ലഡാക്കിൽ ഇന്ത്യയെ ചൊറിഞ്ഞു, ഹോങ്കോങ്ങിനെ നിയമം പൊളിച്ചെഴുതി വരുതിയിലാക്കി; ഇനി ചൈന തായ്വാനെയും കൈപ്പിടിയിൽ ആക്കുമോ? ചൈനീസ് സൈനിക നീക്കം മുന്നിൽ കണ്ട് യുഎസും ഒരുങ്ങിയിറങ്ങി; വ്യോമാഭ്യാസത്തിനിടെ ചൈനീസ് വ്യോമ മേഖലയിൽ കടന്നു കയറി അമേരിക്കൻ ചാര വിമാനങ്ങൾ; മറുപടിയായി ദക്ഷിണ ചൈനാ കടലിൽ മിസൈൽ പരീക്ഷണം നടത്തി ചൈന; ചൈനീസ് പോർവിമാനങ്ങളെ ലക്ഷ്യമാക്കി തയ്വാൻ മിസൈലുകളും; തയ്വാന്റെ പേരിൽ ചൈനയും യുഎസും നേർക്കുനേർ പോരാട്ടത്തിന്
മറുനാടൻ ഡെസ്ക്
തായ്പേയ്/ബെയ്ജിങ്: തങ്ങളുടെ അധീശത്വം ലോകമെങ്ങു വ്യാപിപ്പിക്കാൻ വേണ്ടി ചൈന നടത്തുന്ന ശ്രമങ്ങൾ കൂടുതൽ ഊർജ്ജിതമായതോടെ ലോകം വീണ്ടും യുദ്ധ ഭീതിയിൽ. ലഡാക്കിൽ ഇന്ത്യൻ പ്രദേശങ്ങൾ കൈയടക്കിയ ചൈന ഹോങ്കോങ്ങിനെ നിയമം പൊളിച്ചെഴുതിയും വരുതിയിൽ നിർത്തിയിരുന്നു. ഇതിന് പിന്നാലെ വർഷങ്ങളായി കണ്ണുവെച്ചിരുന്ന തായ് വാനിലും ഇപ്പോൾ സൈനിക നീക്കം നടത്താൻ ഒരുങ്ങുകയാണ് ചൈന. ഇതിനെ പ്രതിരോധിക്കാൻ വേണ്ടി അമേരിക്കയും നിലയുറപ്പിച്ചതോടെ തയ്വാന്റെ പേരിൽ ചൈനയും യുഎസും നേർക്കുനേർ പോരാടുന്ന അവസ്ഥയിലായി.
സമീപദിവസങ്ങളിലെ തുടർച്ചയായ സൈനിക നടപടികൾ മേഖലയിൽ യുദ്ധസമാനമായ സാഹചര്യങ്ങളിലേക്കാണ് നയിക്കുന്നത്. ചൈനയുടെയും യുഎസിന്റെയും സൈനികാഭ്യാസങ്ങൾ, അതിർത്തിയിൽ നുഴഞ്ഞുകയറിയ ചൈനീസ് പോർവിമാനങ്ങളെ തയ്വാൻ മിസൈലുകൾ കണ്ടെത്തിയത് തുടങ്ങിയ സാഹചര്യങ്ങൾ മേഖലയിൽ പിരിമുറുക്കത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ഈ നുഴഞ്ഞ കയറ്റത്തിന് ബദലായി സൗത്ത് ചൈനാ കടലിൽ മിസൈൽ പരീക്ഷണം നടത്തിയാണ് ചൈന പ്രതികരിച്ചത്.
രണ്ട് മധ്യദൂര മിസൈൽ ലോഞ്ചു ചെയ്തു എന്നാണ് ചൈന വ്യക്തമാക്കിയിരിക്കുന്നത്. മേഖലയിൽ യുഎസ് സേനയുടെ അഭ്യാസങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇതെന്നും അവർ വ്യക്തമാക്കി. എ ഡിഎഫ് 26 എന്ന മിസൈലാണ് ചാന ലോഞ്ചു ചെയ്തിരിക്കുന്നത്. ആണവായുധം വഹിക്കാൻ ശേഷയുള്ള മിസൈലാണിത്. രണ്ടാമതതെ മിസൈൽ ഡിഎഫ് 21 എന്നതാമ്. കപ്പലുകൾ തകർക്കാൻ ശേഷിയുള്ള മിസൈലാണ് ഇത്. തായ് വാന്റെ പേരിൽ അമേരിക്ക ചൈനയെ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കുമെന്ന കൃത്യമായ സന്ദേശമാണ് ചൈന നൽകിയിരിക്കുന്നത്. ഇതോടെ മേഖലയിൽ സംഘർഷ സാധ്യത വർദ്ധിച്ചിരിക്കയാണ്.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ, ചൈന തങ്ങളുടെ തീരത്ത് നാല് വ്യത്യസ്ത സൈനിക പരിശീലന പ്രകടനങ്ങൾ പ്രഖ്യാപിച്ചു, വടക്ക് ബോഹായ് കടലിടുക്ക്, കിഴക്കൻ, യെല്ലോ കടലുകൾ, ദക്ഷിണ ചൈനാ കടൽ എന്നിവിടങ്ങളിലാണിത്. മറ്റ് സൈനിക പരിശീലനങ്ങൾക്കൊപ്പം ഇവയും പ്രഖ്യാപിക്കുമ്പോൾ ചൈന പറയുന്നൊരു കാര്യമുണ്ട്; 'തയ്വാൻ കടലിടുക്കിലെ നിലവിലെ സുരക്ഷാ സാഹചര്യം'.
സംഘർഷസാധ്യത വർധിപ്പിക്കില്ലെന്നും സംഘർഷത്തിന് കാരണമാകില്ലെന്നുമാണു ചൈനീസ് അഭ്യാസങ്ങളോടു തയ്വാൻ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പ്രതികരിച്ചത്. ദക്ഷിണ ചൈനാക്കടലിൽ യുഎസ് സംഘം പ്രകടനം നടത്തി ദിവസങ്ങൾക്ക് ശേഷം തയ്വാൻ കടലിടുക്ക് വഴി അമേരിക്ക മറ്റൊരു യുദ്ധക്കപ്പൽ കൂടി അയച്ചു. യുഎസ് ചാരവിമാനം തങ്ങളുടെ പരിശീലനം നിരീക്ഷിച്ചെന്ന് ഈയാഴ്ച ചൈന പരാതിപ്പെട്ടിരുന്നു.
ഒരേ സമയം ഒന്നിലധികം ചൈനീസ് സൈനികാഭ്യാസങ്ങൾ നടക്കുന്നതു വളരെ അപൂർവമാണെന്നു ഷാങ്ഹായ് യൂണിവേഴ്സിറ്റി ഓഫ് പൊളിറ്റിക്കൽ സയൻസ് ആൻഡ് ലോയിലെ റിട്ട. പ്രഫസറും ചൈനീസ് സൈനിക വിദഗ്ധനുമായ നി ലെക്സിയോങ് പറഞ്ഞു. ചരിത്രപരമായി, പതിവ് അഭ്യാസങ്ങൾ യുദ്ധത്തിന്റെ വ്യക്തമായ പ്രവചനമാണെന്നും അദ്ദേഹം പറഞ്ഞു. തയ്വാൻ ആസ്ഥാനമായ സുരക്ഷ, നയതന്ത്ര വൃത്തങ്ങൾ പറയുന്നത്, 'തോക്ക് പോളിഷ് ചെയ്യുന്നതിനിടയിൽ വെടിയുതിർക്കാനുള്ള സാധ്യത' ഉണ്ടെന്നാണ്.
ഇരുപക്ഷവും സംഘട്ടനം ആരംഭിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അടിസ്ഥാന കാര്യങ്ങളിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സംഘർഷ സാധ്യത കൂടിയെന്ന നിരീക്ഷണങ്ങളോടു ചൈനയുടെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങളും തയ്വാൻ അഫയേഴ്സ് ഓഫിസും പ്രതികരിച്ചില്ല. പെന്റഗണോ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റോ ഇക്കാര്യത്തിൽ പരസ്യമായി ഒന്നും പറഞ്ഞിട്ടുമില്ല.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡോണൾഡ് ട്രംപ് ഭരണകൂടം ചൈനയ്ക്കെതിരെ നടപടികൾ ശക്തിമാക്കുന്നതു കാര്യങ്ങൾ വഷളാക്കിയേക്കും. ചൈനീസ് നീക്കങ്ങളെ പല്ലുംനഖവും ഉപയോഗിച്ചു പ്രതിരോധിക്കുമെന്ന നിലപാടെടുത്തു രണ്ടു വിഡിയോകൾ തയ്വാൻ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. എഫ്16 യുദ്ധവിമാനങ്ങൾ പറത്തുന്നതാണ് ഒരെണ്ണം .'അവസാന സൈനികനുമായും യുദ്ധം ചെയ്യാൻ ധൈര്യപ്പെടുക, പോരാടുക' എന്നതായിരുന്നു പുതിയ വിഡിയോയുടെ അടിക്കുറിപ്പ്.
