ദിവസം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം; അവർ ക്ഷീണിച്ചു കൈ മലർത്തിയാൽ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, ചാനലിലെ മുഴുവൻ ചർച്ചക്കാരും ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയിൽ നിന്നും രക്ഷിക്കാൻ കഴിയില്ല: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം
ജനീവക്ക് വരുന്നതിന് മുൻപ് ഞാൻ ആലുവയിലെ ജില്ല ആശുപത്രിയിലും പെരുമ്പാവൂരിലെ താലൂക്ക് ആശുപത്രിയിലും പോയിരുന്നു. പഴയത് പോലെ ഒന്നുമല്ല ആശുപത്രികൾ. തിരക്ക് ഒട്ടുമില്ല. ആശുപത്രി വാതിൽക്കൽ മുതൽ ചെരുപ്പുമുതൽ തലവരെ മൂടുന്ന വ്യക്തി സുരക്ഷാ ഉപകാരണങ്ങളുമായിട്ടാണ് ആളുകൾ നിൽക്കുന്നത്. അകത്തു ചെല്ലുമ്പോൾ മുതൽ കൈ കഴുകലും സാമൂഹ്യമായ അകലവും ഉറപ്പാക്കുന്നുണ്ട്.
ഡോക്ടർമാരും നേഴ്സുമാരും വളരെ ശ്രദ്ധാപൂർവ്വമാണ് രോഗികളുമായി ഇടപഴകുന്നത്. വരുന്നവരിൽ ആരിലും കൊറോണ ഉണ്ടാകാമെന്നും അതിൽ നിന്ന് അവർക്കും മറ്റുള്ളവർക്കും രോഗം പകരാം എന്നും അവർക്ക് അറിവുണ്ട്. ഡോക്ടർമാരും നേഴ്സുമാരും മാത്രമല്ല, വാതിൽക്കൽ നിൽക്കുന്ന കാവൽക്കാർ തൊട്ട് മുറികൾ വൃത്തിയാക്കുന്നവർ വരെ എല്ലാവരും ശ്രദ്ധാലുക്കളാണ്. ആലുവയിൽ അന്ന് കൊറോണ എത്തിയിരുന്നു. ടൗൺ തന്നെ കുറച്ചു നാൾ കണ്ടൈന്മെന്റിൽ ആയി. പെരുമ്പാവൂരിൽ എന്ന് പോലും എത്താമെന്ന അവസ്ഥയിലാണ്. ഹെൽത്ത് ഇൻസ്പെകർമാർ മുതൽ മെഡിക്കൽ സൂപ്രണ്ടുമാർ വരെ ജാഗ്രതയിലാണ്. ആശുപത്രിയിൽ ഉള്ള ഓരോ നിമിഷവും നമ്മൾ കടന്നു പോകുന്ന കാലത്തിന്റെ കരുതൽ വ്യക്തമാണ്.
ആശുപത്രിയുടെ വാതിൽ കടന്നു റോഡിലേക്കെത്തിയാൽ നാം മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയാണ്. റോഡിലെ തിരക്കുകൾ നമ്മൾ ഒരു കൊറോണക്കാലത്താണെന്ന് ഒരു സൂചനയും നൽകുന്നില്ല. പത്തിൽ അഞ്ചുപേർക്കാണ് മാസ്കുള്ളത്, അതിൽ തന്നെ പകുതിപ്പേർ കഴുത്തിനും താടിക്കും ആഭരണമായിട്ടാണ് മാസ്കിനെ കാണുന്നത്. റെസ്റ്റോറന്റിലും തുണിക്കടയിലും മാത്രമല്ല സ്വർണ്ണക്കടയിൽ പോലും ആളുകൾക്ക് ക്ഷാമമില്ല.
വൈകുന്നേരം ഇപ്പോൾ മുഖ്യമന്ത്രിയുടെ ബ്രീഫിങ്ങ് ഇല്ല, അതുകൊണ്ട് തന്നെ വൈകിട്ടത്തെ പ്രസ് റിലീസ് വരുമ്പോൾ അന്നത്തെ കോവിഡ് കണക്ക് വരുന്നതല്ലാതെ ആരും അതൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ ചെറുപ്പകാലത്തൊക്കെ എല്ലാ ദിവസവും വൈകീട്ട് 'കമ്പോള നിലവാരം' എന്നൊരു പരിപാടി റേഡിയോവിൽ ഉണ്ടായിരുന്നു. 'പുൽത്തൈലം പത്തുകിലോ - വില ആയിരത്തി അഞ്ഞൂറ് രൂപ' എന്നൊക്കെ പറഞ്ഞിട്ട്. താല്പര്യമുള്ള ആരെങ്കിലും കേട്ടു എന്ന് വരും, ബാക്കി ഉള്ളവർ ചലച്ചിത്ര ഗാനമോ റേഡിയോ നാടകമോ വരാൻ നോക്കിയിരിക്കും. ഇപ്പോഴത്തെ കൊറോണക്കണക്കുകൾ ഏതാണ്ട് അതുപോലെയാണ്.
കൊറോണ വാർത്ത കഴിഞ്ഞിട്ട് വേണം ചാനൽ ചർച്ചകൾ ആരംഭിക്കാൻ. ചാനലിൽ കൊറോണയൊന്നും ഇപ്പോൾ വിഷയമല്ല. വിശ്വാസം, അവിശ്വാസം, ഡിപ്ലോമസി, പ്രോട്ടോക്കോൾ, തീ പിടിത്തം, എന്നിങ്ങനെ വിഷയം പലതുണ്ട്. വിഷയം എന്തായാലും കഥാപാത്രങ്ങൾ ഒന്ന് തന്നെയാണ്, ആട്ടവും. ചർച്ചകളിൽ നിന്നും ഒരു വിജ്ഞാനവും ഉണ്ടാകുന്നില്ല. ഗോഗ്വാ വിളിയും തേച്ചൊട്ടിക്കലും ആണ്. പഴയ റേഡിയോ നാടകം പോലെ തന്നെ ഒരു നാടകം. അത്രയേ ഉള്ളൂ.
ഇതൊന്നും പക്ഷെ കൊറോണയെ ബാധിക്കുന്ന കാര്യമല്ല. അത് ഓരോ ദിവസവും കൂടി വരുന്നു. ഇന്നലെ ഇല്ലാതിരുന്നിടത്ത് ഇന്ന് അത് എത്തുന്നു. ഇനി നാളെ എവിടെ എത്തുമെന്ന് അത് ഒരു ഊഹവും തരുന്നില്ല. ഓരോ ദിവസവും മരണ സംഖ്യ ചെറുതായി കൂടുന്നുണ്ട്, ഇപ്പോൾ സ്ഥിരമായി പത്തിന് മുകളിൽ ആണ്. ഭാഗ്യവശാൽ ഇപ്പോഴും ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കിൽ ഒന്നാണ്. അത് നമ്മുടെ ആരോഗ്യ സംവിധാനങ്ങളുടെ മികവാണ്, നമ്മുടെ ആരോഗ്യ പ്രവർത്തകർ നടത്തുന്ന അത്യധ്വാനത്തിന്റെ ഫലമാണ്. പക്ഷെ കേരളം കൊറോണ കൈകാര്യം ചെയ്യുന്നതിനെ പറ്റി എന്തെങ്കിലും നല്ലത് പറയാൻ ഇപ്പോൾ പേടിയാണ്. കാരണം അതിനെ ഇപ്പോൾ രാഷ്ട്രീയമായിട്ട് മാത്രം കാണുന്ന ഒരു സ്ഥിതിയാണ്. എവിടെയെങ്കിലും കേരളം നന്നായിട്ടുണ്ട് എന്ന് തോന്നിയാൽ എപ്പോഴാണ് അത് മോശമാകുന്നത് എന്ന് നോക്കിയിരിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. നമ്മളില്ലേ...
പക്ഷെ പറഞ്ഞാലും ഇല്ലെങ്കിലും കൂടുതൽ ശ്രദ്ധിക്കേണ്ട മറ്റൊരു കണക്കും നമുക്ക് മുന്നിലുണ്ട്. ഓരോ ദിവസവും രോഗത്തിന് അടിപ്പെടുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം. ഇന്നലെ നാല്പത്തി ഒമ്പതായിരുന്നു, ഇന്ന് അറുപത്തി ഒമ്പതായി. കൂടുതൽ രോഗികൾ കൂടുതൽ ആരോഗ്യ പ്രവർത്തകരുമായി സമ്പർക്കത്തിൽ വരുമ്പോൾ തീർച്ചയായും രോഗത്തിന് അടിപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടും. ഇനി അവരിൽ മരണങ്ങൾ ഉണ്ടായി തുടങ്ങും. അസുഖം ബാധിക്കുന്നവരുടെ എണ്ണം കൂടുമ്പോൾ മരിക്കുന്നവരുടെ എണ്ണവും കൂടും.
കൊറോണയുടെ ആദ്യത്തെ നാലു മാസത്തിൽ ലോകത്തെ മൂവായിരത്തി അഞ്ഞൂറ് ആരോഗ്യ പ്രവർത്തകരാണ് മരിച്ചത്. നമ്മുടെ സമയവും അടുത്തുവരികയാണ്. ഇപ്പോൾ തന്നെ അഞ്ചു മാസമായി നമ്മുടെ ആരോഗ്യ പ്രവർത്തകർ, പ്രത്യേകിച്ചും സർക്കാർ സർവീസിലുള്ളവർ, തുടർച്ചയായി കൊറോണയെ നേരിടുകയാണ്. മുഴുവൻ സമയവും പി പി ഇ ഇട്ടിരിക്കുന്നതിന്റെ ചൂടും അസൗകര്യവും മാത്രമല്ല, അവരുടെ മാനസിക ആരോഗ്യത്തെയും വ്യക്തി ജീവിതത്തേയും ഇത് ബാധിക്കുന്നുണ്ട്. ഇനി ആരോഗ്യപ്രവർത്തകരുടെ മരണങ്ങൾ കൂടി ഉണ്ടായി തുടങ്ങിയാൽ നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസത്തിൽ ഇടിവ് ഉണ്ടായി തുടങ്ങും.
കൊറോണയുടെ ആദ്യകാലത്തേ ഞാൻ പറഞ്ഞിരുന്നു, ഇതൊരു മാരത്തോൺ ഓട്ടമാണ്. ഇതിലെ മുൻ നിരപ്പോരാളികൾ നമ്മുടെ ആരോഗ്യ പ്രവർത്തകർ ആണ്. അവർക്ക് സഹായം നൽകുക, ആശുപത്രികളുടെ പരിധിക്കും പരിമിതിക്കും അകത്തുകൊറോണയെ നേരിടാൻ അവർക്ക് സാഹചര്യം ഉണ്ടാക്കുക, അവരെ പരമാവധി സംരക്ഷിക്കുക, ഇതൊക്കെയാണ് നമ്മൾ ചെയ്യേണ്ടത്.
നമ്മൾ ഇപ്പോൾ ചെയ്യുന്നത് നേരെ തിരിച്ചാണ്. ആരോഗ്യ പ്രവർത്തകർ സ്വന്തം ആരോഗ്യം റിസ്കിൽ ആക്കിയും സ്വന്തം വ്യക്തി ജീവിതത്തിൽ വലിയ കോംപ്രമൈസുകളും നടത്തി നമുക്ക് ഉണ്ടാക്കിത്തന്നിരിക്കുന്ന ആരോഗ്യത്തിന്റെ കവചത്തിന് അകത്തിരുന്നുകൊണ്ട് നമ്മൾ 'ഈ കൊറോണ വാസ്തവത്തിൽ വലിയ സംഭവം ഒന്നുമല്ല' എന്ന മട്ടിൽ ജനജീവിതം സാധാരണമാക്കുകയാണ്, ഓണം ഷോപ്പിങ് പൊടി പൊടിക്കുകയാണ്, വൈകീട്ടായാൽ മുൻപ് പറഞ്ഞ നാടകങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്.
ഇതിന് സ്വാഭാവികമായും ഒരു പ്രത്യാഘാതം ഉണ്ട്. അത് കൂടി വരുന്ന മരണമാണ് !ഒരു സമൂഹമെന്ന രീതിയിൽ ഇനിയും നമുക്ക് സമയമുണ്ട്. പ്രതിദിനം കൂടി വരുന്ന ഈ രോഗികളുടെ എണ്ണം നമുക്ക് കുറച്ചേ മതിയാകൂ. ദിവസം അമ്പതിലേറെ ആരോഗ്യപ്രവർത്തകർ രോഗത്തിനടിപ്പെടുന്നത് എങ്ങനെയും ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരുടെ മരണം ഒഴിവാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യണം. അവർ ക്ഷീണിച്ചു കൈ മലർത്തിയാൽ പിന്നെ രാജാവിന്റെ എല്ലാ കുതിരകളും പട്ടാളക്കാരും, (All the king's horses and all the king's men) ചാനലിലെ മുഴുവൻ ചർച്ചക്കാരും ഒരുമിച്ചു കൂടിയാലും നമ്മുടെ സമൂഹത്തെ കൊറോണയിൽ നിന്നും രക്ഷിക്കാൻ കഴിയില്ല.
#സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