ഇത് വിഎസിനോട് കാട്ടിയ ചതിക്കുള്ള തിരിച്ചടി; ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി സമയം നീക്കിവെയ്ക്കേണ്ടതുകൊണ്ടും രാജിവെക്കുന്നു എന്ന് പിണറായി 2020 നവംബർ 1 കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കും! പുതിയ മുഖ്യമന്ത്രിയായി കോടിയേരിയോ രാമചന്ദ്രപിള്ളയോ സത്യപ്രതിജ്ഞ ചെയ്യുമെന്നത് പോളിറ്റ് ബ്യൂറോ ഫോർമുല; ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കു... കേരളത്തെ രക്ഷിക്കൂവെന്നും ക്രൈം പത്രാധിപർ; ടിപി നന്ദകുമാറിന്റെ പോസ്റ്റിലെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഇടതു സർക്കാർ ഗുരുതര പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. രാജ്യത്ത് സിപിഎമ്മിന് ഭരണമുള്ളത് കേരളത്തിൽ മാത്രമാണ്. ത്രിപുരയിലും ബംഗാളിലും സംഘടനാ സംവിധാനം പോലും തകർന്നു. അതുകൊണ്ട് കേരളത്തിൽ എങ്ങനേയും തുടർഭരണം പിടിക്കണമെന്ന ആഗ്രഹത്തിലാണ് സിപിഎം കേന്ദ്ര നേതൃത്വം. പിണറായി വിജയന്റെ ഇമേജിന് കോട്ടം തട്ടിയെന്ന് സിപിഎം മനസ്സിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നേതൃമാറ്റം ഉണ്ടാകുമോ. ഉണ്ടാകുമെന്ന് പറയുകയാണ് ക്രൈം പത്രാധിപർ ടി പി നന്ദകുമാർ. നവംബർ ഒന്നിന് പിണറായി വിജയൻ രാജിവെക്കും.. ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കു.. കേരളത്തെ രക്ഷിക്കൂ...-ഇതാണ് ഫെയ്സ് ബുക്ക് പോസ്റ്റിൽ നന്ദകുമാർ പങ്കുവയ്ക്കുന്ന രാഷ്ട്രീയ ചിന്ത
ടിപി നന്ദകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
നവംബർ ഒന്നിന് പിണറായി വിജയൻ രാജിവെക്കും..
ശൈലജ ടീച്ചറെ മുഖ്യമന്ത്രി ആക്കു..
കേരളത്തെ രക്ഷിക്കൂ...
'അവസാനം പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നും മാറ്റാൻ പൊളിറ്റ്ബ്യൂറോ തീരുമാനിച്ചിരിക്കുന്നു.... ' ' 2020 നവംബർ 1 കേരളപ്പിറവി ദിനത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെയ്ക്കും. ഇപ്പോൾ തന്റെ ആരോഗ്യനില വളരെ മോശമാണെന്നും, ആയതിനാൽ ചികിത്സയ്ക്കായി കൂടുതൽ സമയം നീക്കിവെയ്ക്കേണ്ടതുകൊണ്ടും താൻ രാജിവെക്കുന്നു എന്ന് പ്രഖ്യാപിക്കും. പുതിയ മുഖ്യമന്ത്രിയായി പൊളിറ്റ്ബ്യൂറോ മെമ്പർമാരായ കോടിയേരിയോ, രാമചന്ദ്രപിള്ളയോ സത്യപ്രതിജ്ഞ ചെയ്യും.'..... ഇതാണ് പോളിറ്റ്ബ്യൂറോ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, പ്രസ് റിലീസിനായി തയ്യാറാക്കി ... പിണറായി വിജയന് മുന്നിൽ വച്ച ഫോർമുല.
ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ സംജാതമായിരിക്കുന്ന അനിതര സാധാരണമായ പ്രശ്നങ്ങൾക്ക് പരിഹാരമായി സിപിഐ -എം പൊളിറ്റ്ബ്യൂറോ കണ്ടെത്തിയ ഒരു മാർഗ്ഗമാണിത്. മുഖ്യമന്ത്രിക്കെതിരെയും, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായുമുള്ള ഞെട്ടിക്കുന്ന സംഭവ പരമ്പരകൾ , കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലും വിദേശത്തുമൊട്ടാകെയുള്ള പത്ര-ദൃശ്യ-മാധ്യമങ്ങളിൽ തുടർച്ചയായി വാർത്താ പ്രാധാന്യം നേടിയിരിക്കുകയാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നു പോലും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരാണ് അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഡൽഹി പാർട്ടി ഓഫീസിലേക്കും പിണറായി വിജയനെ മാറ്റണമെന്നാവശ്യപ്പെട്ട് കത്തുകളും വാട്സ്ആപ്പ് മെസ്സേജുകളും ഇ-മെയിലുകളും അയച്ചിരിക്കുന്നത്. അന്താരാഷ്ട്ര കള്ളക്കടത്ത് - കള്ളപ്പണ -തീവ്രവാദ - പെൺവാണിഭ- അഴിമതി എന്നിവയുടെ കേന്ദ്രമായാണ്, കേരള മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും നാഷണൽ ചാനലുകളിലും വിദേശ ചാനലുകളിലും അടക്കം തുടർച്ചയായി വാർത്തകളിലൂടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. സിപിഐ-എമ്മിന് ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റാത്ത വിധം എല്ലാം കൈവിട്ടു പോയിരിക്കുന്നു എന്നാണ് പോളിറ്റ്ബ്യൂറോയുടെ വിലയിരുത്തൽ. ഇനിയും കാത്തിരുന്നാൽ അടുത്ത ഇലക്ഷനിൽ ത്രിപുരയിലും ബംഗാളിലുമുണ്ടായപോലെ സിപിഐ-എമ്മിന്റെ പൊടി പോലുമുണ്ടാവില്ല എന്നാണ് പ്രവർത്തകർ വിലപിക്കുന്നത്.
എന്തായാലും അടുത്ത ഇലക്ഷനിൽ പാർട്ടിക്ക് വൻ തോൽവി ഉണ്ടാകും. അപ്പോൾ ചുരുങ്ങിയത് 40 സീറ്റെങ്കിലും കേരളത്തിൽ നേടിയെടുക്കണം. അങ്ങനെ പാർട്ടിക്കും പിണറായി വിജയനും ഒരു പോറലും ഏല്ക്കാനും പാടില്ല എന്ന തീരുമാനത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിയെ മാറ്റുക എന്നത് മാത്രമാണ് ഏക പരിഹാര മാർഗം.
സിപിഎം പോളിറ്റ് ബ്യൂറോയുടെ ഈ നിർദ്ദേശം പിണറായി വിജയൻ അനുസരിക്കുമോ!?
അധികാര വിഭ്രാന്തിയിൽ മാനസികനില തെറ്റിയ പിണറായി വിജയൻ തനിക്ക് ശേഷം പ്രളയം എന്ന നിലയിലാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത് .. കേരളത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിലാണ് പോളിറ്റ്ബ്യൂറോ ഇപ്പോൾ പ്രവർത്തിക്കുന്നത്. പാർട്ടി നശിച്ചാലും മുഖ്യമന്ത്രി സ്ഥാനം വിട്ടൊഴിയില്ല എന്നതാണ് പിണറായിയുടെ നിലപാട്. അധികാരം വിട്ടൊഴിഞ്ഞാൽ 'ഭ്രാന്തൻ പട്ടിയെ' കല്ലെറിഞ്ഞു കൊല്ലുന്നത് പോലെ ജനങ്ങൾ തന്നെ കല്ലെറിയും എന്ന ഉത്തമബോധം പിണറായി വിജയനുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ നിന്നുള്ള വരുമാനം കൊണ്ട് പ്രവർത്തിക്കുന്ന പോളിറ്റ്ബ്യൂറോ താൻ പറയുന്നതു പോലെ അനുസരിക്കണമെന്ന നിലപാടാണ് പിണറായി വിജയനുള്ളത്. 'തന്നോട് പ്രത്യേകം നിർദ്ദേശങ്ങളൊന്നും വെക്കണ്ട'... 'രാജിവെക്കേണ്ട ആവശ്യമുണ്ടെങ്കിൽ അങ്ങോട്ട് പറയും' എന്നൊക്കെയാണ് ആദ്യം പിണറായി വിജയൻ പറഞ്ഞതെങ്കിലും, ഇപ്പോൾ ചികിത്സയുടെ പേരിൽ വിദേശത്തേക്ക് പോകുന്നു എന്ന പേരിൽ മാറി നിൽക്കാം എന്നാണ് പിണറായിയുടെ മറുപടി.. എന്നാൽ രാജി വെച്ച് മാറിയേ പറ്റൂ എന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്. ഈ സംഭവം അറിയുന്ന ജോൺ ബ്രിട്ടാസ് ഡൽഹിയിലെ പത്രപ്രവർത്തകരെ വിളിച്ച് വാർത്ത പുറത്തുവിടരുതെന്ന് അഭ്യർത്ഥിച്ചു കൊണ്ടിരിക്കുകയാണ്..!
