രഞ്ജിത് കുമാർ കത്തികയറിയത് ഒരു ദിവസം; മനീന്ദർ സിങ് വാദിച്ചത് നാല് ദിവസം; ഡിവിഷൻ ബഞ്ചും സിബിഐയ്ക്ക് അനുകൂലമാകുമ്പോൾ ഖജനാവിന് നഷ്ടം 88 ലക്ഷം രൂപ; പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ എണ്ണിയെണ്ണി പറഞ്ഞ് സിബിഐയെ കാര്യങ്ങൾ ഏൽപ്പിച്ച് ഹൈക്കോടതി; വിട്ടുകൊടുക്കാൻ തയ്യാറല്ലാതെ കേരളാ സർക്കാരും; പെരിയയയിൽ പരിഗണിക്കുന്നത് സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിന്റെ സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഖജനാവിൽ ഒന്നുമില്ലെങ്കിലും പെരിയാ കേസ് സിബിഐ ഏറ്റെടുക്കുന്നതിനെതിരായ നിയമ പോരാട്ടം സുപ്രീംകോടതിയിലേക്ക് കൊണ്ടു പോകാൻ നീക്കം. ഇതിനുള്ള സാധ്യതകൾ സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. സുപ്രീംകോടതിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീൽ പോകാനാണ് നീക്കം. ഇതിന് കോടികളുടെ ചെലവ് വേണ്ടിവരും. എങ്കിലും സിബിഐ അന്വേഷണം അട്ടിമറിക്കാൻ ഏതറ്റം വരേയും പോകാനാണ് നീക്കം.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേ ബാക്കിയുള്ളൂ. ഈ സമയത്ത് സിബിഐ അന്വേഷണം സർക്കാരിന് തലവേദനായണ്. രാഷ്ട്രീയ കൊലപാതങ്ങളിലെ ക്രൂരത ചർച്ചയാക്കും. ഈ സാഹചര്യത്തിലാണ് അപ്പീൽ സാധ്യത തേടുന്നത്. സിബിഐ അന്വേഷണത്തിനെതിരെ ഡിവിഷൻ ബഞ്ചിലെ ഹർജിക്കും ലക്ഷങ്ങളാണ് സർക്കാർ ചെലവിട്ടത്. ഒന്നാം മോദി സർക്കാരിന്റെ കാലത്ത് സോളിസിറ്റർ ജനറൽ ആയിരുന്ന രഞ്ജിത് കുമാർ ഒരു ദിവസവും അഡീഷനൽ സോളിസിറ്റർ ജനറലായിരുന്ന മനീന്ദർ സിങ് 4 ദിവസവുമാണ് സർക്കാരിനു വേണ്ടി അപ്പീൽ വാദിക്കാനെത്തിയത്. ഈ 5 ദിവസത്തേക്കുള്ള ചെലവാണ് 88 ലക്ഷം രൂപ. ഈ ചെലവുകളും ഡിവിഷൻ ബഞ്ചിൽ സർക്കാരിനെ തുണച്ചില്ല. ഇനി കോടികൾ ഒഴുക്കേണ്ടി വന്നാലും സുപ്രീംകോടതിയെ സമീപിക്കാനാണ് സർക്കാർ നീക്കം.
ഡിവിഷൻ ബഞ്ചിലെ കേസിൽ ആദ്യം ഹാജരായത് കഴിഞ്ഞ വർഷം ഒക്ടോബർ 29നു രഞ്ജിത് കുമാറാണ്. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷിച്ചു കുറ്റപത്രം നൽകിയ കേസാണെന്നും, കേസ് ഡയറി പോലും പരിശോധിക്കാതെ ഹർജിക്കാരുടെ വാദങ്ങൾ മാത്രം പരിഗണിച്ചു സിബിഐക്കു വിട്ടതു നിയമപരമല്ലെന്നും വാദിച്ചു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശിച്ച കോടതി, സിംഗിൾ ജഡ്ജിയുടെ ഉത്തരവ് തൽക്കാലം സ്റ്റേ ചെയ്യുന്നില്ലെന്നു വാക്കാൽ പരാമർശിച്ചു. തുടർന്ന് നവംബർ 4,5,12,16 തീയതികളിൽ മനീന്ദർ സിങ് ഹാജരായി. നടൻ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ സുപ്രീം കോടതിയിലുള്ള കേസിൽ ബിഹാർ സർക്കാരിനുവേണ്ടി ഹാജരാകുന്നത് ഇദ്ദേഹമാണ്. ഇത്രയും വിലപിടിപ്പുള്ള അഭിഭാഷകരെത്തിയിട്ടും ഡിവിഷൻ ബഞ്ചിലും കേരള സർക്കാർ തോറ്റു.
അന്വേഷണത്തിൽ പോരായ്മയുണ്ടെങ്കിൽ മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കേണ്ടതെന്നായിരുന്നു മനീന്ദർ സിങ്ങിന്റെ വാദം. പ്രതികളുടെ വാദം കേൾക്കണമെന്നും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി ടി. അസഫലി ഹാജരായി. ഈ കേസിൽ വീഴ്ചകൾ എണ്ണി പറഞ്ഞാണ് ഡിവിഷൻ ബഞ്ച് സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുന്നത്. ഇതും സർക്കാരിന് തിരിച്ചടിയാകും. സാക്ഷിമൊഴികളിൽ കൂടുതൽ അന്വേഷണം നടത്താതിരുന്നതും നിർണായകമായ സിസിടിവി ദൃശ്യങ്ങളൊന്നും ലഭ്യമല്ലാത്തതും ദൃക്സാക്ഷികളെ കണ്ടെത്താനാകാത്തതും ഉൾപ്പെടെ അന്വേഷണത്തിലെ വീഴ്ചകൾ ഡിവിഷൻ ബെഞ്ച് എടുത്തുപറഞ്ഞു.
സംഭവ സമയത്തും അതിനു മുൻപും പിൻപും പ്രദേശത്ത് ആളുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി സാക്ഷിമൊഴികളുണ്ട്. തന്റെ കടയിൽ സിസിടിവിയുള്ളതായി 93ാം സാക്ഷി വൽസന്റെ മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ ഗൗരവമായ അന്വേഷണം നടന്നോയെന്നതു വ്യക്തമല്ല. മറ്റാരെങ്കിലും സിസിടിവി സ്ഥാപിച്ചിരുന്നോ എന്നും അങ്ങനെയെങ്കിൽ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ നടപടി സ്വീകരിച്ചോ എന്നും ഹൈക്കോടതി ചോദിക്കുന്നു. സംഭവസ്ഥലത്തേക്കു പോകുമ്പോൾ ആളുകൾ ഓടുന്നതു കണ്ടെന്നു സുധാകരൻ, നിർമല എന്നിവരുടെ സാക്ഷി മൊഴികളുണ്ട്. ഗൗരവമായ അന്വേഷണം നടന്നിരുന്നെങ്കിൽ ഇപ്പോഴത്തെ സാഹചര്യ തെളിവുകൾക്കു പകരം നേരിട്ട് തെളിവുകളുള്ള കേസായി ഇതു മാറിയേനെ എന്നും കോടതി പറഞ്ഞു.
93ാം സാക്ഷി വൽസന്റെ പങ്കിനെക്കുറിച്ചുള്ള അന്വേഷണം സംബന്ധിച്ചും കോടതി പരമാർശിച്ചു. സംഭവ ദിവസം വൈകിട്ട് ഒന്നാം പ്രതി എ. പീതാംബരൻ വൽസനെ ഫോണിൽ വിളിച്ച് സ്ഥലത്തു ട്രാഫിക് ബ്ലോക്കുണ്ടോയെന്ന് അന്വേഷിച്ചു. ബ്ലോക്ക് കുറഞ്ഞപ്പോൾ വൽസൻ ഒന്നാം പ്രതിയെ അറിയിച്ചു. സാക്ഷികളിൽ ചിലരും വൽസനെതിരെ മൊഴി നൽകിയിട്ടുണ്ട്. ഇതൊന്നും തെളിവായി ഉപയോഗിക്കാൻ പറ്റില്ലെങ്കിലും ഇത്തരം സംശയകരമായ കാര്യങ്ങൾ ഗൗരവത്തോടെ അന്വേഷിച്ചിട്ടില്ലെന്നും കോടതി പറയുന്നു.
2019 നവംബർ 16നു സർക്കാർ അപ്പീലിൽ അന്തിമവാദം പൂർത്തിയായ കേസിലാണ് ഹൈക്കോടതി ഇന്നലെ വിധി പറഞ്ഞത്. വിശ്വാസം ആർജിക്കാൻ പര്യാപ്തമായ അന്വേഷണം ക്രൈംബ്രാഞ്ച് നടത്താത്തതിനാൽ സിബിഐ അന്വേഷണം ന്യായമാണെന്നു കോടതി പറഞ്ഞു. 19,24 വയസ്സു വീതമുള്ള 2 യുവാക്കൾ ക്രൂരമായി കൊല്ലപ്പെട്ട കേസിൽ നീതി ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു. കേസിന്റെ സ്വഭാവം മാനിച്ച്, കോടതി നിർദ്ദേശിച്ചാൽ അന്വേഷിക്കാൻ തയാറാണെന്നു സിബിഐ അഭിഭാഷകൻ അറിയിച്ചു. ഇതും നിർണ്ണായകമായി.
അതിനിടെ പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നു മുതൽ 7 വരെ പ്രതികളായ എ. പീതാംബരൻ, സജി സി. ജോർജ്, െക.എം. സുരേഷ്, കെ. അനിൽ കുമാർ, ജിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, 9 മുതൽ 11 വരെ പ്രതികളായ എ. മുരളി, ടി. രഞ്ജിത്, പ്രദീപ് എന്നിവരുടെ ജാമ്യഹർജിയാണു ജസ്റ്റിസ് ആർ. നാരായണ പിഷാരടി തള്ളിയത്. ഒന്നര വർഷത്തോളമായി ജയിലിൽ കഴിയുന്നതിനാൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