സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജിയോമോൻ കഠിനാധ്വാനം കൊണ്ട് കെട്ടിപ്പെടുത്തത് ഏഴ് കോളേജുകൾ; ലണ്ടനിലെ ക്യാമ്പസുകളിൽ നടത്തിയത് ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകൾ; വിദ്യാഭ്യാസ ബിസിനസ് ദുബായിലേക്കും വളർന്നപ്പോൾ ശതകോടീശ്വരനായി; നാലു മാസം മുമ്പ് ബാധിച്ച കോവിഡ് വിട്ടൊഴിഞ്ഞിട്ടും വെന്റിലേറ്ററിന് പുറത്തിറങ്ങിയില്ല; ലണ്ടനിൽ മരണത്തിന് കീഴടങ്ങിയ കാഞ്ഞിരപ്പള്ളിക്കാരന് വേണ്ടി കണ്ണീരൊഴുക്കി പ്രവാസികൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ : നീണ്ട അഞ്ചു മാസം ജീവന് വേണ്ടി പൊരുതിയ യുവ ബിസിനസുകാരൻ ജിയോ മോൻ
ജോസഫ് ഓർമ്മയായി . ഇന്ത്യൻ സമയം ഇന്ന് രാവിലെ ഒന്നരയോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ മാർച്ച് അവസാനത്തിൽ ലണ്ടനിൽ ഉണ്ടായ കോവിഡ് സമൂഹ വ്യാപനത്തിന്റെ ഇരയായി മാറുക ആയിരുന്നു ഈ യുവാവ് .
ഒന്നര പതിറ്റാണ്ടിലെ യുകെ ജീവിതത്തിനിടയിൽ തൊഴിൽ രംഗത്ത് തന്റേതായ പാത കണ്ടെത്തിയ ജിയോ മോൻ സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തി യുകെ മലയാളി സമൂഹത്തിന്റെ പ്രതീക്ഷയായി വളരവേയാണ് അദ്ദേഹത്തെ തേടി വിധിയുടെ വിളി എത്തുന്നത് . ക്വീൻ എലിസബത്ത് ആശുപത്രിയിലെ ചികിത്സയിൽ രോഗനില വഷളായപ്പോൾ എക്മോ വെന്റിലേറ്റർ സൗകര്യം ഉള്ള കേംബ്രിജിലെ പാപ്വർത്ത ഹോസ്പിറ്റലിലേക്ക് അദ്ദേഹത്തെ എത്തിച്ചെങ്കിലും ആ ശ്രമങ്ങൾ ഒക്കെ വൃഥാവിലാകുന്ന കാഴ്ചയാണ് ഇന്നലെ ഉണ്ടായത്.
ഇന്ത്യയായിരുന്നു ജിയോ മോന് ഏറ്റവും പ്രധാനം. രണ്ട് പതിറ്റാണ്ടായി യുകെയിൽ തുടർന്നിട്ടും ബ്രിട്ടീഷ് പൗരത്വം എടുത്തില്ല. ഇന്ത്യാക്കാരനായി എല്ലാവരേയും സഹായിച്ച് ഓടി നടന്നു. ഇന്ത്യൻ പാസ്പോർട്ട് തന്നെ തന്റേതാക്കി വച്ചു. അതുകൊണ്ട് തന്നെ ജിയോ മോന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോവിഡ് നെഗറ്റീവ് ആയ ശേഷമാണ് മരണത്തിന് കീഴടങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഇതിന്റെ സാധ്യതകൾ തേടുന്നത്.
എല്ലാവരേയും സഹായിക്കുന്നതായിരുന്നു പ്രകൃതം. സ്റ്റൂഡന്റ് വിസയിലാണ് ലണ്ടനിൽ എത്തിയത്. അതിന് ശേഷം സ്വന്തം നിലയിൽ ബിസിനസ് തുടങ്ങാൻ തീരുമാനിച്ചു. വിദ്യാഭ്യാസ മേഖലയിലേക്കാണ് ചുവട് വച്ചത്. സ്വന്തം പ്രയത്നത്താൽ കോളേജുകൾ തുടങ്ങി. ഏഴു കോളേജുകൾ യുകെയിൽ സ്വന്തമായി. ഇവിടെ എല്ലാം ബ്രിട്ടീഷ് യൂണിവേഴ്സിറ്റി കോഴ്സുകളാണ് പഠിപ്പിച്ചത്. പിന്നീട് ദുബായിലേക്കും വിദ്യാഭ്യാസ ബിസിനസ്സിന്റെ സാധ്യതകളുമായി കോളേജ് തുറന്നു. കൊച്ചിയിൽ ഐടി കമ്പനിയും ഉണ്ടായിരുന്നു. യുകെസിബിസി എന്ന കോളേജിന് യുകെയിൽ എങ്ങും അംഗീകാരം നേടിയെടുത്ത ജീമോന്റെ മരണത്തിലൂടെ എന്തിനും ഏതിനും ഓടിയെത്തുന്ന വ്യക്തിയെയാണ് യുകെ മലയാളിക്ക് നഷ്ടമാകുന്നത്.
യുകെയിൽ തന്നെ കോവിഡ് ബാധിച്ചവരിൽ ഏറ്റവും ദീർഘ കാലം ചികിത്സ നടത്തിയതും ജിയോ മോന് വേണ്ടി ആയിരുന്നിരിക്കണം . പാപ്വർത്ത ഹോസ്പിറ്റലിൽ തന്നെ വേറെയും മലയാളികളെ ഗുരുതരമായ നിലയിൽ ഏകമോ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും അവരൊക്കെ രോഗം ഭേദമായി വീട്ടിൽ മടങ്ങി എത്തി ആരോഗ്യം വീണ്ടെടുക്കുകയാണ് . എന്നാൽ കോവിഡ് പടർന്ന ആദ്യ ദിവസങ്ങളിൽ തന്നെ രോഗബാധിതനായ ജിയോ മോൻ ഏകമോ സൗകര്യം ഉള്ള വെന്റിലേറ്ററിലേക്ക് മാറ്റാൻ സമയം എടുത്തത് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉള്ള ശ്രമത്തിൽ ഏറെ നിർണയകമായതായി വിലയിരുത്തപ്പെടുന്നു .
ലണ്ടനിലായിരുന്നു തുടക്കത്തിൽ ചികിൽസ. കേന്ദ്രമന്ത്രി വി മുരളീധരൻ കത്തെഴുതിയാണ് അത്യാധുനിക ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ ആഴ്ച ബോധം വന്നു. വർത്തമാനവും പറഞ്ഞു. പക്ഷേ വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ ജീവന് വെല്ലുവിളിയാകുമെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞിരുന്നു. ഇതിനിടെയാണ് പെട്ടെന്ന് തളർന്ന് മരണമുണ്ടാകുന്നത്. ഈ ആശുപത്രിയിൽ ആയുത കൊണ്ടാണ് ഇത്രയും കാലം ജീമോന്റെ ജീവൻ നിലനിർത്താനായത്.
രോഗ നില വഷളാകും മുന്നേ ഏകമോ വെന്റിലേറ്ററിലേക്ക് മാറ്റുന്നതാണ് രോഗിയുടെ ജീവൻ തിരിച്ചു പിടിക്കാൻ ഏറ്റവും ഫലപ്രദമെന്ന് ഏതാനും കോവിഡ് രോഗികളെ പരിചരിച്ച ശേഷമാണു മെഡിക്കൽ ടീമിന് പോലും വക്തമാകുന്നത് . തുടർന്നാണ് ഏറ്റവും വേഗത്തിൽ ഗുരുതരനിലയിൽ ഉള്ള രോഗികളെ ഏകമോ സംവിധാനത്തിൽ മാറ്റുവാൻ തുടങ്ങിയതും അനേകം പേര് ജീവിതത്തിലേക്ക് മടങ്ങി എത്തിയതും .
