ശിവശങ്കറിന്റെ മൊഴിയും പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകൾ കത്തിയതും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ; മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറഞ്ഞതോടെ സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വർണ്ണക്കടത്തും സ്വപ്നയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശിവശങ്കർ കൈമാറിയത് നിർണ്ണായകമായെന്നും വിലയിരുത്തൽ; സെക്രട്ടറിയേറ്റിലെ തീപിടുത്തത്തെ സംശയത്തോടെ കണ്ട് എൻഐഎ; സിസി ടിവിയിൽ നിലപാട് കടുപ്പിക്കും
എം മനോജ് കുമാർ
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയും പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകൾ കത്തിയതും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ. മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറഞ്ഞതോടെ സ്വയം രക്ഷിക്കാനുള്ള ശ്രമത്തിൽ സ്വർണ്ണക്കടത്തും സ്വപ്നയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശിവശങ്കർ എൻഐഎയ്ക്ക് നൽകിയിരുന്നു. പ്രോട്ടോക്കോൾ ഓഫീസിലെ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് വ്യക്തമായത് ശിവശങ്കറിന്റെ മൊഴികളിൽ നിന്നാണ്.
ശിവശങ്കറിന്റെ മൊഴികൾ വന്നതോടെയാണ് പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകളും മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യമുണ്ടെന്നു എൻഐഎ സർക്കാരിനോട് ആവശ്യപ്പെട്ടത്. തന്നെ കാണാൻ മാത്രമല്ല താൻ ഇല്ലാത്ത സമയത്തും സ്വപ്നയും സരിത്തും മുഖ്യമന്ത്രിയെ കാണാൻ വന്നിട്ടുണ്ടെന്നും അതാരെ കാണാനാണ് വന്നത് എന്ന കാര്യത്തിൽ അന്വേഷണം വേണം എന്നുമാണ് ശിവശങ്കർ എൻഐഎയ്ക്ക് നൽകിയ മൊഴിയിൽ ആവശ്യപ്പെട്ടത്. ഇത് പിണറായി സർക്കാരിനെ അസ്വസ്ഥതപ്പെടുത്തിയ ഒരു മൊഴിയായിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റൊരു ഉന്നതനിലേക്കും പ്രോട്ടോക്കോൾ ഓഫീസിലെക്കും സിസിടിവി ദൃശ്യങ്ങളിലേക്കും അന്വേഷണ ഏജൻസികളുടെ ശ്രദ്ധ എത്തിയത്.
വിദേശത്ത് നിന്നും ഡിപ്ലോമാറ്റിക് ബാഗ് എത്തുമ്പോൾ പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ച ശേഷം ബാഗേജ് വിട്ടുകിട്ടുന്നതിനായി അനുമതി വാങ്ങണമെന്നാണ് നിലവിലെ വ്യവസ്ഥ. അതുകൊണ്ട് തന്നെ ഡിപ്ലോമാറ്റിക് ബാഗ് വഴിയുള്ള സ്വർണ്ണക്കടത്ത് അന്വേഷിക്കുമ്പോൾ പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകൾക്ക് അതീവ പ്രാധാന്യമുണ്ട്. സ്വർണക്കടത്ത്, മതഗ്രന്ഥ വിവാദം എന്നിവയുമായി ബന്ധപ്പെട്ട നിർണായക രേഖകൾ പ്രോട്ടോക്കോൾ ഓഫീസിലാണ് ഉള്ളത്. വിദേശ കോൺസുലേറ്റുകൾക്ക് നയതന്ത്ര ബാഗേജ് വഴി സാധനങ്ങൾ കൊണ്ടു വരുന്നതിന് അനുമതി നൽകുന്ന രേഖകൾ ഈ ഓഫീസിലുണ്ട്.
ഫയലുകൾ ഓൺലൈൻ ആക്കിയെങ്കിലും പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പല ഫയലുകളും ഇപ്പോഴും കടലാസിലാണ്. സ്വപ്നയുടെ സന്ദർശനവും സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പ്രോട്ടോക്കോൾ ഓഫീസിലെ ഫയലുകളിലുണ്ട് എന്ന് അന്വേഷണ ഏജൻസികൾക്ക് അറിയാം. പ്രോട്ടോക്കോൾ ഓഫീസിലെ ജീവനക്കാർക്കൊപ്പമുള്ള സ്വപ്നയുടെ ഫോട്ടോകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വർഷത്തിനിടെ നടന്നിട്ടുള്ള എല്ലാത്തരം കത്ത് ഇടപാടുകളുടെ വിവരങ്ങളും ഹാജരാക്കാനാണ് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്ക് എൻഐഎ നിർദ്ദേശം നൽകിയത്. ഇതിന്നിടയിലാണ് ഇതേ ഓഫീസിൽ തീപ്പിടുത്തം വന്നത്.
സ്വർണ്ണക്കടത്തിൽ പ്രോട്ടോക്കോൾ ഓഫീസറിൽ നിന്ന് എൻഐഎ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ പ്രോട്ടോക്കോൾ ഓഫീസറെ എൻഐഎ ഉദ്യോഗസ്ഥർ ഓഫീസിലേക്ക് വിളിപ്പിച്ച് ചില രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പ്രോട്ടോക്കോൾ ഓഫീസിലുണ്ടായ തീപിടുത്തതിൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട നിർണ്ണായക ഫയലുകൾ കത്തി നശിച്ചതായാണ് എൻഐഎ സംശയിക്കുന്നത്. ഒന്നുകിൽ ഫയലുകൾ എടുത്ത് മാറ്റിയിട്ടുണ്ടാകണം. അല്ലെങ്കിൽ കത്തിയതിൽ ഈ ഫയലുകളും ഉൾപ്പെട്ടിട്ടുണ്ടാകും എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്കുള്ളത്.
പ്രോട്ടോക്കോൾ ഓഫീസറുടെ മൊഴികളും സർക്കാരിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. എൻഐഎയ്ക്ക് മുന്നിൽ അറിയാവുന്ന വിവരങ്ങൾ മുഴുവൻ പ്രോട്ടോക്കോൾ ഓഫീസർ നൽകിയിട്ടുമുണ്ട്. അടുത്ത കാലത്ത് തിരുവനന്തപുരം വഴി വന്നിട്ടുള്ള ഡിപ്ലോമാറ്റിക്ബാഗുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ആണ് സ,സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസറോട് എൻഐഎ തിരക്കുന്നത്. രണ്ട് വർഷത്തിനിടെ 11 തവണ ഡിപ്ലോമാറ്റിക് ബാഗ് എത്തിയെന്നാണ് പ്രോട്ടോക്കോൾ ഓഫീസർ മൊഴി നൽകിയത്. 2016 മുതൽ 2018 വരെയുള്ള കാലയളവിനുള്ളിലാണ് ഇത്രയും തവണ ഡിപ്ലോമാറ്റിക് ബാഗ് എത്തിയത്. എന്നാൽ കസ്റ്റംസ് രേഖകൾ പ്രകാരം ലോക്ക്ഡൗൺ കാലത്ത് മാത്രം 23 തവണ യുഎഇയിൽ നിന്ന് ഡിപ്ലോമാറ്റിക് ബാഗ് എത്തിയിട്ടുണ്ട്. എന്നാൽ ഈ ബാഗേജുകൾ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ യുഎഇ കോൺസുലേറ്റ് പ്രോട്ടോക്കോൾ ഓഫീസറെ അറിയിച്ചിട്ടില്ല. അത് എന്തുകൊണ്ട് എന്ന് പരിശോധിക്കാനുള്ള നീക്കമാണ് അന്വേഷണ ഏജൻസികൾ നടത്തുന്നത്. ഈ രീതിയിലുള്ള അന്വേഷണം തടസപ്പെടുത്തുന്ന ഒരു നീക്കമാണ് ഫയലുകൾ കത്തിയതിലൂടെ വന്നിരിക്കുന്നത്.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ സെക്രട്ടറിയേറ്റിൽ നടന്ന തീപിടുത്തത്തിൽ നശിച്ചത് തീർത്തും ദുരൂഹമാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവർണ്ണറെ നേരിട്ട് കണ്ടു വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണം നടക്കുമ്പോൾ ബന്ധപ്പെട്ട ഫയലുകൾ കത്തി നശിക്കുന്ന ഒരു സാഹചര്യം കേരളത്തിൽ ഉണ്ടാകുന്നത് ആശാസ്യകരമല്ലന്ന് ഗവർണ്ണറെ ബോധ്യപ്പെടുത്തിയതായാണ് ചെന്നിത്തല പറഞ്ഞത്.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, എൻ ഐ എയും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കടന്ന് വരാൻ പോകുന്നുവെന്ന് കണ്ടുകൊണ്ടാണ് ഈ ഫയലുകൾ എല്ലാം നശിപ്പിച്ചത്. ഭരണഘടനാപരമായി പ്രവർത്തിക്കുന്ന ഒരു സർക്കാരിന് ഈ നിലയിൽ ഔദ്യോഗിക ഫയലുകൾ നശിപ്പിക്കാൻ കഴിയുമോ. ഇതെല്ലാം വളരെ ഗൗരവമുള്ള പ്രശ്നങ്ങളാണ്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട കള്ളത്തരങ്ങളും തീവെട്ടിക്കൊള്ളയും പുറത്ത് വരുമെന്ന് പേടിച്ചാണ് ഈ ഫയലുകളൊക്കെ നശിപ്പിച്ചത്. സെക്രട്ടറിയേറ്റിലെയും, ക്ളിഫ് ഹൗസിലെയും സിസി ടി വി കാമറകൾ ഇടിവെട്ടിപ്പോയി എന്നാണ് പറയുന്നത്. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട റെഡ് ക്രെസന്റും സംസ്ഥാന സർക്കാരുമായി ഒപ്പുവച്ച എംഒ യുവിന്റെ ഒരു കോപ്പി ചോദിച്ചിട്ട് മൂന്നാഴ്ചയാകുന്നു. ഇതുവരെ സർക്കാർ തന്നില്ല.
എല്ലാം മറച്ച് വയ്കുന്ന ഭരണഘനാപരമായ പ്രവർത്തിക്കാത്ത ഒരു സർക്കാരാണിത്. സർക്കാരിന്റെ അഴിമതികളെക്കുറിച്ച് ദീർഘമായി ഗവർണ്ണറോട് സംസാരിച്ചുവെന്നും ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്. ബിജെപിയും തീപ്പിടുത്തത്തിൽ അട്ടിമറി ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ ഉണ്ടായത് സ്വാഭാവികമായ തീപ്പിടിത്തമല്ലെന്നും ആസൂത്രിതമാണെന്നുമാണ് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചത്. പ്രോട്ടോക്കോൾവിഭാഗത്തിലെ ചില ഉദ്യോഗസ്ഥന്മാർക്ക് കോവിഡ് പോസിറ്റീവ് ആയി.ട്ടുണ്ട്. ഇതേ തുടർന്ന് പ്രോട്ടോക്കോൾ ഓഫീസ് അടച്ചു എന്നാണ് സർക്കാരിന്റെ ഭാഷ്യം. പ്രോട്ടോക്കോൾ ഓഫീസ് അടയ്ക്കുന്ന കാര്യം മാധ്യമങ്ങൾക്ക് വാർത്തയായി നൽകിയിരുന്നോ? പ്രോട്ടോക്കോൾ ഓഫീസ് അടച്ചാൽ തന്നെ, സിപിഎം. അനുഭാവികളായ രണ്ട് ഉദ്യോഗസ്ഥർ മാത്രം അവിടെ എങ്ങനെ എത്തി എന്നൊക്കെയുള്ള ചോദ്യങ്ങളാണ് സുരേന്ദ്രൻ ഉന്നയിച്ചിരിക്കുന്നത്.
ഇന്നലെ വൈകീട്ടാണ് വിവാധ അഗ്നിബാധ വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിനോട് ചേർന്നുള്ള നോർത്ത് സാന്റ്വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറുടെയും മറ്റും ഓഫീസുള്ള പൊതുഭരണ വകുപ്പ് (ജിഎഡി) പൊളിറ്റിക്കൽ വിഭാഗത്തിൽ വൈകിട്ട് 4.45 നായിരുന്നു തീപിടിത്തം. 5 കെട്ട് ഫയലുകളും ഉപകരണങ്ങളും കത്തിയെന്നാണ് പ്രാഥമിക വിവരം. പ്രോട്ടോക്കോൾ ഓഫീസിലെ ഇലക്ട്രിക്ക് വയറിംഗുള്ള ഭാഗത്തെ ഭിത്തിയിൽ നിന്നാണ് തീയുടെ തുടക്കമെന്നാണ് നിഗമനം. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘം പ്രോട്ടോക്കോൾ ഓഫീസിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Stories you may Like
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഷാജി കൈലാസ് കുറിപ്പിൽ ഒളിപ്പിക്കുന്നത് എന്ത്? തൃശൂരിലെ 'ത്രികോണം' ചർച്ചകളിൽ
- കെ ഫോൺ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്