ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ! ജലിലീന്റെ വിശ്വസ്തനെ എൽബി.എസ് പ്രിൻസിപ്പലായി നിയമിച്ചത് സർവീസ് ചട്ടം കാറ്റിൽ പറത്തി; യോഗ്യരായ ഉദ്യോഗസ്ഥർ നിലനിൽക്കുമ്പോൾ വിജ്ഞാപനം പോലും പുറത്തിറക്കാതെ ആശ്രീത നിയമനവും; സ്വർണക്കടത്ത് കേസിൽ അന്വേഷണം നിഴലിക്കുന്ന സിആപ്റ്റ് ഡയറക്ടർ അബ്ദുൾ റഹ്മാൻ എൽബിഎസിലെത്തിയത് പ്രിൻസിപ്പൽ തസ്തികയിൽ; നീക്കം ഇൻ ചാർജ് ആയി നിന്ന് ഡയറക്ടർ തസ്തികയിൽ വാഴാൻ; പരസ്യപ്രതികരണവുമായി ഉദ്യോഗാർത്ഥികളും രംഗത്ത്
എം എസ് ശംഭു
തിരുവനന്തപുരം: എൽ.ബി.എസ് തലപ്പത്തേക്ക് മന്ത്രി കെ.ടി ജലീലിന്റെ വിശ്വസ്തനെ പ്രതിഷ്ഠിച്ചതിന് പിന്നെലെ ഉദ്യോഗസ്ഥ തലത്തിൽ മുറുമുറുപ്പ്. സി.ആപ്റ്റ് ഡയറക്ടറും മന്ത്രി കെ.ടി ജലീലിന്റെ വിശ്വസ്തനുമായ അബ്ദുൾ റഹ്മാനെയാണ് എൽ.ബി.എസിലെ ഡയറക്ടർ സ്ഥാനത്തേക്ക് ഇൻ ചാർജ് ആയി നിയമിച്ചത്. തികച്ചും രാഷ്ട്രീയ പിൻബലകത്തോടെ നടത്തിയ നിയമനത്തിൽ യോഗര്യരായ മറ്റ് ഉദ്യോഗസ്ഥർ തന്നെ പരസ്യ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. യോഗ്യതയ്ക്കനുസരിച്ച് പ്ലേസ്മെന്റുകളോ പ്രമോഷനുകളോ ലഭിക്കാതിരിക്കുമ്പോഴാണ് ചട്ടം കാറ്റിൽ പറത്തി സിആപ്റ്റ് ഡയറക്ടർ എം. അബ്ദുൽ റഹ്മാനെ എൽബിഎസ് ഡയറക്ടറായി സ്ഥിരനിയമനം നൽകാൻ സർക്കാർ മുന്നോട്ടു പോകുന്നത്.
ഇന് ചാർജ് എന്ന ലേബലിൽ ഈ പോസ്റ്റിലേക്ക് ക്ഷണിച്ച ശേഷം ഇപ്പോൾ ഡയറക്ടർസ്ഥാനത്തേക്ക് സ്ഥിരനിയമനത്തിന് സർക്കാർ ഒരുങ്ങുന്നതോടെയാണ് അർഹരയാ ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്. ് പ്രൊഫസർ തസ്തികയിൽ നിന്ന് കേരള സാങ്കേതിക സർവകലാശാലയുടെ പ്രോ വൈസ് ചാൻസിലറായി എത്തി പിന്നീട് സി.ആപ്റ്റിൽ ഡയറക്ടർ സ്ഥാനത്ത് ഇരുന്ന ശേഷവുമാണ കേരള സർക്കാരിന്റെ ഉന്നത വിദ്യഭ്യാസ വരുപ്പിന് കീഴിലുള്ള എൽബി.എസ് സെന്ററിൽ ആശഅരീത നിയമനത്തിൽ അബ്ദുൾ റഹ്മാൻ കയറിപറ്റിയത്.
സ്വർണക്കടത്ത് കേസിൽ അടക്കം സിആപ്റ്റ് നിരീക്ഷണത്തിൽ നിന്ന് സമയത്താണ് അബ്ദുൾ റന്മാന്റെ എൽ.ബി.എസ് നിയമനം എന്നതും ശ്രദ്ധേയമാണ്. രഹസ്യാത്മക സ്വഭാവമുള്ള ചോദ്യപേപ്പറുകളും പ്രധാനപ്പെട്ട റാങ്ക് ലിസ്റ്റുകളും തയ്യാറാക്കുന്നതുൾപ്പടെയുള്ള സർക്കാരിന്റെ നിരവധി ജോലികളാണ് ഈ സ്ഥാപനം നടത്തുന്നത്.
വഴിവിട്ട നിയമനം വഴി ഈ സ്ഥാപനത്തിന്റെ ഡയക്ടർ പോസ്റ്റിലേക്ക് അബ്ദുൾ റഹ്മാൻ കയറിപറ്റിയതോടെ പരക്കെ പ്രതിഷേധമാണ്. 20 വർഷത്തെ സർവീസും യോഗ്യതയുമുള്ള എഞ്ചിനിയറിങ് കോളജുകളിലെ അദ്ധ്യാപകരെ പിന്തള്ളിയാണ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് മന്ത്രിയുടെ ആശ്രിതന്റെ നിയമനം. ഔദ്യോഗികമായ വിജ്ഞാപനം പുറത്തിറക്കാതെയാണ് നിയമനം എന്നതും വിവാദത്തിൽ ഇടംപിടിക്കുകയും ചെയ്തു.
സ്പെഷ്യൽ റൂൾസ് ചട്ടം മറയാക്കിയായിരുന്നു യോഗ്യത ചട്ടങ്ങൾ വെട്ടിക്കുറച്ച് അബ്ദുൾ റഹ്മാന്റെ നിയമനം നടന്നത്. നിലവിൽ എൽബിഎസിന്റെ പ്രിൻസിപ്പാളായി തുടരവേയാണ് അബ്ദുൾ റഹ്മാനെ എൽബിഎസ് ഡയരക്ടറായി നിയമിക്കാൻ ചട്ടം തിരുത്തിയത്. ഇതോടെ മറ്റ് യോഗ്യരായ ഉദ്യോഗസ്ഥരും പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. തങ്ങളേക്കാൾ സീനിയോറിറ്റിയുള്ള ഉദ്യോഗഗസ്ഥരെ അടിമകളെ പോലെ ഭരിക്കുകയാണ് ഇയാളുടെ രീതിയെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. വഴിവിട്ട നിയമനം വിജിലൻസ് അന്വേഷണ പിരിധിയിൽ കൊണ്ടുവരണമെന്നാണ് ജീവനക്കാരും ആവശ്യപ്പെടുന്നത്.
അന്വേഷണ ഏജൻസികൾ സിആപ്റ്റിനെ നിരീക്ഷിക്കുന്ന വേളയിലാണ് കോൺസുലെറ്റുമായി ബന്ധപ്പെട്ടുവന്ന ദുരൂഹമായ പാഴ്സലുകൾ മലപ്പുറത്തേക്കും ബംഗളൂര്വിലേക്കും സിആപ്റ്റ് വണ്ടികളിൽ എത്തിക്കാൻ നേതൃത്വം നൽകിയ അബ്ദുൾറഹ്മാനെ സിആപ്റ്റിൽ നിന്നും എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിച്ചത്. പിന്നാലെയാണ് ഇൻ ചാർജ് തസ്ഥിക വഴി സ്ഥിര നിയമനം നടത്താനുള്ള നീക്കം തകൃതിയായി നടത്തുന്നത്. മന്ത്രിയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരത്തെ എൽബിഎസ് കോളേജിന്റെ പ്രിൻസിപ്പലായി നിയമനവും എൽബിഎസ് ഡയറക്ടറുടെ പൂർണ അധികചുമതലയും അബ്ദുൽ റഹ്മാനും നൽകിയിരിക്കുന്നത്. ഇതിനെ കുറിച്ച് മറുനാടൻ മുൻപ് വാർത്ത നൽകിയിരുന്നു.
ജലീലിന്റെ നിർദ്ദേശാനുസരണം ഇപ്പോൾ സെന്ററിന്റെ താൽക്കാലിക ചുമതലക്കാരനായ ഡയറക്ടർ അബ്ദുൽ റഹ്മാൻ തന്നെയാണ് സ്വന്തം തസ്തികയുടെ യോഗ്യതകളിൽ ഇളവ് വരുത്തണമെന്ന കരട് രേഖ തയ്യാറാക്കി ഓഗസ്റ്റ് 24 ന്റെ അടിയന്തര യോഗത്തിന് നോട്ടീസ് നൽകിയിരുന്നു.
സർക്കാർ എഞ്ചിനീയറിങ് കോളേജുകളിലെ പ്രിൻസിപ്പൽമാരെ ഒഴിവാക്കി എൽബിഎസിന്റെ കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിങ് കോളേജിലെ പ്രിൻസിപ്പലിൽ നിന്നും നിയമനം നടത്തണമെന്ന ഭേദഗതിയാണ് കരട് നിർദ്ദേശത്തിലുള്ളത്. യോഗ്യതകൾ വെട്ടിക്കുറച്ച് സ്ഥിരം നിയമനം നടത്താൻ നിയമനം ലഭിക്കേണ്ട വ്യക്തി തന്നെ യോഗ്യതകളിൽ ഇളവ് വരുത്താൻ ഉന്നത തല യോഗം വിളിച്ച വിചിത്ര സംഭവമാണ് എൽബിഎസിൽ നടക്കുന്നത്. സെപഷ്യൽ റൂൾ എന്ന തന്ത്രമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.
നാളിതുവരെ സർക്കാർ എഞ്ചിനീയറിങ് കോളേജിലെ സീനിയർ പ്രിൻസിപ്പൽമാരെ മാത്രമേ എൽബിഎസ് ഡയറക്ടർമാരായി നിയമിച്ചിട്ടുള്ളു. എ.ഐ.സി.ടി.ഇ ചട്ട പ്രകാരം സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽമാർ, സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു ഇന്റർവ്യൂ നടത്തി ഡയറക്ടറെ നിയമിക്കണമെന്ന ചട്ടം കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നിലനിൽക്കുകയാണ്. ഈ വ്യവസ്ഥകൾ കാറ്റിൽപ്പറത്തിയാണ് അബ്ദുൽ റഹ്മാനെ ഡയറക്ടർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതിനു മന്ത്രി കൂടപിടിച്ചത്.
എൽ.ബി.എസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടാനുള്ള യോഗ്യത നിലവിൽ എം. അബ്ദുൽ റഹ്മാനു ഇല്ലെന്നിരിക്കെയാണ് ഡയരക്ടർ പോസ്റ്റിലേക്ക് നേരിട്ട് നിയമിക്കാൻ നീക്കം നടക്കുന്നത്എഐസിടിഇ നിയമങ്ങൾ അനുസരിച്ച് എൽബിഎസിന്റെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെടെണ്ടത് എഞ്ചിനീയറിങ് കോളേജിലെ സീനിയർ പ്രിൻസിപ്പാൾമാരാണ്. റിസർച്ച് ഗൈഡ് ആയിരിക്കണം, ഓപ്പൺ നോട്ടിഫിക്കേഷൻ വേണം, പത്ത് ജേർണലിൽ പബ്ലിഷ് ചെയ്ത പേപ്പർ വേണം എന്നൊക്കെയുള്ള നിബന്ധനകളുണ്ട്. അതിവിശ്വസ്തനു വേണ്ടി ഇതെല്ലാം കാറ്റിൽപ്പറത്തുകയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ചെയ്യുന്നത്.
സ്വാശ്രയമേഖലയിൽ പ്രവർത്തിക്കുന്ന രണ്ട് കോളേജുകളാണ് എൽബിഎസിന് കീഴിലുള്ളത്. അതുവഴി നിയമിക്കപെടുമ്പോൾ സർക്കാർ എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തിന് തത്തുല്യമായ എൽബിഎസിന് ഡയറക്ടറുടെ സ്ഥിരം നിയമനം നേടാനാകും.
എൽബിഎസിന്റെ ഡയറക്ടറായിരുന്ന ഡോക്ടർ ഷാജി സേനാധിപൻ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ആണ് ഡയരക്ടർ പോസ്റ്റിൽ ഒഴിവ് വന്നത്. സർക്കാർ സർവീസിൽ റിട്ടയർമെന്റ് പ്രായം 56 ആണെങ്കിലും എൽബിഎസ് ഡയരക്ടർക്ക് 58 വരെ തുടരാം. ഇടത് അനുഭാവിയായ ഷാജി സേനാധിപൻ ഈ പോസ്റ്റിൽ തുടരാനുള്ള ഒരുക്കത്തിലായിരുന്നു. സിപിഎമ്മിൽ നിന്ന് അതിനുള്ള സമ്മതം കൂടി ലഭിച്ചിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ ഇത് വെട്ടിയാണ് തന്റെ വിശ്വസ്തനെ വാഴിക്കാൻ മന്ത്രി തീരുമാനിച്ചിരിക്കുന്നത്.
ഒരു യു.ഡി.എഫ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ആയിരിക്കെ 2005 ൽ കേരള സർവകലാശാലയിൽ നിന്ന് സപ്പ്ളിമെന്ററി പരീക്ഷയിലൂടെ എം.ടെക് പരീക്ഷ വിജയിച്ച അബ്ദുൽറഹ്മാനെ യുഡിഎഫ് സർക്കാർ സർക്കാർ ടെക്നോളജി യൂണിവേഴ്സിറ്റിയുടെ ആദ്യപിവിസിയായി നിയമിച്ചത് വിവാദമായിരുന്നു. പിവിസി യുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന്, ഇടത് സംഘനകളുടെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് മന്ത്രി ജലീലിൽ, അദ്ദേഹത്തെ സി.ആപ്റ്റ് ഡയറക്ടറായി നിയമിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്