Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിപ്പിനെ ചൊല്ലി യുദ്ധം മുറുക്കി കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ; ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ വിപ്പ് പതിച്ച് ജോസ് വിഭാഗം; പുറത്താക്കുമെന്ന യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് പക്ഷം; ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിച്ചത് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; പരസ്പ്പരം വിപ്പു നൽകി കേരളാ കോൺഗ്രസുകാർ തമ്മിലടുക്കുമ്പോൾ യുഡിഎഫിൽ ആശയക്കുഴപ്പം ശക്തം

വിപ്പിനെ ചൊല്ലി യുദ്ധം മുറുക്കി കേരളാ കോൺഗ്രസ് ഗ്രൂപ്പുകൾ; ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിൽ വിപ്പ് പതിച്ച് ജോസ് വിഭാഗം; പുറത്താക്കുമെന്ന യുഡിഎഫിന്റെ അന്ത്യശാസനം തള്ളി ജോസ് പക്ഷം; ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിച്ചത് വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണം എന്നാവശ്യപ്പെട്ടു കൊണ്ട്; പരസ്പ്പരം വിപ്പു നൽകി കേരളാ കോൺഗ്രസുകാർ തമ്മിലടുക്കുമ്പോൾ യുഡിഎഫിൽ ആശയക്കുഴപ്പം ശക്തം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് എതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന യു ഡി എഫ് അന്ത്യശാസനം ജോസ് കെ മാണി തള്ളി. ജോസഫുമായി വിപ്പു കൊണ്ടുള്ള യുദ്ധം തന്നെയാണ് ജോസ് വിഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്. യു ഡി എഫ് കൺവീനർ നേരത്തേ പുറത്താക്കൽ പ്രഖ്യാപിച്ചതാണെന്നും ഒരു പാർട്ടിയെ പുറത്താക്കിയശേഷം വീണ്ടും അച്ചടക്കനടപടി എന്നുപറയുന്നത് എന്ത് ന്യായമാണെന്നും അദ്ദേഹം ചോദിച്ചു.'വിപ്പ് നൽകാനുള്ള അധികാരം മുന്നണിക്കില്ല. നിയമസഭാ രേഖകൾ പ്രകാരം അതിനുള്ള അവകാശം റോഷി അഗസ്റ്റിനാണെന്നും ജോസ് വിഭാഗം വാദാക്കുന്നു

സഭയിൽ സ്വതന്ത്ര നിലപാടായിരിക്കും എടുക്കുക. അവിശ്വാസ പ്രമേയത്തിന്റെ കാര്യത്തിലും അതാകും തീരുമാനം'- ജോസ് കെ മാണി പറഞ്ഞു.മുന്നണിയോഗത്തിൽ നിന്ന് പുറത്താക്കിയെങ്കിലും ജോസ് പക്ഷത്തെ രണ്ട് എം എൽ എ മാർക്കുകൂടി യു ഡി എഫ് നേരത്തേ വിപ്പ് നൽകിയിരുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ടുചെയ്യണമെന്നും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കണമെന്നും ആവശ്യപ്പെട്ട് കേരള കോൺഗ്രസിന്റെ വിപ്പ് മോൻസ് ജോസഫും ഇവർക്ക് നൽകിയിരുന്നു.

അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പിൽ നിന്നും അവിശ്വാസപ്രമേയ ചർച്ചയിൽ നിന്നും വിട്ടുനിൽക്കാൻ ജോസ് പക്ഷത്തെ റാേഷി അഗസ്റ്റിൻ ജോസഫ് പക്ഷത്തെ മൂന്ന് എം എൽ എമാർക്ക് തിരിച്ചും വിപ്പുനൽകി. എം എൽ എ ഹോസ്റ്റലിലെ ഇരു വിഭാഗത്തിലെയും എം എൽ എമാരുടെ മുറികൾക്കുമുന്നിൽ വിപ്പ് പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിപ്പ് ലംഘിച്ചാൽ നടപടി എന്നാണ് ഇരുപക്ഷവും പറയുന്നത്. ജോസഫ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിലാണ് വിപ്പ് പതിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ജോസ് വിഭാഗത്തിന്റെ രണ്ട് എംഎൽഎമാരുടെ മുറിക്ക് മുന്നിൽ ജോസഫ് വിഭാഗവും വിപ്പ് ഒട്ടിച്ചു.

