Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാസ്ക് ധരിച്ചെത്തി സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് പൂട്ട് തകർത്ത് അകത്തു കയറി; ബാറ്ററികൾ മുകൾനിലയിൽ നിന്നു തലയിൽ ചുമന്ന് താഴെ എത്തിച്ചു; ഗുഡ്സ് ഓട്ടോയിൽ സാധനങ്ങൾ കയറ്റിയത് ചുമട്ട് തൊഴിലാളികളെ വിളിച്ചും; പട്ടാപ്പകൽ അതിവിദ​ഗ്ധമായി കവർച്ച നടത്തിയ അനീഷിനെ വീട്ടിലെത്തും മുമ്പേ അറസ്റ്റ് ചെയ്ത് പൊലീസും

മാസ്ക് ധരിച്ചെത്തി സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് പൂട്ട് തകർത്ത് അകത്തു കയറി; ബാറ്ററികൾ മുകൾനിലയിൽ നിന്നു തലയിൽ ചുമന്ന് താഴെ എത്തിച്ചു; ഗുഡ്സ് ഓട്ടോയിൽ സാധനങ്ങൾ കയറ്റിയത് ചുമട്ട് തൊഴിലാളികളെ വിളിച്ചും; പട്ടാപ്പകൽ അതിവിദ​ഗ്ധമായി കവർച്ച നടത്തിയ അനീഷിനെ വീട്ടിലെത്തും മുമ്പേ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സിനിമാ സ്റ്റൈലിൽ മോഷണം നടത്തിയ അനീഷിനെ വീട്ടിൽ എത്തും മുമ്പ് പൊക്കി പൊലീസ്. നെല്ലിക്കോട് പറയരുകണ്ടി അനീഷിനെയാണ് പിടികൂടിയത് പട്ടാപ്പകൽ യാതൊരു കൂസലുമില്ലാതെ മോഷണം നടത്തിയതിന് അറസ്റ്റ് ചെയ്തത്. മാവൂർ റോഡ് മർക്കസ് കോംപ്ലക്സിലെ കംപ്യൂട്ടർ സ്ഥാപനത്തിൽ നിന്നു രണ്ടു ലക്ഷത്തോളം രൂപയുടെ ബാറ്ററികൾ വിദഗ്ധമായി മോഷ്ടിച്ചെങ്കിലും അനീഷിന് രക്ഷപെടാനായില്ല. ജഗതി ശ്രീകുമാർ പല സിനിമകളിലും അവതരിപ്പിച്ച മോഷണകൗശലം യഥാ‍ർഥ ജീവിതത്തിൽ ‘വിജയകരമായി’ അവതരിപ്പിച്ച അനീഷ് പൊലീസിനു പോലും കൗതുകമായി. പട്ടാപ്പകലാണ് അനീഷ് മോഷണം നടത്തിയത്. നഗരമധ്യത്തിലെ കടയുടെ പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയത്. വണ്ടി വിളിച്ച്, ചുമട്ടുതൊഴിലാളികളെ വിളിച്ചുകൊണ്ടു വന്ന് കൂലി കൊടുത്തു കളവുമുതലുകൾ വണ്ടിയിൽ കയറ്റി, മറ്റൊരു കടയിൽ കൊണ്ടു പോയി വിറ്റശേഷം കറങ്ങി നടക്കവെയാണ് പൊലീസ് പിടികൂടിയത്. 

കോവിഡ് കാലമായതിനാൽ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു. മാസ്ക് ധരിച്ചെത്തിയ മോഷ്ടാവ് സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് പൂട്ട് തകർത്ത് അകത്തു കയറി. ബാറ്ററിയുടെ കണക്‌ഷൻ‌ അറുത്തുമാറ്റിയ ശേഷം കെട്ടിടത്തിന്റെ മുകൾനിലയിൽ നിന്നു തലയിൽ ചുമന്ന് താഴെ എത്തിച്ചു. തുടർന്നു തൊട്ടടുത്ത മാളിനുസമീപം ജോലി ചെയ്തിരുന്ന ചുമട്ടുതൊഴിലാളികളെ വിളിച്ചുകൊണ്ടുവന്നു. ഗുഡ്സ് ഓട്ടോയും വിളിച്ചു കൊണ്ടു വന്നിരുന്നു. ചുമട്ടുകൂലി കൊടുത്ത ശേഷം ബാറ്ററികൾ ഓട്ടോയിൽ കയറ്റി ഒരു കടയിലിറക്കി.

ഓട്ടോ ഡ്രൈവർക്കും കൂലി കൊടുത്തു. കിലോയ്ക്ക് 65 രൂപ നിരക്കിൽ ബാറ്ററികൾ വിറ്റു കാശും വാങ്ങി സ്ഥലംവിട്ടു. പരപ്പനങ്ങാടി ഭാഗത്തു കറങ്ങി നടന്ന പ്രതി വീട്ടിലേക്കു തിരിച്ചുവരുന്ന വഴിയാണ് അറസ്റ്റ് ചെയ്തത്. സമാനകുറ്റകൃത്യങ്ങളിൽ പെട്ട് അടുത്ത ദിവസങ്ങളിൽ ജയിൽ മോചിതരായവരെ കുറിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ എളുപ്പത്തിൽ പിടികൂടാൻ അന്വേഷണ സംഘത്തിന് സഹായകമായത്. പൊലീസ് അന്വേഷിച്ച് വീട്ടിൽ വരാനുള്ള സാധ്യത മുന്നിൽ കണ്ട് പ്രതി പരപ്പനങ്ങാടി ഭാഗത്ത് കറങ്ങി നടക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയും അന്വേഷണം അവസാനിപ്പിച്ചെന്ന് ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമായി ഇയാൾ നാട്ടിലേക്ക് തിരിച്ച് മടങ്ങി.

വീട്ടിലേക്ക് വരുന്നവഴി നടക്കാവ് ഇൻ്‌സ്‌പെക്ടർ എൻ ബിശ്വാസിന്റെ നിർദ്ദേശപ്രകാരം നടക്കാവ് പ്രിൻസിപ്പൽ എസ്‌ഐ. കൈലാസ് നാഥ് സബ് ഇൻസ്‌പെക്ടർ വി.ആർ അരുൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബാറ്ററികൾ പൊറ്റമ്മലുള്ള ആക്രിക്കടയിൽ വിറ്റതായി സമ്മതിക്കുകയും തുടർന്ന് കടയിൽ നിന്നും പൊലീസ് ബാറ്ററി കണ്ടെടുക്കുകയും ചെയ്തു.

‘കിണ്ണം കട്ട കള്ളൻ’ എന്ന സിനിമയിൽ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം തുണിക്കടയിലെ ജനറേറ്റർ മോഷ്ടിക്കുന്നതു സമാനരീതിയിലാണ്. ‘ടോക്കിയോ നഗറിലെ വിശേഷങ്ങൾ’ എന്ന സിനിമയിലാവട്ടെ വീട്ടുടമയാണെന്നു പറഞ്ഞ് ഒരു വീട്ടിലെ മുഴുവൻ ഇലക്ട്രോണിക് ഉപകരണങ്ങളും കവർച്ച ചെയ്യുന്ന ജഗതിയുടെ കഥാപാത്രം പൊലീസ് വണ്ടി വിളിച്ചാണു കളവുമുതലുകൾ കടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP