സ്ഥാനം ഒഴിയുമെന്ന നിലപാടിൽ സോണിയ ഗാന്ധി ഉറച്ചു നിന്നാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധി; രാഹുൽ വീണ്ടും അധ്യക്ഷനായി എത്തില്ലെന്ന് വാശി പിടിച്ചാൽ കോൺഗ്രസ് പാർട്ടി നാഥനില്ലാ കളരിയായി മാറും; രാഹുൽ ഇല്ലെങ്കിൽ പ്രിയങ്ക വരട്ടെ എന്ന അഭിപ്രായക്കാരും സജീവം; ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നത് മന്മോഹൻ സിങ്, എ.കെ.ആന്റണി, അമരീന്ദർ സിങ് തുടങ്ങിയവരുടെ പേരുകളും; 20 വർഷത്തിനിടെ കോൺഗ്രസിൽ ഉയർന്ന നേതൃമാറ്റ ചർച്ചയിൽ അടിമുടി പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: 20 വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. കോൺഗ്രസ് തീർത്തും നിർജ്ജീവമായ അവസ്ഥയിലാണ് ഇത്തരമൊരു ആവശ്യവുമായി നേതാക്കൾ കളത്തിലിറങ്ങിയത് എന്നതും ശ്രദ്ധേയമാണ്. ഇതോടെ കോൺഗ്രസിന്റെ താൽക്കാലിക അധ്യക്ഷ പദവിയിൽ നിന്നും ഒഴിയാൻ സോണിയ തയ്യാറായെന്ന വാർത്തകളും പുറത്തുവന്നു. ഇതോടെ നേതൃമാറ്റ പ്രതിസന്ധി കോൺഗ്രസിനെ വലിയ പ്രതിസന്ധിയിലാണ് എത്തിച്ചിരിക്കു്നത്. ഇന്നത്തെ പ്രവർത്തക സമിതി യോഗം വലിയ അലയൊലികളും ഉയർത്തുന്നുണ്ട്.
52 പേരോടും നിർബന്ധമായും വിഡിയോ കോൺഫറൻസിൽ പങ്കെടുക്കണമെന്നാണു നിർദ്ദേശം. 5 മുൻ മുഖ്യമന്ത്രിമാരും, ഒട്ടേറെ പ്രവർത്തക സമിതി അംഗങ്ങളും മുൻ കേന്ദ്രമന്ത്രിമാരും പിസിസി പ്രസിഡന്റുമാരും എംപിമാരും ഉൾപ്പെട്ട 23 നേതാക്കളുടെ കത്ത് രണ്ടാഴ്ച മുൻപാണു തയാറാക്കിയത്. നേതൃത്വം സജീവമല്ലാതായതോടെ യുവാക്കൾ നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കുന്ന അവസ്ഥ വന്നുവെന്നും ഇതു പാർട്ടിക്കു വലിയ ക്ഷീണമായി എന്നും കത്തിൽ പറയുന്നതു രാഹുൽ ഗാന്ധിക്കു നേരെയുള്ള പരോക്ഷമായ വിരൽചൂണ്ടലാണെന്നു വ്യാഖ്യാനമുയർന്നിട്ടുണ്ട്. കത്തു പുറത്തു വന്നതോടെ ഗാന്ധി കുടുംബത്തിനു പിന്തുണ പ്രഖ്യാപിച്ചു നിരവധി നേതാക്കൾ രംഗത്തെത്തി.
സോണിയ ഗാന്ധി അധ്യക്ഷപദം രാജിവച്ചാലും പുതിയ സ്ഥിരം പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാവില്ല. താൽക്കാലിക പ്രസിഡന്റിനെ നിശ്ചയിക്കാനേ പ്രവർത്തകസമിതിക്കു കഴിയൂ. അതിനെക്കാൾ നല്ലതു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ സോണിയ തന്നെ തുടരുന്നതാണ് എന്നാണ് ഇന്നലെ പുതിയ കത്തെഴുതിയ എംപിമാരുടെ നിലപാട്. കോൺഗ്രസ് ഭരണഘടന പ്രകാരം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതും സ്ഥാനമേൽക്കേണ്ടതും പ്ലീനറി സമ്മേളനത്തിലാണ്. പ്ലീനറിയിൽ എഐസിസി അംഗങ്ങൾക്കു പുറമേ പിസിസി അംഗങ്ങളും പ്രതിനിധികളാണ്. കോൺഗ്രസ് പ്രവർത്തക സമിതിക്കു തിരഞ്ഞെടുപ്പിനുള്ള സമയക്രമം നിശ്ചയിക്കാം.
തിരഞ്ഞെടുപ്പിന്റെ മേൽനോട്ടത്തിനായി 10 അംഗ സമിതിയെയും തീരുമാനിക്കണം. മറ്റു തിരഞ്ഞെടുപ്പുകളിൽ എന്നപോലെ പത്രിക നൽകാൻ സമയവും അതു പിൻവലിക്കാൻ 7 ദിവസ സമയവും നൽകണം. ഒരു സ്ഥാനാർത്ഥി മാത്രമേ ഉള്ളൂവെങ്കിലും പ്ലീനറിയിലാണ് പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കുക. ബിജെപിയോടു പോരാടാൻ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ നേതൃമാറ്റം വേണം എന്നാണ് 23 നേതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും യുപിഎ ഭരണ കാലത്തു സുപ്രധാന പദവികൾ വഹിച്ചിരുന്നവരാണ്.
പോയ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെ നാണക്കേടിൽനിന്നും മധ്യപ്രദേശിലെയും കർണാടകയിലെയും അധികാരനഷ്ടത്തിന്റെ ഖേദങ്ങളിൽനിന്നും മുക്തി നേടുന്നതിനു മുൻപാണു സോണിയ ഗാന്ധി മൂന്നാമതും ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെടുന്നത്. 1999ലും 2006ലും സോണിയ രാജിക്കു തയാറായെങ്കിലും പാർട്ടി ഒറ്റക്കെട്ടായി അവരുടെ നേതൃത്വത്തിൽ വിശ്വാസം പ്രഖ്യാപിക്കുകയായിരുന്നു. 1999 ൽ ശരദ് പവാറിന്റെ നേതൃത്വത്തിൽ 3 കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾ സോണിയയുടെ വിദേശ പൗരത്വത്തെയും 2006ൽ മന്മോഹൻ സർക്കാരിൽ ദേശീയ ഉപദേശക സമിതിയുടെ കാബിനറ്റ് റാങ്ക് വഹിക്കാനുള്ള യോഗ്യതയെയും ചോദ്യം ചെയ്തു.
ഇപ്പോഴിതാ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, പൃഥ്വിരാജ് ചൗഹാൻ, കപിൽ സിബൽ എന്നിവരുൾപ്പെടെ 23 സഹപ്രവർത്തകർ സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനെയും പാർട്ടിയെ ദുർബലപ്പെടുത്തുന്നതിനെയും ചോദ്യം ചെയ്തിരിക്കുന്നു. ഇതേസമയം, കോൺഗ്രസിന്റെ ലോക്സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, കേരളം ഉൾപ്പെടെയുള്ള പിസിസികൾ എന്നിവ വീണ്ടും സോണിയയിൽ വിശ്വാസമർപ്പിക്കുകയും പാർട്ടി നേതൃത്വത്തിൽ തുടരാൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത പദവിയിലേക്കു തങ്ങളില്ലെന്ന് രാഹുലും പ്രിയങ്കയും തുടക്കത്തിലേ സൂചിപ്പിച്ചിരുന്നു.
മുതിർന്ന നേതാക്കളായ മന്മോഹൻ സിങ്, എ.കെ.ആന്റണി, മോത്തിലാൽ വോറ, അമരീന്ദർ സിങ് തുടങ്ങിയവരുടെ പേരുകൾ സംഘടനാതിരഞ്ഞെടുപ്പുവരെ ഇടക്കാല പ്രസിഡന്റ് സ്ഥാനത്തേക്കു കേൾക്കുന്നുണ്ടെങ്കിലും സോണിയയെ അധികാരത്തിൽനിന്ന് ഇറങ്ങാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെപ്പേർ ഇവരിൽ സമ്മർദം ചെലുത്തുന്നുണ്ട്. ഇന്നത്തെ യോഗത്തിന്റെ ആദ്യഭാഗത്ത് സോണിയ മാറിനിൽക്കുമെന്ന് എഐസിസി വൃത്തങ്ങൾ പ്രതീക്ഷിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് അവരുടെ അസാന്നിധ്യത്തിൽ ചർച്ച ചെയ്യാമെന്നു ചുരുക്കം.
പാർട്ടി ട്രഷറർ അഹമ്മദ് പട്ടേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള നേതാക്കളെല്ലാം ഏകകണ്ഠമായ ഒരു പ്രമേയം കൊണ്ടുവരാനുള്ള സാധ്യതയാണ് ആരായുന്നത്. ഇതേസമയം, 23 നേതാക്കൾ ഒപ്പുവച്ച കത്തിനെ പൂർണമായും അവഗണിക്കണമെന്ന് നേതൃത്വത്തോട് ഏറ്റവും അടുപ്പമുള്ള വിശ്വസ്തർ ആവശ്യപ്പെടുന്നു. പാർട്ടിയെയും സർക്കാരിനെയും സോണിയ നയിച്ചപ്പോൾ നേട്ടമുണ്ടാക്കിയവരാണു കത്തിൽ ഒപ്പുവച്ചവരിൽ ഭൂരിഭാഗവും എന്നതിൽ രാഹുൽ ഗാന്ധിയോട് അടുപ്പമുള്ളവർ അസ്വസ്ഥരാണ്. യൂത്ത് കോൺഗ്രസിലും ദേശീയ വിദ്യാർത്ഥി യൂണിയനിലും ജനാധിപത്യപരമായി രാഹുൽ നടത്തിയ തിരഞ്ഞെടുപ്പിനെ കത്തിൽ വിമർശിക്കുന്നതും അവരിൽ നീരസമുണർത്തുന്നു.
കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്തരം വെല്ലുവിളികൾ മുൻപും ഉണ്ടായിട്ടുണ്ട്. ഇന്ദിരാഗാന്ധി 1969ൽ സിൻഡിക്കറ്റിൽ നിന്നും 1975ൽ യുവതുർക്കികളിൽ നിന്നും 1978ൽ റെഡ്ഡി കോൺഗ്രസിൽനിന്നും. രാജീവ് ഗാന്ധിയാകട്ടെ, വി.പി.സിങ്ങിന്റെ നേതൃത്വത്തിലുള്ള കലാപത്തെ നേരിട്ടു. പക്ഷേ, എല്ലായ്പോഴും പാർട്ടിയിലെ ഭൂരിപക്ഷം ഗാന്ധിമാരോടൊപ്പം നിന്നു. സ്വയം വിട്ടുനിൽക്കാൻ അവർ തീരുമാനിച്ചില്ലെങ്കിൽ ഇത്തവണയും ചരിത്രം ആവർത്തിച്ചേക്കാം.
അതേസമയം സോണിയ ഗാന്ധിയെയും രാഹുലിനെയും പിന്തുണച്ചു കൊണ്ട് നേതാക്കളും രംഗത്തുണ്ട്. കോൺഗ്രസിനു ശക്തിയുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നേതാക്കൾ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പിന്തുണ പ്രഖ്യാപിച്ചു. നേതൃമാറ്റവുമായി ബന്ധപ്പെട്ട പരസ്യ പ്രസ്താവന നടത്തുന്നതു ശരിയല്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മോദി സർക്കാരിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാടെടുക്കുന്ന ഏക പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയാണ്. രാഹുൽ നേതൃത്വം ഏറ്റെടുക്കുമെന്ന പ്രത്യാശയാണു കെപിസിസിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിങ്, കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, സഞ്ജയ് നിരുപം തുടങ്ങിയവർ ഗാന്ധി കുടുംബത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. കത്ത് രാഹുൽഗാന്ധിക്കെതിരെയുള്ള ഗൂഢാലോചനയാണെന്ന് സഞ്ജയ് നിരുപം ആരോപിച്ചു. രാഹുൽ കടുംപിടിത്തം അവസാനിപ്പിച്ചു നേതൃത്വം ഏറ്റെടുത്തു പാർട്ടിയെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ നേതൃത്വത്തിലേക്കു തിരിച്ചു കൊണ്ടുവരണം എന്നാവശ്യപ്പെട്ട് മറ്റൊരു നേതാവ് ചല്ല വംശി ചന്ദ് റെഡ്ഡി പ്രവർത്തക സമിതി അംഗങ്ങൾക്കു കത്തയച്ചിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിനു പുറപ്പെടും മുൻപ് സമന്വയ സാധ്യതകൾ പരീക്ഷിക്കണമെന്ന് മുൻ മന്ത്രി സൽമാൻ ഖുർഷിദ് പറഞ്ഞു. രാഹുൽ നേതൃത്വത്തിലേക്കു തിരിച്ചു വരണമെന്നും ആവശ്യപ്പെട്ടു. നേതൃത്വ പ്രശ്നം ചർച്ച ചെയ്യേണ്ടതു പാർട്ടി ഫോറങ്ങളിലാണെന്നും മാധ്യമങ്ങളിൽ ചർച്ചയാക്കുന്നതു ശരിയായ രീതിയിലല്ലെന്നും കോൺഗ്രസ് ലോക്സഭാ ചീഫ് വിപ് കൊടിക്കുന്നിൽ സുരേഷ് എംപി പ്രതികരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്