മതാടിസ്ഥാനത്തിൽ രാഷ്ട്രീയം പറയുമ്പോൾ അത് വർഗ്ഗീയതയും ജാതിയടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ മാനവികതയുമാകുന്നത് വിരോധാഭാസമാണ്; ജാതി അടിസ്ഥാനത്തിൽ സംവരണം കൊടുത്താൽ എല്ലാ ജാതികൾക്കും കൊടുക്കേണ്ടി വരും; നിറം അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം എന്നു പറഞ്ഞാൽ എന്തായിരിക്കും നിലപാട്? സി രവിചന്ദ്രൻ എഴുതുന്നു
സി രവിചന്ദ്രൻ
അനീതിക്കും സൗന്ദര്യം ആവശ്യമുണ്ട്
(1) എല്ലാ ജാതികൾക്കും ജാതിസംവരണം വരും എന്നതായിരുന്നു സംവരണസമവാക്യങ്ങൾ' (https://www.youtube.com/watch?v=p0rcEkYOv3A) എന്ന പ്രഭാഷണത്തിലെ ഒരു നിരീക്ഷണം. രാജ്യസത്യമായി അതിന്ന് മുന്നിലുണ്ട്. കൂട്ടത്തിനുള്ളിലെ നീതിയെക്കുറിച്ചായിരുന്നു മറ്റൊരു വിശകലനം. പലജാതി ഉറഞ്ഞുതുള്ളലുകളുടെ പ്രഭവകേന്ദ്രം ഈ അനീതി ചൂണ്ടിക്കാട്ടിയതായിരുന്നു. ആത്യന്തികമായി പ്രസ്തുത ആശയപരിസരത്തിലേക്ക് ജാതി സംവരണമെക്കാനിസം നീങ്ങുന്നു. പറഞ്ഞതൊന്നും പതിരായില്ല എന്നത് ആരെയും സന്തോഷിപ്പിക്കും. മനുഷ്യസമൂഹവും മനസ്സും പുരോഗമിക്കുന്നതെങ്ങനെ എന്ന് വസ്തുനിഷ്ഠമായി നിരീക്ഷിക്കുന്ന ആർക്കും അനിവാര്യമായി എത്തിച്ചേരാനാവുന്ന നിഗമനങ്ങൾ തന്നെയാണവ. പരമ്പരാഗത ജാതിവാദത്തിനും സംവരേണ്യസാഹിത്യത്തിനും വസ്തുതകളും യാഥാർത്ഥ്യങ്ങളും ഒരിക്കലും വിഷയമല്ല. നരച്ച ജാതിമുദ്രാവാക്യങ്ങളും കാൽപ്പനികവും ചരിത്രവിരുദ്ധവുമായ പരത്തിയെഴുത്തും മാത്രമാണവിടെ പ്രസക്തം. ഒരു തെറ്റിനെ ന്യായീകരിച്ചാൽ സമാനമായവയെല്ലാം ന്യായീകരിക്കേണ്ടിവരും. വർഗ്ഗീയവാദത്തെക്കാൾ വിഷലിപ്തമാണ് ജാതീയതയും ജാതിവാദവും. മതാടിസ്ഥാനത്തിൽ രാഷ്ട്രീയംപറയുമ്പോൾ അത് വർഗ്ഗീയതയും ജാതിയടിസ്ഥാനത്തിൽ സംസാരിക്കുമ്പോൾ മാനവികതയുമാകുന്നത് വിരോധാഭാസം മാത്രമാണ്.
(2) ജാതി അടിസ്ഥാനത്തിൽ സംവരണംകൊടുത്താൽ എല്ലാ ജാതികൾക്കും കൊടുക്കേണ്ടി വരും. അവിടെ മറ്റ് മലമറിപ്പുകൾക്കൊന്നും സ്കോപ്പില്ല. കാളിദാസസാഹിത്യം ചമച്ചിട്ടും കാര്യമില്ല. പ്രാകൃത സമൂഹത്തിലേക്കുള്ള വിസയാണത്. കാരണം നിങ്ങളുടെ വാദത്തിൽ പത്തു പൈസയുടെ വസ്തുതയോ യുക്തിയോ ധാർമ്മികതയോ ഇല്ല. റിഗ്രസീവ് ആയ ഒരു ടൂൾ ഒരു കൂട്ടർ വിജയകരമായി ഉപയോഗിച്ചാൽ മറ്റുള്ളവരും അനുകരിക്കും. അനീതി എക്കാലത്തും അതിപ്രസരണങ്ങൾ നിർമ്മിക്കും. ജാതി പറഞ്ഞ് ജാതി കരിച്ചുകളയും എന്നൊരു ജാതിവാദഫലിതമുണ്ട്. പണ്ടേതോ പാരമ്പര്യപ്രഭു അങ്ങനെ എഴുതിവെച്ചിട്ടുണ്ട് എന്നതാണ് പ്രമാണം. മണ്ണെണ്ണ തൂവി തീ കെടുത്തണമെന്ന ഈ ജാതിസംവരണശാഠ്യത്തിനും അനിവാര്യമായ ഫലമുണ്ട്. ജാതി പറയണമെന്ന് പറയുമ്പോൾ ആരൊക്കെ പറയണം എന്ന ചോദ്യം അനിവാര്യമാകും. നമ്മൾ പറയും-അവർ കേൾക്കണം എന്ന പ്രഭുവാദം ക്ലച്ച് പിടിക്കില്ല. പറയാൻ കുറെപ്പേർ കേൾക്കാൻ കുറെപ്പേർ എന്ന വിഭജനം സംവരണം വാങ്ങാൻ കുറെ ജാതികൾ-ഔദാര്യബോധം നടിക്കാൻ മറ്റുചില ജാതികൾ എന്ന വിഭജനസമവാക്യം എങ്ങനെ ഇല്ലാതായോ അതുപോലെ അസ്ഥിരപെടും. ജാതി പറയണമെന്ന് പറയുന്നവർക്ക് ജാതിപറച്ചിലിന് സംവരണം ഏർപെടുത്താൻ കഴിയില്ല. അപ്പോൾ എല്ലാവരും പറയണം, പറയാത്തവരും പറയണം എന്നാണവിടെ പറയാതെ പറയുന്നത്. ജാതിസംവരണം മൂപ്പിച്ച് സർവജാതിസംവരണത്തിൽ തളച്ചതുപോലെ ജാതിപറച്ചിലും സർവജാതിപറച്ചിലിൽ കലാശിക്കും. ട്യൂബിൽ നിന്ന് കുഴമ്പ് പുറത്തേക്ക് ഞെക്കിയിറക്കുന്നതുപോലെ തിരിച്ചു കയറ്റാനാവില്ലല്ലോ. സർവജാതിസംവരണം റദ്ദാക്കാനാവാത്തത് പോലെ സർവജാതിപറച്ചിലും നിറുത്താനാവില്ല. മാന്തുന്നവർക്കെല്ലാം അനിവാര്യമായ സുഖം സിദ്ദിഖും, സമൂഹം മുന്നേറും.
(3) ജാതി എന്ന കൊതിവാക്ക് തൽക്കാലത്തേക്ക് മാറ്റിപിടിക്കുക. ലുക്കിസം(lookism) എന്ന വിവേചനസമവാക്യവും ഒഴിവാക്കുക. നിറം അടിസ്ഥാനത്തിൽ സംവരണം കൊടുക്കണം എന്നു പറഞ്ഞാൽ എന്തായിരിക്കും നിലപാട്? പ്രത്യക്ഷത്തിൽ ഉടനടി വിവേചനം പ്രകടമാകുന്ന കാര്യമാണല്ലോ നിറം. വെളുക്കാനായി മരിക്കാനും തയ്യാറാകുന്ന ജനതയാണ് നാം. സിനിമയിലും സീരിയലിലുമൊന്നും കറുത്തവരെ കാണുന്നില്ല, പ്രണയത്തിൽ കറുത്തവർക്ക് സാധ്യത കുറവാണ്, കറുത്തവർ സഹസ്രാബ്ദങ്ങളായി അടിച്ചമർത്തലിനും പീഡനത്തിനും വിധേയമായമാകുന്നു, നിറം കേവലമായ സങ്കൽപ്പ സിദ്ധാന്തമല്ല, ശാരീരികവും ജനിതകവുമായ വേരുകളും അതിനുണ്ട്. നിറസംവരണസാഹിത്യം ചമയ്ക്കാനാണെങ്കിൽ ചരക്ക് ധാരാളമുണ്ട്. പക്ഷെ ജാതിക്കൊതി മൂത്തുനിൽക്കുന്നതു കൊണ്ടാവാം നിറാടിസ്ഥാനത്തിൽ സംവരണം വേണമെന്ന് തൽക്കാലം ആരും പറയുന്നില്ല. പകരം പറയുന്നത് നിറം പ്രതിഭയുടെ അളവുകോലല്ല, എല്ലാവരും തുല്യരാണ്, നിറവ്യത്യാസത്തിന്റെ ശാസ്ത്രീയകാരണം തിരിച്ചറിയണം, മറിച്ചുള്ള ചിന്തകൾ ദുർബലപെടുത്തണം, അത്തരമൊരു അവബോധം സമൂഹത്തിലുണ്ടാവണം, നിറവ്യത്യാസത്തെ കുറിച്ച് അഭിമാനപൂർവം സംസാരിക്കുന്നത് മാനവികവിരുദ്ധതയാണ്, നിറം അടിസ്ഥാനത്തിൽ വിഭവങ്ങൾ വിതരണം ചെയ്യുന്നതും തെരഞ്ഞെടുപ്പുകൾ നടത്തുന്നതും പിന്തിരിപ്പനായ കാര്യമാണ്. നിറഭേദബോധവും അനുബന്ധ വിവേചനവും മാറണം, അല്ലാതെ വ്യത്യാസങ്ങളും വകഭേദങ്ങളും ആഘോഷിക്കുകയല്ല വേണ്ടത്, എല്ലാവരും ഒന്നാണെന്ന തിരിച്ചറിവുണ്ടാകണം......വളരെ നല്ല ഒരിത്.
ഇതേ കാര്യം ജാതിയിലേക്ക് വന്നാലോ? ജാതി നിങ്ങൾ കരുതുന്നതുപോലെയുള്ള ഒരിത് അല്ല. അത് നിങ്ങൾ ഇല്ലെന്ന് പറയുമ്പോൾ ഇല്ലാതാകുന്നതല്ല, നിങ്ങൾ അവഗണിക്കുമ്പോഴും സമൂഹം നിങ്ങളുടെ അത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കും, അല്ലെങ്കിൽ ഞങ്ങളത് ചെയ്യിപ്പിക്കും... അപ്പോൾ നിറമോ? അത് നാം അവഗണിക്കണം, സമൂഹത്തെ ബോധവത്കരിക്കണം, സയൻസ് പറയണം.... ജാതിസംവരണം, അതിനി ഏതിനത്തിൽ പെട്ടതാകട്ടെ, ശുദ്ധമായ പാരമ്പര്യവാദമാണ്, മതാത്മകവും സമത്വവിരുദ്ധവുമാണ്, അങ്ങേയറ്റം റിഗ്രസീവാണ്. ജാതിയനുസരിച്ച് സംവരണം കൊടുക്കുമ്പോൾ ജാതിയും ജാതിബോധവും കനക്കും. നിറമനുസരിച്ച് കൊടുത്താൽ നിറവും നിറബോധവും പുഷ്ടിപെടും. ജാതി പറഞ്ഞാൽ പറയുന്നതേ ബലപ്പെടൂ. സാമൂഹിക ഇടങ്ങളിലെ ജാതിക്കസർത്തുകളുടെ അതേ അളവിൽ നിറം ഇടംപിടിക്കാത്തത് അതൊരു വിഷയമല്ലാത്തതുകൊണ്ടല്ല. മറിച്ച് അതിനെ സ്ഥാപനവൽക്കരിച്ച് പ്രോത്സാഹിപ്പിക്കാൻ ആളില്ലാത്തതുകൊണ്ടാണ്. ജാതിസംവരണം ഇല്ലെങ്കിലും ജാതി ഉണ്ടാവില്ലേ, ഉണ്ടായിരുന്നില്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. പുകവലിക്കാത്തവർക്കും ശ്വാസകോശ സംബന്ധമായ അർബുദം വരുന്നുണ്ട്, പുകവലി തുടങ്ങുന്നതിനുമുമ്പും അതുണ്ടായിരുന്നിരിക്കണം. ജാതിസാഹിത്യത്തിൽ ഏറ്റവും അവസാനം വേണ്ടി വരുന്ന വാക്കാണ് സത്യം. കൂട്ടത്തിലെ നീതി തേടി സംവരണവാദികൾ തന്നെ ഇറങ്ങുമ്പോൾ പ്രസ്തുത അവസ്ഥ അധികം നീളില്ലെന്ന പ്രതീതി ഉണ്ടാവുകയാണ്. കാലം വരും, അനീതിക്കും സൗന്ദര്യം ആവശ്യമുണ്ട് എന്നവർ പറയും.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