Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആശുപത്രി തുടങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞ് അടുത്തു; കേരളം കാണാൻ എന്ന് പറഞ്ഞ് ഒപ്പം വന്നത് മറ്റൊരു കൂട്ടുകാരിയേയും കൂട്ടി; വിവാഹ ഫോട്ടോയും സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ച് ഏവരെയുെ തെറ്റിദ്ധരിപ്പിച്ചു; യമൻ സ്വദേശിയായ യുവാവിൽ നിന്നും അനുഭവിക്കേണ്ടി വന്നത് ശാരീരികവും മാനസികവുമായ പീഡനം; നല്ലൊരു ജീവിതം സ്വപ്നം കണ്ട് യമനിലേക്ക് നഴ്സായി പോയ യുവതി എങ്ങനെ വധശിക്ഷ കാത്ത് ജയിലറക്കുള്ളിലായി? താൻ അനുഭവിച്ച നരകയാതനകൾ മറുനാടനോട് വിവരിച്ച് നിമിഷ പ്രിയ

ആശുപത്രി തുടങ്ങാൻ സഹായിക്കാം എന്ന് പറഞ്ഞ് അടുത്തു; കേരളം കാണാൻ എന്ന് പറഞ്ഞ് ഒപ്പം വന്നത് മറ്റൊരു കൂട്ടുകാരിയേയും കൂട്ടി; വിവാഹ ഫോട്ടോയും സർട്ടിഫിക്കറ്റും വ്യാജമായി നിർമ്മിച്ച് ഏവരെയുെ തെറ്റിദ്ധരിപ്പിച്ചു; യമൻ സ്വദേശിയായ യുവാവിൽ നിന്നും അനുഭവിക്കേണ്ടി വന്നത് ശാരീരികവും മാനസികവുമായ പീഡനം; നല്ലൊരു ജീവിതം സ്വപ്നം കണ്ട് യമനിലേക്ക് നഴ്സായി പോയ യുവതി എങ്ങനെ വധശിക്ഷ കാത്ത് ജയിലറക്കുള്ളിലായി? താൻ അനുഭവിച്ച നരകയാതനകൾ മറുനാടനോട് വിവരിച്ച് നിമിഷ പ്രിയ

ആർ പീയൂഷ്

കൊച്ചി: യമനിൽ കൊലപാതക കുറ്റത്തിന് വധശിക്ഷ ലഭിച്ച മലയാളി നഴ്‌സ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയെ യമൻ പൗരൻ തലാൽ അബ്ദു മഹ്ദി വിവാഹം കഴിച്ചു എന്ന് രേഖയുണ്ടാക്കിയത് ചതിയിലൂടെ. മറുനാടൻ മലയാളിയുമായി ജയിലിൽ നിന്നും ഇന്റർനെറ്റ് കോളിൽ സംസാരിക്കുമ്പോഴാണ് ഈ വിവരം നിമിഷ വെളിപ്പെടുത്തുന്നത്. പാലക്കാട്ടെ തന്റെ വീട്ടിൽ സന്ദർശനം നടത്തിയപ്പോൾ വിവാഹ ആൽബത്തിലെ ചില ഫോട്ടോസും ഒപ്പം നിർത്തിയുള്ള സെൽഫികളും യമൻ കോടതിയിൽ കാട്ടി വിവാഹം കഴിച്ചു എന്ന് വരുത്തി തീർക്കുകയായിരുന്നു എന്നാണ് നിമിഷ പറയുന്നത്.

2012 ലാണ് നിമിഷ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ചികിത്സയ്ക്കായെത്തിയിരുന്ന യമൻ പൗരൻ ഹലാലുമായി പരിചയത്തിലാകുന്നത്. നിമിഷയുടെ ഭർത്താവ് യമനിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. ഹലാൽ നിമിഷയോടും ഭർത്താവിനോടും വളരെ വേഗം അടുക്കുകയും ത്‌ന്നോടൊപ്പം ചേർന്ന് ഒരു ക്ലിനിക്ക് നടത്തിക്കൂടെ എന്ന് ചോദിക്കുകയും ചെയ്തു. അതിനായി വലിയൊരു തുക വേണമെന്നതിനാൽ നാട്ടിൽ പോയി പണം കണ്ടെത്താമെന്ന് തീരുമാനിച്ചു. അങ്ങനെ ഭർത്താവും നിമിഷയും നാട്ടിലെത്തി. നാട്ടിലേയ്ക്കു തിരിച്ചപ്പോൾ ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞ ഹലാലും കേരളം കാണാൻ കൂടെ വരുന്നെന്നു പറഞ്ഞു. ഒരുമാസം അവധിയുണ്ടായിരുന്നു. അങ്ങനെ ഹലാലും മറ്റൊരു കൂട്ടുകാരിയുമായാണ് കേരളത്തിലെത്തുന്നത്.

നിമിഷയോടൊപ്പം വീട്ടിൽ വരികയും പല സ്ഥലങ്ങൾ കാണാൻ പോകുകയും ചെയ്തു. ഇതിനിടെ വീട്ടിൽ എത്തിയപ്പോൾ വിവാഹ ആൽബം കാണിച്ചിരുന്നു. അതിൽ നിന്ന് ഫോണിൽ ചില ചിത്രങ്ങൾ പകർത്തിയിരുന്നു അപ്പോൾഅസ്വാഭാവികതയൊന്നും തോന്നിയില്ല. തിരികെ ഹലാലിനും കൂട്ടുകാരിയക്കുമൊപ്പം മടങ്ങിയപ്പോൾ ഭർത്താവ് കൂടെ പോയിരുന്നില്ല. ക്ലിനിക്ക് തുടങ്ങാനുള്ള പണം സ്വരൂപിച്ചതിന് ശേഷം യമനിലിലേക്ക് പോകാനായിരുന്നു ഉദ്ധേശം. അങ്ങനെ നിമിഷ സനയിൽ തിരികെ എത്തിയപ്പോൾ പഴയ ക്ലിനിക്കിൽ ജോലിക്കു പ്രവേശിക്കാതെ പുതിയ ക്ലിനിക് തുടങ്ങി. ക്ലിനിക്ക് തുടങ്ങിയപ്പോൾ കരാറെഴുതിയെങ്കിലും എല്ലാം ഹലാലിന്റെ പേരിലായിരുന്നു. അറബിയിലായിരുന്നതിനാൽ അത് മനസ്സിലായിരുന്നില്ല. പതുക്കെ പതുക്കെയാണ് ഹലാലിന്റെ യഥാർത്ഥ സ്വഭാവം പുറത്തറിയാൻ തുടങ്ങിയത്.

ലഹരിക്ക് അടിമയായ ഹലാലിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് തിരിച്ചറിഞ്ഞു. മോഷണത്തിനും മറ്റും പലപ്രാവശ്യം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നും പലരിൽ നിന്നും അറിഞ്ഞു. ഇതിനിടെ ക്ലിനിക്കിന്റെ വരുമാനം മുഴുവൻ ഹലാൽ എടുക്കാൻ തുടങ്ങിയപ്പോഴാണ് നിമിഷ ചോദ്യം ചെയ്യുന്നത്. ഇതോടെ ക്ലിനിക്ക് നടത്തിപ്പ് അവതാളത്തിലായി. സാമ്പത്തിക പ്രശ്‌നങ്ങളെ പറ്റി സംസാരിക്കുമ്പോൾ ക്ലിനിക്കിലെത്തി ബുക്കിൽ കയ്യേറ്റം ചെയ്യുന്നത് പതിവായി. വഴക്ക് രൂക്ഷമായപ്പോൾ ക്ലിനിക്ക് മാനേജരോട് സംസാരിച്ചപ്പോൾ നിങ്ങൾ തമ്മിൽ എന്തിനാണ് തർക്കം. രണ്ടു പേരും ഭാര്യയും ഭർത്താവുമല്ലേ, പണം ആരെടുത്താലും ഒരു വീട്ടിലേയ്ക്കല്ലേ ചെല്ലുന്നത് എന്നായിരുന്നു മറുപടി. ഇത് കേട്ടപ്പോൾ ആകെ ഞെട്ടിപ്പോയി. ഞാനെപ്പോഴാണ് ഇയാളുടെ ഭാര്യയായത്? ഇതേ പറ്റി അന്വേഷിച്ചപ്പോഴാണ് കേരളത്തിലെത്തിയപ്പോൾ നിമിഷയുമായി വിവാഹം കഴിഞ്ഞു എന്ന് ഹലാൽ എല്ലാവരോടും പറഞ്ഞിരുന്നതായി അറിയുന്നത്. തെളിവിനായി ചില ഫോട്ടോകൾ കാണിക്കുകയും ചെയ്തിരുന്നു.

ഭാര്യയാണെന്ന് എല്ലാവരോടും പറഞ്ഞതിനാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി നിമിഷ സനയിൽ ലോക്കൽ പൊലീസിനെ സമീപിച്ച് പരാതി കൊടുത്തു. വിവാഹത്തട്ടിപ്പ് പരാതിപ്പെട്ടതോടെ അവിടുത്തെ നിയമപ്രകാരം 16 ദിവസം രണ്ടു പേരും കസ്റ്റഡിയിലായി. ജയിലിൽ കിടന്ന് മറ്റാരുടെയൊ സഹായത്തിൽ ഹലാൽ വ്യാജ വിവാഹ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോടതിയിൽ വിവാഹ ഫോട്ടോ എന്ന പേരിൽ ഭർത്താവിനൊപ്പം നിൽക്കുന്ന ഫോട്ടോ എഡിറ്റ് ചെയ്ത് വച്ചതും കേരളയാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളും ഹാജരാക്കി. വിവാഹ സർട്ടിഫിക്കേറ്റു കാണിച്ചതോടെ കോടതിയും തെറ്റിദ്ധരിക്കപ്പെട്ടു. ഇതോടെ ഇരുവരും ഭാര്യാഭർത്താക്കന്മാരാണ് എന്നായിരുന്നു കോടതി വിധി. ഇതിനിടെ ഭർത്താവിനെ വിളിച്ച് കാര്യങ്ങൾ പറയാൻ ശ്രമിച്ചെങ്കിലും ഹലാൽ സമ്മതിച്ചിരുന്നില്ല. ഫോൺ ഉപയോഗിക്കാൻ സമ്മതിക്കാതിരിക്കുകയായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഹലാലിന്റെ ബന്ധുക്കളോട് സത്യാവസ്ഥ പറഞ്ഞെങ്കിലും അവരും വിശ്വസിച്ചില്ല. ഹലാലിന്റെ ഭാര്യയായാണ് പിന്നെ പുറത്തു വരുന്നത്. അവർ നിർബന്ധിച്ച് വിവാഹച്ചടങ്ങ് പോലെ നടത്തുകയും കൂടെ താമസിക്കേണ്ടിയും വന്നു. പിന്നീട് നമിഷയ്ക്ക മാാനസികമായും ശാരീരികമായും പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത്. സുഹൃത്തുക്കളെ വിളിച്ചു വരുത്തി അവരോടൊപ്പം കൂട്ടമായി ശരീരം പങ്കുവയ്ക്കുന്നതിനും നിർബന്ധിച്ചു. പലപ്പോഴും റൂമിൽ നിന്നും ഇറങ്ങിയോടി രക്ഷപെടുകയാണ് ചെയ്തിരുന്നത്. ഇതിനിടയിലാണ് രണ്ട് സുഹൃത്തുക്കൾ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഡിവോഴ്‌സിന് സമ്മതിപ്പിച്ച് ഭാര്യയല്ലെന്ന് എഴുതി വാങ്ങുകയും പാസ്‌പോർട് തിരികെ വാങ്ങാനുമായി ഹലാലിനെ അനസ്‌ത്യേഷ്യ നൽകി ബോധം കെടുത്തി നൽകിയാൽ വാഹനവുമായി വന്ന് എവിടെ എങ്കിലും കൊണ്ടു പോയി ദേഹോപദ്രവം ഏൽപിച്ചും ഭീഷണിപ്പെടുത്തിയും നേടിയെടുക്കാമെന്നും സുഹൃത്ത് പറഞ്ഞു. ഇതിനായി ക്ലിനിക്കിൽ ജോലി ചെയ്യുന്ന ഹനാൻ എന്ന നഴ്‌സ് യുവതിയും ഇക്കാര്യത്തിൽ സഹായിക്കാൻ രംഗത്ത് വന്നു. എന്നാൽ അനസ്‌ത്യേഷ്യ നൽകുന്നതിനിടയിൽ ഹലാൽ മരിക്കുകയായിരുന്നു.

പിന്നീട് മൃതദേഹം ഒളിപ്പിക്കാനായി വെട്ടിമുറുക്കി വാട്ടർ ടാങ്കിൽ ഒളിപ്പിച്ചു. ഇതിന് ശേഷം അവിടെ നിന്നും വിട്ട് മാരിപ്പ് എന്ന സ്ഥലത്തെത്തി ഒരു മാസം ഒളിവിൽ താമസിച്ചു. വൈകാതെ തന്നെ ഹനാൻ അറസ്റ്റിലായിരുന്നു. 2017 ജൂലൈയിലാണ് സംഭവം നടക്കുന്നത്.പിന്നീട് ഓഗസ്റ്റിലാണ് നിമിഷ അറസ്റ്റിലാകുന്നത്. സഹായിക്കാൻ ഉണ്ടായിരുന്ന സുഹൃത്ത് ഒളിവിലുമാണ്. ഇതാണ് സംഭവിച്ച കാര്യങ്ങൾ എന്ന് നിമിഷ പ്രിയ പറയുന്നു.

ഭർത്താവ് തലാൽ അബ്ദു മഹ്ദിയെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊലപ്പെടുത്തി കഷണങ്ങളാക്കി വാട്ടർടാങ്കിൽ തള്ളിയെന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷ പ്രിയയെ വിചാരണയ്ക്കുശേഷം 2018-ലാണ് യെമൻ കോടതി വധശിക്ഷയ്ക്കുവിധിച്ചത്. വധശിക്ഷ ഇളവുചെയ്യണമെന്നാവശ്യപ്പട്ട് ഇവരുടെ അമ്മ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മഖേന നിവേദനം നൽകിയെങ്കിലും പരിഗണിച്ചില്ല. ശിക്ഷയിളവ് ലഭിക്കാൻ അപ്പീൽ നൽകാൻ കുടുംബസ്വത്തടക്കം വിറ്റ് ബന്ധുക്കൾ പണം കോടതിയിൽ കെട്ടിവെച്ചിരുന്നു.

കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയെ വിവാഹം കഴിച്ച് 2012-ലാണ് നിമിഷപ്രിയ യെമനിൽ ജോലിക്കുപോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷപ്രിയ ക്ലിനിക്കിലും ജോലിനേടി. തുടർന്ന് യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയുമായി കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക് തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP