വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയും അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണം; ഇവരുടെ സാമ്പത്തിക വളർച്ചയും പരിധിയിൽ കൊണ്ടുവരണം; 12 കോടി മാത്രം ചെലവ് വരുന്ന കെട്ടിടത്തിന് യുഎഇ കോൺസുലേറ്റ് വഴി 20 കോടി വാങ്ങിയിട്ടും ഗുണമേന്മയില്ല; തിരിമറികൾ ഹവാല പണമിടപാടെന്ന് സംശയം; അന്വേഷണത്തിനായി എൻഫോഴ്മെന്റിന് കത്ത് നൽകി അനിൽ അക്കര എംഎൽഎ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ മന്ത്രിയുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ എൻഫോഴ്മെന്റിന് കത്ത് നൽകി. ഇടക്കാലത്ത് ഇവർക്കുണ്ടായിരുന്ന സാമ്പത്തിക വളർച്ചയും അന്വേഷിക്കണമെന്നും കൊച്ചി യൂണിറ്റ് ജോയിന്റ് ഡയറക്ടർക്കുള്ള കത്തിൽ ആവശ്യപ്പെടുന്നു.മന്ത്രി എ.സി. മൊയ്തീന്റെ നിർദ്ദേശപ്രകാരം യുണീടാക് എന്ന സ്വകാര്യ സ്ഥാപനം അനധികൃതമായി സ്ഥലം കൈയേറി കെ.എം.ബി.ആർ ചട്ടങ്ങൾക്ക് വിരുദ്ധമായി വൈദ്യുതി കണക്ഷൻ ഉൾപ്പെടെ സംഘടിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
തുക യു.എ.ഇ കോൺസലേറ്റ് വഴി ലഭിച്ച 20 കോടി രൂപയാണ്. എന്നാൽ ഇവിടെ നടന്നു വരുന്ന കെട്ടിട നിർമ്മാണത്തിന് യാതൊരു ഗുണമേന്മയും ഇല്ല. ഇത്തരത്തിലുള്ള നിർമ്മാണത്തിന് 12 കോടിയിൽ അധികം ചെലവും വരുകയില്ല. മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്റെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും അറിവോടുകൂടി സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തിയ ഗൂഢാലോചനയാണിത്. സ്ഥലം എംഎൽഎ യെയും വാർഡ് കൗൺസിലറെയും നിയമാനുസൃതം ഉൾക്കൊള്ളിച്ച് നടത്തേണ്ട പദ്ധതി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തി പണം സമ്പാദിക്കണമെന്നുള്ള താൽപ്പര്യത്തോടെയാണ് ഈ ഗൂഢാലോചന നടത്തിയിട്ടുള്ളത്. നിയമപരമായ അനുമതികളുമില്ലാതെ ഈ വകുപ്പിന്റെ തന്നെ തലവന്മാരായ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും നേരിട്ടാണ് ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയിട്ടുള്ളത്.
തിരിമറികൾ ഹവാല പണമിടപാടിന്റെ പരിധിയിൽ വരുന്നതാണെന്നും ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീൻ, സിഇഒ യു.വി. ജോസ്, വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ അനൂപ് കിഷോർ, കൗൺസിലർ അരവിന്ദാക്ഷൻ എന്നിവരുടെ പങ്കും അവരുടെ കുടുംബാംഗങ്ങൾക്ക് ഇടക്കാലത്തുണ്ടായ സാമ്പത്തിക വളർച്ചയും അന്വേഷണ വിധേയമാക്കണമെന്ന് അനിൽ അക്കര എംഎൽഎ എൻഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
അനിൽ അക്കരയുടെ പോസ്റ്റ് ഇങ്ങനെ:
4.5 കോടി രൂപയോളം കമ്മീഷൻ തട്ടിയെടുത്ത വടക്കാഞ്ചേരി ഫ്ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസ്സിൽ ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ഉൾപ്പെടെയുള്ളവരുടെ പങ്കും ഇടക്കാലത്ത് ഇവർക്കുണ്ടായ സാമ്പത്തിക വളർച്ചയും അന്വേഷണ വിധേയമാക്കേണ്ടതാണെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് കൊച്ചി യൂണിറ്റ് ജോയിന്റ് ഡയറക്ടർക്ക് കത്ത് നൽകി.
സംസ്ഥാനത്തെ ഭൂരഹിതരായ ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഭവനസമുച്ചയം നിർമ്മിക്കുന്നതിന് ആരംഭിച്ച ലൈഫ് മിഷൻ പദ്ധതിക്കായി തൃശ്ശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിൽ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിക്കായി വാങ്ങിയ വിവിധ സർവ്വെ നമ്പരുകളിൽപ്പെട്ട 1.3547 ഹെക്ടർ സ്ഥലം വടക്കാഞ്ചേരി മുനിസിപ്പാലിറ്റിക്ക് കമ്പോള വില ഈടാക്കാതെ ഭൂമിയുടെ ഉടമസ്ഥാവകാശവും നിയന്ത്രണാധികാരവും റവന്യൂ വകുപ്പിൽ തന്നെ നിലനിർത്തി കൊണ്ട് നിബന്ധനകൾക്ക് വിധേയമായി സ.ഉ.(എം.എസ്) നം. 229/2017/റവന്യൂ പ്രകാരം കൈമാറിയിട്ടുള്ളതാണ്.
ഈ ഭൂമിയിൽ പാർപ്പിട സമുച്ചയം നിർമ്മിക്കുന്നതിന് 2019 ജൂൺ 26 ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൂടിയ എട്ടാമത് ലൈഫ് മിഷൻ എസ്.എൽ.ഇ.സി യോഗത്തിന്റെ തീരുമാനം നം. 4 അനുസരിച്ച് 13,09,77,775/- രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇതനുസരിച്ച് 11/07/2019 ന്റെ ജി.ഒ(ആർ.ടി) നം. 1453/2019/എൽ.എസ്.ജി.ഡി ഉത്തരവ് പ്രകാരം പി.എം.സി യായി ഹാബിറ്റാറ്റ് ടെക്നോളജിയെ ചുമതലപ്പെടുത്തിയിരുന്നു.
ഹാബിറ്റാറ്റ് ടെക്നോളജി പ്രസ്തുത സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പെർമിറ്റ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകവെയാണ് സർക്കാരിന്റെയോ റവന്യൂ വകുപ്പിന്റെയോ വടക്കാഞ്ചേരി നഗരസഭയുടെയോ ലൈഫ് മിഷന്റെയോ അനുമതിയില്ലാതെ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്റെ നിർദ്ദേശപ്രകാരം യുണീടാക് എന്ന സ്വകാര്യ സ്ഥാപനം അനധികൃതമായി സ്ഥലം കൈയേറി കെ.എം.ബി.ആർ ചട്ടങ്ങൾക്ക് വിരുദ്ധമായി വൈദ്യുതി കണക്ഷൻ ഉൾപ്പെടെ സംഘടിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
ഇതിന് ആവശ്യമായ തുക യു.എ.ഇ കോൺസലേറ്റ് വഴി ലഭിച്ച 20 കോടി രൂപയാണ്. എന്നാൽ ഇവിടെ നടന്നു വരുന്ന കെട്ടിട നിർമ്മാണത്തിന് യാതൊരു ഗുണമേന്മയും ഇല്ല. ഇത്തരത്തിലുള്ള നിർമ്മാണത്തിന് 12 കോടിയിൽ അധികം ചെലവും വരുകയില്ല. മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീന്റെയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെയും അറിവോടുകൂടി സാമ്പത്തിക നേട്ടത്തിനു വേണ്ടി നടത്തിയ ഗൂഢാലോചനയാണിത്.
സംസ്ഥാനത്ത് മേൽ സൂചിപ്പിച്ചത് അനുസരിച്ച് ഒരു സർക്കാർ ഉത്തരവ് പ്രകാരം ഒരു നിർമ്മാണ പ്രവർത്തനം നടക്കുമ്പോൾ അത് മറയാക്കി യു.എ.ഇ കോൺസലേറ്റ് കണ്ടെത്തിയ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിക്ക് സർക്കാർ ഭൂമി കൈമാറി കൊടുത്ത് അവിടെ നിന്നും അനധികൃതമായി വരുമാനമുണ്ടാക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചിട്ടുള്ളത്. സ്ഥലം എംഎൽഎ യെയും വാർഡ് കൗൺസിലറെയും നിയമാനുസൃതം ഉൾക്കൊള്ളിച്ച് നടത്തേണ്ട പദ്ധതി പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തി പണം സമ്പാദിക്കണമെന്നുള്ള താൽപ്പര്യത്തോടെയാണ് ഈ ഗൂഢാലോചന നടത്തിയിട്ടുള്ളത്.
യു.എ.ഇ കോൺസലേറ്റും യൂണിടാക്കും തമ്മിൽ വച്ചിട്ടുള്ള കരാറിലോ, റെഡ് ക്രെസന്റും ലൈഫ് മിഷനും തമ്മിൽ വച്ചിട്ടുള്ള കരാറിലോ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള ഈ സർക്കാർ ഭൂമിയിൽ കെട്ടിടം പണിയുമെന്ന് രേഖപ്പെടുത്തിയിട്ടില്ല. വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കെട്ടിട നിർമ്മാണത്തിന് അനുമതിയും നൽകിയിട്ടില്ല. റവന്യൂ വകുപ്പിന്റെ ഭൂമി കെട്ടിട നിർമ്മാണത്തിനായി യൂണിടാക്കിന് തൃശ്ശൂർ ജില്ലാ കളക്ടറും കൈമാറിയിട്ടില്ല. പ്രസ്തുത നിർമ്മിതിയുടെ എസ്റ്റിമേറ്റിന് സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയുമില്ല. അവിടെ നിർമ്മിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സബ് സെന്ററിനും ആരോഗ്യ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിട്ടില്ല.
റീബിൽഡ് കേരളയുടെ ആവശ്യത്തിനായി സർക്കാരിന്റെ നികുതിപണം ഉപയോഗിച്ച് വിദേശ രാജ്യത്ത് പോയി ധാരണകളുണ്ടാക്കി സമാഹരിച്ച ഈ പൊതുപണം യാതൊരു നിയമപരമായ അനുമതികളുമില്ലാതെ ഈ വകുപ്പിന്റെ തന്നെ തലവന്മാരായ മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും നേരിട്ടാണ് ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയിട്ടുള്ളത്.
ഈ തിരിമറികൾ ഹവാല പണമിടപാടിന്റെ പരിധിയിൽ വരുന്നതാണെന്നും ലൈഫ് മിഷൻ ചെയർമാനായ മുഖ്യമന്ത്രി, വൈസ് ചെയർമാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി. മൊയ്തീൻ, സിഇഒ യു.വി. ജോസ്, വടക്കാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ ശിവപ്രിയ സന്തോഷ്, വൈസ് ചെയർമാൻ അനൂപ് കിഷോർ, കൗൺസിലർ അരവിന്ദാക്ഷൻ എന്നിവരുടെ പങ്കും അവരുടെ കുടുംബാംഗങ്ങൾക്ക് ഇടക്കാലത്തുണ്ടായ സാമ്പത്തിക വളർച്ചയും അന്വേഷണ വിധേയമാക്കണമെന്ന് അനിൽ അക്കര എംഎൽഎ എൻഫോഴ്സ്മെന്റ് ജോയിന്റ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അനധികൃത ഇടപാടുകളുടെ രേഖകളും തെളിവുകളും മൊഴിയും നൽകുന്നതിന് തയ്യാറാണെന്നും ഇ ഡി യെ അറിയിച്ചട്ടുണ്ട്
https://www.facebook.com/AnilAkkaraMLA/posts/2717720818554910
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്