സ്വർണം നയതന്ത്ര പാഴ്സലിൽ ആക്കാൻ ഫൈസൽ ഫരീദ് സ്വന്തം സ്ഥാപനം മറയാക്കി; സ്വർണം ഒളിപ്പിക്കുന്ന പാഴ്സൽ ഒരുക്കിയത് റബിൻസ് ഹമീദ്; ദുബായ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണക്കടത്തിൽ മറിഞ്ഞത് കള്ളപ്പണമെന്നും വ്യക്തം; എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകളുടെ വിവരങ്ങൾ തേടിയ ശേഷം നിർണായക അറസ്റ്റുകൾക്ക് ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; എം ശിവശങ്കരന് ലോക്കായി സ്വപ്നയുടെ ലോക്കറും; സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങളിൽ ഇപ്പോഴും അവ്യക്തത
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളത്തിൽ രാഷ്ട്രീയ വിവാദമായിരിക്കുന്ന സ്വർണ്ണക്കടത്തു കേസിൽ നിർണായകമായ അറസ്റ്റുകൾക്ക് തയ്യാറെടുത്ത് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്. വിദേശത്തു തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയെത്തിയ എൻഐഎ സംഘത്തിൽ നിന്നും വിവരങ്ങൾ തേടിയിരിക്കയാണ് ഇഡിയും മറ്റ് ഏജൻസികളും. എൻഐഎയുടെ ആദ്യസംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം. ഇഡി ആരെയൊക്കെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊക്കുമെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് കുരുക്കായി ഉയരുന്നത് സ്വപ്ന സുരേഷിന്റെ ലോക്കർ ഇടപാടുകളാണ്.
ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വർണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട് എന്നിവ സംബന്ധിച്ച് എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകൾ കേസ് അന്വേഷിക്കുന്ന കസ്റ്റംസ്, ഇഡി എന്നിവർക്കു കൈമാറും. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് നടക്കുമ്പോൾ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനിൽ നിന്നും എൻഐഎ സംഘം അനൗദ്യോഗികമായി വിവരം തേടി. എന്നാൽ എൻഐഎ അന്വേഷിക്കുന്ന സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങൾ ദുബായിൽ നിന്നും ലഭിച്ചതായി അറിവില്ല.
ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്ത ഫൈസൽ ഫരീദിൽ നിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് സ്വർണം നയതന്ത്ര പാഴ്സലിനുള്ളിലാക്കാൻ സ്വന്തം സ്ഥാപനം മറയാക്കാൻ അനുവദിച്ചതാണു കേസിൽ ഫൈസലിന്റെ റോൾ. കേസിലെ മറ്റൊരു പ്രതിയായ റബിൻസ് ഹമീദാണു സ്വർണം ഒളിപ്പിക്കുന്ന പാഴ്സൽ ഒരുക്കിയിരുന്നത്. അതേസമയം സ്വപ്നയുടെ അക്കൗണ്ടിൽ നിന്നും കണ്ടെടുത്ത പണം സ്വർണ്ണക്കടത്തിൽ നിന്നും ലഭിച്ചതാണെന്ന് വാദിക്കുകയാണ് കസ്റ്റംസും എൻഐഎയും.
ലോക്കർ എടുക്കുന്നതിനു സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും നേരിട്ടാണു തന്നെ കാണാൻ വന്നതെന്നു ശിവശങ്കറുടെ ചാർട്ടേഡ് അക്കൗണ്ടന്റ് എൻഫോഴ്സ്മെന്റിനും കസ്റ്റംസിനും മൊഴി നൽകിയിട്ടുണ്ട്. ഇത് ശിവശങ്കരന് തന്നെയാണ് വിനയാകുന്നത്. സെക്രട്ടേറിയറ്റിനു സമീപം ശാന്തിനഗറിലെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഓഫിസിലാണ് ഇരുവരുമെത്തിയത്.
സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം ലോക്കർ എടുക്കുന്നതിനെപ്പറ്റിയും പണത്തെപ്പറ്റിയും ദീർഘമായി സംസാരിച്ചു. ലോക്കർ എടുക്കാനുള്ള പണം തന്റെ ബാങ്കിൽ നിന്നു മാറ്റിക്കൊടുക്കാനും ശിവശങ്കർ നിർദേശിച്ചു. അതുപ്രകാരം ചാർട്ടേഡ് അക്കൗണ്ടന്റാണു ലോക്കർ ഫീസ് അടച്ചത്. ലോക്കറിന്റെ താക്കോൽ ആദ്യം കുറെ നാൾ തന്റെ കയ്യിലുണ്ടായിരുന്നുവെന്നും പിന്നീട് സ്വപ്ന അതു വാങ്ങിയെന്നുമാണ് അക്കൗണ്ടന്റിന്റെ മൊഴി. തിരുവനന്തപുരം നഗരത്തിൽ ആൽത്തറ ജംക്ഷനിലെ മറ്റൊരു ബാങ്കിലും സ്വപ്നയ്ക്കുണ്ടായിരുന്ന ലോക്കർ എൻഐഎ സംഘം പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് ഒന്നും കണ്ടെത്തിയില്ല.
സ്വർണക്കടത്ത് ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങൾ വഴിയും നടത്തിയിരുന്നുവെന്നു കണ്ടെത്തിയിരുന്നു. കോൺസുലേറ്റിന്റെ പേരിൽ സമാന്തര ബാങ്ക് അക്കൗണ്ടിലൂടെ ജീവകാരുണ്യ സംഘടനകൾക്കെന്ന പേരിലും കോടികൾ എത്തിച്ചിരുന്നു. 140 കോടിയോളം രൂപ ഈ അക്കൗണ്ടിലൂടെ എത്തി. സ്വർണക്കടത്തിലൂടെ സ്വപ്നയ്ക്കു ലഭിച്ച പണം ഒന്നാം പ്രതി സരിത്തിന്റെ അറിവോടെ പലയിടത്തും നിക്ഷേപിച്ചുവെന്നാണു വിവരം. സരിത്ത് ദുബായിൽ ചെന്ന ശേഷം ചില യൂറോപ്യൻ രാജ്യങ്ങളിലേക്കു യാത്ര നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ എന്തെങ്കിലും നിക്ഷേപം ഉണ്ടോയെന്നും അന്വേഷിക്കുന്നു.
അതിനിടെ യുഎഇ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ ഫൈസൽ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാനുള്ള എൻഐഎയുടെ നീക്കം വഴിമുട്ടുന്നതായി സൂചനയുണ്ട്. യുഎഇ മുന്നോട്ടു വെച്ച ഉപാധിയിൽ വഴിമുട്ടിയാണ് ഫരീദിന്റെ ഇന്ത്യയിലേക്കുള്ള വരവ് വൈകുന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഫരീദിനെ കൈമാറും മുൻപ് ബി.ആർ.ഷെട്ടിയെ കൈമാറണമെന്ന ആവശ്യമാണ് യുഎഇ ഉന്നയിച്ചത്. യുഎഇ യിൽ നിന്നും 50000 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് മുങ്ങിയതാണ് ബി.ആർ.ഷെട്ടി. നയതന്ത്ര തലത്തിൽ ഈ കാര്യത്തിൽ ചർച്ചകൾ ആവശ്യമായതിനാൽ ഫരീദിന്റെ വരവ് വൈകുകയാണ്. കുറ്റവാളികളെ കൈമാറാൻ ഇന്ത്യയും യുഎഇയും തമ്മിൽ 1999 ൽ തന്നെ കരാർ ഒപ്പ് വെച്ചിട്ടുണ്ട്. കുറ്റവാളികളെ നാടുകടത്താൻ ഇന്ത്യ അഭ്യർത്ഥിച്ചാൽ യുഎഇ വേഗത്തിൽ നടപടിയെടുക്കാറുണ്ട്. എന്നിട്ടും ഫരീദിന്റെ വരവ് വൈകുകയാണ്. ഇതിനു പിന്നിൽ ഷെട്ടി പ്രശ്നമാണ് യുഎഇ ഉയർത്തുന്നത് എന്നാണ് സൂചനകൾ ലഭിക്കുന്നത്.
അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണം കടത്ത് കേസിൽ മൂന്നാം പ്രതിയാണ് ഫൈസൽ ഫരീദ്. കഴിഞ്ഞ മാസം അറസ്റ്റിൽ ആയപ്പോൾ യുഎഇയിൽ നിന്നും താമസം വിനാ പ്രതിയെ എത്തിക്കും എന്നാണ് കരുതിയിരുന്നത്. എന്നാൽ ഒരു മാസമായിട്ടും ഫരീദിനെ എത്തിക്കാൻ ആഭ്യന്തര-വിദേശ കാര്യമന്ത്രാലയത്തിന്റെ യോജിച്ചുള്ള നീക്കത്തിന് കഴിഞ്ഞിട്ടില്ല. ഇതിനു പിന്നിൽ ഷെട്ടിയെ യുഎഇയിൽ എത്തിക്കണം എന്ന ആവശ്യമാണ് മുഴങ്ങുന്നത് എന്നാണ് അറിയുന്നത്. സ്വർണ്ണക്കടത്ത് കേസ് വന്നപ്പോൾ ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്.
ദുബായ് റാഷിദിയയിൽ ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം എൻഐഎ മുന്നോട്ടു നീക്കുമ്പോൾ ഫൈസൽ ഇപ്പോഴും ദുബായിൽ തന്നെ തുടരുകയാണ്. യുഎഇയിൽ 50000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ ഇന്ത്യൻ വ്യവസായി ബി.ആർ.ഷെട്ടി ഇന്ത്യയിലാണ് ഉള്ളത്. യുഎഇയിൽ നിന്നുള്ള അറസ്റ്റ് ഭയന്നാണ് ഷെട്ടി ഇന്ത്യയിൽ അഭയം തേടിയത്. ഷെട്ടിക്ക് എതിരെ നിയമനടപടികൾ തുടരണമെങ്കിൽ യുഎഇയ്ക്ക് ഷെട്ടിയെ വിട്ടുകിട്ടെണ്ടതുണ്ട്. അതിനു ഇന്ത്യയിൽ നിന്നുള്ള അനുവാദം ആവശ്യമുണ്ട്. . ഈ ആവശ്യം മുന്നിൽ നിൽക്കെയാണ് യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വർണ്ണക്കടത്ത് വെളിയിൽ വരുകയും സ്വർണം അയച്ചതിൽ ഫരീദിനുള്ള ബന്ധം വെളിയിൽവന്നത്. എൻഐഎ സംഘം കഴിഞ്ഞയാഴ്ചയാണ് ഫരീദിനെ ചോദ്യം ചെയ്തത്. അന്വേഷണം മുന്നോട്ടു നീക്കാൻ ഫരീദിനെ എൻഐഎ കസ്റ്റഡിയിൽ ആവശ്യമുണ്ട്. ഫരീദിനെ വിട്ടുകൊടുക്കണമെങ്കിൽ ഷെട്ടിയെ വിട്ടു നൽകണം എന്ന ആവശ്യമാണ് യുഎഇ ഉയർത്തുന്നത്.
ഇന്ത്യയും യുഎഇയും തമ്മിൽ ഊഷ്മളമായ സൗഹൃദമാണ് നിലനിൽക്കുന്നത്. യുഎഇ കോൺസുലേറ്റ് വഴി കേരളത്തിലേക്ക് ഫരീദ് സ്വർണം അയച്ചത് കോൺസുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷാർഷ് ദ് അഫയ്ര് റാഷിദ് ഖമീസ് അലി മുസാഖിരി അൽ ഷെമെയ്ലിയുടെ വിലാസത്തിലാണ്. അതുകൊണ്ട് തന്നെ കേസിൽ ഷെമെയ്ലിയെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ട്. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയാൽ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ ഉലച്ചിൽ സൃഷ്ടിക്കും. എന്നാൽ സ്വർണം വന്ന വിലാസത്തിന്റെ ഉടമയായ കോൺസുലേറ്റിന്റെ ചുമതലയുണ്ടായിരുന്ന ഷെമെയ്ലി ഇന്ത്യയുടെ അനുമതിയോടെ തന്നെ യുഎഇയിലേക്ക് മടങ്ങി.
ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധത്തിന്റെ തെളിവ് തന്നെയാണ്. എന്നിട്ടും ഫരീദിനെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ഇന്ത്യയ്ക്ക് കഴിയാത്തത് ഒട്ടുവളരെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഷെട്ടി പ്രശ്നമാണ് ഫരീദിന്റെ വരവിൽ കെട്ടുപിണയുന്നത് . ചെറിയ കേസ് അല്ല ഷെട്ടിക്ക് എതിരെ യുഎഇയിലുള്ളത്. 50000 കോടിയുടെ തട്ടിപ്പ് കേസ് ആണ്. 1974 ൽ അബുദാബിയിൽ സ്ഥാപിച്ചതാണ് എൻഎംസി കമ്പനി. യുഎഇ ആരോഗ്യമേഖലയിലെ പ്രമുഖ കമ്പനിയാണിത് ലണ്ടൻ ഓഹരി വിപണിയിൽ വൻ കുതിപ്പ് നടത്തിയ കമ്പനി ആണിത്. തട്ടിപ്പ് വെളിയിൽ വന്നതോടെ എൻഎംസി തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ് ചെയ്തത്. നിയമനടപടികൾ തുടരുകയും ചെയ്യുന്നുണ്ട്.
യുഎഇയ്ക്ക് ഷെട്ടി വേണമെങ്കിൽ ഇതേ രീതിയിൽ ഇന്ത്യയ്ക്ക് ഫൈസൽ ഫരീദിനെയും ആവശ്യമുണ്ട്. യുഎഇ കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ മുഖ്യ പങ്കാണ് ഫരീദിനു ഉള്ളത്. അറ്റാഷെയുടെ പേരിൽ സ്വർണം അയച്ചത് ഫരീദാണ്. അതുകൊണ്ട് തന്നെ ഫരീദിനെ അന്വേഷണത്തിൽ ആവശ്യമുണ്ട്. സ്വർണ്ണക്കടത്ത് രാജ്യദ്രോഹക്കുറ്റമായി കണ്ടാണ് എൻഐഎ അന്വേഷണം മുന്നോട്ടു നീക്കുന്നത്. സ്വർണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷ് . കൂട്ട് പ്രതികളായ സന്ദീപ് നായർ, പി.എസ്. സരിത്ത് എന്നിവരുടെയും പേരിൽ എൻഐഎ ചുമത്തിയത് യുഎപിഎ വകുപ്പുകളാണ്. കേസിലെ മറ്റൊരു പ്രധാന പ്രതിയായ കെ.ടി.റമീസും ചൂണ്ടിക്കാണിച്ചത് സ്വർണം കടത്തിലെ ഫരീദിന്റെ പങ്കാണ്. അതുകൊണ്ട് തന്നെ ഫരീദിനെ എൻഐഎയ്ക്ക് ആവശ്യമുണ്ട്. ഇപ്പോൾ എൻഐഎ ചോദ്യം ചെയ്ത് വന്നെങ്കിലും ഇതുവരെ ഫരീദിനെ ഇന്ത്യയിൽ എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
Stories you may Like
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- സ്വർണ്ണക്കടത്തിന് ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ടുമാരെ പിരിച്ചുവിട്ടു
- മോദിപ്പേടിയിൽനിന്ന് പ്രതിപക്ഷം ഇ.ഡിപ്പേടിയിലേക്ക്!
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്