പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടവർ പിന്നോട്ടില്ലെന്ന നിലപാടിൽ തന്നെ; വിമർശകരുടെ ലക്ഷ്യം കോൺഗ്രസിന് പുത്തൻ ഉണർവ്വ് നൽകുക എന്നതു തന്നെ; അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു രാഹുൽ ഗാന്ധി നേതാക്കളോടും പ്രവർത്തകരോടും കൂടുതൽ സംവദിക്കാൻ തയ്യാറകണമെന്നും ആവശ്യം; തരൂർ അടക്കമുള്ളവർ അയച്ചത് ഒന്നല്ല, മൂന്ന് കത്തുകൾ; ഫെബ്രുവരിയിൽ എഐസിസി സമ്മേളനം വിളിച്ചു പ്രവർത്തക സമിതിയിലും പൊളിച്ചുപണി വന്നേക്കും; ഗാന്ധി കടുംബം നയിക്കാൻ ഇല്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ടുകൊണ്ട് ശശി തരൂരും ഗുലാം നബി ആസാദും അടക്കമുള്ള നേതാക്കൾ ഉയർത്തിയ ആവശ്യങ്ങളിൽ നിന്നും തൽക്കാലം പിന്നോട്ടില്ലെന്ന് സൂചന. തങ്ങൾ വിമതർ അല്ലെന്നും പാർട്ടിക്ക് പുത്തൻ ഉണർവ്വ് നൽകുക എന്നതു മാത്രമാണ് ലക്ഷ്യമെന്നുമാണ് ഇവർ വ്യക്തമാക്കുന്നു. രാഹുൽ ഗാന്ധി നയിക്കണം എന്നു തന്നെയാണ് നേതാക്കൾ ആഗ്രഹിക്കുന്നത്. എന്നാൽ, അദ്ദേഹം കൂടുതൽ സജീവമായി ഇടപെടണം എന്നതാണ് ആവശ്യം. കോൺഗ്രസിലെ കത്തെഴുത്തു വിവാദത്തിൽ ഉൾപ്പെട്ട നേതാക്കൾ. കത്തെഴുതിയ 23 നേതാക്കളും ഒരുമിച്ച് പ്രസ്താവന ഇറക്കുമെന്നു സൂചനകളുണ്ടായിരുന്നെങ്കിലും പലരും സമൂഹമാധ്യമങ്ങളിലും മറ്റുമായി പ്രത്യേകം പ്രത്യേകം പ്രതികരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം പ്രവർത്തക സമിതി യോഗത്തിലുണ്ടായ വിമർശനത്തിൽ വികാരഭരിതനായി ട്വീറ്റ് ചെയ്യുകയും പിന്നീട് അതു പിൻവലിക്കുകയും ചെയ്ത കപിൽ സിബൽ ഒന്നും വ്യക്തമായി പറയാതെ പുതിയ ട്വീറ്റിട്ടു: ഇത് ഏതെങ്കിലും സ്ഥാനങ്ങൾക്കല്ല. രാജ്യത്തിന്റെ താൽപര്യങ്ങളാണു പ്രധാനം. കത്ത് ഒരു പാതകമായി എന്നു കരുതിയവരൊക്കെ അതിലെ വിഷയങ്ങൾ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണെന്നു വൈകാതെ മനസിലാക്കുമെന്ന് മുകുൾ വാസ്നിക് പറഞ്ഞു. കത്ത് നേതൃത്വത്തിനെതിരായ വെല്ലുവിളിയായിരുന്നില്ല, നടപടികൾക്കു വേണ്ടിയുള്ള അഭ്യർത്ഥനയായിരുന്നുവെന്ന് വിവേക് തൻഖ എംപിയും പറഞ്ഞു. വിമതരല്ല, മാറ്റത്തിന്റെ വക്താക്കളാണ് എന്നു തൻഖ ട്വീറ്റിൽ പറഞ്ഞു.
കത്തിൽ തെറ്റൊന്നുമില്ലെന്നും അത് സോണിയാജിയെ വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു വീരപ്പമൊയ്ലിയുടെ പ്രതികരണം. സോണിയ പാർട്ടിക്ക് അമ്മയെപ്പോലെയാണ്. കത്തിൽ പറഞ്ഞത് സോണിയ മാറണമെന്നല്ല. പാർട്ടി കൂടുതൽ ഊർജ്വസ്വരമാകണമെന്നും അതിനു വേണ്ട പൊളിച്ചെഴുത്തു വേണമെന്നുമാണ്. ആ നിലപാടിൽ മാറ്റമില്ല. കത്തെഴുതിയവർ പാർട്ടി വിടുമെന്നു കരുതേണ്ടെന്നും മൊയ്ലി പറഞ്ഞു.
പ്രവർത്തക സമിതി യോഗത്തിനു ശേഷം സോണിയക്കു കത്തെഴുതിയ 23 പേരിലുൾപ്പെട്ട ശശി തരൂർ, കപിൽ സിബൽ, ആനന്ദ് ശർമ എന്നിവർ ഗുലാംനബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്നിരുന്നു. പ്രത്യേകിച്ചൊന്നുമില്ലെന്നും പ്രവർത്തക സമിതി യോഗത്തിലെ ചർച്ചകൾ വിലയിരുത്താനായിരുന്നു ഇതെന്നും ആനന്ദ് ശർമ വ്യക്തമാക്കി. എല്ലാവരും തൃപ്തരാണെന്നു പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത മറ്റൊരു നേതാവും പറഞ്ഞു. കത്തിനെ പാർട്ടിയെ സജീവമാക്കാനുള്ള നീക്കമായി മാത്രം കണ്ടാൽ മതിയെന്നു നേതാക്കളിലൊരാൾ പറഞ്ഞു. സോണിയ ഗാന്ധിക്കോ ഗാന്ധി കുടുംബത്തിനോ എതിരായുള്ള നീക്കമായി വ്യാഖ്യാനിക്കരുത്. കത്തെഴുതിയവർ പലരും അരനൂറ്റാണ്ടോളമായി ഈ പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
അതസമയം കോൺഗ്രസ് നേതൃത്വത്തിന് മുതിർന്ന നേതാക്കൾ അയച്ചത് മൂന്ന് കത്തുകളായിരുന്നു. ഓഗസ്റ്റ് 7, 9, 17 തീയതികളിൽ അയച്ച കത്തുകൾ ഒരു പോലെയല്ലെങ്കിലും അവയിലെല്ലാം ഒരു കാര്യം ആവർത്തിച്ചത് ഗാന്ധി കുടുംബത്തിനു പുറത്തുള്ള വ്യക്തി പാർട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം. എന്നാൽ പ്രവർത്തക സമിതി യോഗത്തിലെ ചർച്ച തങ്ങൾക്ക് അനുകൂലമല്ല എന്ന് മനസ്സിലായതോടെ ഇപ്പോൾ വിമതർ ആരും ഇത് ഊന്നിപ്പറയുന്നില്ല. രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം എന്നു പ്രവർത്തക സമിതിയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടതോടെ വിമതരിൽ പലരും അതിനോട് യോജിച്ചു.
5 മാസം മുൻപു ശശി തരൂർ വീട്ടിൽ നടത്തിയ അത്താഴവിരുന്നിലാണ് ഈ കത്തിനെക്കുറിച്ച് ആദ്യം ചർച്ച നടന്നതെന്ന് അതിൽ പങ്കെടുത്ത പി ചിദംബരം, മണിശങ്കർ അയ്യർ, അഭിഷേക് മനു സിങ്വി എന്നിവർ വെളിപ്പെടുത്തി. എന്നാൽ ഈ 3 പേരും കത്തിൽ ഒപ്പുവച്ചില്ല. ഇതേക്കുറിച്ച് ഡൽഹി പത്രത്തിൽ വന്ന വാർത്ത ശശി തരൂർ നിഷേധിച്ചതുമില്ല. അസ്വാസ്ഥ്യകരമായ ശാന്തതയാണ് നിലവിൽ പാർട്ടിയിൽ. തീയണഞ്ഞുവെങ്കിലും എന്തൊക്കെയോ പുകയുന്നുണ്ട്. വിമതരെ നിശ്ശബ്ദരാക്കി എന്ന് ഔദ്യോഗികപക്ഷം ആശ്വസിക്കുന്നു. എന്നാൽ ഈ കത്ത് ഒരവസാനമല്ല, തുടക്കം മാത്രമാണ് എന്നു വിമതർ പറയുന്നു. തിങ്കളാഴ്ച പ്രവർത്തക സമിതി യോഗത്തിനു ശേഷം, രാത്രി കത്തെഴുതിയവരിലെ പ്രമുഖർ യോഗം ചേർന്നിരുന്നു. കൂട്ടായ ഒരു പ്രസ്താവന പുറപ്പെടുവിച്ച് തങ്ങളുടെ നിലപാട് പരസ്യപ്പെടുത്തണം എന്ന് ഈ യോഗത്തിൽ അഭിപ്രായമുയർന്നു. എന്നാൽ അത് വീണ്ടും ഏറ്റുമുട്ടലിന്റെ അന്തരീക്ഷം സൃഷ്ടിക്കുമെന്നതിനാൽ ഒറ്റയ്ക്കൊറ്റയ്ക്കു തങ്ങളുടെ നിലപാട് പരസ്യപ്പെടുത്താൻ തീരുമാനമായി. അതു പ്രകാരം ചൊവ്വാഴ്ച കപിൽ സിബലും വീരപ്പ മൊയ്ലിയും പ്രസ്താവന നടത്തി.
പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള എഐസിസി പ്ലീനറി എന്നു ചേരാൻ കഴിയുമെന്നതാണ് ഇപ്പോഴത്തെ ആലോചന. കോവിഡ് സ്ഥിതി അനുസരിച്ചു മാത്രമേ യോഗം വിളിക്കാനാകൂ. പിസിസി അംഗങ്ങളും ഇതിൽ പങ്കെടുക്കണം. ഫെബ്രുവരിയോടെയെങ്കിലും സാധിക്കുമോ എന്നു പരിശോധിക്കുന്നു. അതുവരെ ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയെ സഹായിക്കാൻ 4 അംഗ സമിതിയെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറ്റു നേതാക്കളോടു സംസാരിക്കാൻ സമയം കണ്ടെത്തിയാൽത്തന്നെ കോൺഗ്രസിലെ 50% അസ്വസ്ഥതയും തീരുമെന്നു മുതിർന്ന കോൺഗ്രസ് നേതാവും ലാൽബഹാദൂർ ശാസ്ത്രിയുടെ മകനുമായ അനിൽ ശാസ്ത്രി അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. രാഹുൽ സ്ഥാനമേറ്റെടുക്കില്ലെന്നതിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ പ്രിയങ്ക ഗാന്ധിയെ പ്രസിഡന്റാക്കുന്നതാവും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കയ്ക്ക് നല്ല ജനപ്രീതിയുണ്ട്. കോൺഗ്രസിന്റെ നേതൃത്വം ഗാന്ധികുടുംബത്തിൽ നിന്നു തന്നെയാകുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ നല്ലതെന്നും അനിൽ ശാസ്ത്രി പറഞ്ഞു. 2024ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കു കനത്ത വെല്ലുവിളിയുയർത്താൻ പ്രിയങ്കയ്ക്കു കഴിയും.
രാഹുൽഗാന്ധി സ്ഥാനൊഴിഞ്ഞതിനു ശേഷവും രാഹുലിന്റെ ടീമിൽപ്പെട്ടവർ തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും പല നേതാക്കൾക്കും രാഹുലിനെ കാണാൻ സമയം കിട്ടുന്നില്ലെന്നും ചില നേതാക്കൾ പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി വിട്ട പല നേതാക്കളും രാഹുലിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അടുത്ത കാലത്ത് സച്ചിൻ പൈലറ്റിനു മാത്രമാണ് അവസരം ലഭിച്ചത്. അദ്ദേഹം ഇപ്പോഴും പാർട്ടിയിൽ തുടരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
സ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്നു സോണിയ ഗാന്ധിയും പദവിയിലേക്ക് ഇനിയില്ല എന്ന് രാഹുൽ ഗാന്ധിയും പറയുന്നതു കാരണമാണ് ഗാന്ധി കുടുംബത്തിന് പുറത്തുള്ള പ്രസിഡന്റ് വരണം എന്നു കത്തിൽ ഏഴുതിയതെന്നാണ് ഇപ്പോൾ പല വിമത നേതാക്കളും പറയുന്നത്. ഗാന്ധി കുടുംബത്തിനു പുറത്തുള്ള വ്യക്തിയെ പ്രസിഡന്റ് സ്ഥാനത്തേക്കു കണ്ടെത്താൻ രാഹുൽ ഗാന്ധി രാജിവച്ച സമയത്ത് ശ്രമം നടത്തിയതാണ്. അങ്ങനെ ഒരാളെ കണ്ടെത്താനാകാതെ വന്നപ്പോഴാണ് സോണിയയുടെ പേരിൽ എത്തിയത്.
രാജ്യസഭയിലെ പാർട്ടി നേതാവായ ഗുലാം നബി ആസാദ് തന്നെ കത്തെഴുതുന്നതിന് നേതൃത്വം നൽകിയതാണ് ഗാന്ധി കുടുംബത്തിന് അദ്ഭുതമായത്. ഗുലാം നബിയുടെ രാജ്യസഭാംഗത്വം 2021 ഫെബ്രുവരി 15ന് തീരുകയാണ്. അഞ്ചാം തവണയാണ് രാജ്യസഭാഗമാകുന്നത്. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ആസാദ്. വിമതർ കത്തിൽ ഉന്നയിച്ച മറ്റൊരു ആവശ്യം കോൺഗ്രസ് പ്രവർത്തക സമിതിയിലേക്കു തിരഞ്ഞെടുപ്പു നടത്തി അംഗങ്ങളെ നിശ്ചയിക്കണം എന്നാണ്. ഇപ്പോഴുള്ള 52 പേരെയും രാഹുൽ ഗാന്ധി നാമനിർദ്ദേശം ചെയ്തതാണ്. അതു പോലെ തന്നെ 10 അംഗ പാർലമെന്ററി ബോർഡ് രൂപീകരിക്കമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്