ഗവേഷക പ്രാധാന്യം ഉള്ള ആശുപത്രിയിലെ ചികിത്സക്കിടയിൽ ജിയോ മോന് കോവിഡ് രോഗ വിമുക്തി ഉണ്ടായതായാണ് കുടുംബവുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കൾ സ്ഥിരീകരിക്കുന്നത് . എന്നാൽ ആന്തരിക അവയവ പ്രവർത്തനങ്ങൾ ഇതിനകം ഏറെ തകരാറിൽ ആയിക്കഴിഞ്ഞിരുന്നു . എങ്കിലും പ്രതീക്ഷ കൈവിടാതെ ഡോക്ടർമാർ ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങി എത്തും എന്ന പ്രാക്ടീക്ഷയിലായിരുന്നു.
പക്ഷെ ദീർഘനാളായി ജീവൻ രക്ഷ ഉപകാരണത്തോടെ കഴിയുന്ന രോഗിയിൽ ഇനി പ്രതീക്ഷക്കു വകയില്ലെന്നു പലവട്ടം കൂടിയാലോചനകൾ നടത്തിയ മെഡിക്കൽ ബോർഡ് കുടുംബത്തെ അറിയിക്കുക ആയിരുന്നു . തുടർന്ന് ഉറ്റ ബന്ധുക്കളുടെ അനുമതിയോടെ ജീവൻ രക്ഷ ഉപകരണങ്ങൾ വിച്ഛേദിച്ചു ജിയോ മോന്റെ മരണം സ്ഥിരീകരിക്കുക ആയിരുന്നു . കോവിഡ് രോഗ വിമുക്തി നേടിയ സാഹചര്യത്തിൽ മൃതദേഹം സ്വദേശമായ കാഞ്ഞിരപ്പള്ളിയിലേക്കു കൊണ്ടുപോകാൻ ഉള്ള ശ്രമമാണ് ഇപ്പോൾ കുടുംബം നടത്തുന്നത് .
അതിനിടെ ജീമോന്റെ ജീവൻ രക്ഷിക്കാൻ സമാനതകൾ ഇല്ലാത്ത ശ്രമങ്ങളാണ് ഏപ്രിൽ ആദ്യവാരം നടന്നത് . അദ്ദേഹത്തെ പാപ്വർത്ത ആശുപത്രിയിൽ എത്തിച്ചു ഏകമോ സംവിധാനമുള്ള ചികിത്സ ഏർപ്പെടുത്താൻ ലണ്ടൻ ഹൈക്കമ്മിഷൻ , കേരള സർക്കാർ എന്നിവരൊക്കെ സമ്മർദം ചെലുത്തിയിരുന്നു . ഒടുവിൽ ഡൽഹിയിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ പോലും വേണ്ടി വന്നു .
പക്ഷെ ഇതിനിടയിൽ വിലപിടിച്ച ഏതാനും ദിവസങ്ങളാണ് കൈവിട്ടു പോയത് . ബിസിനസ് ആവശ്യങ്ങളാക്കായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്ന ജീവൻ വിദേശ യാത്ര കഴിഞ്ഞു എത്തിയ ഉടൻ ആണ് രോഗബാധിതകുന്നത് . മാത്രമല്ല കോവിഡ് പടർത്തുന്നതിൽ വലിയ പങ്കു വഹിച്ചു എന്ന് കരുതപ്പെടുന്ന ട്യൂബ് ട്രെയിനുകളിലെ യാത്രയും ജിയോ മോനെ പോലെ അനേകം ലണ്ടൻ മലയാളികളെ കോവിഡ് രോഗികളാക്കിയിരുന്നു .
ഒടുവിൽ വിഷുദിന തലേന്ന് ജിയോ മോൻ പാപ്വർത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ എവിടെയും പ്രതീക്ഷകൾ പരക്കുകയായിരുന്നു . യുകെ മലയാളികൾ മാത്രമല്ല , ഓസ്ട്രേലിയയിലും അമേരിക്കയിലും ഗൾഫിലും ഒക്കെ പ്രാർത്ഥന ഗ്രൂപുകളിൽ നിന്നും അദ്ദേഹത്തന്റെ ജീവൻ രക്ഷിക്കാനുള്ള സഹായം തേടി അനേകം സന്ദേശങ്ങൾ എത്തിയത് പതിനായിരക്കണക്കിന് മലയാളികളിലേക്കാണ് .
കാഞ്ഞിരപ്പളിയിലെ പ്രശസ്തമായ പന്തിരുവേലിൽ കുടുംബം അംഗം എന്ന നിലയിലും യുകെയിലും പ്രവാസ മലയാളി സമൂഹത്തിലും ചുരുങ്ങിയ കാലത്തിൽ വ്യാപകമായ ബന്ധം വളർത്തിയെടുത്ത ജിയോ മോന്റെ രോഗനില വഷളാകാതിരിക്കാൻ അദ്ദേഹത്തെ ഒരു പരിചയവും ഇല്ലാത്ത അനേകായിരങ്ങളാണ് പ്രാർത്ഥനയുമായി കൂടെയെത്തിയത് . പക്ഷെ വിധി നിശ്ചയം തടുക്കുന്നതിൽ നിസ്സാരരരായ മനുഷ്യർക്ക് കാര്യമായ പങ്കു ഒന്നുമില്ലെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തിയാണ് ജീവൻ വിടപറയുന്നത്.
ഒഐസിസി യുകെയുടെ നാഷണൽ കമ്മറ്റി അംഗവും കോൺഗ്രസ്സ് നേതാവുമായിരുന്നു ജിയോ മോൻ യുകെയിലെത്തുന്ന മലയാളികൾക്ക് ആതിഥ്യം അരുളുന്നതിൽ മുന്നിൽ നിന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. ഈ സാഹചര്യത്തിലാണ് കോവിഡ് മൂലം ജീവിതത്തിൽ അനാഥമാക്കപ്പെടുന്ന യുകെ മലയാളികൾക്കിടയിലെ ഏറ്റവും ഒടുവിലത്തെ കുടുംബമായ ജിയോ മോന്റെ വിധവ സ്മിതയുടെയും മൂന്ന് പിഞ്ചു കുഞ്ഞുങ്ങളുടെയും മുഖം നൊമ്പരക്കാഴ്ചയായി മാറുന്നത് . ബിസ്നെസിൽ കണ്ണടച്ചു തുറക്കും മുൻപേ വളർന്നു കയറിയ ജീമോൻ വന്ന വഴികൾ മറക്കുന്ന ആളായിരുന്നില്ല . അതിനാൽ ഒരു ശരാശരി കാഞ്ഞിരപ്പള്ളിക്കാരന്റെ മനസും എന്നും അദ്ദേഹം കൂടെ കൊണ്ട് നടന്നിരുന്നു .
അതുകൊണ്ടു തന്നെയാണ് യുകെയിലും മലയാളികളുടെ നേതൃത്വത്തിൽ കൊണ്ഗ്രെസ്സ് സംഘടനാ പ്രവർത്തനം ആരംഭിച്ചപ്പോൾ മുന്നിൽ നില്ക്കാൻ തയ്യാറായതും . സ്വാഭാവികമായും കാഞ്ഞിരപ്പള്ളിക്കാർ ഒന്നിച്ചു കൂടണമെന്ന ആശയത്തോടെ സംഗമംത്തിനു രൂപം നല്കിയപ്പോഴും ജീമോൻ പിന്നോക്കം നിന്നില്ല .
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്