സർക്കാരിനെതിരായ അവിശ്വാസപ്രമേയത്തെയും രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കിൽ നാളെത്തന്നെ കടുത്തനടപടി എടുക്കുമെന്നാണ് ജോസിനുള്ള യുഡിഎഫ് മുന്നറിയിപ്പ്. ജോസ് വിഭാഗത്തിനായി റോഷി അഗസ്റ്റിനും, ജോസഫ് വിഭാഗത്തിനായി മോൻസ് ജോസഫുമാണ് വിപ്പ് പുറപ്പെടുവിച്ചത്. യുഡിഎഫിന്റെ ഭീഷണി തള്ളിയ ജോസ് പക്ഷം വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കണമെന്നാവശ്യപ്പെട്ട് ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വിപ്പ് പതിപ്പിച്ചു. ഇതിന് മറുപടിയായാണ് ജോസഫ് പക്ഷം ജോസ് പക്ഷത്തെ എംഎൽഎമാരുടെ മുറികൾക്ക് മുന്നിലും നോട്ടീസ് ഒട്ടിച്ചത്.

വിപ്പ് ആയുധമാക്കി ജോസിനെ കുരുക്കാനാണ് കോൺഗ്രസിന്റെയും ജോസഫിന്റെയും നീക്കം. അവിശ്വാസപ്രമേയത്തെ അനുകൂലിക്കാനും രാജ്യസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനും യുഡിഎഫും ജോസഫും ജോസ് പക്ഷത്തെ രണ്ട് എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു. വിപ്പ് അനുസരിക്കുക എന്നത് ജോസിനുള്ള അവസാന അവസരമെന്നാണ് കോൺഗ്രസ് മുന്നറിയിപ്പ്.

വിപ്പ് ലംഘിച്ചാൽ റോഷി അഗസ്റ്റിനെയും പ്രൊ.ജയരാജിനെയും അയോഗ്യരാക്കാൻ നാളെത്തന്നെ സ്പീക്കറെ സമീപിക്കുമെന്നാണ് ജോസഫിന്റെ ഭീഷണി എന്നാൽ ജോസ് വഴങ്ങാനില്ല. അയോഗ്യതാ ഭീഷണി തിരിച്ചുയർത്തിക്കൊണ്ടാണ് എംഎൽഎ ഹോസ്റ്റലിൽ ജോസഫ് പക്ഷ എംഎൽഎമാരുടെ മുറിക്ക് മുന്നിൽ വോട്ടെടുപ്പിൽ നിന്നും വിട്ട് നിൽക്കാനാവശ്യപ്പെട്ട് വിപ്പ് പതിപ്പിച്ചത്.

യുഡിഎഫ് വീണ്ടും കടുത്ത നടപടി എടുത്താൽ ജോസിന് തുടർ രാഷ്ട്രീയനിലപാട് എടുക്കാൻ ഇന് തടസ്സമുണ്ടാകില്ല. ഇതിനകം ജോസിന്റെ സ്വതന്ത്രനിലപാടിനെ സിപിഎം നേതാക്കൾ സ്വാഗതം ചെയ്തു കഴിഞ്ഞു. ജോസഫ് ജോസ് പക്ഷങ്ങളുടെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിൽ ഉള്ളതിനാൽ അയോഗ്യതയിൽ സ്പീക്കർ ഉടൻ തീരുമാനമെടുക്കാനിടയില്ല. പക്ഷെ ജോസും യുഡിഎഫും തമ്മിലെ ബന്ധത്തിൽ നാളെ രണ്ടിലൊന്ന് അറിയാം. അവിശ്വാസപ്രമേയം സർക്കാരിനെതിരെയാണെങ്കിലും കലങ്ങിമറയുന്നത് യുഡിഎഫ് ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP