പൗരന്മാരുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ നാട്ടിലാകെ സി സി ടി വി കാമറകൾ; സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് നിയന്ത്രണങ്ങൾ; സർക്കാരിനെതിരെയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങൾക്ക് വിലക്ക്; ആരോഗ്യ സംരക്ഷണ നടപടികൾ സ്വീകരിക്കേണ്ടതുപോലും സർക്കാർ നിർദ്ദേശങ്ങൾക്കനുസരിച്ചു മാത്രം; പൗരന്മാരെ വെറും അടിമകളാക്കിയ ചൈനയിലെ കമ്മ്യുണിസ്റ്റ് സർക്കാർ ഇതാ ഭക്ഷണത്തിലും നിയന്ത്രണം കൊണ്ടുവരുന്നു: മധുര മനോജ്ഞ ചൈനയിലെ പുത്തൻ വിശേഷങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കണമെന്ന ഒരു നിർദ്ദേശം സർക്കാരിൽ നിന്നും വന്നത് ഇപ്പോൾ ചൈനീസ് പൗരന്മാരുടെ മേൽ മറ്റൊരു നിയന്ത്രണമായി മാറിയിരിക്കുകയാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാരായ പ്രാദേശിക സഖാക്കളും ഉദ്യോഗസ്ഥരും നിർബന്ധപൂർവ്വം ഈ നിർദ്ദേശം നടപ്പിലാക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ രാജ്യത്തെ സാധാരണ പൗരന്മാർക്ക് നഷ്ടപ്പെടുന്നത് ആകെയുണ്ടായിരുന്ന, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണ്. പലയിടങ്ങളിലും ഉപഭോക്താക്കൾ കൂടുതൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് നിരുത്സാഹപ്പെടുത്തണം എന്ന നിർദ്ദേശമാണ് റെസ്റ്റോറന്റുകൾക്ക് നൽകിയിട്ടുള്ളത്. ചിലയിടങ്ങളിൽ ഭക്ഷണം കഴിക്കുന്നതുപോലും നിരീക്ഷിക്കപ്പെടുന്നു.
ഷാങ്ങ്ഹായിയിൽ ഉദ്യോഗസ്ഥർ നാട്ടുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം ആരെങ്കിലും ഭക്ഷണം പാഴാക്കുന്നത് കണ്ടാൽ അത് റിപ്പോർട്ട് ചെയ്യണം എന്നാണ്. റെസ്റ്റോറന്റുകളിൽ എത്തുന്ന ഉപഭോക്താക്കളോടെ അവരുടെ എണ്ണത്തിൽ കുറവ് ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യുവാനാണ് ഇപ്പോൾ പല റെസ്റ്റോറന്റുകളും ആവശ്യപ്പെടുന്നത്. ഹുനാനിലെ ഒരു റെസ്റ്റോറന്റ് ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നത് ഭക്ഷണം കഴിക്കുന്നതിനു മുൻപ് അവരുടെ ഭാരം എത്രയാണെന്ന് നോക്കണമെന്നാണ്. അതിനനുസരിച്ച് ആവശ്യമായ ഭക്ഷണം എത്രയെന്ന് റെസ്റ്റോറന്റ് നിർദ്ദേശിക്കും.
മറ്റു പല രാജ്യങ്ങളിലും എന്നപോലെ ചൈനയിലും ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി പാഴാക്കപ്പെടുന്നുണ്ട്. 2015- ചൈനയി പാഴായ ഭക്ഷണം ഉപയോഗിച്ച് 30 മുതൽ 50 വരെ ദശലക്ഷം ആളുകൾക്ക് ഭക്ഷണം നൽകാൻ കഴിയുമെന്നായിരുന്നു റിപ്പോർട്ട്. ഇത് വളരെ നിരാശജനകവും ഞെട്ടിക്കുന്നതുമായ വാർത്തയാണെന്ന് ചൈനീസ് പ്രസിഡണ്ട് ഷി പിങ് പറയുകയുണ്ടായി. അതിനെ തുടർന്നാണ് ഭക്ഷണം പാഴാക്കുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം വന്നത്. എന്നാൽ ഇതിന് സുവ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ടായില്ല ഇതാണ് പ്രാദേശിക നേതൃത്വവും ഉദ്യോഗസ്ഥന്മാരും ഈ നിർദ്ദേശത്തെ ദുരുപയോഗം ചെയ്യാൻ ഇടയായത്.
അതേ സമയം, ചൈനീസ് പാർലമെന്റ് ഭക്ഷണം പാഴാക്കുന്ന വിഷയത്തെ ഗൗരവകരമായാണ് കാണുന്നതെന്നും കൂടുതൽ കർക്കശമായ നടപടികൾ ഉണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ അമിത ഭക്ഷണം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും മറ്റ് കണ്ടന്റുകളും നീക്കം ചെയ്തിരിക്കുകയാണ്.
1950 കളിലും അറുപതുകളിലും ആയി ഏകദേശം 45 ദശലക്ഷമ്മ് ആളുകളാണ് ഭക്ഷ്യക്ഷാമം മൂലം പട്ടിണി കിടന്ന് മരിച്ചത്. അതുകൊണ്ടുതന്നെ ഭക്ഷണം ചൈനയിൽ എന്നും വളരെയധികം വികാരപരമായി സമീപിക്കപ്പെടുന്ന ഒരു വിഷയമാണ്. ഈ ദുരന്തകാലം ഓർക്കുന്ന ഒരു തലമുറ ഇന്നും ജീവിച്ചിരിപ്പുണ്ട്. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയായി ഇവിടെ കണക്കാക്കപ്പെടുന്നു.
ഭക്ഷണം പാഴാക്കുന്നത് തടയുന്നതിന്റെ ഭാഗമായി ജനങ്ങളുടെ ഭക്ഷണ ക്രമം തടസ്സപ്പെടുത്തുന്നതിനെതിരെ ശക്തമായ അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമായി വ്യാഖാനിക്കപ്പെടാം എന്നൊരു അഭിപ്രായമുണ്ട്. ദിവസേന മൂന്നു നേരം ഭക്ഷിച്ചു ശീലിച്ച ജനതയോട് അത് കുറയ്ക്കാൻ ആവശ്യപ്പെടുന്നത് തീർച്ചയായും ജനദ്രോഹകരമായ നടപടിയാണെന്നാണ് പലരുടെയും അഭിപ്രായം.
ഭക്ഷണവും സമ്പത്തും
1993-ൽ സർക്കാർ ഭക്ഷണ വൗച്ചറുകൾ പിൻവലിച്ചപ്പോൾ അത് ഭക്ഷ്യക്ഷാമം തീർന്നു എന്നതിന്റെ സൂചനയായാണ് ജനങ്ങൾ കരുതിയത്. ചൈനയുടെ സമ്പദ്വ്യവസ്ഥ ലോകത്തിനു മുന്നിൽ തുറന്നിട്ടപ്പോൾ ഒഴുകിയെത്തിയ പുത്തൻപണം തീന്മേശകളെ കൂടുതൽ ആഡംബരപൂർണ്ണമാക്കി. ഒരാളുടെ ആത്മസംതൃപ്തിക്കായി തിന്നുവാനും കുടിക്കുവാനും കഴിയുന്നു എങ്കിൽ അത് അവർ നല്ല ജീവിതം നയിക്കുന്നു എന്നതിന്റെ സൂചനയാണെന്നാണ് ഒരു ചൈനീസ് പൗരൻ അഭിപ്രായപ്പെട്ടത്.
ജന്മദിനാഘോഷങ്ങൾക്കും, വിവാഹങ്ങൾക്കും ചൈനീസ് ന്യു ഇയർ പോലുള്ള ഒഴിവു ദിനങ്ങളിലും വിഭവ സമൃദ്ധമായ സദ്യ ഒഴിവാക്കാൻ ആകാത്തതായി മാറി. ഇത് ഒരു സ്റ്റാറ്റസ് സിംബൽ തന്നെയാണിന്നത്തെ ചൈനയിൽ. ഒരാൾ എത്രയധികം വിഭവങ്ങൾ ഒരുക്കുന്നുവോ അത്രയും മാന്യത വർദ്ധിക്കും അയാൾക്ക്. ഇതും ഭക്ഷണം പാഴാക്കുന്നതിൽ ഒരു കാരണമായി മാറിയിട്ടുണ്ട്.എന്നിരുന്നാൽ പോലും, ചൈനയുടെ ജനസംഖ്യയുടീടിസ്ഥാനത്തിൽ കണക്കുകൂട്ടിയാൽ പല പാശ്ചാത്യ രാജ്യങ്ങളിലും പാഴാക്കുന്നത്ര ഭക്ഷണം ഇവിടെ പാഴാക്കപ്പെടുന്നില്ല എന്നത് ഒരു യാഥാർത്ഥ്യം തന്നെയാണ്.
ഭക്ഷണം പാഴാക്കുന്നത് ഒരു യാഥാർത്ഥ്യമാണെങ്കിൽ കൂടി അതിന് പകരമായി, ഉപഭോക്താക്കൾക്ക് അവർ ചോദിച്ചതിലും കുറച്ച് ഭക്ഷണം നൽകണം എന്ന നിർദ്ദേശം റെസ്റ്റോറന്റുകളെ വിപരീതമായി ബാധിച്ചിരിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിന് ശേഷം പുനരാരംഭിച്ച റെസ്റ്റോറന്റുകൾ ഇനിയും അതിന്റെ ആഘാതത്തിൽ നിന്നും കരകയറിക്കഴിഞ്ഞിട്ടില്ല. അതിനിടയിൽ ഇങ്ങനെയൊരു നിയന്ത്രണം കൂടി കൊണ്ടുവരുന്നത് ഈ വ്യവസായത്തിന്റെ നട്ടെല്ല് ഒടിക്കും എന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഉപഭോക്താക്കളോട് കുറച്ചു മാത്രം ഭക്ഷണം ഓർഡർ ചെയ്യണമെന്ന് എങ്ങനെ പറയാൻ സാധിക്കും എന്നൊരു ചോദ്യവും ഉയരുന്നുണ്ട്.
വർദ്ധിച്ചു വരുന്നി നിരീക്ഷണം
ചൈന്നീസ് പൗരന്മാർ കൂടുതൽ കൂടുതൽ നിരീക്ഷണത്തിന് വിധേയരായി കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കാര്യങ്ങളിൽ സർക്കരിന്റെ അഭിപ്രായത്തിനെതിരെ മറ്റൊരു അഭിപ്രായം പറയുവാൻ അവർക്ക് അവകാശമില്ല. മാത്രമല്ല, അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് കർശനമായി ണ്ടെ ഇന്റർനെറ്റ് ഉപയോഗവും സർക്കാർ കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. 20 ദശലക്ഷത്തിലധികം സി സി ടി വി കാമറകളാണ് 2017 ൽ മാത്രം വിവിധ നഗരങ്ങളിൽ ഘടിപ്പിച്ചത്. ഇത് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയോടുകൂടിയ കാമറകളാണ്.
ഈ പുതിയ നിർദ്ദേശം വരുന്നതുവരെ ജനങ്ങൾക്കുണ്ടായിരുന്ന ഏക സ്വാതന്ത്ര്യം ഇഷ്ടത്തിനനുസരിച്ച് ഭക്ഷണം കഴിക്കാം എന്നതായിരുന്നു. കഴിഞ്ഞമാസം ആദ്യം ഹർബിൻ സിറ്റിയിലെ സർക്കാർ കാന്റീനുകളിൽ ഭക്ഷണം പാഴാക്കുന്നത് തുറന്നു കാണിക്കുന്നതിനുള്ള ഒരു സംവിധാനം സർക്കാർ ഒരുക്കിയിരുന്നു. ഇവിടെ ഭക്ഷണം പാഴാക്കുന്നവരെ കാമറയിൽ ചിത്രീകരിക്കും. മൂന്നു പ്രാവശ്യത്തിൽ അധികം ഇത് ആവർത്തിച്ചാൽ കാന്റീനുകളിൽ അങ്ങോളമിങ്ങോളമുള്ള ടെലിവിഷനുകളിൽ അവരുടെ ചിത്രം കാണിച്ച് അവരെതേജോവധം ചെയ്യും.
ചില പ്രാദേശിക ഭരണകൂടങ്ങൾ ഇത്തരത്തിലുള്ള സംവിധാനം നഗരങ്ങളിൽ മുഴുവനായും നടപ്പിലാക്കുവാൻ തുടങ്ങിയിട്ടുണ്ട്. ഷാങ്ങ്ഹായിയിൽ, ഭക്ഷണം പാഴാക്കുന്ന വിവരം അറിഞ്ഞാൽ അത് ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇപ്പോൾ തന്നെ പല കാറ്ററിങ് അസ്സോസിയേഷനുകളും എൻ-2 (പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിന്നും രണ്ട് ഡിഷുകൾ കുറവ് മാത്രം നൽകുക) നയം നടപ്പിലാക്കി കഴിഞ്ഞിരിക്കുന്നു.
ഓൺലൈൻ ഫുഡ് ബ്ലോഗർമാർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. സ്വാദിഷ്ടമായ പാചകക്കൂട്ടുകൾ പ്രദർശിപ്പിച്ച് ആളുകളെ കൂടുതൽ ആഹാരം കഴിക്കുവാൻ പ്രേരിപ്പിക്കുന്നു എന്നപേരിൽ ലാങ്ങ് എക്സിയാൻ എന്ന ഒരു വ്ളോഗറുടെ 300 ൽ അധികം വീഡിയോകളാണ് നീക്കം ചെയ്തത്. 40 മില്ല്യണിലധികം ഫോളോവേഴ്സ് ഉള്ള ഒരു വ്ളൊഗ് ആണിത്.
കഴിഞ്ഞ കുറച്ചുകാലമായി ഉണ്ടായ വിവിധ പ്രകൃതി ദുരന്തങ്ങളിലും മറ്റുമായി ചൈനയുടെ കാർഷിക മേഖല ക്ഷീണിച്ചിരിക്കുകയാണ്. ഇതുകൂടി മുൻകൂട്ടി കണ്ടുകൊണ്ടാണ് ഇത്തരം നടപടികൾ കൈക്കൊള്ളന്നതെന്ന വാദമുണ്ടെങ്കിലും ഇത് പണ്ട് വിളനാശത്തിന് കാരണമായി കുരുവികളെ കൊന്നപോലുള്ള മണ്ടൻ ഏർപ്പാടാണെന്നാണ് പലരുടെയും അഭിപ്രായം. എലിയെ പേടിച്ച് ഇല്ലം ചുടുന്ന ചൈനീസ് സർക്കാരിന്റെ അതിബുദ്ധി, ജനങ്ങൾക്ക് അവശേഷിച്ചിരുന്ന വ്യക്തി സ്വാതന്ത്ര്യം കൂടി ഇല്ലാതെയാക്കിയിരിക്കുന്നു.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്