അതേസമയം ചൈനയും സൈനിക പരിശീലനം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ദക്ഷിണ ചൈന കടലിൽ വിവിധ ഭാഗങ്ങളിലായി മൂന്നിടത്ത് ഒരേ സമയം സൈനിക പരിശീലന അഭ്യാസങ്ങൾ നടത്തുവാനാണ് ചൈന പദ്ധതിയിട്ടിരുന്നത്. തായ്വാൻ, ജപ്പാൻ, അമേരിക്ക എന്നിങ്ങനെ മൂന്ന് സൈനിക വിഭാഗങ്ങളെ എങ്ങനെ ഒരു സമയം നേരിടാം എന്നതായിരുന്നു അഭ്യാസത്തിന്റെ ഉദ്ദേശം എന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ യുഎസ് ആർസി 135 എസ് ചാരവിമാനമാണ് തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതെന്നാണ് ചൈനയുടെ വാദം. ചൈനീസ് പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങൾ ശക്തമായി അമേരിക്കൻ നടപടിയോട് പ്രതിഷേധം അറിയിച്ചു. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നഗ്നമായ പ്രകോപനമാണെന്ന് വിശേഷിപ്പിച്ച ചൈന ഈ നടപടി തങ്ങളുടെ സൈനിക അഭ്യാസത്തെ ബാധിച്ചുവെന്നും വെളിപ്പെടുത്തി. യുഎസ് ചാരവിമാനം കിഴക്ക് നിന്ന് ബാഷി ചാനൽ കടന്ന് തെക്ക് പടിഞ്ഞാറൻ തെക്കൻ ചൈനാ കടലിലേക്ക് പോവുകയും തിരികെ അതേ റൂട്ടിലൂടെ മടങ്ങിയെന്നാണ് ചൈന ആരോപിക്കുന്നത്.
അമേരിക്കയുടെ ഭാഗത്തു നിന്നുള്ള അതിക്രമം ചൈനയുടെ സാധാരണ സൈനികാഭ്യാസത്തെയും പരിശീലന പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാൻ പറഞ്ഞത്. ഇത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും വു പറഞ്ഞു. കഴിഞ്ഞ മാസവും തങ്ങളുടെ വ്യോമമേഖലയിൽ അമേരിക്ക അന്തർവാഹിനികളുടെ നീക്കം മനസിലാക്കാനാവുന്ന വിമാനം പറത്തിയതായി ചൈന ആരോപിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അടുത്തിടെ വഷളായിരുന്നു. ലോകത്തിലാകെ കോവിഡ് പരത്തിയത് ചൈനയാണെന്ന് ആരോപിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചൈന വിരുദ്ധതയെ തിരഞ്ഞെടുപ്പ് കാർഡാക്കി മാറ്റുകയാണ്. വ്യാപാര കരാറുകൾ പരസ്പരം റദ്ദാക്കി തുടങ്ങിയ പോര് വളർന്ന് കോൺസലേറ്റുകൾ പരസ്പരം അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
തായ് വാൻ പ്രതിരോധ സേനയിലേക്ക് എഫ്-16 ജെറ്റ് വിമാനങ്ങൾ
തായ് വാന്റെ പ്രതിരോധ സേനയിലേക്ക് പുതിയ ജെറ്റ് വിമാനങ്ങൾ നൽകാൻ യുഎസ് കരാർ ഒപ്പിട്ടതോടെയാണ് ചൈനയുമായുള്ള ശത്രുത അമേരിക്ക വീണ്ടും ഊട്ടി ഉറപ്പിച്ചത്. ചൈനയുടെ എതിർപ്പ് മറികടന്ന് അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ കൈമാറുന്ന കരാറിലാണ് യുഎസും തായ് വാനും ഒപ്പുവെച്ചത്. പ്രതിരോധത്തിനായി തയ്വാന് ആയുധം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. യുഎസ് കമ്പനിയായ ലോക്ഹീഡ് മാർട്ടിനാണ് തായ് വാനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്നത്.
66 അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങളാണ് യുഎസ് തയ്വാനു നൽകുക. കരാർ പ്രകാരമുള്ള വിമാനങ്ങളുടെ കൈമാറ്റം 2026 ഓടെ പൂർത്തിയാകും. യുഎസും തയ്വാനും തമ്മിൽ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ ആയുധ കരാറാണിത്. ചൈന സ്വന്തം പ്രവിശ്യയായി കാണുന്ന തായ് വാനുമായി അമേരിക്ക അടുപ്പം കൂടുന്നത് ചൈനയ്ക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെ തായ്വാന് ആയുധങ്ങൾ നൽകുന്നതും സൈനിക ധാരണാപത്രങ്ങളിൽ ഏർപ്പെടുന്നതുമായ കാര്യങ്ങളിൽനിന്നു യുഎസ് അടിയന്തരമായി പിന്മാറണമെന്നു ചൈന ആവശ്യപ്പെട്ടിരുന്നു. തായ് വാന് മേൽ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ ഈ എതിർപ്പിനെ അവഗണിച്ച് ഇരികൂട്ടരും കരാറിൽ ഒപ്പുവയ്ക്കുക ആയിരുന്നു.
സ്വതന്ത്ര രാജ്യമാകാൻ കൊതിക്കുന്ന തയ്വാനു യുഎസ് ആയുധം വിൽക്കുന്നതിനെ എക്കാലത്തും ശക്തമായി എതിർക്കുന്ന സമീപനമാണ് ചൈനയുടേത്. എന്നാൽ ചൈനയുടെ എതിർപ്പ് അവഗണിച്ച് അമേരിക്കയുമായി തായ് വാൻ കരാർ ഒപ്പിടുക ആയിരുന്നു. കരാറിനെതിരെ ചൈന വൻ പ്രതിഷേധം ഉയർത്തി. യുഎസ് ഒപ്പു വച്ചതോടെ മുഖ്യകരാറുകാരായ ലോക്ഹീഡ് മാർട്ടിൻ കോർപറേഷനു മേൽ ചൈന ഉപരോധം ഏർപ്പെടുത്തി. ഇതോടെ ചൈനയിൽ യാതൊരു തരത്തിലുള്ള ആയുധ ഇടപാടുകളും നടത്താൻ ലോക്ഹീഡ് മാർട്ടിനു കഴിയില്ല. അത്യാധുനിക എഫ്-16 ജെറ്റ് വിമാനങ്ങൾ കൈമാറുന്ന കരാർ കഴിഞ്ഞ വർഷം തന്നെ ട്രംപ് ഭരണകൂടം അംഗീകരിച്ചിരുന്നു. ഏതാനും നടപടി ക്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിലായി പൂർത്തിയാക്കുകയും ചെയ്തു.
യുഎസ് ഹെൽത്ത് സർവീസ് സെക്രട്ടറി അലക്സ് അസർ തയ്വാൻ സന്ദർശിച്ചു രാജ്യത്തിന്റെ പിന്തുണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയും ചൈ2ന പ്രതിഷോധവുമായി രംഗത്തു വന്നു. 1979നു ശേഷം ഇവിടെ സന്ദർശിക്കുന്ന മുതിർന്ന റാങ്കിലുള്ള കാബിനറ്റ് അംഗമാണ് അസർ. സന്ദർശനത്തിനു പിന്നാലെ പ്രതിഷേധ സൂചകമായി തയ്വാന്റെ വ്യോമമേഖലയിൽ ചൈനീസ് ജെറ്റുകൾ നുഴഞ്ഞുകയറി. 2019 ജനുവരി രണ്ടിന് ബെയ്ജിങ്ങിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നടത്തിയ പ്രസംഗത്തിൽ സ്വതന്ത്ര രാജ്യമാകാമെന്നു തയ്വാൻ മോഹിക്കേണ്ടെന്ന് ഊന്നിപ്പറഞ്ഞിരുന്നു. ചൈനയെ വിഭജിക്കാനും ആളുകൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും ശ്രമിക്കുന്നവരുടെ വിധി ദാരുണമായിരിക്കുമെന്നു മുന്നറിയിപ്പ് നൽകുകയും ചെയ്തു.
തയ്വാനെ ചൈനയിൽനിന്നു വേർപെടുത്താനുള്ള യുഎസിന്റെ ഓരോ ശ്രമത്തിനും ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ചൈന പ്രഖ്യാപിക്കുകയും ചെയ്തു. തയ്വാൻ (ചൈനീസ് തായ്പേയ്) സ്വന്തം പ്രവിശ്യയാണെന്നാണു ചൈനയുടെ വാദം. ചൈന വൻകരയിൽ നിന്ന് 180 കിലോമീറ്റർ മാത്രമകലെയാണ് ഒരു ദ്വീപും ഏതാനും കൊച്ചു ദ്വീപുകളും അടങ്ങുന്ന 36,197 ചതുരശ്ര കിലോമീറ്റർ പ്രദേശം. ചൈന സ്വന്തം ഭാഗമായി കാണുമ്പോൾ 70 വർഷത്തോളമായി തയ്വാൻ പ്രവർത്തിക്കുന്നത് സ്വതന്ത്ര രാജ്യമെന്ന പോലെയാണ്. 1949 ലാണ് ചൈനയിൽനിന്ന് വേർപെട്ട് തയ്വാൻ നിലവിൽ വന്നത്.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- പാക്കിസ്ഥാന് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക്ക് യു.എസ് ഉപരോധം
- ആശുപത്രികൾ ആക്രമിക്കുന്നത് യുദ്ധക്കുറ്റം
- അഗ്നി 5ന് പിന്നിൽ ഇന്ത്യയുടെ 'ദിവ്യ പുത്രി'; ദിവ്യാസ്ത്രം വിജയിച്ച ഷീനാ റാണിയുടെ കഥ
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്