ അതൃപ്തി വളർന്നുവന്നിരുന്നു. കേസുകളിൽ രാഷ്ട്രീയം നോക്കുക കസ്റ്റംസിന്റെ രീതിയല്ല. ഇത് ദേശീയ അന്വേഷണ ഏജൻസികളിൽ ഉൾപ്പെടുന്നതുമാണ്. പ്രസ്താവനയിൽ നടപടി ആവശ്യപ്പെട്ടു ചില ബിജെപി നേതാക്കൾ അനീഷ് രാജിനെതിരെ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനെ തുടർന്നാണ് നാഗ്പൂരിലേക്ക് സ്ഥലം മാറ്റം വന്നത്. ഇതോടെ കസ്റ്റംസ് അന്വേഷണം ശക്തമാക്കുകയും ആരും തന്നെ ഊരിപ്പോകാത്ത വിധം കേസിൽ പിടിമുറുക്കുകയും ചെയ്തു. ഈ നീക്കമാണ് അനിൽ നമ്പ്യാർക്ക് വിനയായത്. സ്വർണക്കടത്ത് കേസിൽ നിന്നും തടിയൂരാൻ ആവശ്യമായ നിർദ്ദേശമാണ് അനിൽ നമ്പ്യാർ സ്വപ്നയെ അങ്ങോട്ട് വിളിച്ച് നൽകിയത്. സ്വപ്ന കുടുങ്ങിയപ്പോൾ ഒപ്പം നിന്ന എല്ലാവരും കുടുങ്ങുകയും ചെയ്തു. മൊഴിയിൽ ഒരു തിരുത്തലും ഒരിക്കലും വരാതിരിക്കാൻ ശ്രദ്ധിച്ച കസ്റ്റംസ് സ്വപ്നയുടെ മൊഴി പ്രത്യേകാനുമതി തേടി കോടതിയിൽ ഫയൽ ചെയ്തു. സാധാരണ ഗതിയിൽ കുറ്റപത്രത്തോടോപ്പമാണ് മൊഴി ഫയൽ ചെയ്യുക. ഇവിടെ കസ്റ്റംസ് നേരത്തെ തന്നെ ഫയൽ ചെയ്തു. സ്വപ്നയുടെ മൊഴി രേഖയായി കോടതിക്ക് മുന്നിൽ വന്നു. ഇതോടെയാണ് അനിൽ നമ്പ്യാരുടെ മാരത്തോൺ ചോദ്യം ചെയ്യൽ വന്നത്.
സ്വപ്നയ്ക്കും അനിൽ നമ്പ്യാർക്കും അടുപ്പമുണ്ടെന്നു കസ്റ്റംസിന് മനസിലായിരുന്നു. അതിന്റെ തെളിവുകളും അവരുടെ കൈവശമുണ്ട്. സ്വപ്നയോടുള്ള അടുപ്പം തന്നെയാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിനയായത്. ഇത്ര ഗാഡമായ അടുപ്പം അനിൽ നമ്പ്യാർക്ക് സ്വപ്നയോട് ഇല്ലെങ്കിലും സ്വപ്നയ്ക്ക് വേണ്ടി പഞ്ചനക്ഷത്ര ഹോട്ടലിൽ പാർട്ടി നടത്തുകയും ഒപ്പമിരുന്നു ഡിന്നറും മദ്യവും സേവിച്ച വ്യക്തിയാണ് അനിൽ നമ്പ്യാർ. ഇത് മനസിലാക്കിയാണ് അനിൽ നമ്പ്യാരെക്കൂടി സ്വപ്ന ബന്ധത്തിന്റെ ,കസ്റ്റംസ് ചോദ്യം ചെയ്തത്. അനീഷ് രാജിന്റെ ട്രാൻസ്ഫർ പ്രശ്നം മുന്നിൽ നിൽക്കുന്നതിനാൽ സംശയാസ്പദമായ ഒരാളും കേസിൽ നിന്നും ഊരിപ്പോരേണ്ടതില്ലെന്നു കസ്റ്റംസ് തീരുമാനിക്കുകയും സ്വപ്നയുടെ മൊഴി അനുവാദം വാങ്ങി കോടതിയിൽ രേഖയാക്കുകയും ചെയ്തു. ഇതോടെയാണ് സ്വർണ്ണക്കടത്ത് കേസിൽ ബിജെപി-ജനം ടിവി ബന്ധം കൂടി വന്നത്. അനീഷ് രാജ് പ്രശ്നത്തിൽ ഇടത് ബന്ധം ആരോപിച്ച് രംഗത്ത് മുൻപ് രംഗത്ത് വന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നു. ഇതെല്ലാം പരിവാറിനുള്ളിൽ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
അനിൽ നമ്പ്യാർ-സ്വപ്ന ബന്ധം വെളിയിൽ വന്നപ്പോൾ അത് മൊത്തത്തിൽ പരിവാർ പ്രസ്ഥാനങ്ങൾക്ക് തിരിച്ചടിയായെന്നാണ് ആർഎസ്എസിന്റെ ഒരു വിഭാഗവും വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെയാണ് ബിജെപി-ആർഎസ്എസ് ചാനൽ അല്ലാതിരുന്നിട്ടുകൂടി ചാനലിൽ നിന്ന് അനിൽ നമ്പ്യാരെ മാറ്റിനിർത്തണം എന്ന് ചാനൽ മേധാവികളോട് പരിവാർ നേതൃത്വം ആവശ്യമുന്നയിച്ചത്.
Stories you may Like
- കസ്റ്റംസ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് വിവാദമാകുന്നു
- നയതന്ത്ര ബാഗേജ് സ്വർണക്കള്ളക്കടത്തിൽ എല്ലാം ശിവശങ്കർ അറിഞ്ഞ്; ; കസ്റ്റംസ്
- നയതന്ത്ര സ്വർണ്ണക്കടത്തിൽ പ്രതികൾ അടയ്ക്കേണ്ട പിഴ 66.60 കോടി രൂപ!
- അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്