-തലയ്ക്കു മീതെ വളരുന്ന എതിരാളിയുടെ തായ് വേരറുക്കുന്ന ചാണക്യ തന്ത്രങ്ങൾ പണ്ട് മഹാബലി കാലത്ത് ഉണ്ടായിരുന്നു. സൽപ്രവൃത്തികളിലൂടെ തന്റെ കീർത്തി ദേവന്മാരേക്കാൾ ഉയരത്തിലായപ്പോൾ ചതിയിലൂടെ മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്കയച്ച കഥകൾ മലയാളികൾക്ക് പരിചിതമാണ്. -
വയോവൃദ്ധനായ വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാമെന്ന് വാക്കു നൽകികൊണ്ടും, അദ്ദേഹത്തിന്റെ ജനപ്രീതി മുൻനിർത്തിയുമാണ് കഴിഞ്ഞ തവണ ഇടതുപക്ഷ മുന്നണി നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു കയറിയത്. എന്നാൽ വിജയിച്ചു കയറിയതോടെ വാമനനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ പോലെ വി എസിനെ ചവിട്ടി താഴ്ത്തി പിണറായി വിജയൻ മുഖ്യമന്ത്രി ആയി.
വിഎസിനോട് കാണിച്ച ചതിക്കുള്ള തിരിച്ചടിയാണ് ഇപ്പോൾ പിണറായി അനുഭവിക്കുന്നതെന്നാണ് ജനങ്ങൾക്കു ഭൂരിപക്ഷം സിപിഎം അണികളും പറയുന്നത്. മിക്ക മന്ത്രിമാരും എംഎൽഎമാരും പിണറായി സ്ഥാനം മാറണമെന്നുള്ള നിലപാടിലാണ്. യഥാർത്ഥത്തിൽ എല്ലാ മന്ത്രിമാരുടെയും വകുപ്പുകൾ പിണറായിയുടെ ഉപദേശകരാണ് ഭരിക്കുന്നത്. അതുകൊണ്ടുതന്നെ മന്ത്രിമാരെല്ലാം ഒപ്പിടാൻ മാത്രമുള്ള റബ്ബർ സ്റ്റാമ്പുകൾ ആയി മാറിയിരിക്കുകയാണ്, ഇതിൽ അവർക്ക് അമർഷവുമുണ്ട്. ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നു നിയമവകുപ്പ് മന്ത്രി AK ബാലൻ പ്രഖ്യാപിച്ചിട്ടുള്ളത് ഇതു കൊണ്ട് തന്നെയാണ്.
അടുത്ത മുഖ്യമന്ത്രിയായി പോളിറ്റ് ബ്യൂറോ കണ്ടു വെച്ചിരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ ഇപ്പോഴത്തെ ആരോഗ്യ സ്ഥിതി അത്ര നല്ലതല്ല. കൂടാതെ ഇദ്ദേഹത്തിന്റെ മക്കൾക്ക് മേലുള്ള ആരോപണങ്ങളും വളരെ ശക്തമാണ്. രാമചന്ദ്ര പിള്ളയുടെ RSS ബന്ധം വെളിവായ സാഹചര്യത്തിൽ അദ്ദേഹവും ഈ സ്ഥാനത്തിന് അനുയോജ്യനല്ല.
