'ഫ്ളെമി എന്റെ ആളാണ്...എന്തു കാര്യം ഉണ്ടെങ്കിലും ഫ്ളെമിയോട് സംസാരിച്ചോളാൻ പറഞ്ഞു; എന്തു കാര്യം ഉണ്ടെങ്കിലും ഫ്ളെമിയോടു സംസാരിക്കൂ എന്ന് പറഞ്ഞത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുരേഷാണ്': നാഷണൽ ചിൽഡ്രൻസ് ഫണ്ട് അംഗം ഫ്ളെമി എബ്രഹാമിന്റെ ഓഡിയോ ടേപ്പ് പുറത്തുവന്നപ്പോൾ പദവിയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപണം; ഫ്ളെമി 80 ലക്ഷം തട്ടിച്ചെന്ന പരാതിയുമായി ഖത്തർ സ്വദേശിയായ വിദേശവനിതയും രംഗത്ത്; മറുപടിയുമായി ഫ്ളെമിയും
എം മനോജ് കുമാർ
തിരുവനന്തപുരം: ബിസിനസുകാരനോ തട്ടിപ്പ് വീരനോ? കേന്ദ്ര സർക്കാർ ഏജൻസിയുടെ അംഗമായി ഇരുന്നു ആ പദവിയും പേരുമെല്ലാം ഉപയോഗിച്ച് ഫ്ളെമി തട്ടിപ്പ് നടത്തുന്നു എന്ന ആരോപണമാണ് ഉയരുന്നത്. ഫ്ളെമി എബ്രഹാമിന്റെ തട്ടിപ്പുകൾക്ക് എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രധാനമന്ത്രിക്കും പരാതി പോയിട്ടുണ്ട്. ഫ്ളെമിയുടെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശിയായ മാർട്ടിൻ മേനാച്ചേരിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്. മേനാച്ചേരി നൽകിയ പരാതിക്ക് പുറമേ ഖത്തർ പൗരയായ ഒരു യുവതിയും ഇന്ത്യൻ എംബസിക്കും ഡിജിപിക്കുമെല്ലാം ഫ്ളെമിയുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്. ബിസിനസ് ഇടപാടുകൾക്ക് നൽകിയ 80 ലക്ഷം രൂപ തന്നിൽ നിന്നും ഫ്ളെമി തട്ടിച്ചെടുത്തു എന്നാണ് ഖത്തർ യുവതി നൽകിയ പരാതി. കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ ചിൽഡ്രൻസ് ഫണ്ട് മെമ്പർ പോസ്റ്റ് ഫ്ളെമി എബ്രഹാം തട്ടിപ്പുകൾക്കുള്ള വേദിയാക്കി മാറ്റുകയാണ് എന്നാണ് മാർട്ടിൻ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
കേന്ദ്ര സർക്കാർ ബോർഡ് വയ്ക്കാൻ അനുവാദമില്ലാതിരുന്നിട്ടും കാറിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന ബോർഡ് വയ്ക്കുന്നു. വിസിറ്റിങ് കാർഡിൽ കേന്ദ്രത്തിന്റെ അശോകസ്തംഭം മുദ്ര ഉപയോഗിക്കുന്നു. റൂട്ട്സ് ഇന്ത്യാ എന്ന പേരിൽ തുടങ്ങിയ തട്ടിപ്പ് കമ്പനിയുടെ ഉദ്ഘാടനം ഒരു ജഡ്ജിയെ വെച്ച് നടത്തി. കേന്ദ്രമന്ത്രി ഹർഷ വർദ്ധൻ പോലുള്ളവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ എടുത്ത് ഇത് കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നു. സുപ്രീംകോടതിയിൽ നടക്കുന്ന കേസ് ഒതുക്കി തീർക്കാൻ പലരിൽ നിന്നും ലക്ഷങ്ങൾ തട്ടുന്നതായി നേരിട്ട് അറിയാൻ കഴിഞ്ഞു എന്നൊക്കെയുള്ള ഗുരുതര ആരോപണങ്ങളാണ് ഫ്ളെമി ഏബ്രഹാമിന് എതിരെ ഉയരുന്നത്.
കൊച്ചിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞു കേസ് ഒതുക്കാമെന്ന് ഒരാൾക്ക് വാഗ്ദാനം നൽകുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. കൊച്ചിയിലെ നാല് ജഡ്ജിമാരുടെ പേരെടുത്ത് പറഞ്ഞു തന്റെ അഭിഭാഷകർക്ക് നൽകിയാൽ കേസ് ഒതുക്കാമെന്നും ഫ്ളെമി പറയുന്നത് പുറത്ത് വന്ന ഓഡിയോ ക്ലിപ്പിലുണ്ട്. ഖത്തർ സ്വദേശിനിയായ അമ്നാ ഹെലാൽ എന്ന യുവതി നൽകിയ വഞ്ചനാ പരാതിയും ഫ്ളെമിക്ക് എതിരെയുണ്ട്. ഫ്ളെമി 80 ലക്ഷം രൂപ തന്നിൽ നിന്നും കവർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്കുമൊക്കെ പരാതി നൽകിയത്. ഇതിന്റെ പേരിലുള്ള അന്വേഷണം നടക്കുന്നുണ്ട്.
വളരെ ശക്തമായ ആരോപണങ്ങളാണ് നാഷണൽ ചിൽഡ്രൻസ് ഫണ്ട് മെമ്പറായ ഫ്ളെമിക്ക് എതിരെ ഉയരുന്നത്. അശോകസ്തംഭം ഉൾപ്പെടുത്തിയുള്ള വിസിറ്റിങ് കാർഡ് അടിച്ച് ഫ്ളെമി വിതരണം ചെയ്യുകയും കാറിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡ് വയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ശക്തമായ നടപടികളാണ് കൊച്ചി സ്പെഷ്യൽ ബ്രാഞ്ച് സ്വീകരിച്ചത്. ഫ്ളെമിയെക്കുറിച്ച് അന്വേഷണം നടത്തുകയും ഫ്ളെമിയെ വിളിച്ച് വരുത്തി കാറിലെ കേന്ദ്ര സർക്കാർ ബോർഡും വിസിറ്റിങ് കാർഡിലെ അശോകസ്തംഭവും നീക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഫ്ളെമിക്ക് ഇതേ രീതിയിൽ ബോർഡ് വയ്ക്കാനോ വിസിറ്റിങ് കാർഡ് വാങ്ങാനോ അനുവാദമില്ലാതിരിക്കെയാണ് ഇത് മറച്ചുവെച്ച് ബോർഡ് വയ്ക്കുകയും വിസിറ്റിങ് കാർഡിൽ അശോക് സ്തംഭം മുദ്രയും ഉൾപ്പെടുത്തിയത്. നടപടി സ്വീകരിക്കുമെന്ന് താക്കീത് വന്നതോടെ ഈ രണ്ടു കാര്യങ്ങളും ഫ്ളെമി ഒഴിവാക്കുകയും ചെയ്തു. അധികാരമില്ലാത്ത കാര്യങ്ങളാണ് ഫ്ളെമി ചെയ്തത് എന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞത്. ഇതു കൊണ്ട് തന്നെയാണ് ഫ്ളെമിക്ക് കാറിലെ ബോർഡും വിസിറ്റിങ് കാർഡിലെ അശോക സ്തംഭവും എടുത്ത് മാറ്റാൻ നിർദ്ദേശം നൽകിയത്-പൊലീസ് മറുനാടനോട് വിശദീകരിച്ചു.
ഫ്ളെമി വിവാദത്തിൽ കുരുങ്ങിയ സമയത്ത് തന്നെയാണ് ഖത്തറിലെ ഉന്നത കുടുംബാംഗമായ അംമ്നാ ഹെലാലിന്റെ പരാതിയും ഫ്ളെമിക്ക് നേരെ വന്നത്. ബിസിനസ് ആവശ്യങ്ങൾക്ക് 80 ലക്ഷത്തോളം രൂപ തന്നിൽ നിന്ന് വാങ്ങി വഞ്ചിച്ചു എന്നാണ് അംമ്ന നല്കിയ പരാതിയിൽ പറയുന്നത്. കാശ് തിരികെ ചോദിച്ചപ്പോൾ ചെക്ക് നൽകി. ആ ചെക്ക് ബാങ്കിൽ കാശില്ലാതെ മടങ്ങി. ഇതു ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസിയിൽ യുവതി പരാതി നൽകിയിരുന്നു. ഡിജിപിക്ക് നൽകിയ പരാതിയിൽ കുടുങ്ങുമെന്ന് വന്നപ്പോൾ എങ്ങനെയും അമ്നയുമായി ധാരണയിൽ എത്താൻ ഫ്ളെമി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഫ്ളെമി നടത്തുന്ന തട്ടിപ്പുകൾ പുറത്ത് വരുമ്പോൾ തന്നെയാണ് ഫ്ളെമിയുടെ റൂട്സ് ഇന്ത്യ എന്ന സ്ഥാപനം ഒരു ജഡ്ജി വന്നു ഉദ്ഘാടനം ചെയ്യുന്നത്. സംശയ നിഴലിലുള്ള ഒരാളുടെ കമ്പനി പതിവ് തെറ്റിച്ച് ജഡ്ജി ഉദ്ഘാടനം ചെയ്തതാണ് വിവാദമായി മാറിയത്.
ഇതിന്നിടയിൽ തന്നെയാണ് ഫ്ളെമിയുടെ ഇടപാടുകളിൽ സംശയം തോന്നി മാർട്ടിൻ മേനാച്ചേരിയെ പോലുള്ളവർ രംഗത്ത് വന്നത്. കൊച്ചിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞു കേസ് ഒതുക്കാൻ താൻ മതി എന്നുള്ള ഫ്ളെമിയുടെ സംഭാഷണമാണ് പുറത്ത് വന്നത്. വിദേശത്തുള്ള ജോർജേട്ടൻ എന്ന് ഫ്ളെമി പറയുന്നയാളുടെ കേസ് ഒതുക്കാൻ താൻ വിചാരിച്ചാൽ നിഷ്പ്രയാസം കഴിയും എന്നാണ് ഫ്ളെമി മറ്റൊരാളുമായുള്ള സംഭാഷണത്തിൽ പറയുന്നത്. സംഭാഷണം സോഷ്യൽ മീഡിയ വഴി പുറത്ത് പോയതോടെ ഫെമിയുടെ ഇടപാടുകൾ ദുരൂഹതയുടെ നിഴലിലായി. പൊലീസ് ഉദ്യോഗസ്ഥർ തന്റെ സുഹൃത്തുക്കൾ ആണെന്നും ജഡ്ജിമാരെ സ്വാധീനിക്കാൻ തനിക്ക് കഴിയുമെന്നുമാണ് ഫ്ളെമി പറയുന്നത്. കേസ് ഒതുക്കാൻ തനിക്ക് കഴിയും എന്ന് ഫോൺ സംഭാഷണത്തിൽ ഫ്ളെമി പറയുന്നത്.
ഫ്ളെമി കാശ് തട്ടുന്നത് സുപ്രീം കോടതിയിലെ കേസുകൾ വരെ ഒത്തുതീർക്കാമെന്ന് പറഞ്ഞ്: മാർട്ടിൻ മേനാച്ചേരി
സുപ്രീം കോടതി കേസുകൾ ഒത്തുതീർക്കാം എന്നാണു ഫ്ളെമി പറയുന്നത്. ഇയാളുടെ തട്ടിപ്പുകൾ മനസിലാക്കിയാണ് ഞാൻ പരാതിയായി മുന്നോട്ടു വന്നത്- പരാതി നൽകിയ മാർട്ടിൻ മേനാച്ചേരി മറുനാടനോട് പറഞ്ഞു. കേന്ദ്ര ഏജൻസി മെമ്പർ ആയതിനാലാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇതേ കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹിക വ്യക്തികളുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് തട്ടിപ്പ് നടത്തുക. ഈ ഫോട്ടോ കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പുകൾ ഫ്ളെമി നടത്തിയിട്ടുണ്ട്. കാശ് പോയവർ പുറത്ത് പറയാൻ മടിക്കുകയാണ്. റൂട്സ് ഇന്ത്യാ എന്നുള്ളത് ഫ്ളെമിയുടെ തട്ടിപ്പ് സ്ഥാപനമാണ്. ഇത് ഉദ്ഘാടനം ചെയ്യാൻ ജഡ്ജി വന്നതും സംശയാസ്പദമാണ്. ഫ്ളെമി സംഭാഷണത്തിൽ പറയുന്നതുകൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളും അവരുമായുള്ള ബന്ധവുമാണ്. ഇന്നോവ കാറിലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡ് ചൂണ്ടിക്കാട്ടി ആർടിഒയ്ക്ക് പരാതി നൽകിയിരുന്നു. കേന്ദ്ര സർക്കാർ ബോർഡ് വെച്ചതും വിസിറ്റിങ് കാർഡിൽ അശോക്സ്തഭം വന്നതും കൊച്ചി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്റ് കമ്മിഷണർ തന്നെ അന്വേഷിച്ചിരുന്നു. ഇതെല്ലാം നിയമവിരുദ്ധമാണെന്നു മനസിലാക്കി പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്-മാർട്ടിൻ പറയുന്നു.
ഫ്ളെമിയുടെ വിവാദ സംഭാഷണം ഇങ്ങനെ:
എന്നെ ജോർജ് ഏട്ടന്റെ കയ്യിൽ നിന്നും ഇവൻ പറയുന്നത് പോലെ പറിക്കാൻ കഴിയത്തില്ല. ഞാൻ വിനോദിന് മുന്നിൽ വെച്ച് ജോർജ് ചേട്ടനോട് പറഞ്ഞു. ജോർജ് ചേട്ടാ ഈ ഡീൽ മുന്നോട്ടു പോകണം എന്നുണ്ടെങ്കിൽ ജോർജെട്ടെൻ വിനോദിനോട് പറയുന്നു. വിനോദ് എന്നോടു പറയുന്നു എന്ന ഒരു ഡീലിങ് ആണ്. ജോർജ് ചേട്ടന് എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ എന്നോടു പറയും.. ഞാനും ജോർജ് ചേട്ടനും വിനോദ് എന്നെ ഇൻട്രോഡ്യൂസ് ചെയ്തു. അത് വെരി ഇംപോർട്ടന്റ്. ജോർജേട്ടന് എന്ന സംശയം ആണെങ്കിൽ ഞാൻ തെളിയിച്ച് തരാം, എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന്. ജോർജെട്ടന്റെ രണ്ട് കേസുകളും ഡീലും ചെയ്യുന്നത് ഒന്ന് മട്ടാഞ്ചേരി എഎസ്പിയായിരുന്ന സുരേഷുണ്ട്. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. ഞാൻ സുരേഷിനെ വിളിക്കും. സുരേഷേ.. ജോർജേട്ടന്റെ മുൻപിൽ വച്ചാണ് വിളിച്ചെ... സുരേഷേ ഇങ്ങനെ ഒരു പ്രശ്നമുണ്ട്... എന്ത് ചെയ്യാൻ കഴിയും.. എനിക്ക് ജോർജേട്ടനെ അറിയാം. കൊടുക്കാൻ പറയൂ . സിഐ ആയപ്പോൾ ജോർജ് ചേട്ടനുമായി നല്ല പരിചയമുണ്ട്. ആദ്യം പുള്ളി വിളിച്ചിട്ട് പറഞ്ഞു.. ഫ്ളെമി എന്റെ ആളാണ്. എന്തു കാര്യം ഉണ്ടെങ്കിലും ഫ്ളെമിയോട് സംസാരിച്ചോളാൻ പറഞ്ഞു. എന്നിട്ട് ഞാൻ നേരെ എന്റെ വണ്ടിയുമായി എയർപോർട്ടിൽ പോയി നെടുമ്പാശ്ശേരി സിഐയുണ്ട് ബൈജു രണ്ടു പേരെയും എയർപോർട്ടിൽ വിളിച്ചിട്ട് മൂന്നു പേരും എയർപോർട്ടിൽ നിൽക്കുന്ന ഫോട്ടോ ജോർജെട്ടന് അയച്ചു കൊടുത്തു.
രണ്ടു പൊലീസ് സ്റ്റേഷനിൽ ആണ് പുള്ളിയുടെ കേസ് കിടക്കുന്നത്. ഒന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റെഷനിലും വേറൊന്നു സുരേഷിന്റെ അടുത്തും. നേരത്തെ ഒരു വിജയകുമാർ ആയിരുന്നു... വിജയകുമാർ ഇപ്പോൾ മട്ടാഞ്ചേരി എഎസ്പിയായി. അത് കഴിഞ്ഞു നേരെ ലാൽജിയെ വിളിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ലാൽജി. ഞാൻ ലാൽജിയെ വിളിച്ച് നേരിട്ട് കണക്റ്റ് ചെയ്തു കൊടുത്തു. അത് കഴിഞ്ഞു ഞാൻ വിജയ് സാഖറേയുടെ അടുത്തുപോയി ഫോട്ടോ എടുത്ത് അയച്ച് കൊടുത്തു നമ്മുടെ ഐജിക്ക്. എന്നിട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനുണ്ട്. തൃക്കാക്കര ഡിവൈഎസ്പിയുണ്ട് ഇപ്പോൾ വിളിച്ചു തരാം എന്ന് പറഞ്ഞു. ഞാൻ വിളിച്ചു കൊടുത്തു. അത് കഴിഞ്ഞു ഞാൻ പറഞ്ഞു. ഇപ്പോൾ പൊലീസിന്റെ കയ്യിലല്ല കോർട്ടിലാണ് കിടക്കുന്നത്. നാല് ജഡ്ജിമാരാണ് അത് നോക്കുന്നത്. ജഡ്ജിമാരുടെ പേരുകൾ പറയുന്നു..... എന്നിട്ട് ഞാൻ പറഞ്ഞു. ഇപ്പോഴത്തെ അഡ്വക്കേറ്റ്സിനെ എല്ലാം മാറ്റണം. എന്റെ അഡ്വക്കേറ്റ്സിന്റെ കയ്യിൽ കേസ് ഏൽപ്പിക്കണം.
ആരോപണങ്ങൾക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നവർ: ഫ്ളെമി എബ്രഹാം
ആരോപണങ്ങൾക്ക് പിന്നിൽ പണം തട്ടാൻ ശ്രമിക്കുന്നവർ ആണെന്നാണ് ഫ്ളെമി ഫ്ളെമി എബ്രഹാം മറുനാടനോട് പറഞ്ഞത്. കഴിഞ്ഞ വർഷമാണ് ഞാൻ നാഷണൽ ചിൽഡ്രൻ ഫണ്ട് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സർക്കാർ ഏജൻസിയാണിത്. എനിക്ക് ബോർഡ് വയ്ക്കുന്നതിൽ തടസമില്ലെന്നാണ് കരുതിയത്. സ്പെഷ്യൽ ബ്രാഞ്ച് വിളിച്ച് പറഞ്ഞ ശേഷം കാറിലുള്ള കേന്ദ്ര സർക്കാർ ബോർഡും വിസിറ്റിങ് കാർഡിലെ അശോക സ്തംഭവും ഞാൻ മാറ്റിയിരുന്നു. ഡൽഹി രജിസ്ട്രേഷൻ ഉള്ള കാർ എങ്ങനെ കൂടുതൽ ഓടിക്കാൻ കഴിയില്ലെന്ന് ആർടിഓ ഓഫീസിൽ നിന്നും എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്.
ടാക്സ് അടയ്ക്കാൻ ആണ് അവർ ആവശ്യപ്പെട്ടത്. ഫോൺ സംഭാഷണം വളരെ അടുത്ത ഒരാളോടു ഞാൻ പറയുന്നതാണ്. അതാണ് പുറത്ത് വന്നത്. എനിക്ക് എതിരെ പരാതി നൽകിയ ഖത്തർ വനിത എന്റെ ബിസിനസ് പാർട്ട്ണർ ആണ്. ഒമാനിൽ ബിസിനസ് ചെയ്യാൻ വേണ്ടിയാണ് അവർ 80 ലക്ഷത്തോളം രൂപ നൽകിയത്. പല തവണ ഞാൻ ഒമാനിൽ പോയതാണ്. ആ ബിസിനസ് സംരംഭം നടന്നില്ല. കാശ് അവിടെ തന്നെ ചെലവായി. ഈ പണം തിരികെ വേണം എന്നാണ് പറഞ്ഞത്. ഞാൻ ഒരു ചെക്ക് നൽകിയിരുന്നു. അതിൽ അവർ തുക എഴുതി ബാങ്കിൽ നൽകിയതാണ്. എനിക്ക് ഒമാനിൽ ട്രാവൽബാൻ നിലനിൽക്കുന്നുണ്ട്. ഖത്തർ യുവതിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുകയാണ്-ഫ്ളെമി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്