ഇന്ന് കേരളത്തിൽ മുഖ്യമന്ത്രി പദത്തിന് യോഗ്യതയുള്ള ഒരേയൊരു നേതാവ് ശൈലജ ടീച്ചർ മാത്രമാണ്. 'നിപ്പയുടെയും ' കോവിഡ്ന്റെയും കാര്യത്തിൽ
ജനങ്ങളുടെ മനസറിഞ്ഞ് ജനങ്ങൾക്കൊപ്പം നിന്നതാണ് ടീച്ചർ. ആ രോഗത്തെ നിയന്ത്രണ വിധേയമായ് തടഞ്ഞു നിർത്തുന്നതിൽ കൈയും മെയ്യും മറന്നു പ്രവർത്തിച്ചത് കേരളത്തിലെ ജനങ്ങൾ കണ്ടതാണ്.... മഹാമാരിയെ കേരളത്തിൽ നിന്ന് കെട്ടു കെട്ടിച്ചതോടെ ടീച്ചർ ലോക പ്രശസ്തി നേടിയിരുന്നു...
എന്നാൽ അവരുടെ പ്രവർത്തനങ്ങൾ പത്ര -ദൃശ്യ- മാധ്യമങ്ങളിൽ വലിയ പ്രാധാന്യം നേടിയപ്പോൾ, തന്റെ തലയ്ക്കുമുകളിലൂടെ ശൈലജ ടീച്ചർ വളരുന്നത് കണ്ട, പിണറായി 'ആറുമണി കോവിഡ് പരമ്പര' ആരംഭിച്ചു കൊണ്ടാണ് ടീച്ചറെ നിശബ്ദയാക്കി ഇരുത്തിയത്. ആറ് മണി വാർത്തകളിലൂടെ ടീച്ചർക്ക് ലഭിച്ച ജനപ്രീതി, തിരിച്ചു പിടിക്കാൻ പിണറായി ശ്രമിച്ചു. അദേഹം രംഗപ്രവേശം ചെയ്യുന്നത് വരെ കൊറോണ എന്ന മഹാ വിപത്തിനെ നിയന്ത്രിതമായ് കൊണ്ട്പോകാൻ ടീച്ചർക്ക് കഴിഞ്ഞിരുന്നു. ഇന്നിപ്പോൾ പിണറായി വിജയൻ നേരിട്ട് ഏറ്റെടുത്തതോടെ കൊറോണയും കേരളത്തെ കൈ വിട്ടിരിക്കുകയാണ്.
പിണറായി വിജയനെ മാറ്റി സിപിഐ -എമ്മിനെയും കേരളത്തെയും രക്ഷിക്കാൻ ടീച്ചറമ്മ മുഖ്യമന്ത്രി ആയി വരണമെന്നാണ് സിപിഐ -എം അണികളും ജനങ്ങളും ആഗ്രഹിക്കുന്നത്. ജനങ്ങളുടെ മിടിപ്പറിഞ്ഞ ആരാധ്യയായ ടീച്ചറമ്മ തന്നെയാണ് ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരാൻ യോഗ്യ. അങ്ങനെ ഒരു തീരുമാനത്തിന് പൊളിറ്റ്ബ്യൂറോ തയ്യാറാകുമോ?? അങ്ങനെയെങ്കിൽ ഒരു പരിധിവരെയെങ്കിലും സിപിഐഎമ്മിനെ രക്ഷിക്കാൻ കഴിഞ്ഞെന്നു വരും....
T. P. NANDAKUMAR, CHIEF EDITOR, CRIME
Stories you may Like
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- സിപിഎം തീരുമാനിച്ചിട്ടും കടമ്പനാട് പഞ്ചായത്തിലും അടൂർ നഗരസഭയിലും അധ്യക്ഷ മാറ്റമില്ല
- പത്തനംതിട്ട ജില്ലയിൽ രണ്ടു പഞ്ചായത്തുകളിൽ പ്രസിഡന്റുമാർ രാജി വച്ചു
- രാജിവച്ച അദ്ധ്യാപക പണി തിരിച്ചു കിട്ടാൻ അരുൺ കുമാറിന്റെ ഇമെയിൽ
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്